Connect with us

Sports

കോലി വിതച്ചു; ബൗളര്‍മാര്‍ കൊയ്തു; ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഇന്ത്യ

Published

on

നാഗ്പൂര്‍: ആവേശം അവസാന ഓവര്‍വരെ നീണ്ട രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. ടോസ് നഷ്ടമായി ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ക്യാപ്്ടന്‍ കോലിയുടെ 40-ാം ശതകത്തിന്റെ ബലത്തില്‍ 250 റണ്‍സെടുത്തപ്പോള്‍ സന്ദര്‍ശകര്‍ 49.3 ഓവറില്‍ 242 ന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ഇന്നിങ്‌സിനെ ഏറെക്കുറെ ഒറ്റക്ക് താങ്ങിനിര്‍ത്തിയ കോലിയാണ് (116) മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ കണക്കുകൂട്ടല്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ആദ്യ ഓവറില്‍ തന്നെ ഓപണിങ് ബാറ്റ്‌സമാന്‍ രോഹിത് ശര്‍മയുടെ പുറത്താവല്‍. പാറ്റ് കമ്മിന്‍സിന്റെ ആറാം പന്തില്‍ ആദം സാംപക്ക് ക്യാച്ച് നല്‍കി സംപൂജ്യനായായിരുന്നു ഉപനായകന്റെ മടക്കം. തുടര്‍ന്ന് നായകന്‍ കോലിയുമായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും മാക്‌സ്‌വെല്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്തായി. 29 പന്തില്‍ നാല് ബൗണ്ടറികളോടെ 21 റണ്‍സ് ആയിരുന്നു ധവാന്റെ സമ്പാദ്യം.

രണ്ട് ഓപണര്‍മാരും കൂടാരം കയറിയിതിനു പിറകെ വന്ന റായ്ഡു കോലിയൊടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. സ്‌കോര്‍ 75ല്‍ നില്‍ക്കെ ലിയോണിന്റെ ബോളില്‍ എല്‍.ബി.ഡബ്ല്യു ആയി റായിഡു മടങ്ങി. 32 ബോളില്‍ രണ്ട് ബൗണ്ടറികളോടെ 18 റണ്‍സാണ് റായിഡുവിനു നേടാനായത്. തുടര്‍ന്നുവന്ന വിജയ് ശങ്കറാണ് ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടിയത്.

ഒരു വശത്ത് നായകന്‍ കരുതിക്കളിച്ചപ്പോള്‍ ശങ്കര്‍ ആക്രമണ ചുമതല ഏറ്റെടുത്തു. ഇതിനിടയില്‍ 53 ബോളില്‍ കോലി അര്‍ധ സെഞ്ച്വറി കടന്നു. സ്‌കോര്‍ ശക്തമായ നിലയിലെത്തുമെന്നു തോന്നിച്ച ഘട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ ശങ്കറിന്റെ റണ്‍ഔട്ട് ഇന്ത്യയ്ക്കു തിരിച്ചടിയായി. സാംപ എറിഞ്ഞ പന്തില്‍ കോലിയുടെ സ്‌ട്രൈറ്റ് ഹിറ്റ് ബൗളറുടെ കൈയില്‍ തട്ടി നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ ശങ്കര്‍ ക്രീസിനു പുറത്തായിരുന്നു. 41 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 46 റണ്‍സാണ് വിജയ് നേടിയത്.

കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി കേദാര്‍ ജാദവിനു കാര്യമായ സംഭാവനകളൊന്നും നല്‍കാനായില്ല. 11 റണ്‍സുമായി സാംപയുടെ ബൗളില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. ആറാമനായി ഇറങ്ങിയ ധോണി വന്നതു പോലെ മടങ്ങുകയും ചെയ്തു. സാംപയുടെ തന്നെ ബൗളില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയ സംപൂജ്യനായി ധോണി മ
ടങ്ങുമ്പോള്‍ ഇന്ത്യ സ്‌കോര്‍ ആറിന് 171.
തുടര്‍ന്ന് ഒന്നിച്ച കോലിയും രവീന്ദ്ര ജഡേജയും കരുതലോടെ കളിച്ച് സ്‌കോര്‍ 200 കടത്തി. പിറകെ കോള്‍ട്ടര്‍ നൈലിന്റെ പന്ത് അതിര്‍ത്തി കടത്തി കോലി നാല്‍പതാം ഏകദിന ശതകവും സ്വന്തമാക്കി.

അതിനിടെ, സ്‌കോര്‍ 238ല്‍ നില്‍ക്ക കമ്മിന്‍സിന്റെ പന്തില്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കി ജഡേജ മടങ്ങി. 40 ബൗളില്‍ 21 ആയിരുന്നു ജഡേജ സ്വന്തമാക്കിയത്. അധികം വൈകാതെ കോലിയും ഇന്നിങ്‌സ് അവസാനിപ്പിച്ചു. 120 പന്തില്‍ നാല് ബൗണ്ടറികളോടെ 116 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റനെ കമ്മിന്‍സിന്റെ പന്തില്‍ സ്റ്റോയ്‌നിസ് പിടിച്ചു. തുടര്‍ന്നു വന്ന കുല്‍ദീപ് യാദവും ബുംറയും കാര്യമായൊന്നും ചെയ്യാനില്ലാതെ കൂടാരം പുല്‍കി.
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ 29ന് നാല് വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സാണ് തിളങ്ങിയത്. സാംപ രണ്ടും കോള്‍ട്ടര്‍ നൈല്‍, മാക്‌സ്‌വെല്‍, ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

താരതമ്യേന എളുപ്പമെന്ന് തോന്നിച്ച സ്‌കോര്‍ തേടി ബാറ്റിങ് ആരംഭിച് ഓസീസിന് ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ മുന്‍നിരക്കാര്‍ ഇല്ലാത്തത് തിരിച്ചടിയായി. ഫിഞ്ച് (37), ഉസ്മാന്‍ ഖവാജ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (48), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (52) എന്നിവര്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം പിടിച്ചെടുത്തു. ഡെത്ത് ഓവറുകളില്‍ ജസ്പ്രിത് ബുംറയുടെയും വിജയ് ശങ്കറിന്റെയും ബൗളിങ് ആണ് കൈവിടുമെന്ന് തോന്നിച്ച മത്സരത്തില്‍ ഇന്ത്യയെ തിരിച്ചെത്തിച്ചത്. കുല്‍ദീപ് 54 റണ്‍സിന് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബുംറ 29-ന് രണ്ടും വിജയ് ശങ്കര്‍ 15 ന് രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്ന അവസാന ഓവറില്‍ സ്‌റ്റോയ്‌നി സിനെയും ആദം സാംപയെയും പുറത്താക്കിയാണ് വിജയ് ടീമിനെ വിജയതീരമണിയിച്ചത്. ആദ്യപന്തില്‍ സ്റ്റോയ്‌നിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ശങ്കര്‍ മൂന്നാം പന്തില്‍ സാംപയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending