Connect with us

kerala

പി.സി. ജോർജ് ബി.ജെ.പിയിലെത്തിയതോടെ സയനൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറി: സന്ദീപ് വാര്യർ

ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്കാണ് ഞാൻ ചേർന്നതെങ്കിൽ വിയ്യൂർ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറിയത് പോലെയാകുമായിരുന്നെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

Published

on

പി.സി. ജോർജ് ബി.ജെ.പിയിലെത്തിയതോടെ സയനൈഡ് ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. റിയാദിൽ ഒ.ഐ.സി.സി പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടൻ തേര്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവാസിയായി ജോലി ചെയ്ത നഗരമാണ് റിയാദെന്നും അന്ന് വിവിധ രാജ്യങ്ങളിലെ വ്യത്യസ്തരായ ആളുകളെ കാണാനും അവരുടെ രാജ്യത്തിന്റെ അവസ്ഥകൾ നേരിൽ ചോദിച്ച് മനസിലാക്കിയും അവരുമായി സൗഹൃദം പങ്കിടാനും ഞാൻ അവസരം കണ്ടെത്താറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലെത്തിയത് ഞാൻ എടുത്ത ശരിയായ തീരുമാനമായിരുന്നു എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് തന്നെ വിഷം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് വന്നതിൽ ഏറെ സന്തോഷമുണ്ട്. ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്കാണ് ഞാൻ ചേർന്നതെങ്കിൽ വിയ്യൂർ ജയിലിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറിയത് പോലെയാകുമായിരുന്നെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷ പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, റിയാദ് കെ.എം.സി.സി പ്രസിഡന്റ് സി.പി. മുസ്തഫ, ഒ.ഐ.സി.സി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, നൗഫൽ പാലക്കാടൻ, പ്രമോദ് പൂപ്പാല, അമീർ പട്ടണത്ത്, മൃദുല വിനീഷ്, രാജു പാപ്പുള്ളി,

ഹകീം പട്ടാമ്പി, അനസ് മുസാഹ്മിയ, മാത്യൂസ് എറണാകുളം എന്നിവർ സംസാരിച്ചു. പ്രോഗാം കൺവീനർ സൈനുദ്ധീൻ കൊടക്കാടൻ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മൊയ്തീൻ മണ്ണാർക്കാട് സ്വാഗതവും ജോയിൻ ട്രഷറർ നിഹാസ് നന്ദിയും പറഞ്ഞു. ജില്ലാകമ്മിറ്റിയുടെ മികച്ച പ്രവർത്തക പുരസ്‌കാര ജേതാവ് അബുതാഹിർ, ബിസിനസ് എക്സലന്റ് അവാർഡ് നേടിയ അബ്ദുൽ അനീസ്, വാർഷികത്തിന്റെ ഭാഗമായി ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ കൂപ്പൺ മത്സരത്തിലെ വിജയികൾ എന്നിവർക്കുള്ള സമ്മാനങ്ങളും ഫലകവും മുഖ്യാതിഥി സന്ദീപ് വാര്യർ വിതരണം ചെയ്തു. കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം

സമ്മാനമായ ഫയർ പ്ലറ്റ്സ് സമ്മാനമായ ഗോൾഡ് കോയിൻ രാജുവിനും രണ്ടാം സമ്മാനമായ ബ്ലുലൈറ്റ് എയർ കാർഗോ സമ്മാനിച്ച സൈക്കിൾ എ.ടി. സിദ്ധീഖിനും നൂറ കാർഗോ സമ്മാനിച്ച മൂന്നാം സമ്മാനമായ ഇലക്ട്രിക് ഓവൻ സിർജനും ലഭിച്ചു.

കെൽക്കോ സമ്മാനമായ മെഗാ ബംപർ ഭാഗ്യശാലിയായി സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി തെരഞ്ഞെടുക്കപ്പെട്ടു. നിമിഷ നേരം കൊണ്ട് നിസാർ കുരിക്കൾ കാൻവാസിൽ വരച്ചെടുത്ത സന്ദീപ് വാര്യരുടെ ചിത്രം ചടങ്ങിൽ അദ്ദേഹത്തിന് കൈമാറി. രശ്മി വിനോദ്, റംഷി എന്നിവരുടെ നേതൃത്വത്തിൽ വിവിധ നൃത്തപരിപാടികളും റിയാദിലെ ഗായകർ അണിനിരന്ന ഗാനമേളയും അരങ്ങേറി. ഭൈമി സുബിൻ പരിപാടികൾ നിയന്ത്രിച്ചു.

ഷഹീർ കൊട്ടേകാട്ടിൽ, അനസ് കൂട്ടുപാത, മുഹദലി പെരുവമ്പ്, കരീം ആലത്തൂർ, ജോസ് കരിമ്പുഴ, അൻസാർ തൃത്താല, ഷാജഹാൻ, സലിം, ബെന്നി പൊമ്പ്ര, ഫാസിൽ പാലക്കാട്, ശ്യാം, ഹക്കിം ആലത്തൂർ, റഷീദ് പുലാപറ്റ, ജയൻ മുസാഹ്മിയ, അക്ബർ മുസാഹ്മിയ, ഷംസീർ പത്തിരിപ്പാല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാനിര്‍ദേശങ്ങള്‍

രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

 

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യില്‍ വെള്ളം കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജലലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Continue Reading

kerala

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജകുമാരി പഞ്ചായത്ത് അംഗം ജയ്‌സന്റെ മൃതദേഹമാണ് കിട്ടിയത്.

Published

on

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗം ജയ്‌സന്റെ മൃതദേഹമാണ് കിട്ടിയത്. കൂടെയുണ്ടായിരുന്ന മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫയര്‍ ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ഇന്നലെ വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. അതേസമയം ഡാമിന്റെ പരിസരത്തുനിന്നും ഇരുവരുടെയും ചെരുപ്പുകളും ഫോണും വാഹനവും കണ്ടെത്തിയിരുന്നു. ആനയിറങ്കല്‍ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യതയുള്ളവയാണ്. ഈ മേഖലയിലാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയിരിക്കുന്നത്. സ്‌കൂബ ടീമും ആനയിറങ്കലില്‍ തിരച്ചില്‍ നടത്താനായി എത്തിയിട്ടുണ്ട്.

 

Continue Reading

kerala

റാഗിങിന് നേതൃത്വം നല്‍കിയ കോളേജുകളില്‍ എസ്.എഫ്.ഐയെ നിരോധിക്കണം: യു.ഡി.എഫ്

Published

on

തിരുവനന്തപുരം: കേരളത്തില്‍ റാഗിങ് ഉണ്ടായ കോളജുകളില്‍ അതിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐയുടെ സംഘടനാ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് റാഗിങിന് വിധേയമാക്കിയത് എസ്.എഫ്.ഐക്കാരാണ്. കേട്ടാല്‍ ഭയക്കുന്ന വിധമായിരുന്നു ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയോട് എസ്.എഫ്.ഐക്കാര്‍ പെരുമാറിയത്.

കൊടിയ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ റാഗിങ് നിയമം ചുമത്താന്‍ പോലും ആദ്യം പൊലീസ് തയ്യാറായില്ല. ഇതില്‍ നിന്ന് തന്നെ കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന കിരാത നടപടികള്‍ക്ക് കോളജും പൊലീസും കുടപിടിക്കുന്നുവെന്ന് വ്യക്തമാണ്. അമിതമായ ലഹരിക്കടിമകളാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാക്കുന്നത്. കോളജുകളില്‍ ലഹരി വ്യാപനത്തിന് എല്ലാ സൗകര്യവും എസ്.എഫ്.ഐ ഒരുക്കുന്നു. ലഹരിയുടെ പിടിയിലാണ് എസ്.എഫ്.ഐ നിയന്ത്രിക്കുന്ന കാമ്പസുകള്‍. അതുകൊണ്ട് തന്നെ ഇവരെ ക്രിമിനലുകളെന്ന് മുദ്രകുത്തി നിരോധിക്കണം.

കോട്ടയം ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്സിങ് കോളജിലും റാഗിങിന് നേതൃത്വം നല്‍കിയതിലേയും വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ ജെ.എസ് സിദ്ധാര്‍ത്ഥന്റെ ദാരുണ മരണത്തിലേയും പ്രതികളും എസ്.എഫ്.ഐക്കാരാണ്. പ്രാകൃതവും ക്രൂരവുമായ അക്രമവാസനയാണ് ഇത്തരം ക്രിമിനലുകള്‍ക്ക്. ഇവര്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇവരെ വിദ്യാര്‍ത്ഥികളായി പരിഗണിക്കാനാവില്ല. സിദ്ധാര്‍ത്ഥന്റെ കേസിലെ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കിയത് ഇത്തരം കുറ്റംകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണ്.

റാഗിങ് കാമ്പസുകളില്‍ നിന്ന് തുടച്ചുമാറ്റണമെങ്കില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സി.പി.എമ്മും ഇത്തരം കേസുകളിലെ ക്രിമിനലുകള്‍ക്ക് നല്‍കുന്ന പരോക്ഷ പിന്തുണ അവസാനിപ്പിക്കണമെന്നും ഹസന്‍ പറഞ്ഞു.
റാഗിങിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും എന്നേക്കുമായി പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം. റാഗിങ് കേസുകളിലെ പ്രതികളെ സംരക്ഷിച്ച ശേഷം റാഗിങ്ങിനെതിരെ സംസാരിക്കുന്നത് എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ കാപട്യമാണ്. സിദ്ധാര്‍ത്ഥന്‍ മരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും പ്രതികളെല്ലാം ഇപ്പോഴും നിയമത്തിന് പുറത്തിറങ്ങി നടക്കുന്നതും അതിനാലാണെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending