Connect with us

Culture

ശശികലയെ പുറത്താക്കിയതായി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനന്‍

Published

on

ചെന്നൈ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാര്‍ട്ടിയില്‍നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനും ജനറല്‍ സെക്രട്ടറി ശശികലയും. പാര്‍ട്ടി നേതൃത്വം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്നീര്‍ശെല്‍വം ക്യാമ്പിന്റെ പുതിയ ചുവടുവെപ്പെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെ, ഇ മധുസൂദനനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഇന്നലെ ശശികല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. പാര്‍ട്ടി മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ എല്ലാ പദവികളില്‍നിന്നും മധുസൂദനനെ നീക്കം ചെയ്തതായാണ് ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികല വാര്‍ത്താക്കുറിപ്പിറക്കിയത്. മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.എ സെങ്കോട്ടയ്യന് പകരം ചുമതല നല്‍കിയതായും അവര്‍ വ്യക്തമാക്കി.

എന്നാല്‍ വൈകീട്ടോടെ ശശികലയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി മധുസൂദനനും അറിയിച്ചു. പാര്‍ട്ടി ഭരണഘടന പ്രകാരം ഭാരവാഹികളെ പുറത്താക്കാന്‍ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിക്ക് അധികാരമില്ല. ജനറല്‍ സെക്രട്ടറി കഴിഞ്ഞാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരം ഏറ്റവും കൂടുതല്‍ അധികാരമുള്ളയാളാണ് പ്രസീഡിയം ചെയര്‍മാന്‍. അതുകൊണ്ടുതന്നെ ഇടക്കാല ജനറല്‍ സെക്രട്ടറിയെ പുറത്താക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും ആ അധികാരം വിനിയോഗിക്കുന്നുവെന്നും മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ഒ പന്നീര്‍ശെല്‍വത്തെ പാര്‍ട്ടി ട്രഷറര്‍ സ്ഥാനത്തുനിന്നു പുറത്താക്കിയ ശശികലയുടെ നടപടി നിലനില്‍ക്കില്ലെന്നും മധുസൂദനന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തരപ്പോര് കൂടുതല്‍ സങ്കീര്‍ണമായി. പാര്‍ട്ടി പദവികള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയര്‍ന്നതോടെ കോടതിയും ഗവര്‍ണറും കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending