Video Stories
ധ്യാനാത്മക എഴുത്തുകളുടെ സുഗന്ധം പരത്തി അഹ്മദ് കുട്ടി ശിവപുരം മടങ്ങി

പി.സി ജലീല്‍
ഭിന്ന ദാര്‍ശനിക സംരംഭങ്ങളെ അത്യപൂര്‍വ്വ മെയ്്വഴക്കത്തോടെ സമന്വയിപ്പിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ അഹ്്മദ്കുട്ടി ശിവപുരം. മലയാളത്തിന്റെ മതകീയ എഴുത്തുകളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ദാര്‍ശനിക സൗരഭ്യമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ കാവ്യമാധുര്യം തന്റെ ഇംഗ്ലീഷ് രചനകളിലും പ്രകടമാക്കി. ക്രിസ്റ്റോളജിയും വേദാന്തവും മാര്‍ക്്സിസവും സൂഫിയുടെ സമന്വയചിന്തയുടെ ചക്രത്തിലിരുന്ന് അദ്ദേഹം വരച്ചു. കാവ്യസുഭഗതയുള്ള ഗദ്യത്തിലൂടെ അദ്ദേഹം ഒരു തലമുറക്ക് വഴികാട്ടി.
കരിയാത്തന്‍കാവിലെ അദ്ദേഹത്തിന്റെ പൂമുഖം കനപ്പെട്ട ഗ്രന്ഥങ്ങളുടെ ശേഖരം കൊണ്ട് ചിന്തകരെയും എഴുത്തുകാരെയും ആകര്‍ഷിച്ചു. വായനയുടെയും എഴുത്തിന്റെയും തപസ്സില്‍ ആരു വന്നാലും പുഞ്ചിരിക്കുന്ന ചുണ്ടുമായി അദ്ദേഹം തന്റെ ദാര്‍ശനിക ചൈതന്യം പകര്ന്നുനല്കി.
കാലിക്കറ്റ്് സര്‍വ്വകലാശാലയില്‍ നിന്ന് 1971ല്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐഛികവിഷയങ്ങളായെടുത്ത് ബി.എയും 1973ല്‍ അറബി ഭാഷയിലും സാഹിത്യത്തിലും ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെ എം.എ.ബിരുദവും നേടി. ഫാറൂഖ് കോളജിലാണ് പഠിച്ചത്. 1975ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജൂനിയര്‍ ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ഗവ. കോളജ് ചിറ്റൂര്‍, ഗവ.കോളജ് കാസര്‍ഗോഡ്, ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് കോഴിക്കോട്, തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പല നാടുകളിലായി വലിയൊരു വിദ്യാര്‍ത്ഥി വൃന്ദത്തെ വാര്‍ത്തെടുക്കാന്‍ ഇതിലൂടെ അദ്ദേഹത്തിന് സാധിച്ചു.
അന്താരാഷ്ട്രതലത്തില്‍ സൂഫി എഴുത്തുകള്‍ ഒരു തലമുറയെ വ്യാപകമായി സ്വാധീനിക്കുന്ന കാലത്തില്‍ മലയാളത്തില്‍ ഈ ദൗത്യവുമായി ആദ്യം വന്നിട്ടുണ്ടാകുക അഹ്മദ് കുട്ടി ശിവപുരമായിരിക്കും. മുസ്്ലിം ആനുകാലികങ്ങളിലും പ്രസാധനാലയങ്ങളിലും അദ്ദേഹത്തിന്റെ തസ്വവ്വുഫ് സംബന്ധമായ എഴുത്ത് വിചാരങ്ങള്‍ക്ക് വലിയ ഇടമുണ്ടായി.
‘വചനപ്പൊരുള്‍’ എന്ന ഖുര്ആനികാസ്വാദനം, ‘മിഅറാജ്; ഉത്തുംഗതയിലേക്കുള്ള ഉഡ്ഢയനം’, ‘ബിലാലിന്റെ ഓര്‍മകള്‍’ , ‘അറഫാ പ്രഭാഷണം’ ‘സംസം കഥ പറയുന്നു’, ‘സൂഫിസം; ഇസ്ലാമിന്റെ അന്തര്‍ധാര’. മിക്ക രചനകളും ഖുര്‍ആന്റെയും ഹദീസുകളുടെയും കാവ്യയുക്തിയുള്ള വ്യാഖ്യാനം കൊണ്ട്്് സമ്പന്നമാക്കിയാണ് അദ്ദേഹം വായനക്കാരെ പിടിച്ചുകുലുക്കിയത്്. കണ്ടും കേട്ടും പരിചയിച്ച ചരിത്രങ്ങളും മഹദ് വചനങ്ങളും അദ്ദേഹത്തിന്റെ കരവിരുതില്‍ മറ്റൊരനുഭവമായി വായനക്കാരനു മുന്നില്‍ വിരിഞ്ഞുനിന്നു. ഇബ്രാഹീം നബിയെയും കുടുംബത്തെയും കുറിച്ച ദര്‍ശനങ്ങളിലൂടെ അബ്രഹാമിക് മതങ്ങള്‍ക്കിടയിലെ പാലം അദ്ദേഹം തുറന്നുകാണിച്ചു. യേശുവിനെ പ്രണയിച്ചപ്പോഴും സ്വയം അഹ്്മദ് മുഹമ്മദി എന്നു വിളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. അന്ത്യപ്രവാചകത്വത്തിന്റെ രണ്ടു ഭാവങ്ങളെ സമന്വയിപ്പിക്കുകയായിരുന്നു ഇതിലൂടെ.
കൊയിലാണ്ടി താലൂക്കില്‍ ശിവപുരം അംശംദേശത്ത് 1947ലാണ്് ജനിച്ചത്്്. പിതാവ് കണ്ടിയോത്ത് പക്കൃഹാജി. മാതാവ് ഖദീജ.
ഭാര്യ ബീവി. കുട്ടികള്‍ തൗഫീഖ്, ബസ്മലത്, മിന്നത്, ഹന്നാ. മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരികളുമുണ്ട്.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala16 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala2 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