Connect with us

Video Stories

2000-ലെ ചിപ്പും നാനോ ടെക്‌നോളജിയും; സംഘ് അനുകൂല മാധ്യമപ്രവര്‍ത്തകരുടെ മണ്ടത്തരം വെളിവാക്കുന്ന വീഡിയോ പുറത്ത്

Published

on

റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന 2000 രൂപാ നോട്ടില്‍ നാനോ ചിപ്പ് ഉണ്ടാകുമെന്നും സാറ്റലൈറ്റ് ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നുമുള്ള സംഘപരിവാര്‍ അണികളുടെ വാദങ്ങള്‍ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചടുക്കിയിരുന്നല്ലോ. ഈ അഭ്യൂഹം എവിടെ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനിന്നിരുന്നു. ബി.ജെ.പി അനുകൂല മാധ്യമമായ സീ ന്യൂസ് ആണ് ഇക്കാര്യം ആദ്യമായി ‘റിപ്പോര്‍ട്ട്’ ചെയ്തത്. ബി.ജെ.പി ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സീ ന്യൂസ് എഡിറ്റര്‍ സുധീര്‍ ചൗധരി, പുതിയ നോട്ടിന്റെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യാനായി പ്രൈം ടൈം ഷോ ആയ ‘ഡി.എന്‍.എ’ യുടെ ഒരു എപിസോഡ് മുഴുവന്‍ നീക്കിവെക്കുകയും ചെയ്തു.

പുതിയ നോട്ടില്‍ ചിപ്പോ ട്രാക്കിങ് സംവിധാനമോ ഇല്ലെന്ന് റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടും അഭ്യൂഹങ്ങള്‍ ഒറ്റക്കും തെറ്റക്കും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയൂടെയാണ് പ്രചരണം. അതേസമയം, ഈ അവകാശവാദത്തെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഒരു ട്രോള്‍ വീഡിയോ

അതിനിടെ, 2000 നോട്ടിന്റെ ‘പ്രത്യേകതകള്‍’ സംഘ് അനുകൂല പത്രപ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ആജ്തകിലെ പത്രപ്രവര്‍ത്തകര്‍ നാനോ ചിപ്പ്, ഒരേ സ്ഥലത്ത് കൂടുതല്‍ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ഇന്‍കം ടാക്‌സ് വകുപ്പിന് കണ്ടെത്താന്‍ കഴിയുന്ന സൗകര്യം, ഭൂമിക്കടിയില്‍ നിന്നും സാറ്റലൈറ്റിലേക്ക് നേരിട്ട് സന്ദേശം പോവുക തുടങ്ങിയവ അബദ്ധങ്ങള്‍ ഗൗരവത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. ന്യൂസ് ആങ്കറായ ശ്വേത സിങ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നോട്ടിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചു കൊടുക്കുകയും മറ്റുള്ളവര്‍ സീരിയസായി കേട്ടുനില്‍ക്കുന്നതുമാണ് വീഡിയോയില്‍. വീഡിയോ സഹപ്രവര്‍ത്തകരില്‍ ആരെങ്കിലുമാണ് റെക്കോര്‍ഡ് ചെയ്തതെന്ന് കരുതുന്നു.

വീഡിയോ കാണാം

1996-ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ശ്വേതാ സിങ് 1998-ലാണ് ടെലിവിഷന്‍ ജേണലിസത്തിലേക്ക് തിരിഞ്ഞത്. ബി.ജെ.പിയും സംഘ് പരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അവര്‍ സംഘികള്‍ക്ക് പ്രിയങ്കരിയാണ്. ശ്വേതാ സിങിന്റെ പേരില്‍ ഫേസ്ബുക്കില്‍ ഫാന്‍ പേജുകളും ഉണ്ട്.


Popular on this topic

കമാന്‍ഡോ ഇല്ലാതെ വന്നാല്‍ ജനങ്ങള്‍ അമിത് ഷായെ തുണിയുരിഞ്ഞ് ഓടിക്കും

സംഘികളുടെ ആ സ്‌കിറ്റും പൊളിഞ്ഞു; ഹവ്വ കള്ളപ്പണക്കാരന്റെ മകളല്ല 

500, 1000 ‘ഡോളര്‍’ നിരോധനം; പാളിപ്പോയ ഒരു സംഘി രോദനം

ബാങ്ക് ജീവനക്കാരും മോദിക്കെതിരെ; ‘സമ്പദ് വ്യവസ്ഥ താളം തെറ്റി’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending