Connect with us

Culture

ശബരിമല സ്ത്രീപ്രവേശം: വീരവാദം മുഴക്കുന്ന മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍

Published

on

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തിലും പ്രസംഗങ്ങളില്‍ വലിയ വീരവാദങ്ങള്‍ മുഴക്കുന്നുണ്ട് നമ്മുടെ മുഖ്യമന്ത്രി. പാര്‍ട്ടി അണികളുടെ കയ്യടികള്‍ക്ക് വേണ്ടി സംഘപരിവാറിനെ പരമാവധി പ്രകോപിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും പ്രായോഗിക തലത്തില്‍ വട്ടപൂജ്യമാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍. ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രഖ്യാപനങ്ങള്‍ക്കും വീരവാദങ്ങള്‍ക്കും അപ്പുറം താങ്കളെന്ത് ചെയ്തു? മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങള്‍….

1. മുഖ്യമന്ത്രി: സുപ്രിംകോടതി വിധി അനുസരിച്ച് ശബരിമലയിൽ എല്ലാ യുവതികൾക്കും പ്രവേശനം അനുവദിക്കും.

ചോദ്യം: മല കയറാൻ വന്ന എത്ര യുവതികളെ പ്രവേശിപ്പിച്ചു?

2. ആചാരങ്ങൾ പ്രകാരം സർക്കാർ ഭക്തർക്കൊപ്പമായിരിക്കും.

ചോദ്യം: തൊട്ട് മുമ്പ് പറഞ്ഞതിന് വിപരീതം. ഇത് ആരെ തൃപ്തിപ്പെടുത്താൻ?

3. മുഖ്യമന്ത്രി: സംഘ്പരിവാർ പ്രായമായ സ്ത്രീകളെയും ആക്രമിക്കുന്നു.

– ചോദ്യം: ആരോടാണീ പരാതി പറയുന്നത്? താങ്കൾ തന്നെയല്ലേ ആഭ്യന്തര മന്ത്രി?

4. മുഖ്യമന്ത്രി: പൊലീസ് സേനയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു.

– ചോദ്യം: അതു നിയന്ത്രിക്കാൻ സർക്കാർ എന്തു ചെയ്തു?

5. മുഖ്യമന്ത്രി: ശബരിമലയിൽ ഡ്യൂട്ടിക്കെത്തിയ വനിതാ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ജീവനക്കാർ തടഞ്ഞു.

– ചോദ്യം: ദേവസ്വം ബോർഡ് സർക്കാറിനു കീഴിലല്ലേ? എന്തു ചെയ്തു?

6. മുഖ്യമന്ത്രി: സർക്കാറിന് കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

– ചോദ്യം: എന്നിട്ട് നടപ്പാക്കാൻ കഴിയാത്തതെന്തേ?

7. മുഖ്യമന്ത്രി: യുവതികൾ മലകയറാൻ തുടങ്ങിയ സാഹചര്യത്തിൽ നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിയും പതിനെട്ടാം പടിയ്ക്കു താഴെ സത്യാഗ്രഹം നടത്തിയ പരികർമ്മികളും സുപ്രിംകോടതി വിധിയെ അട്ടിമറിക്കാനുളള ശ്രമമണ് നടത്തിയത്.

– ചോദ്യം: പോലീസ് സംരക്ഷണം നൽകാനാവില്ലെന്നു പറഞ്ഞ് കൈയൊഴിഞ്ഞ സർക്കാർ ആ അട്ടിമറിക്ക് കൂട്ടു നിൽക്കുകയായിരുന്നില്ലേ?

8. മുഖ്യമന്ത്രി: വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിന് സൗകര്യം ഒരുക്കൽ സർക്കാറിന്റെ ചുമതലയാണ്.

– ചോദ്യം: കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ആ ചുമതല നിർവ്വഹിച്ചോ?

9. മുഖ്യമന്ത്രി: ബി.ജെ.പിയുടെ അജണ്ടയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംഘം കോൺഗ്രസിലുണ്ട്.

– ചോദ്യം: യുവമോർച്ച നേതാവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്ന സി.പി.എം നേതാവ് എ പത്മകുമാറിന്റെ കാര്യമോ? അയാൾ ആരുടെ അജണ്ടയാണ് നടപ്പാക്കുന്നത്?

10. മുഖ്യമന്ത്രി: ശബരിമലയിലേക്കു വരുന്ന സ്ത്രീകളുടെ വീട് കേരളത്തിൽ എവിടെയായാലും ആസൂത്രിതമായി ആക്രമിക്കുന്നു.

– ചോദ്യം: അക്രമികൾക്കെതിരെ എന്തു നടപടിയെടുത്തു?

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending