Connect with us

News

സമാധാന ഉച്ചകോടി; ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഗസ്സയെ സഹായിക്കുമെന്ന് ഫിഫ

ഷര്‍ം എല്‍-ഷൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്‍ ഇന്‍ഫാന്റിനോയും ഉള്‍പ്പെടുന്നു.

Published

on

ഈജിപ്തില്‍ തിങ്കളാഴ്ച നടന്ന സമാധാന ഉച്ചകോടിയെത്തുടര്‍ന്ന് യുദ്ധാനന്തര പുനര്‍നിര്‍മ്മാണ ശ്രമങ്ങളുടെ ഭാഗമായി ഗസ്സയില്‍ ഫുട്‌ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ഭരണസമിതിയുടെ പിന്തുണ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വാഗ്ദാനം ചെയ്തു.

ഷര്‍ം എല്‍-ഷൈഖിലെ ചെങ്കടല്‍ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത 20 ലധികം ലോകനേതാക്കളില്‍ ഇന്‍ഫാന്റിനോയും ഉള്‍പ്പെടുന്നു.

”ഈ സമാധാന പ്രക്രിയ ഫലപ്രാപ്തിയിലെത്തുമെന്ന് ഉറപ്പാക്കാന്‍ പിന്തുണയ്ക്കാനും സഹായിക്കാനും ഫിഫ ഇവിടെ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്,” പ്രാദേശിക സ്ഥിരതയ്ക്കും പുനര്‍നിര്‍മ്മാണത്തിനുമുള്ള പദ്ധതികള്‍ വിശദീകരിക്കുന്ന ഒരു രേഖയില്‍ ഒപ്പിട്ട ശേഷം ഇന്‍ഫാന്റിനോ പറഞ്ഞു.

67,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഇസ്രാഈലിന്റെ സൈനിക ഓപ്പറേഷനില്‍ തകര്‍ന്ന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടെ ഗസ്സയിലും വിശാലമായ ഫലസ്തീന്‍ പ്രദേശങ്ങളിലും ഫുട്‌ബോള്‍ പുനഃസ്ഥാപിക്കാന്‍ തന്റെ സംഘടന സഹായിക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു.

‘ഫുട്ബോളിന്റെ പങ്ക് പിന്തുണയ്ക്കുക, ഒന്നിക്കുക, പ്രതീക്ഷ നല്‍കുക,” അദ്ദേഹം പറഞ്ഞു. ‘ഗസ്സയിലെ എല്ലാ ഫുട്‌ബോള്‍ സൗകര്യങ്ങളും പുനര്‍നിര്‍മ്മിക്കാനും ഫലസ്തീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി (PFA) ഫുട്‌ബോള്‍ തിരികെ കൊണ്ടുവരാനും ഗെയിമിലൂടെ കുട്ടികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ സഹായിക്കും.’

ഫിഫ മിനി-പിച്ചുകള്‍ക്കും ‘ഫിഫ അരീനകള്‍ക്കും’ സംഭാവന നല്‍കുമെന്നും ഈ ശ്രമത്തില്‍ ചേരാന്‍ മറ്റ് പങ്കാളികളെ ക്ഷണിക്കുമെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു, ‘ഫുട്‌ബോള്‍ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു, അത് വളരെ പ്രധാനമാണ്’.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നടുക്കം മാറാതെ രാജ്യം; ഭീകരാക്രമണമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം

സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ നടുക്കം മാറാതെ രാജ്യം. നടന്നത് ചാവേര്‍ ആക്രമണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം കാറിലുണ്ടായിരുന്ന മൂന്ന് പേരും ചാവേറുകളാണെന്നാണ് നിഗമനം.

അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് ജെയ്ഷെ ഭീകരന്‍ ഉമര്‍ മുഹമ്മദിന്റെ ബന്ധം പരിശോധിച്ചു വരുകയാണ്. ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് വാങ്ങിയ കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നു. സ്ഫോടക വസ്തു നിറച്ച് യാത്ര ചെയ്തെന്നാണ് നിഗമനം. എന്നാല്‍ ചെങ്കോട്ടക്ക് സമീപം കാര്‍ മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്തു. സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തി. സിസിടിവി കേന്ദ്രീകരിച്ച് ആന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.52നാണ് കാറില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഭീകരവിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലും സ്ഥലത്തുണ്ട്

ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ജമ്മു കശ്മീര്‍ പൊലീസ് കണ്ടെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഫോടനം ഉണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ റാത്തറില്‍ നിന്ന് മാരകമായ ബോംബാക്കി മാറ്റാന്‍ കഴിയുന്ന 350 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.

Continue Reading

kerala

ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ട സംഭവം: വകുപ്പ് മേധാവിയുടെ അറസ്റ്റ് വിലക്കി

ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവി പ്രഫ. സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി.

Published

on

കൊച്ചി: ഗവേഷക വിദ്യാര്‍ഥിക്ക് ജാതിവിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ കേരള സര്‍വകലാശാല സംസ്‌കൃത വകുപ്പ് മേധാവി പ്രഫ. സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈകോടതി വിലക്കി. വിപിന്‍ വിജയനെന്ന ഗവേഷക വിദ്യാര്‍ഥിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ജാമ്യമില്ലാത്ത കേസില്‍ കുടുക്കുകയായിരുന്നു ഉദ്ദേശ്യമെന്നും കാട്ടി വിജയകുമാരി സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഇടക്കാല ഉത്തരവ്.

സംസ്‌കൃതം അറിയാത്ത വിദ്യാര്‍ഥിക്ക് സംസ്‌കൃതത്തില്‍ പിഎച്ച്.ഡി നല്‍കരുതെന്നാവശ്യപ്പെട്ട് വിജയകുമാരി കത്ത് നല്‍കിയത് വിവേചനമാണെന്നും നിരന്തരം ജാതിപറഞ്ഞ് അവഹേളിച്ചിരുന്നെന്നും ആരോപിച്ച് എസ്.പിക്ക് വിപിന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, പ്രബന്ധത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും വി.സിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്റെ വിരോധമാണ് തെറ്റായ പരാതിക്ക് അടിസ്ഥാനമെന്നാണ് ഹരജിയിലെ ആരോപണം. അറസ്റ്റ് വിലക്കിയ കോടതി പരാതിക്കാരനടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. തുടര്‍ന്ന് ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

Continue Reading

kerala

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

തെക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷവും രാത്രിയും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. തുലാവര്‍ഷം സജീവമായതോടെ മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Continue Reading

Trending