Connect with us

gulf

അബ്ദുൽ റഹീമിന്‍റെ മോചന ഉത്തരവ് ഇന്നുമില്ല

റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

Published

on

സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി പറയാനായി മാറ്റി.

പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ ഫയലില്‍ സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്‍ കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന സിറ്റിങ്ങില്‍ ജയിലില്‍നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്‍ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്‍ നടന്നത്.

ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നത്.

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

ആദ്യം റഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായത്. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്‍ റിയാലായിരുന്നു.

റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദയ ധനം നല്‍കിയാല്‍ അബ്ദുല്‍ റഹീമിനു ജയില്‍ മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021-ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നില്‍നിന്നുള്ളവര്‍ പണം സംഭാവന ചെയ്തു.

പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.

gulf

കുവൈത്ത് കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ സമൂഹ വിവാഹ ബ്രോഷർ പ്രകാശനം നടന്നു

Published

on

കുവൈത്ത് കെ.എം.സി.സി പാലക്കാട്‌ ജില്ല കമ്മിറ്റി ഒരുക്കം 2024 -2025 സമൂഹ വിവാഹത്തിന്റെ ബ്രോഷർ പ്രകാശനവും ഫുട്ബാൾ മേള സീസൺ 2. റാഫിൾ കൂപ്പൺ വിതരണോദ്ഘാടനവും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ ഖാരിക്ക് നൽകി നിർവഹിച്ചു.

ജില്ല പ്രസിഡന്റ് അഷറഫ് അപ്പക്കാടൻ, സെക്രട്ടറി ബഷീർ തെങ്കര, ട്രഷർ അബ്ദുറസാഖ് കുമരനെല്ലൂർ, വൈസ് പ്രസിഡന്റുമാരായ ഷിഹാബ് പൂവക്കോട്, മമ്മുണ്ണി, സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സൈദലവി വിളയൂർ, സുലൈമാൻ പിലാത്തറ, ജില്ലാ സ്പോർട്സ് കൺവീനർ കെ.വി. അൻസാർ, മണ്ഡലം ഭാരവഹികളായ ബഷീർ വജിദാൻ, വീരാൻ കൊപ്പം, നാസർ പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

gulf

ബഹ്‌റൈന്‍-കോഴിക്കോട് ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തലാക്കുന്നു; കൊച്ചിയിലേക്കുള്ള സര്‍വിസ് വെട്ടിക്കുറച്ചു

ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു.

Published

on

കരിപ്പൂരിലേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വിസ് നിര്‍ത്തുന്നു. ഏപ്രില്‍ മുതലാണ് ഇത് നടപ്പില്‍ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 29 വരെ മാത്രമേ ഈ റൂട്ടില്‍ ബുക്കിങുകള്‍ സ്വീകരിക്കുന്നുള്ളു. കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് ഏപ്രില്‍ 6 മുതല്‍ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചു.

കേരളത്തിലേക്ക് ദിവസേന ഉണ്ടായിരുന്ന ഗള്‍ഫ് എയര്‍ സര്‍വിസ് കഴിഞ്ഞ നവംബര്‍ മുതലാണ് നാലു ദിവസമാക്കി കുറച്ചത്. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്കും കോഴിക്കോടിനുള്ള സര്‍വിസ് 4 ദിവസമാക്കികുറച്ചത് യാത്രക്കാര്‍ക്ക് വലിയ ബീന്ധിമുട്ട് സൃഷ്‌ച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വിസ് പൂര്‍ണ്ണമായി നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് ബഹ്‌റൈന്‍കോഴിക്കോട് റൂട്ടില്‍ 9394% യാത്രക്കാര്‍ ഉണ്ട്.

പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സര്‍വിസ് നിര്‍ത്തുന്നതെന്തിനാണെന്ന ചോദ്യം അവശേഷിക്കുകയാണ്. ഗള്‍ഫ് എയര്‍ വിമാന സര്‍വിസുകളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബര്‍ 27 മുതല്‍ വ്യത്യാസം വരുത്തിയിരുന്നു.

എക്കണോമി ക്ലാസ്സില്‍ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത് എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോ ലഗേജായും എക്കണോമി ക്ലാസ്സ് സ്മാര്‍ട്ട് വിഭാഗത്തില്‍ 30 കിലോയായും ഫെ്‌ലക്‌സ് വിഭാഗത്തില്‍ 35 കിലോയായും വെട്ടിക്കുറച്ചിരുന്നു.

Continue Reading

gulf

പയ്യക്കി ചരിത്രം ഉത്തരദേശത്തിന്റെ മുന്നേറ്റത്തിന്‍റേത്: എ.കെ.എം അഷ്‌റഫ്‌

പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ദുബൈ മീറ്റപ് പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

പയ്യക്കി പള്ളി ദർസ് കേന്ദ്രീകരിച്ചു തുടക്കംകുറിച്ച ഒരു നൂറ്റാണ്ട് പൂർത്തിയാവുന്ന ഇസ്ലാമിക ചരിത്രം ഉത്തരദേശത്തിന്റെ സാംസ്കാരിക വൈജ്ഞാനിക നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രമായി രേഖപ്പെട്ടുകഴിഞ്ഞെന്ന് എ.കെ.എം. അഷ്‌റഫ് എം.എൽ.എ. പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ദുബൈ മീറ്റപ് പരിപാടിയിൽ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ മഹമൂദ് ഹാജി പൈവളികെ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

അഷ്‌കർ അലി തങ്ങൾ, അബ്ദുൽ മജീദ് ദാരിമി, ഹാറൂൻ അൽ അഹ്സനി, അസീസ് മരിക്കെ, സ്വാലിഹ് ഹാജി കളായി, അൻസാർ ഹാജി പൈവളികെ, യൂസഫ് ബരെഹിത്ളു, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ ഖാദർ അസ്അദി, സിദ്ദീഖ് ഫൈസി ഇർഫാനി, ഷാഫി ഹാജി പൈവളികെ, മൊയ്‌ദീൻ ബാവ മഞ്ചേശ്വരം, സലാം കന്യപ്പാടി, അഫ്സൽ മെട്ടമ്മൽ, അശ്രഫ് പാവൂർ, സലാം ചേവാർ, അബ്ദുല്ല മമ്മു ഹാജി പൈവളികെ, അബ്ദുൽ റഹ്മാൻ ഹാജി കമ്പളം, അഷ്‌റഫ്‌ ബായാർ, ഇബ്രാഹിം ബേരികെ, ഫർഷീദ് ഉളുവാർ, യാസർ അറാഫത്ത് അൻസാരി, ശുകൂർ അൻസാരി, ഹമീദ് മുസ്ലിയാർ നീർക്കജെ, കെ.കെ അബ്ദുൽ അസീസ്‌ തുടങ്ങിയവർ സംസാരിച്ചു. അസീസ് ബള്ളൂർ സ്വാഗതവും അലി സാഗ് നന്ദിയും പറഞ്ഞു.

Continue Reading

Trending