Connect with us

india

എണ്ണിയപ്പോൾ 5 ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തിൽ പൊരുത്തക്കേട്; കോടതിയിലേക്ക്

വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്.

Published

on

നവംബ‍ർ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ പൊരുത്തക്കേടെന്ന് റിപ്പോർട്ട്. വോട്ടര്‍ ഡാറ്റയുടെ വിശകലനത്തിലാണ് എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മിലുള്ള പൊരുത്തക്കേട് വെളിപ്പെടുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കു പ്രകാരം, ആകെ പോള്‍ ചെയ്ത 64,088,195 വോട്ടുകളായിരുന്നു. 66.05% ആയിരുന്നു അന്തിമ വോട്ടിംഗ് ശതമാനം. എന്നാല്‍ മൊത്തം എണ്ണിയ വോട്ടുകളാകട്ടെ 64,592,508. മൊത്തം പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ 504,313 വോട്ടുകള്‍ അധികം. സംസ്ഥാനത്ത് മൊത്തം എണ്ണിയ വോട്ടുകളിലാണ് 5,04,313 വോട്ടുകളുടെ വ്യത്യാസം വന്നിരിക്കുന്നത്. ദി വയറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്.

എട്ട് മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ കുറവാണ് എണ്ണിയത്. ബാക്കി 280 മണ്ഡലങ്ങളിലാകട്ടെ ആകെ പോള്‍ ചെയ്തിനേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് എണ്ണിയ വോട്ടുകളുടെ കണക്ക്. അഷ്തി മണ്ഡലത്തില്‍ ആകെ പോള്‍ ചെയതതിനേക്കാള്‍ 4,538 അധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഒസ്മാനബാദ് മണ്ഡലത്തില്‍ അധികമായി വന്നത് 4,155 വോട്ടുകളായിരുന്നു.

ഈ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇത്തരം ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പോളിംഗ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്ന 17 സി ഫോമില്‍ ആകെ വോട്ടര്‍മാരുടെ എണ്ണവും ആകെ പോള്‍ ചെയ്ത വോട്ടുകളും സൂക്ഷിക്കാറുണ്ട്. ഈ ഫോമിലെ കണക്ക് വ്യത്യാസമായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമാക്കിയത്.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്ന് വന്നിരിക്കുന്ന പൊരുത്തക്കേടുകൾ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഡാറ്റ സുതാര്യതയുടെയും കൃത്യതയും സംബന്ധിച്ച ച‍ർച്ചകൾ വീണ്ടും ഉയർ‌ത്തിയിരിക്കുകയാണ്. വ്യക്തത തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പ്രതികരിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും വയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാമെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍

ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Published

on

പുതുതായി പടരുന്ന വൈറല്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലും മൃഗങ്ങളില്‍ നിന്നും പകരുന്നതാണെന്ന് ലോക ആരോഗ്യ സംഘടന മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ വേമ്പനാട്ട് കായലിലെ ജലഗുണനിലവാരം, ജലജന്യ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

കാലാവസ്ഥാവ്യതിയാനവും പോഷകക്കുറവുള്ള ഭക്ഷണവും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ത്യയില്‍ ഒരു പരിസ്ഥിതി ആരോഗ്യ നിയന്ത്രണ ഏജന്‍സി സ്ഥാപിക്കണമെന്ന് സൗമ്യ സ്വാമിനാഥന്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ ഏറിയ വിഭാഗവും പോഷകാഹാരത്തിനുള്ള ശേഷിയില്ലാത്തവരാന്നെന്നും പോഷകാഹാരക്കുറവ്, വിളര്‍ച്ച, സൂക്ഷ്മ പോഷക അപര്യാപ്തതകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സൗമ്യ പറഞ്ഞു. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലം മൂലം പൊണ്ണത്തടി, ജീവിതശൈലീ രോഗങ്ങള്‍ കേരളത്തിലും തമിഴ്നാട്ടിലും വര്‍ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ കാലാവസ്ഥാവ്യതിയാനം മൂലം ഏറെ ഭീഷണി നേരിടുന്ന രാജ്യമാണെന്നും പ്രളയം, വരള്‍ച്ച, ചുഴലിക്കാറ്റുകള്‍, കൊടും ചൂട് തുടങ്ങിയവ രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിന് വിവിധ മന്ത്രാലയങ്ങള്‍, വിവിധ ഗവേഷണ ഏജന്‍സികള്‍ എന്നിവരുടെ സംയുകത സഹകരണവും വിവര കൈമാറ്റവും ആവശ്യമാണെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കായലിലെ വെള്ളത്തിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള വാട്ടര്‍ ക്ലിനിക്, ശുചിത്വരീതികളെ കുറിച്ചുള്ള സര്‍വേ നടത്തുന്നതിനാവശ്യമായ ക്ലെന്‍സ് ആപ്, ജലത്തിന്റെ ഗുണനിലവാര പരിശോധനയുമായി ബന്ധപ്പെട്ട് ഗവേഷകരെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമായ അക്വാഡിപ് ആപ്പ്, തീരമേഖലയിലെ ജലജന്യരോഗങ്ങളുമായി ബന്ധപ്പെട്ട ഡേറ്റബേസ് എന്നിവയും പുറത്തിറക്കി.

