Connect with us

india

അമേരിക്കയും കേരളത്തിലെ റോഡുകളും:’പഴയ വിജയനെ’കൊഞ്ഞനംകുത്തുന്ന പുതിയ വിജയന്‍ !

കേരളത്തിലെ റോഡുകള്‍ ഇന്നത്തെപോലെ ഭാവിയില്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന്‍ വാദങ്ങളിലൊന്നാണ്.

Published

on

കെ.പി ജലീല്‍

കേരളത്തിലെ റോഡുകളെക്കുറിച്ച് മുഖ്യമന്ത്രി അമേരിക്കയെ താരതമ്യം ചെയ്തത് കേള്‍ക്കുന്ന ജനത്തിന് കൗതുകം. അമേരിക്കയിലെ റോഡുകളേക്കാള്‍ മെച്ചം റോഡുകളാണ് കേരളത്തിലുള്ളതെന്ന് അവിടെ മെഡിസിന് പഠിക്കുന്ന കുട്ടിയുടെ പിതാവ് തന്നോട് പറഞ്ഞതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഇതേ പിണറായി വിജയനും സി.പി.എമ്മും കേരളത്തിലെ റോഡികളുടെ വികസനത്തിന് എതിര് നിന്നകഥ ആരും മറന്നിട്ടുണ്ടാകില്ല. 25 കൊല്ലം മുമ്പ് പൊതുമരാമത്തുവകുപ്പുമന്ത്രിയായിരിക്കെ എം.കെ മുനീറാണ് കേരളത്തിന് ഒരു തെക്ക് -വടക്ക് എക്‌സ്പ്രസ് ഹൈവേ
വേണമെന്ന് ആവശ്യമുന്നയിച്ചതും അതുമായി പ്രായോഗികമായി മുന്നോട്ടുപോയതും. കേരളത്തെ വെട്ടിമുറിക്കുമെന്നാണ് അന്ന് സി.പി.എമ്മും ഇടതുപക്ഷമാകെയും നാടാകെ പറഞ്ഞുനടന്നത്. പരിഷത്തിനെ പോലുള്ളവരും സമരവുമായി രംഗത്തുവന്നു. കേരളത്തെ രണ്ടായി മുറിക്കുകയും പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന പദ്ധതിയാണതെന്നായിരുന്നു അവരുടെ വാദം. സമരകോലാഹലങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫ് സര്‍ക്കാരിന് പദ്ധതി നിരാശയോടെ ഉപേക്ഷിക്കേണ്ടിവന്നു.
ഇങ്ങനെയാണ് സത്യമെന്നിരിക്കെ ഇപ്പോള്‍ കേരളത്തിലെ റോഡുകള്‍ വികസിച്ചുവെന്ന് പിണറായി വിജയന്‍ പറയുന്നതാണ ്‌രസകരമായിരിക്കുന്നത്. പാലക്കാട് നിന്ന് തൃശൂരിലേക്ക് പോകുന്ന നാലുവരിപ്പാതയാണ് അമേരിക്കന്‍ പ്രവാസി ചൂണ്ടിക്കാട്ടിയതത്രെ. അതിന് പ്രത്യേകകാരണമുണ്ട്:

മൂന്നുപതിറ്റാണ്ടോളം തകര്‍ന്ന് തരിപ്പണമായി ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്ന റോഡാണ് പാലക്കാട്-തൃശൂര്‍ ഹൈവേ. അവിടെയുള്ള മലയില്‍നിന്ന് പതിവായി പാറകള്‍ പൊട്ടിവീഴുന്നതും റോഡ് പൊളിയുന്നതുമൊന്നും സര്‍ക്കാരുകള്‍ ഗൗനിച്ചില്ല. യു.പി.എ സര്‍ക്കാരാണ് ഒടുവില്‍ ആ റോഡിന് ശാപമോക്ഷം നല്‍കിയത്. 2007ല്‍ ആരംഭിച്ച റോഡ് വീതികൂട്ടലും കുതിരാന്‍ തുരങ്കനിര്‍മാണവും പൂര്‍ത്തിയായത് പക്ഷേ 2022ലാണ്. കേന്ദ്രഉപരിതലമന്ത്രാലയം വേണ്ടവിധത്തില്‍ ഇടപെടാതെയാണ് അത്രയും നീണ്ടത്. സംസ്ഥാനസര്‍ക്കാര്‍ സ്ഥലമേറ്റുകൊടുക്കുന്നതിലും കാലതാമസം വരുത്തി. ഇതിന് കേന്ദ്രസര്‍ക്കാര്‍ പരസ്പരം കുറ്റപ്പെടുത്തുന്നതാണ ്കണ്ടത്.
അന്നത്തെ അവസ്ഥയില്‍നിന്നുള്ള പാലക്കാട്-തൃശൂര്‍ റോഡിന്‍രെ മാറ്റം ഇന്ന് ഏത് കൊച്ചുകുട്ടിക്കും അനുഭവിച്ചറിയാനാകും. എന്നാല്‍ എം.സി.റോഡ്, കോഴിക്കോട് -കൊച്ചി പാത , കോട്ടയം-കുമളി റോഡ് തുടങ്ങി കേരളത്തിലെ പാതകളുടെ അവസ്ഥ ഇന്നും കാര്യമായി മെച്ചപ്പെട്ടിട്ടില്ല. ഇത് എന്നാണ ്ശരിയാകുകയെന്നും തിട്ടമില്ല. ഇതിനിടെയാണ് സാമ്രാജ്യത്വ ശത്രുവായ അമേരിക്കയുമായി പിണറായി വിജയന്‍ കേരളത്തിലെ റോഡിനെ താരതമ്യം ചെയ്യുന്നത്.

വാസ്തവത്തില്‍ രണ്ടു നൂറ്റാണ്ടുമുമ്പേ നാലുവരിപ്പാതകളും മെട്രോ ട്രെയിനുകളും ആരംഭിക്കുകയും തട്ടുതട്ടായി പാലങ്ങള്‍ പണിയുകയും ചെയ്ത ചരിത്രമാണ് അമേരിക്കക്കുള്ളത്. അവിടെ റോഡ് നിര്‍മാണമാകട്ടെ ഇതുപോലെ നീണ്ടുനീണ്ട് തലമുറകള്‍ കഴിഞ്ഞിട്ടുമില്ല. ഇക്കാര്യം മറ്റൊരു അമേരിക്കന്‍ പ്രവാസി കോട്ടക്കല്‍ സ്വദേശി യു.എ നസീര്‍ അടിവരയിടുന്നു.
ഇതെല്ലാം മറന്നുകൊണ്ടാണ് പിണറായി വിജയന്‍ സ്വന്തം പൊതുമരാമത്തുമന്ത്രിക്കുവേണ്ടി വീമ്പിളക്കുന്നത്.
അടുത്തിടെ കൊണ്ടുവന്ന കെ.റെയില്‍ പാരിസ്ഥിതികമായി കാര്യമായി ദോഷം ചെയ്യുമെന്ന് കണ്ടാണ ്‌കേരളം അതിനെ എതിര്‍ത്തത്. അതിന്റെ പദ്ധതിരേഖയില്‍ പക്ഷേ സര്‍ക്കാര്‍ പറഞ്ഞതാകട്ടെ കേരളത്തിലെ റോഡുകള്‍ ഇന്നത്തെപോലെ ഭാവിയില്‍ വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു .ഇതും പിണറായി വിജയന്റെ പതിവ് പഴയ-പുതിയ വിജയന്‍ വാദങ്ങളിലൊന്നാണ്.

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

Trending