Connect with us

Football

ലാ പാസില്‍ അര്‍ജന്റീന; മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന ബൊളീവിയയെ മൂന്ന് ഗോളിന് തകര്‍ത്തു

39ാം മിനിറ്റില്‍ ബോളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി

Published

on

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത 3 ഗോളിന് അര്‍ജന്റീന തകര്‍ത്തു. ലയണല്‍ മെസ്സിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ നിക്കോ ഗോണ്‍സാലസ്, ഹൂലിയന്‍ ആല്‍വരസ്, എഞ്ചല്‍ ഡി മരിയ എന്നിവരാണ് അര്‍ജന്റീനയുടെ മുന്നേറ്റനിരയെ നയിച്ചത്.

31ാം മിനിറ്റില്‍ ഡി മരിയയുടെ അസിസ്റ്റില്‍ എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 39ാം മിനിറ്റില്‍ ബോളീവിയന്‍ താരം റോബര്‍ട്ടോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. പത്തുപേരുമായി കളിച്ച ബൊളീവിയക്ക് ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല. 42ാം മിനിറ്റില്‍ ഡി മരിയയുടെ അസിസ്റ്റില്‍ നിക്കോളാസ് ടാഗ്ലിയാഫിക്കോ തന്റെ ആദ്യ രാജ്യന്തര ഗോള്‍ നേടിയതോടെ 2 ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ അവസാനം 83ാം മിനിറ്റില്‍ നിക്കോ ഗോണ്‍സാലസും ലക്ഷ്യം കണ്ടതോടെ ബോളീവിയന്‍ പതനം പൂര്‍ണമാവുകയായിരുന്നു.

ലാറ്റിനമേരിക്കയില്‍ ഏറ്റവും ദുര്‍ഘടമായ മൈതാനമാണ് ലാപസിലേത്. സമുദ്ര നിരപ്പില്‍ നിന്ന് 3600 അടിക്ക് മുകളിലുള്ള സ്‌റ്റേഡിയത്തില്‍ അര്‍ജന്റീക്ക് ഏറെ ഇടറിവീണ ചരിത്രമാണുള്ളത്. അതേ സമയം തുടര്‍ച്ചയായ രണ്ടാം ജയമാണ് അര്‍ജന്റീന ലാപാസില്‍ നേടുന്നത്. 2020 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അര്‍ജന്റീന അവസാനമായി ലാപാസില്‍ കളിച്ചതും ജയിച്ചതും.

കഴിഞ്ഞ ദിവസം ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരുഗോളിന് അര്‍ജന്റീന ജയിച്ചിരുന്നു. മെസ്സിയുടെ മനോഹരമായ ഫ്രീക്കിക്ക് ഗോളിലൂടെയാണ് അര്‍ജന്റീന ജയിച്ചുകയറിയത്.

ഇന്ന് ബൊളീവിയക്കെതിരെ മെസ്സി ഇറങ്ങുമെന്നായിരുന്നു അവസാനം വരെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. ഒടുവില്‍ അന്തിമ ഇലവന്‍ വന്നതോടെയാണ് മെസ്സിക്ക് വിശ്രമമാണെന്ന അറിയിപ്പുണ്ടാകുന്നത്. അതേസമയം, മെസ്സി പരിക്കിന്റെ പിടിയിലാണെന്ന അഭ്യൂഹങ്ങളെ അര്‍ജന്റീനന്‍ കോച്ച് ലയണല്‍ സ്‌കലോനി തള്ളി. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നും ഇനിയും പ്രധാനപ്പെട്ട മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ വിശ്രമം നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ രണ്ടിനെതിരെ ഒരു ഗോളിന് ഉറുഗ്വെയെ പരാജയപ്പെടുത്തി.

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ സൗദിയോട് തോറ്റു; ഇന്ത്യ പുറത്തായി

മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്.

ആറാം മിനിറ്റില്‍തന്നെ സൗദിക്ക് ആദ്യ അവസരം ലഭിച്ചു. ഹൈതം അസ്‌രിയുടെ ഷോട്ട് ധീരജ് കൈയിലൊതുക്കിയപ്പോഴേക്കും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നിരുന്നു. 14ാം മിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍, ബോക്‌സിന് പുറത്തുനിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തൊടുത്ത ഷോട്ട് സൗദി ഗോള്‍കീപ്പര്‍ അഹ്മദ് അല്‍ ജുബയ നിഷ്പ്രയാസം പിടിച്ചെടുത്തു.

രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി.

Continue Reading

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍. മ്യാന്മറുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ നോക്കൗട്ടില്‍ പ്രവേശിക്കുന്നത്.

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി. 23ആം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യക്കായി നായകന്‍ ഗോള്‍ നേടുന്നത്.

റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാല്‍റ്റി ഛേത്രി അനായാസം ഗോളാക്കി. 74ആം മിനിട്ടില്‍ ഒരു ഹെഡറിലൂടെ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ കണ്ടെത്തി. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ സൗദി അറേബ്യയെ നേരിടും.

 

Continue Reading

Trending