Connect with us

GULF

പ്രവാസി മലയാളിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരന് സൗദിയില്‍ വധശിക്ഷ

സൗദിയില്‍ അറേബ്യയിലെ ജിദ്ദയില്‍ പ്രവാസിയായ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ഷ്യന്‍ പൗരനെ വധശിക്ഷക്ക് വിധേയമാക്കി.

Published

on

അശ്റഫ് ആളത്ത്

സൗദിയില്‍ അറേബ്യയിലെ ജിദ്ദയില്‍ പ്രവാസിയായ മലയാളി യുവാവിനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ഷ്യന്‍ പൗരനെ വധശിക്ഷക്ക് വിധേയമാക്കി. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയായ സൂപ്പി ബസാറിലെ നമ്പിയാടത്ത് കുഞ്ഞലവി (45)യെ കൊന്ന കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇന്ന് (ചൊവ്വ) രാവിലെ മക്ക പ്രവിശ്യയില്‍ വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി അറിയിച്ചു.

2021 ഓഗസ്റ്റ് ഒന്നിന് ഞായറാഴ്ചയായിരുന്നു പ്രവാസലോകത്തെ നടുക്കിയ സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു കുഞ്ഞലവി. പ്രവര്‍ത്തിസമയം കഴിഞ്ഞ് ഏറെ സമയമായിട്ടും താമസ്ഥലത്ത് തിരിച്ചെത്താതിരുന്ന ഇദ്ദേഹത്തെ സുഹൃത്തുക്കള്‍ നടത്തിയ അന്യോഷണത്തിലാണ് കമ്പനി വാഹനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകമായ കുത്തുകളേറ്റ് ചോരവാര്‍ന്ന് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന സുരക്ഷാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ പിടിയിലായത്.

സംഭവ ദിവസം രാവിലെ കമ്പനിയുടെ ക്യാഷ് കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ കുഞ്ഞലവിയെ പിന്തുടര്‍ന്ന പ്രതി ജിദ്ദ സാമിര്‍ ഡിസ്ട്രിക്ടില്‍ വെച്ച് അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറുകയും കുഞ്ഞലവിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കൈവശമുണ്ടായിരുന്ന എണ്‍പതിനായിരം റിയാല്‍ അപഹരിക്കുകയുമായിരുന്നു.
തുടര്‍ന്ന് സ്വദേശത്തേക്ക് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്ന പ്രതിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. കുറ്റങ്ങളെല്ലാം പ്രതി സമ്മതിക്കുകയും സുപ്രിംകോടതി വിധിച്ച വധശിക്ഷ നടപ്പാക്കാന്‍ രാജകല്‍പനയുണ്ടാവുകയും ചെയ്തു.

 

GULF

കെ.എം.സി.സി കൾച്ചറൽ ഫെസ്റ്റ് നാളെ

Published

on

കെ.എം.സി.സി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ഫെബ്രുവരി ഒമ്പതിന് നടത്തുന്ന കൾച്ചറൽ ഫെസ്റ്റ് 2 കെ 25ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായി ഹാരിസ് ബിസ്മിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ഞായറാഴ്ച രാവിലെ 10നാണ് പരിപാടി. അറബിക് കാലിഗ്രഫി, ക്ലേ മോൾഡലിങ്, സ്റ്റോൺ പെയിന്‍റിങ്, ഹെന്ന ഡിസൈൻ എന്നീ മത്സരങ്ങളും ഉച്ചക്ക് രണ്ടിന് ഷാജി കൈപ്പമംഗലം നേതൃത്വം നൽകുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും. ക്വിസ് മത്സര വിജയിക്ക് സൗജന്യ ജോർജിയ വിനോദയാത്ര പാക്കേജാണ് സമ്മാനം. കൾച്ചറൽ ഫെസ്റ്റ് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് അൻവർ അമീൻ ഉദ്ഘാടനം ചെയ്യും.

ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് ചാമക്കാലക്കും ദുബൈ കെ.എം.സി.സി കൈപ്പമംഗലം വനിത വിങ്ങിനും ആദരം സൈനുദ്ദീൻ ഹോട്ട്പാക്ക് സമ്മാനിക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗസ്നി, തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് ബഷീർ പെരിഞ്ഞനം, സെക്രട്ടറി നൗഷാദ് ഇ ഡോട്ട്സ്, കയ്പമംഗലം കെ.എം.സി.സി മണ്ഡലം പ്രസിഡന്‍റ് ഷറഫുദ്ദീൻ ചാമക്കാല, ട്രഷറർ ജലീൽ, കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് വൈസ് പ്രസിഡന്‍റ് നിസ നൗഷാദ്, മണ്ഡലം സെക്രട്ടറി സാജിത കബീർ, വൈസ് പ്രസിഡന്‍റുമാരായ ഹഫ്സത്ത് ബഷീർ, റഹ്മത്ത് ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

കെ.എം.സി.സി വളന്‍റിയർമാർക്ക് ആദരം

Published

on

യു.എ.ഇ സർക്കാറിന്‍റെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ ആരംഭിച്ച ഹെൽപ്‌ ഡെസ്‌കിൽ വളന്റിയറായി സേവനമനുഷ്ഠിച്ച ദുബൈ കെ.എം.സി.സി പ്രവർത്തകർക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ആദരവ് നൽകി.

കോൺസുലേറ്റ് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കോൺസൽ ജനറൽ സതീഷ് ശിവൻ പ്രശംസപത്രം കൈമാറി. അഡ്വ. സാജിദ് അബൂബക്കർ, മുഹമ്മദ് അഷ്‌റഫ് വെമ്മരത്തിൽ, ഹംസ നടുവണ്ണൂർ, ദുബൈ കെ.എം.സി.സി വിമൻസ് വിങ് പ്രസിഡന്‍റ് സഫിയ മൊയ്‌ദീൻ, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവർ പ്രശംസപത്രം ഏറ്റുവാങ്ങി.

നാല് മാസം നീണ്ട പൊതുമാപ്പ് കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മികച്ച സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ സംഘടന വളന്റിയർമാർ നിസ്വാർഥ സേവനമാണ് അവരവരുടെ ഹെൽപ് ഡെസ്കിലൂടെ കാഴ്ചവെച്ചത്.

3000 പേരെ നാട്ടിലേക്ക് അയക്കാനും നിരവധി പേർക്ക് യു.എ.ഇയിൽ തുടരുന്നതിന് നിയമാനുസൃത നടപടികൾ സ്വീകരിക്കാനും ഹെൽപ് ഡെസ്കിലൂടെ സാധിച്ചു. നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ പ്രയാസപ്പെടുന്ന 100ഓളം പേർക്ക് സൗജന്യ ടിക്കറ്റുകളും ദുബൈ കെ. എം.സി.സി ഹെൽപ് ഡെസ്കിലൂടെ സംഘടിപ്പിച്ചിരുന്നു.

Continue Reading

GULF

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ നിലപാട്

ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സൗദി അറേബ്യ നിലപാട് ആവര്‍ത്തിച്ചത്.

Published

on

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം. ഫലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുള്ള ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് സൗദി അറേബ്യ നിലപാട് ആവര്‍ത്തിച്ചത്.

2024 സെപ്റ്റംബര്‍ 18ന് ശൂറാ കൗണ്‍സിലിന്റെ ഒമ്പതാം സെഷന്‍ പ്രവര്‍ത്തനോദ്ഘാടന വേളയില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പരിശ്രമം സൗദി അറേബ്യ അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. അതില്ലാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നും അറിയിച്ചു.

2024 നവംബര്‍ 11ന് റിയാദില്‍ ചേര്‍ന്ന അസാധാരണ അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിലും കിരീടാവകാശി ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്െന്നും അറിയിച്ചു. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യവും ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വത്തിന് ഫലസ്തീന് അര്‍ഹതയുണ്ടെന്നും കിരീടാവകാശി അന്ന് വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിന്റെ സെറ്റില്‍മെന്റ് നയങ്ങളിലൂടെയോ, ഫലസ്തീന്‍ ഭൂമി പിടിച്ചടക്കുന്നതിലൂടെയോ, ഫലസ്തീന്‍ ജനതയെ അവിടെനിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്നതിലൂടെയോ അവരുടെ അവകാശങ്ങളെ ഹനിക്കുന്നതിനെയോ സൗദി അറേബ്യ അംഗീകരിക്കില്ല. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്ന കാര്യം മന്ത്രാലയം പ്രസ്താവനയില്‍ സൂചിപ്പിച്ചു.

Continue Reading

Trending