Connect with us

Video Stories

ഫ്രഞ്ച് ഓപണില്‍ പെട്ര ക്വിതോവയ്ക്ക് ജയം,  ഒന്നാം സീഡ് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്ത്

Published

on

 

പാരിസ്: വീട്ടിലെ കവര്‍ച്ചയ്ക്കിടെ മോഷ്ടാവില്‍ നിന്ന് കത്തി കൊണ്ട് കുത്തേറ്റ ചെക്ക് ടെന്നീസ് താരം പെട്ര ക്വിതോവയ്ക്ക് ഫ്രഞ്ച് ഓപണിന്റെ ഒന്നാം റൗണ്ടില്‍ ജയം. അമേരിക്കയുടെ ജൂലിയ ബൊസറപിനെയാണ് ഇവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-2.
കഴിഞ്ഞ ഡിസംബറിലായിരുന്നു കരിയറിനെ തന്നെ അപകടപ്പെടുത്തും വിധം താരത്തിന് ഇടതുകൈയില്‍ കുത്തേറ്റത്. എന്നാല്‍ അതിവേഗത്തില്‍ സുഖം പ്രാപിച്ചതോടെ ഫ്രഞ്ച് ഓപണില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു താരം. രണ്ടു തവണ വിംബ്ള്‍ഡന്‍ ചാമ്പ്യനാണ് ഈ 27കാരി. കളിക്കാനെടുത്ത തീരുമാനത്തില്‍ ആഹ്ലാദവതിയാണെന്ന് മത്സര ശേഷം നിറഞ്ഞ കണ്ണുകളോടെ അവര്‍ പ്രതികരിച്ചു. കുത്തേറ്റ കൈക്ക് നടത്തിയ ശസ്ത്രക്രിയക്ക് 12 ആഴ്ചകള്‍ക്ക് ശേഷം മാര്‍ച്ചിലാണ് ക്വിതോവ വീണ്ടും റാക്കറ്റെടുത്തത്. മെയിലാണ് സാധാരണഗതിയിലുള്ള പരിശീലനങ്ങള്‍ ആരംഭിച്ചത്. ടൂര്‍ണമെന്റിലെ 15-ാം സീഡാണ് താരം.
2012ലെ ഫ്രഞ്ച് ഓപണ്‍ സെമിഫൈനലിസ്റ്റായ അവര്‍ അടുത്ത റൗണ്ടില്‍ അമേരിക്കയുടെ ബെഥാനി മറ്റകിനെയോ, റഷ്യയുടെ എവ്‌ജെനിയ റോദിനയെയോ നേരിടും.
അതിനിടെ, വനിതാ വിഭാഗത്തില്‍ ടോപ് സീഡായ ജര്‍മനിയുടെ ആഞ്ചലിക്വെ കെര്‍ബര്‍ തോറ്റു പുറത്തായി. റഷ്യയുടെ എകതെറിന മകറോവയോടാണ് ഇവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവു പറഞ്ഞത്. സ്‌കോര്‍ 6-2, 6-2. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ടോപ്‌സീഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യനാണ് കെര്‍ബര്‍. സീഡ് ചെയ്യപ്പെടാത്ത താരമാണ് കെര്‍ബറെ അട്ടിമറിച്ച എകതെറിന.
അതിനിടെ, വനിതാ വിഭാഗത്തില്‍ ടോപ് സീഡായ ജര്‍മനിയുടെ ആഞ്ചലിക്വെ കെര്‍ബര്‍ തോറ്റു പുറത്തായി. റഷ്യയുടെ എകതെറിന മകറോവയോടാണ് ഇവര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അടിയറവു പറഞ്ഞത്. സ്‌കോര്‍ 6-2, 6-2. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ടോപ്‌സീഡ് ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുന്നത്. നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യനാണ് കെര്‍ബര്‍. സീഡ് ചെയ്യപ്പെടാത്ത താരമാണ് കെര്‍ബറെ അട്ടിമറിച്ച എകതെറിന.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending