Connect with us

Video Stories

റിലയന്‍സ് ജിയോ കുത്തക പിടിക്കുമോ?

Published

on

ranjith

മാർക് സുക്കർബർഗ് ഉറക്കത്തിൽ ഞെട്ടിയെഴുന്നേൽക്കുന്നുണ്ടെങ്കിൽ അതൊരൊറ്റ കാര്യം ആലോചിച്ചായിരിക്കും. അമേരിക്കയിലെ കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി കമ്‌‌പനി വിഭജിച്ച് നൂറു കഷ്ണങ്ങളായി പോകുന്ന സ്വപ്നം കണ്ടായിരിക്കണം അത്. 1982 ൽ ടെലികോം രംഗത്തെ മൄഗീയ കുത്തകയായിരുന്ന ബെൽ ലാബ്‌‌സ്സിനെ ഫെഡറൽ ട്രേഡ് കമ്മീഷൻ 32 ചെറു കമ്പനികളാക്കി വിഭജിച്ചിരുന്നു. അതിനു ശേഷം പല കുത്തകളുടെ സാരഥികൾക്കും ആൻറി മൊണോപ്പളി നിയമങ്ങൾ പേടി സ്വപ്നം ആണ്.

ഈ പേടി സമർത്ഥമായി വിനയോഗിച്ച ഒരു മനുഷ്യനുണ്ട്. സ്‌‌റ്റീവ് ജോബ്സ്. ഒരു പക്ഷെ ബിസിനസ്സ് വാർ സ്‌‌റ്റോറികളിലെ ഏറ്റവും മനോഹരമായ ഏടുകളിൽ ഒന്നാണത്.

1998 ൽ സ്‌‌റ്റീവ് ജോബ്സ് ആപ്പിളിൽ തിരിച്ചെത്തിയ സമയം. കമ്പനി മൂന്നുമാസം ഓടിച്ചു കൊണ്ട് പോകാനുള്ള കാശെ ബാങ്കിലുള്ളു. സ്‌‌റ്റീവ് ജോബ്സ് തൻറെ ആജൻമ ശത്രുവായ ബിൽ ഗേറ്റ്‌‌സിനെ വിളിക്കുന്നു. കമ്പനി പൂട്ടേണ്ടി വരുമെന്ന കാര്യം അവതരിപ്പിച്ചു. ബിൽ ഗേറ്റ്‌‌സ് ഫെഡറൽ ട്രേഡ് കമ്മീഷൻറെയും, ജസ്‌‌റ്റിസ് ഡിപ്പാർട്‌‌മെൻറിൻറെയും അന്വേഷണം നേരിടുന്ന സമയമാണ്. കുത്തക നിരോധന നിയമങ്ങളിൽ കുരുങ്ങി മൈക്രോസോഫ്‌‌റ്റ് വിഭജിച്ചു പോകുമെന്ന പേടി കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുന്ന സമയം. ബില്ലിനെ സമ്ബന്ധിച്ചിടത്തോളം ആകെ അവശേഷിക്കുന്ന ഒരു എതിരാളി ഇല്ലാതാകുക എന്നത് ആലോചിക്കാനെ പറ്റില്ല. ആപ്പിളിനെ ചൂണ്ടി തങ്ങൾക്ക് എതിരാളികളുണ്ടെന്ന് സമർത്ഥിച്ച് രക്ഷപെട്ട് നിൽക്കുന്ന സമയമാണ്. ആപ്പിൾ പൂട്ടിയാൽ മൈക്രോസോഫ്‌‌റ്റ് ഇല്ലാതാകും. ബിൽ ഗേറ്റ്‌‌സിൻറെ അവസ്ഥ കൄത്യമായി മനസ്സിലാക്കിയാണ് സ്‌‌റ്റീവ് ജോബ്സ് വിളിക്കുന്നത്. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് $150 മില്യണ് ഡോളർ കൊടുക്കാൻ ധാരണയായി. പകരം ആപ്പിൾ മാക്കിലെ ഡീഫോൾട്ട് ബ്രൌസർ ഇൻറർനെറ്റ് എക്സ്‌‌പ്ലോററും ആയിരിക്കും എന്നും ധാരണയായി. ആപ്പിൾ രക്ഷപെട്ടു. മൈക്രോസോഫ്‌‌റ്റിനെക്കാൾ വളർന്നു. ബിൽ ഗേറ്റ്സിൻറെ പേടി സമർത്ഥമായി വിനയോഗിച്ചതിൻറെ പരിണിത ഫലം.

കുത്തക നിവാരണം എന്നത് ക്യാപ്പിറ്റലിസത്തിൽ അന്തർലീനിയമായൊരു വ്യവസ്ഥയാണ്. പുതിയ ബിസിനസ്സ് സംരംഭങ്ങൾക്ക് മാർക്കെറ്റിൽ ഇറങ്ങാൻ അവസരമുണ്ടാക്കാനും, പുതിയ ഇന്നവേറ്റീവ് പ്രോഡക്ടുകൾ നിർമ്മിക്കാനും ഉതകുന്ന ഒരു എക്കോസിസ്‌‌റ്റം വളർത്താനായാണ് ക്യാപ്പിറ്റിലിസം കുത്തകളെ നിവാരണം ചെയ്യാൻ മുതിരുന്നുത്. ഒരു സംരംഭകന് മാർക്കെറ്റിൽ എത്താനുള്ള പ്രതിബന്ധം നീക്കുകയും, ഉപഭോക്താക്കൾക്ക് നീതിയുക്തമായൊരു വില ഉറപ്പാക്കുകു എന്നതുമാണ് കുത്തക നിവാരണ നിയമങ്ങളുടെ ലക്ഷ്യം. കമ്മ്യൂണിസ്‌‌റ്റുകളെ കാൾ കുത്തകകളെ പേടി ക്യാപ്പിറ്റിലിസ്‌‌റ്റിനാണ്.

അതിനാൽ ഫേസ്ബുക്, ഗൂഗിൾ പോലുള്ള കമ്പനികൾ തങ്ങളുടെ കുത്തക സാന്നിദ്ധ്യം കുറച്ചു കാണിക്കാൻ ശ്രമിക്കും. ഒരു പോംവഴി തങ്ങൾ അല്ലാത്തതെന്തൊ അതിനെ ഫോക്കസ് ചെയ്ത് അവതരിപ്പിക്കുക എന്നതാണ്. ഉദാഹരണം. ഗൂഗിൾ. ഗൂഗിൾ സേർച്ച് എഞ്ചിനിലെ കുത്തകയാണ്. 68% ആണ് അവരുടെ മാർക്കെറ്റ് ഷെയർ. മൈക്രോസോഫ്‌‌റ്റും, യാഹുവും 19% വും 10% വും വച്ചാണ്. ഈ കുത്തക നിവാരണ നിയമങ്ങളിൽ നിന്ന് രക്ഷപെടാൻ ഗൂഗിൾ സ്വയം അവതരിപ്പിക്കുന്നത് അവരൊരു ഓണ്‌‌ലൈൻ അഡ്വർട്ടൈസ്മെൻറ് കമ്പനി ആയിട്ടാണ്. തങ്ങൾ സേർച്ച് എഞ്ചിൻ കമ്പനിയാണെന്ന് അവകാശപ്പെട്ടാലല്ലെ കുത്തക നിയമം ബാധകമാകുകയുള്ളു. $450 ബില്യണ്ടെ മാർക്കെറ്റാണ് ഓണ്ലൈൻ അഡ്വർട്ടൈസിംഗിൻറെത് (ലോകം മൊത്തമെടുത്താൽ). ഗൂഗിൾ അതിൻറെ 3.4% മാത്രമേ ഉള്ളു. നീ കുത്തകയല്ലേ എന്ന് ചോദിച്ചു വരുന്നവരോട് ഫോക്കസ് അൽപം മാറ്റി അവതരിപ്പിക്കുമ്പോൾ അവർ തീരെ ചെറിയ കമ്പനി ആയത് കണ്ടൊ.? വേറൊരു പോംവഴി എതിരാളികളെ പർവ്വതീകരിച്ചു കാണിക്കുക എന്നതാണ്. ബിൽ ഗേറ്റ്സ് ആപ്പിളിനെ ചൂണ്ടി രക്ഷപെട്ട് നിന്നത് ഈ സ്‌‌ട്രാറ്റജി ഉപയോഗിച്ചാണ്. അല്ലെങ്കിൽ സ്വയം കാശു മുടക്കി കോംപറ്റീഷനെ മാർക്കെറ്റിൽ നില നിർത്തുക. മൈക്രോസോഫ്‌‌റ്റ് ആപ്പിളിന് കാശു കൊടുത്തതാണ് ഉദാഹരണം

ഇനി കുത്തക നിവാരണ നിയമങ്ങൾ ഇല്ലാത്ത രാജ്യങ്ങളിലെ സ്ഥിഥിഥി എന്താണ് ?

അതിന് ഉദാഹരണമാണ് കാർലോസ് സ്ലിം. ലോകത്തെ ഏറ്റവും വലിയ പണക്കാരുടെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ കാർലോസ് സ്ലിമ്മും ഉണ്ടാകും. ബിൽ ഗേറ്റ്‌‌സിനും, വാറൻ ബഫറ്റിനും ഒപ്പം തന്നെ. മെക്സിക്കൊയിൽ നിന്നുള്ള ബിസ്സിനസ്സ് കാരനാണ്. കാർലോസ് സ്ലിം കാശുണ്ടാക്കിയത് മെക്സിക്കോയുടെ ടെലിക്കോം കമ്പനിയായ Telemax (ഇൻഡ്യയിലെ BSNL ന് സമം) സ്വന്തമാക്കിയതോടെയാണ്. 1990 ൽ മെക്സിക്കൻ പ്രസിഡൻറ് ടെലിമാക്സ് പ്രൈവറ്റൈസ് ചെയ്യാൻ മുതിർന്നപ്പോളാണ് സ്ലിമ്മിന് ഇത് സാദ്ധ്യമായത്. ടെലിമാക്സിൻറെ 51% ഷെയർ ഒരു ചില്ലിക്കാശു മുടക്കാതെ സ്ലിമ്മിന് വാങ്ങിച്ചെടുക്കാനായി. ഈ വില ടെലിമാക്സിൻറെ ഷെയറുകളുടെ ഡിവഡൻറുകളിലൂടെ വർഷങ്ങളെടുത്ത് തിരിച്ചടച്ചാണ് വിൽക്കൽ സമയത്ത് കാശു കൊടുക്കാതെ രക്ഷപെട്ടത്. സ്ലിമ്മിന് പ്രസിഡൻറ് കാർലോസ്സുമായുള്ള വ്യക്തിപരമായ ബന്ധങ്ങളാണ് ഇത്തരം പരാക്രമങ്ങൾ സാദ്ധ്യമാക്കിയത്. Avantel എന്ന കമ്പനി കുത്തക നിവാരണ നിയമങ്ങളിലൂടെ സ്ലിമ്മിനെ കുടുക്കാൻ ശ്രമിച്ചപ്പോൾ “recurso de amparo” എന്നൊരു നിയമത്തിൻറെ പഴുതുപയോഗിച്ച് സ്ലിമ്മിന് രക്ഷപെടാനും സാധിച്ചു. recurso de amparo എന്ന് പേര് കേട്ടാൽ വലിയക്കാട്ടെ എന്തൊ നിയമം ആണെന്ന് തോന്നും. “ഇതെനിക്ക് ബാധകമല്ല” എന്നേ അർതഥമുള്ള. പണ്ട് സുഹൄത്തുക്കളൊന്നിച്ച് ക്രിക്കറ്റ് കളിക്കുമ്പോൾ ബാറ്റും ബോളും കൊണ്ട് വരുന്നവന് കളിയിലെ നിയമങ്ങളിൽ ചില അയവു നൽകിയിരുന്നു. അതു പോലൊരു ബാലിശമായ നിയമം ആണിത്.

ബിൽ ഗേറ്റ്സും, മാർക്ക് സുക്കർബർഗ്ഗും ഒക്കെ കാശുണ്ടാക്കിയത് ഇന്നൊവേറ്റീവായൊരു പ്രോഡക്ട് മാർക്കെറ്റിലെത്തിച്ചാണ്. കുത്തക നിവാരണ നിയമങ്ങളോട് മല്ലിട്ടാണ് അവർ കാശു കാരനായത്. കാർലോസ് സ്ലിമ്മിന് യാതൊരു വിധ ഇന്നവേഷൻ ബാദ്ധ്യതകളുമില്ല. ആരോ ഉണ്ടാക്കിയ സാധനം വെറും രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു കൈക്കലാക്കിയാണ് കാർലോസ് കാശു കാരനായത്. ഇതിനാണ് ക്രോണി ക്യാപ്പിറ്റലിസം എന്ന് പറയുന്നത്.

ഇൻഡ്യ നിലവിൽ ഒരു അഗ്രിക്കൾച്ചറൽ സൊസൈറ്റിയിൽ നിന്ന് യന്ത്രവത്‌‌കൄത ക്യാപ്പിറ്റലിസ്‌‌റ്റ് സൊസൈറ്റിയിലേയ്‌‌ക്കുള്ള പ്രയാണത്തിൻറെ പ്രാരംഭ ഘട്ടത്തിലാണ്. കുത്തക നിവാരണ നിയമങ്ങൾ ഒന്നും കൄത്യമായി പരിണമിച്ചിട്ടില്ല. ചില ഫ്യൂഡൽ അംശങ്ങൾ ഇപ്പോഴും ഇക്കണോമിയിൽ നില നിൽക്കുന്നുണ്ട്. അതിനാൽ സുതാര്യമായൊരു ക്യാപ്പിറ്റലിസ്‌‌റ്റ് ഇക്കണോമിയെക്കാൾ ഒരുതരം ക്രോണി ക്യാപ്പിറ്റലിസത്തിൻറെ അംശങ്ങളുടെ ലക്ഷണം അവിടിവിടെ കാണാം. വിദേശ നിക്ഷേപകരിലും ഈ ആശങ്ക നിലവിലുണ്ട്. എന്നിരുന്നാലും ഇൻഡ്യയിൽ ജനാധിപത്യത്തിൻറെ വേരുകൾ വളരെ ആഴ്‌‌ന്നിറങ്ങിയിട്ടുണ്ട്. മെക്സിക്കോയിലെ അവസ്ഥ ഇൻഡ്യയിൽ ഉണ്ടാവില്ലെന്നുറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending