Connect with us

Culture

വിനീഷ്യസ് ലോകകപ്പിനില്ല

Published

on

 
അഷ്‌റഫ് തൈവളപ്പ്
കൊച്ചി

കൗമാര ലോകകപ്പിനായി കാത്തിരിക്കുന്ന ഫുട്‌ബോള്‍ ആരാധകരിലേക്ക് കിക്കോഫിന് മുമ്പേ നിരാശയുള്ള വാര്‍ത്ത, അണ്ടര്‍-17 ലോകകപ്പിന്റെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാവുമെന്ന് കരുതിയിരുന്ന ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ലോകകപ്പില്‍ കളിക്കാനെത്തില്ല. ഇന്ത്യയിലേക്ക് വരാനായി വിസ നടപടികളടക്കം പൂര്‍ത്തിയായ ശേഷം വിനീഷ്യസിനെ വിട്ടു തരാനാവില്ലെന്ന് താരത്തിന്റെ ക്ലബായ ഫ്‌ളെമെങോ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിക്കുകയായിരുന്നു. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത് കൊച്ചിയിലായതിനാല്‍ മലയാളി ആരാധകര്‍ക്കാണ് താരത്തിന്റെ അഭാവം കൂടുതല്‍ നഷ്ടമുണ്ടാക്കുക. രണ്ടാഴ്ച്ച മുമ്പാണ് ലോകകപ്പിനായി ബ്രസീലിയന്‍ ക്ലബായ ഫ്‌ളെമെങോയുടെ ഫോര്‍വേഡായ വിനീഷ്യസിനെ ഉള്‍പ്പെടുത്തി ബ്രസീല്‍ ടീം പ്രഖ്യാപിച്ചത്. 26ന് ടീം ഇന്ത്യയിലെത്തിയെങ്കിലും വിനീഷ്യസ് സംഘത്തിനുണ്ടായിരുന്നില്ല. കോപ ഡൊ ബ്രസീല്‍ ഫൈനല്‍ മത്സരത്തിന് ശേഷം താരമെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന കോപ ഡൊ ബ്രസീല്‍ ഫൈനലില്‍ ഫ്‌ളെമെങോ തോറ്റു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ലക്ഷ്യമിട്ടാണ് വിനീഷ്യസിനെ വിട്ടുതരാന്‍ ക്ലബ്ബ് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്‌ളെമെങോയില്‍ നിന്ന് ക്ലബ്ബ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് 45 മില്യണ്‍ യൂറോ (346 കോടി രൂപ) വില നല്‍കി കരാര്‍ ഉറപ്പിച്ചതോടെ വിനീഷ്യസ് ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരമായി മാറിയിരുന്നു. ഇപ്പോള്‍ 16 വയസു മാത്രം പ്രായമുള്ള വിനീഷ്യസ് അടുത്ത ജൂലൈയില്‍ റയല്‍ മഡ്രിഡിനൊപ്പം ചേരും. രാജ്യാന്തര ട്രാന്‍സ്ഫര്‍ നിയമമനുസരിച്ച് താരത്തിന് 18 വയസ് പൂര്‍ത്തിയാവേണ്ടതിനാലാണ് ഈ കാത്തിരിപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കിരീട ജേതാക്കളാക്കിയത് വിനീഷ്യസിന്റെ മികവായിരുന്നു. ടൂര്‍ണമെന്റിലാകെ ഏഴു ഗോളുകള്‍ നേടി മികച്ച താരമായതും വിനീഷ്യസ് ജൂനിയര്‍ തന്നെ.
വിനീഷ്യസ് ജൂനിയറിന്റെ അസാന്നിധ്യമുണ്ടെങ്കിലും, സ്‌പെയിന്‍ ടീമിലെ താരസാനിധ്യം കൊച്ചിയിലെ ആരാധകരില്‍ ആവേശം പടര്‍ത്തും. സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസ് ലോകകപ്പിന്റെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. ബാര്‍സലോണ ബി ടീമിന്റെ താരമായ റൂയിസ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകള്‍ നേടിയിരുന്നു. സ്‌പെയിന്‍ അണ്ടര്‍-17 ടീമിനായി ഇതു വരെ 19 ഗോളുകളും നേടിയിട്ടുണ്ട്. റൂയിസിനെ കൂടാതെ പ്രതിരോധ താരം മാത്യു മൊറെ, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ഗോമെസ്, റിയല്‍ അക്കാദമി താരവും മിഡ്ഫീല്‍ഡറുമായ മുഹമ്മദ് മൌകിസ് തുടങ്ങിയ മികവേറിയ താരങ്ങളും സ്പാനിഷ് നിരയിലുണ്ട്. അടുത്തിടെ കൊറിയ ആതിഥ്യമൊരുക്കിയ അണ്ടര്‍-20 ലോകകപ്പില്‍ നാലു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയ യു.എസ്.എ സ്‌ട്രൈക്കര്‍ ജോഷ് സര്‍ജെന്റും അണ്ടര്‍-17 യൂറോ കപ്പില്‍ അഞ്ചു കളികളില്‍ നിന്ന് ഒമ്പതു ഗോളുകള്‍ നേടിയ ഫ്രഞ്ച് താരം അമീന്‍ ഗാവോരിയും കൗമാര ചാമ്പ്യന്‍ഷിപ്പിലെ താര സാനിധ്യമാവും.

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

Published

on

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Continue Reading

Trending