Connect with us

kerala

കലോല്‍സവത്തിലെ വിവാദപ്പെരുമഴയില്‍ മുങ്ങി സി.പി.എമ്മും സര്‍ക്കാരും; പഴയിടത്തിന്റെ തീരുമാനം തിരിച്ചടി

കലോല്‍സവത്തിന്റെ സമാപനപ്പിറ്റേന്ന് പഴയിടം ഇനി കലോല്‍സവത്തിന് പാചകക്കാരനാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കിവെച്ചതെല്ലാം പാഴാകുന്നതാണ് കണ്ടത്.

Published

on

കെ.പി ജലീല്‍

‘വെടക്കാക്കി തനിക്കാക്കുക’ആണ് ഉദ്ദേശിച്ചത്. സംഭവിച്ചത് ‘വെളുക്കാന്‍ തേച്ചത് പാണ്ടായ’തും !. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഇത്തവണ സി.പി.എം കളിച്ചത് നെറികെട്ട രാഷ്ട്രീയക്കളിയാണ്. കലോല്‍സവത്തിന്റെ മുന്നോടിയായി അവതരിപ്പിച്ച സംഗീതപരിപാടിയാണ് ആദ്യമേ മേളക്ക് കല്ലുകടിയായത്. ഇതിന് കാരണം സര്‍ക്കാരുമായി ബന്ധപ്പെട്ടവരായിരുന്നു. സംഘപരിവാറുമായി ബന്ധമുള്ള സംഘടനയെയാണ് സംഗീതശില്‍പത്തിന് ഏല്‍പിച്ചത്. പേരാമ്പ്രയിലെ മാതാ എന്നസംഘടനയുടെ സ്ഥാപകന് സംഘപരിവാര്‍ ബന്ധമുള്ളത് സി.പി.എമ്മുകാര്‍ക്ക് മാത്രമല്ല, കോഴിക്കോട്ടുകാരായ എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നിട്ടും റിഹേഴ്‌സലില്‍ ബോധ്യപ്പെട്ടശേഷവും പരിപാടി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ അവതരിപ്പിച്ച പരിപാടി മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടിട്ടും അവര്‍ അനങ്ങിയില്ല.
എന്നാല്‍ ഇത് വിവാദമായതോടെ ഇതിനെ മറികടക്കാനുള്ള ആലോചനയിലായിരുന്നു സര്‍ക്കാരും സി.പി.എമ്മും. അങ്ങനെയാണ് പഴയിടം നമ്പൂതിരിയില്‍ പിടിച്ചത്. കലോല്‍സവം കോഴിക്കോട്ടാണെന്നതും മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണെന്നതുമാണ് ഇതിലേക്ക് ഇക്കൂട്ടരുടെ ശ്രദ്ധ തിരിച്ചുവിട്ടത്.

പഴയിടം നമ്പൂതിരിയുടെപാചകം വെജിറ്റേറിയനാണെന്നത് മലബാറിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്ന വിവാദത്തിന് തുടക്കമിട്ടത് സി.പി.എമ്മുമായി ബന്ധപ്പെട്ട കോണില്‍നിന്നായിരുന്നു. ജാതീയത വിളമ്പാനായിരുന്നു പച്ചക്കറി ഭക്ഷണത്തേക്കാള്‍ ചിലരുടെ താല്‍പര്യം. അതിന്റെ പാപഭാരം വലിയൊരു സമുദായത്തില്‍ കെട്ടിവെക്കുകയും ചെയ്യാമെന്നതായിരുന്നു കുരുട്ടുബുദ്ധി. ഇതില്‍ പക്ഷേ മുസ്‌ലിംകള്‍ വീണില്ലെന്ന് മാത്രമല്ല, പാചകം ഏതായാലും ,ആരായാലും ഭക്ഷണം വൃത്തിയുള്ളതാകണമെന്ന് മാത്രമായി വാദം ചുരുങ്ങി. എന്നാല്‍ പഴയിടത്തിന്റെ ജാതീയതയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു സി.പി.എമ്മുകാരുടെ സൈബര്‍ പോരാട്ടം. ഇത് ശരിവെച്ച് ഇനിമുതല്‍ മാംസഭക്ഷണവും കലോല്‍സവത്തില്‍ നല്‍കുമെന്നായി സി.പി.എം മന്ത്രിമാര്‍. ഇതോടെയാണ് പഴയിടം ചുവടുമാറ്റുന്നത്. മാംസഭക്ഷണം വെക്കണമെങ്കില്‍ അതുമാകാമെന്ന് പറഞ്ഞ പഴയിടത്തിന് പിന്നീട് നേരിട്ടത് സൈബര്‍ ആക്രമണമാണ്. പച്ചക്കറി മാത്രമേ അദ്ദേഹത്തിന് വെക്കാനറിയൂ എന്നായി പിന്നീട്.

ഇതെല്ലാം ആദ്യസംഗീതപരിപാടിയിലെ തിരിച്ചടി മറച്ചുവെക്കാനായിരുന്നു.
ഏതായാലും കലോല്‍സവത്തിന്റെ സമാപനപ്പിറ്റേന്ന് പഴയിടം ഇനി കലോല്‍സവത്തിന് പാചകക്കാരനാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെ ഒരുക്കിവെച്ചതെല്ലാം പാഴാകുന്നതാണ് കണ്ടത്. സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെയാണ് പഴയിടത്തിന്റെ പുതിയ തീരുമാനം ശരിക്കും ആഘാതമായിരിക്കുന്നത്. 16 കൊല്ലമായി കലോല്‍സവത്തിലെ പഴയിടം പെരുമക്കാണ് സി.പി.എമ്മിന്റെ സങ്കുചിതരാഷ്ട്രീയംമൂലം തിരിച്ചടി നേരിട്ടത്. ഇതിന് പകരം വെക്കാന്‍ മറ്റാര് എന്ന ചോദ്യമുയരുമ്പോള്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഗൂഢആഹ്ലാദവുമുണ്ട്.
കൗമാരക്കാരുടെ ഭക്ഷണത്തില്‍ ജാതികലര്‍ത്തിയത് ആരെന്ന ചോദ്യമാണ് ഉയരുന്നത്. ഇതിനുത്തരം നല്‍കേണ്ടത് സി.പി.എമ്മും സര്‍ക്കാരുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending