Video Stories
സ്റ്റേഡിയങ്ങള്‍ മുഖം മിനുക്കി; ലോകോത്തര നിലവാരത്തില്‍

അഷ്റഫ് തൈവളപ്പ്
കൊച്ചി
‘സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന ഹാളിലെത്തിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലോബി പോലെയേ തോന്നൂ’. അണ്ടര്‍-17 ലോകകപ്പിന്റെ ഫൈനല്‍ വേദിയായ കൊല്‍ക്കത്തയിലെ സാള്‍ട്ടലേക്ക് സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്‍ശിച്ചപ്പോള്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞ വാക്കുകളാണിത്.
ചരിത്രത്തിലാദ്യമായി ഇന്ത്യ ഒരു ഫിഫ ലോകകപ്പിന് ആതിഥ്യമൊരുക്കുമ്പോള്‍ ലോകോത്തര നിലവാരത്തില്‍ മുഖം മിനുക്കി കഴിഞ്ഞു ആറു വേദികളും. ഫിഫയുടെ നിര്‍ദ്ദേശ പ്രകാരം കോടികള്‍ മുടക്കിയായിരുന്നു എല്ലാ സ്റ്റേഡിയങ്ങളുടെയും നവീകരണം. കൊച്ചി ഒഴികെയുള്ള എല്ലാ വേദികളും പൂര്‍ണ സജ്ജമാക്കി പ്രാദേശിക സംഘാടകര്‍ ഫിഫക്ക് കൈമാറി കഴിഞ്ഞു. അവിശ്വസീനയമാണെന്ന് തോന്നിക്കും വിധമാണ് സ്റ്റേഡിയങ്ങളുടെ പുതിയ രൂപം. ഇന്നേവരെ കാണാത്ത സൗകര്യങ്ങളാണ് നിരവധി ഫുട്ബോള്‍-ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. സ്റ്റേഡിയത്തിലെ പൊട്ടിപൊളിഞ്ഞ കസേരകളെല്ലാം മാറ്റി എല്ലായിടത്തും ബക്കറ്റ് സീറ്റുകള്‍ സ്ഥാപിച്ചു. കാണികള്‍ ഇനി സിമന്റ് തറയില്‍ ഇരുന്ന് കളി കാണേണ്ടെന്ന് ചുരുക്കം. ടോയ്ലെറ്റുകളെല്ലാം നവീകരിച്ചു. ഗാലറിയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനുമുള്ള സംവിധാനങ്ങളും പുതുക്കി. ഇതാദ്യമായി സ്റ്റേഡിയത്തില്‍ അത്യാധുനിക നിലവാരത്തില്‍ അഗ്നി ശമന സംവിധാനവും ഒരുക്കി. കളിക്കാര്‍ക്കും റഫറിമാര്‍ക്കും രണ്ടു വീതം ഡ്രസ് റൂമുകളാണുള്ളത്. ഇതിനെല്ലാം പുറമേ ഫിഫ നിലവാരത്തിലുള്ള മൂന്നു ഫുട്ബോള്‍ ഗ്രൗണ്ടുകളും (പരിശീലനത്തിനായി ഉപയോഗിക്കുന്നവ) ലോകകപ്പിലൂടെ കൊച്ചിക്ക് ലഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ കൊല്‍ക്കത്ത സാള്‍ട്ട്ലേക്കിന് രാജ്യത്തെ ഏറ്റവും മനോഹരമായ സ്റ്റേഡിയമെന്ന വിശേഷണവും നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ സ്വന്തമായി. പുതിയ ബക്കറ്റ് സീറ്റുകള്‍, ഫയര്‍ ആന്റ് സേഫ്റ്റി നവീകരണം, സിസിടിവി സിസ്റ്റം, പ്ലയര്‍ ഏരിയകളുടേതടക്കമുള്ള നവീകരണം എന്നിവക്കെല്ലാം പുറമെ സ്റ്റേഡിയത്തിനകത്ത് തന്നെ നാലു പരിശീലന ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. മെക്സിക്കോ, ചിലി, ഇംഗ്ലണ്ട്, ഇറാഖ് ടീമുകളുടെ ഗ്രൂപ്പ് മത്സരങ്ങളാണ് സാള്ട്ട്ലേക്കില് നടക്കുന്നത്.
ഗോവ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രണ്ടു വീതം പുതിയ ടീം ഡ്രസിങ് റൂമുകളും റഫറി ഡ്രസ് റൂമുകളുമാണ് സ്ഥാപിച്ചത്. പ്രസ് കോണ്‍ഫറന്‍സ് റൂം നവീകരിച്ചു. ആളുകളെ ഒഴിപ്പിക്കാനും പുതിയ കവാടങ്ങള്‍ സ്ഥാപിച്ചു. രണ്ടു ഫഌഡ്ലിറ്റ് ടവറുകളാണ് പുതുതായി സ്ഥാപിച്ചത്. ഇറാനും ജര്‍മ്മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി മത്സരങ്ങള്‍ക്കാണ് ഗോവ ആതിഥ്യം വഹിക്കുന്നത്. ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ മത്സരങ്ങള്‍ നടക്കുന്ന ഗുവാഹത്തി ഇന്ദിരഗാന്ധി സ്റ്റേഡിയത്തില്‍ 23,000 ബക്കറ്റ് സീറ്റുകളാണ് കാണികള്‍ക്ക് വേണ്ടി പുതുതായി സ്ഥാപിച്ചത്.ഫഌഡ്ലൈറ്റ് സൗകര്യത്തോടെ നാലു പരിശീലന ഗ്രൗണ്ടുകളാണ് ലോകകപ്പിനായി ഗുവാഹത്തിയില്‍ മിനുക്കിയെടുത്തത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കിയ പരിശീലന ഗ്രൗണ്ടുകളില്‍ ഡ്രസിങ് റൂമും ഒരുക്കിയിട്ടുണ്ട്. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മാലി, തുര്‍ക്കി ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബി മത്സരങ്ങളാണ് നടക്കുന്നത്. ലോകകപ്പിനായി ഏറ്റവും ആദ്യം തയ്യാറെടുത്ത വേദിയില്‍ കാണികള്‍ക്കുള്ള സൗകര്യങ്ങളെല്ലാം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരവും ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളും നടക്കുന്ന ന്യൂഡല്‍ഹി നെഹ്റു സ്റ്റേഡിയത്തില്‍ എല്ലാ സംവിധാനങ്ങളും നവീകരിച്ചിട്ടുണ്ട്. ടീമുകള്‍ക്കായി പുതിയ മൂന്ന് ഡ്രസ് റൂമുകളാണ് ഇവിടെയുണ്ടാവുക. മീഡിയ ട്രിബ്യൂണും നവീകരിച്ചു. ലൈറ്റിങിലുണ്ടായിരുന്ന അപാകതകള്‍ പൂര്‍ണമായും പരിഹരിച്ചിട്ടുണ്ട്. കളി കാണാനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും സ്റ്റേഡിയത്തില്‍ ഒരുക്കി കഴിഞ്ഞു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime3 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala3 days ago
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
News3 days ago
‘ഇസ്രാഈല്‍ കുറ്റകൃത്യങ്ങളില്‍ യുഎസ് പങ്കാളി’; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്