Connect with us

News

വെളിച്ചം പരത്തി അറബ് പൈതൃകം

ചരിത്രമായി മാറിയ അറബ് ദേശത്തെ ആദ്യ ലോകകപ്പിന് ഉജ്ജ്വല പരിസമാപ്തി.

Published

on

അശ്‌റഫ് തൂണേരി
ദോഹ

ഭൂമിയിലേക്ക് തളികയാണ് ആദ്യം ഇറങ്ങിവന്നത്. പിന്നെയതൊരു ജലസംഭരണിയായി. മത്സ്യങ്ങള്‍ ഒഴുകിനടന്നു. ഖത്തറിന്റെ സ്വന്തം ആയിഷ അറബ് ഗാനം പാടിത്തുടങ്ങി. നൃത്തച്ചുവടുകളുമായി ചുറ്റും കലാകാരന്മാര്‍ വലംവെച്ചു. 32 പതാക വെളിച്ചം പകര്‍ന്ന പന്തുകള്‍ കറങ്ങിനടന്നു. അര്‍ജന്റീനയുടേയും ഫ്രാന്‍സിന്റേയും പന്ത് ആകാശത്തേക്ക് പോയി. ഖത്തര്‍ ലോകകപ്പ് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് കൃത്യം ഒരു മണിക്കൂര്‍ മുമ്പ് ലുസൈല്‍ ഐക്കണിക് സ്‌റ്റേഡിയത്തില്‍ ദൃശ്യമായ മനോഹര കാഴ്ചകളായിരുന്നു ഇവ.

ചരിത്രമായി മാറിയ അറബ് ദേശത്തെ ആദ്യ ലോകകപ്പിന് ഉജ്ജ്വല പരിസമാപ്തി. ഓര്‍മ്മിക്കാനായി ഒരു രാവ് എന്ന് പേരിട്ട മാഷപ്പ് സംഗീത ദൃശ്യവിരുന്ന് 15 മിനുട്ടിലധികമായില്ല. ബോളിവുഡ് താരം നോറ ഫത്തേഹി കറുത്ത ഗൗണില്‍ എവരിവഡീ…ലൈറ്റ് ദി സ്‌കൈയ്യാ… പാടിയപ്പോള്‍ ആര്‍പ്പുവിളികള്‍ ആവേശമായി. അന്താരാഷ്ട്ര താരങ്ങളായ ബല്‍ക്കീസ്, റഹ്മ റിയാദ്, മനാല്‍ എന്നിവരടങ്ങിയ സംഘം ഒപ്പം ചേര്‍ന്നു. കലാകാരികള്‍ വന്നിറങ്ങിയ പൂവിതള്‍ മാതൃക ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റെ രൂപകല്‍പ്പനയെ ഓര്‍മ്മിപ്പിച്ചു.

നൈജീരിയന്‍ ഗായകന്‍ ഡേവിഡോയും ആയിഷയും ചേര്‍ന്ന് ഇതിനകം ഹിറ്റായ ‘ഹയ്യ ഹയ്യ… പാടിക്കടന്നുപോയി. പ്യൂര്‍ട്ടോറിക്കന്‍ താരം ഒസുനയും കോംഗോലീസ് റാപ്പര്‍ ജിംസും ചേര്‍ന്ന് ലോകകപ്പ് ഔദ്യോഗിക സംഗീത ട്രാക്കിലെ മറ്റൊരു പ്രധാന തരംഗ ഗാനമായ ആര്‍ഹ്‌ബോ ആണ് പാടിയത്. ബോളിവുഡ് താരം ദീപിക പദുക്കോണും വിഖ്യാത സ്പാനിഷ് ഗോള്‍കീപ്പര്‍ ഐകര്‍ കാസിയ്യസും ചേര്‍ന്നാണ് ട്രോഫി അവതരിപ്പിച്ചത്.

Football

ബ്ലാസ്റ്റേഴ്‌സിന് അഞ്ച് കോടി പിഴ അടക്കേണ്ടി വന്നേക്കും

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്.

Published

on

ഐസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിലക്കോ പോയന്റ് വെട്ടിക്കുറയ്ക്കലോ തുടങ്ങിയ നടപടികള്‍ ഉണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ബ്ലാസ്‌റ്റേഴ്‌സിന് 5കോടി രൂപ പിഴയിടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അതേ സമയം കളിക്കാരെ മൈതാനത്ത് നിന്ന് തിരിച്ചുവിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിനെതിരേ നടപടിയുണ്ടാകുമെന്നും പറയുന്നു.

ഐസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന് പിറകെയാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയത്. ഈ പ്രതിഷേധം എ.ഐ.എഫ്.എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു.

ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരം ഒരു ടീം മത്സരം വിസമ്മതിക്കുകയോ ആരംഭിച്ച മത്സരം തുടര്‍ന്ന് കളിക്കാതിരിക്കുകയോ ചെയ്താല്‍ കുറഞ്ഞത് ആറുലക്ഷം രൂപ വരെ പിഴ ലഭിക്കാം.

Continue Reading

local

മലപ്പുറം ജില്ലയില്‍ തീച്ചൂട്; 40 ഡിഗ്രിയില്‍ തൊട്ടു; നാടാകെ വരളുന്നു; ഇത്രയും ഉയര്‍ന്ന ചൂട് വര്‍ഷങ്ങള്‍ക്ക് ശേഷം

വേനല്‍മഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയര്‍ന്നു തന്നെ.

Published

on

വേനല്‍മഴ സംസ്ഥാനത്ത് പലയിടത്തും ലഭിക്കുന്നുണ്ടെങ്കിലും ജില്ലയിലെ താപനില ഉയര്‍ന്നു തന്നെ. മാര്‍ച്ച് 12ന് നിലമ്പൂരില്‍ രേഖപ്പെടുത്തിയ 39.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതുവരെ ജില്ലയിലെ ഉയര്‍ന്ന താപനില.എന്നാല്‍, ഇന്നലെ പാലേമാട് സ്‌കൂളില്‍ സ്ഥാപിച്ച ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനില്‍ (അണട) രേഖപ്പെടുത്തിയ താപനില 40 ഡിഗ്രിയാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

മുണ്ടേരിയിലെ വെതര്‍ സ്റ്റേഷനിലും താപനില 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മാനം മൂടിനിന്നെങ്കിലും മഴ ലഭിച്ചില്ല. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ചൂട് കഠിനമാകും. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജില്ലയില്‍ താപനില ഇത്രയും ഉയര്‍ന്നുനില്‍ക്കുന്നത്.

അതേസമയം, ഇന്ന് ഉച്ചക്കും കൊണ്ടോട്ടി അടക്കമുള്ള ചിലയിടങ്ങളില്‍ നേരിയ തോതില്‍ വേനല്‍ മഴ ലഭിച്ചു. പക്ഷേ ഇതൊന്നും ചൂടിനെ തണുപ്പിക്കാന്‍ മാത്രം ഇല്ലായിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തു മിക്ക ജില്ലകളിലും വരുന്ന നാലു ദിവസം മിതമായ തോതില്‍ മഴ ലഭിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Continue Reading

kerala

കടലിൽ വീണു മരിച്ചു

പരിസരപ്രദേശങ്ങളിൽ നാട്ടുകാർ തിരിച്ചൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്.

Published

on

 

പള്ളിക്കലാത്ത് അബ്ദുൽ റഷീദിന്റെയും പരേതയായ ആമിന ബീവിയുടെയും മകൻ
മുഹമ്മദ്‌ ഹാഷി (23) മിനെ കടലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.
ചൊവ്വാഴ്ച വൈകീട്ട് 6.30 മുതൽ ഹാഷിമിനെ കാൺമാനില്ലായിരുന്നു. തുടർന്ന് പരിസരപ്രദേശങ്ങളിൽ നാട്ടുകാർ തിരിച്ചൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ചെയാണ് കടൽത്തീരത്ത് മൃതദേഹം കണ്ടത്.
കൊയിലാണ്ടി പോലിസും ഫയർ ഫോയ്സും പുതിയാപ്പയിൽ നിന്നുള്ള കോസ്റ്റൽ പോലീസും സ്ഥലത്തെത്തി മൃതദേഹം കടലിൽ നിന്നെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കാപ്പാട് ചെറിയ പള്ളിയിൽ മൃതദേഹം മറവ് ചെയ്തു. മുഹമ്മദ് ഹാഷിം മാനസിക അസ്വസത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സഹോദരി: ഫാത്തിമ ഈ മാൻ (ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് വിദ്യാർത്ഥിനി )

Continue Reading

Trending