 

 

Continue Reading

india

ബിഹാറില്‍ രാത്രി വീട്ടിലെത്തി സിഗരറ്റ് ചോദിച്ചു, നല്‍കാത്തതില്‍ വയോധികയെ പീഡിപ്പിച്ചു

പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി.

Published

on

ബിഹാറില്‍ വയോധിക പീഡനത്തിന് ഇരയായി. രാത്രി സിഗരറ്റ് ചോദിച്ച് വീട്ടില്‍ എത്തിയ നാല് പുരുഷന്മാരാണ് വയോധികയെ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

നാല് പേര്‍ സിഗരറ്റ് ചോദിച്ച് ഇവരുടെ വീട്ടിലെത്തുകയും എന്നാല്‍ വയോധിക സിഗരറ്റ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വയോധികയെ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വയോധികയെ ചികിത്സയ്ക്കായി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമി സംഘം വാതിലില്‍ മുട്ടുന്നത് തുടര്‍ന്നതോടെ വയോധികയുടെ മരുമകളും ഭര്‍ത്താവും പിന്‍വശത്തെ ഗേറ്റ് വഴി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, പ്രായമായതിനാല്‍ വയോധികക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി വയോധികയെ ബലമായി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കുടുംബത്തിന്റെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്തു. പ്രതികളില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മറ്റ് രണ്ട് പേരെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്.

 

Continue Reading

india

ജോലിസ്ഥലത്തെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമം: മദ്രാസ് ഹൈകോടതി

തൊഴിലിടത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്‍ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

Published

on

ജോലിസ്ഥലത്തെ ഇഷ്ടപ്പെടാത്ത ഏതു പെരുമാറ്റവും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈകോടതി. തൊഴിലിടത്ത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള (PoSH) നിയമപ്രകാരം, സ്ത്രീകളെ ഉപദ്രവിക്കുന്ന പെരുമാറ്റങ്ങള്‍ ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി.

എച്ച്.സി.എല്‍ ടെക്നോളജീസിന്റെ സര്‍വിസ് ഡെലിവറി മാനേജരായിരുന്ന പാര്‍ത്ഥസാരഥിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് മൂന്ന് വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയിന്മേല്‍ ആരംഭിച്ച നടപടി പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി അസാധുവാക്കിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കുന്നതിനിടെയാണ് ഹൈകോടതിയുടെ നിരീക്ഷണം.

പാര്‍ത്ഥസാരഥി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ഒരു ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തന്റെ ശാരീരിക അളവുകളെക്കുറിച്ച് ചോദിച്ചതായി മറ്റൊരു ജീവനക്കാരിയും പരാതിപ്പെട്ടു. ആര്‍ത്തവചക്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മൂന്നാമത്തെ ജീവനക്കാരിയോട് ഇയാള്‍ ചോദിച്ചത്.

എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചതെന്ന് ഇയാള്‍ വാദിച്ചിരുന്നു. പരാതികള്‍ പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ കമ്പനി നടപടിയെടുക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തേക്ക് ശമ്പള വര്‍ധനയും അനുബന്ധ ആനുകൂല്യങ്ങളും വെട്ടിക്കുറക്കാനും മേല്‍നോട്ടമില്ലാത്ത റോളില്‍ അദ്ദേഹത്തെ നിയമിക്കാനും ഐ.സി.സി ശുപാര്‍ശ ചെയ്തു. എന്നാല്‍ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ലേബര്‍ കോടതി ഈ ശിപാര്‍ശകള്‍ റദ്ദാക്കുകയായിരുന്നു.

തുടര്‍ന്നാണ് വിഷയം ഹൈകോടതിയില്‍ എത്തുകയായിരുന്നു. ഹൈകോടതി ലേബര്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കി.

 

 

Continue Reading

Trending