Connect with us

Culture

വിനീഷ്യസ് ലോകകപ്പിനില്ല

Published

on

 
അഷ്‌റഫ് തൈവളപ്പ്
കൊച്ചി

കൗമാര ലോകകപ്പിനായി കാത്തിരിക്കുന്ന ഫുട്‌ബോള്‍ ആരാധകരിലേക്ക് കിക്കോഫിന് മുമ്പേ നിരാശയുള്ള വാര്‍ത്ത, അണ്ടര്‍-17 ലോകകപ്പിന്റെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമാവുമെന്ന് കരുതിയിരുന്ന ബ്രസീലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ലോകകപ്പില്‍ കളിക്കാനെത്തില്ല. ഇന്ത്യയിലേക്ക് വരാനായി വിസ നടപടികളടക്കം പൂര്‍ത്തിയായ ശേഷം വിനീഷ്യസിനെ വിട്ടു തരാനാവില്ലെന്ന് താരത്തിന്റെ ക്ലബായ ഫ്‌ളെമെങോ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിക്കുകയായിരുന്നു. ബ്രസീലിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുന്നത് കൊച്ചിയിലായതിനാല്‍ മലയാളി ആരാധകര്‍ക്കാണ് താരത്തിന്റെ അഭാവം കൂടുതല്‍ നഷ്ടമുണ്ടാക്കുക. രണ്ടാഴ്ച്ച മുമ്പാണ് ലോകകപ്പിനായി ബ്രസീലിയന്‍ ക്ലബായ ഫ്‌ളെമെങോയുടെ ഫോര്‍വേഡായ വിനീഷ്യസിനെ ഉള്‍പ്പെടുത്തി ബ്രസീല്‍ ടീം പ്രഖ്യാപിച്ചത്. 26ന് ടീം ഇന്ത്യയിലെത്തിയെങ്കിലും വിനീഷ്യസ് സംഘത്തിനുണ്ടായിരുന്നില്ല. കോപ ഡൊ ബ്രസീല്‍ ഫൈനല്‍ മത്സരത്തിന് ശേഷം താരമെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന കോപ ഡൊ ബ്രസീല്‍ ഫൈനലില്‍ ഫ്‌ളെമെങോ തോറ്റു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ലക്ഷ്യമിട്ടാണ് വിനീഷ്യസിനെ വിട്ടുതരാന്‍ ക്ലബ്ബ് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്‌ളെമെങോയില്‍ നിന്ന് ക്ലബ്ബ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് 45 മില്യണ്‍ യൂറോ (346 കോടി രൂപ) വില നല്‍കി കരാര്‍ ഉറപ്പിച്ചതോടെ വിനീഷ്യസ് ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരമായി മാറിയിരുന്നു. ഇപ്പോള്‍ 16 വയസു മാത്രം പ്രായമുള്ള വിനീഷ്യസ് അടുത്ത ജൂലൈയില്‍ റയല്‍ മഡ്രിഡിനൊപ്പം ചേരും. രാജ്യാന്തര ട്രാന്‍സ്ഫര്‍ നിയമമനുസരിച്ച് താരത്തിന് 18 വയസ് പൂര്‍ത്തിയാവേണ്ടതിനാലാണ് ഈ കാത്തിരിപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കിരീട ജേതാക്കളാക്കിയത് വിനീഷ്യസിന്റെ മികവായിരുന്നു. ടൂര്‍ണമെന്റിലാകെ ഏഴു ഗോളുകള്‍ നേടി മികച്ച താരമായതും വിനീഷ്യസ് ജൂനിയര്‍ തന്നെ.
വിനീഷ്യസ് ജൂനിയറിന്റെ അസാന്നിധ്യമുണ്ടെങ്കിലും, സ്‌പെയിന്‍ ടീമിലെ താരസാനിധ്യം കൊച്ചിയിലെ ആരാധകരില്‍ ആവേശം പടര്‍ത്തും. സ്പാനിഷ് നായകന്‍ ആബേല്‍ റൂയിസ് ലോകകപ്പിന്റെ ശ്രദ്ധേയ താരങ്ങളിലൊരാളാണ്. ബാര്‍സലോണ ബി ടീമിന്റെ താരമായ റൂയിസ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകള്‍ നേടിയിരുന്നു. സ്‌പെയിന്‍ അണ്ടര്‍-17 ടീമിനായി ഇതു വരെ 19 ഗോളുകളും നേടിയിട്ടുണ്ട്. റൂയിസിനെ കൂടാതെ പ്രതിരോധ താരം മാത്യു മൊറെ, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ഗോമെസ്, റിയല്‍ അക്കാദമി താരവും മിഡ്ഫീല്‍ഡറുമായ മുഹമ്മദ് മൌകിസ് തുടങ്ങിയ മികവേറിയ താരങ്ങളും സ്പാനിഷ് നിരയിലുണ്ട്. അടുത്തിടെ കൊറിയ ആതിഥ്യമൊരുക്കിയ അണ്ടര്‍-20 ലോകകപ്പില്‍ നാലു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയ യു.എസ്.എ സ്‌ട്രൈക്കര്‍ ജോഷ് സര്‍ജെന്റും അണ്ടര്‍-17 യൂറോ കപ്പില്‍ അഞ്ചു കളികളില്‍ നിന്ന് ഒമ്പതു ഗോളുകള്‍ നേടിയ ഫ്രഞ്ച് താരം അമീന്‍ ഗാവോരിയും കൗമാര ചാമ്പ്യന്‍ഷിപ്പിലെ താര സാനിധ്യമാവും.

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending