Connect with us

Video Stories

പ്രവാസം പാവപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചൊരാള്‍

Published

on


പാറക്കല്‍ അബ്്ദുല്ല എം.എല്‍.എ
കൈവെച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച വേറിട്ട ജീവിതത്തിന്റെ ഉടമയായിരുന്നു പി.എ റഹ്മാന്‍. പ്രവാസ ജീവിതത്തിലെ നിരന്തര അധ്വാനത്തിലൂടെ ചവിട്ടിക്കയറിയ പടവുകളാണ് അദ്ദേഹത്തിന്റേത്. വാണിജ്യ ലോകത്തും രാഷ്ട്രീയ രംഗത്തും സന്നദ്ധ പ്രവര്‍ത്തനത്തിലുമെല്ലാം അദ്ദേഹം തന്റേതായ ഇടം കണ്ടെത്തി. പ്രവാസത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്ന അദ്ദേഹം പലര്‍ക്കും അത്താണിയായി മാറി. രാഷ്ട്രീയ സാമൂഹിക വാണിജ്യ വ്യവസായ രംഗത്തെ പലരുമായും നിരന്തരം ഇടപെടുമ്പോഴും നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം തോളില്‍ കൈയ്യിട്ട് നടക്കുന്ന സൗഹൃദം കാത്തുവെച്ചിരുന്നു റഹ്മാന്‍. സാമൂഹിക സാംസ്‌കാരിക മത രംഗങ്ങളില്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്കിടയിലെല്ലാം നിറഞ്ഞ ചിരിയോടെ അദ്ദേഹം അടുത്തുപെരുമാറി. അടുപ്പവുമുള്ളവരെ ആഴത്തില്‍ സ്നേഹിക്കുന്ന പ്രകൃതക്കാരനായതിനാല്‍ തന്നെ വിലമതിക്കാനാവാത്ത സൗഹൃദവലയങ്ങള്‍ ഇന്ത്യയിലും ഗള്‍ഫിലും മറ്റ് വിദേശരാഷ്ട്രങ്ങളിലുമായി അദ്ദേഹത്തിനുണ്ടായി. നാട്ടിലെ പള്ളിക്കമ്മിറ്റിക്കാരും ക്ഷേത്ര ഭാരവാഹികളും ഒരുപക്ഷെ തങ്ങളുടെ അതിഥിയായി ആദ്യം ക്ഷണിക്കുന്നത് പി.എ റഹ്്മാനെയാവും. അപ്പോഴെല്ലാം പൊതുഇടങ്ങളിലെ പ്രദര്‍ശനപരതയോട് താല്‍പര്യം കാണിക്കാതെ തനിക്കാവുന്നത് എല്ലാവര്‍ക്കും ചെയ്ത് സംതൃപ്തിയടയുകയായിരുന്നു ആ നാട്ടുമധ്യസ്ഥന്‍. രാഷ്ട്രീയ വൈരവും മത വിഭാഗീതതയും കാമ്പസിലെ അടിപിടിയുമെല്ലാം ഇരുധ്രുവങ്ങളിലാക്കിയ പല പ്രശ്നങ്ങളിലും തുല്യനീതിയില്‍ കാര്യങ്ങള്‍ പറഞ്ഞ് പരിഹരിച്ച മധ്യസ്ഥന്റെ റോളില്‍ പി.എ റഹ്മാന്‍ എന്ന കടവത്തൂര്‍കാരന്‍ തിളങ്ങി. ഒരിക്കല്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ പരിശോധനയുടെ ഭാഗമായി പി.എ റഹ്മാനെ കാണാനെത്തിയിരുന്നു. നികുതി കൃത്യമായി അടക്കുന്നുണ്ടോ എന്നാണവര്‍ക്ക് അറിയാനുണ്ടായിരുന്നത്. അവ കിറുകൃത്യമാണെന്ന് മാത്രമല്ല നാട്ടിലും മറുനാട്ടിലുമായി അദ്ദേഹം ചെയ്ത കാരുണ്യ സേവന പ്രവര്‍ത്തനങ്ങളുടെ രേഖകളും സമര്‍പ്പിച്ചു. ഇത്രയും വിപുലമായ സഹായ ഹസ്തം പല മേഖലകളിലുള്ളവര്‍ക്ക് നല്‍കുന്നതില്‍ ഉത്സാഹം കാണിച്ചത് തിരിച്ചറിഞ്ഞ നികുതി ഉദ്യോഗസ്ഥരില്‍ മിന്നല്‍ പരിശോധന വേണ്ടിയിരുന്നില്ലെന്ന ചിന്തയാണുണ്ടായത്. ക്ഷമാപണം നടത്തുക കൂടി ഉണ്ടായി എന്നതായിരുന്നു പരിശോധനയുടെ പരിസമാപ്തി.
വടകരയില്‍ പൂര്‍ത്തിയാവുന്ന വന്‍കിട ആസ്പത്രിയുടെ ആസൂത്രണം നടന്ന കാലത്ത് ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വലിയ മെഡിക്കല്‍ ഗ്രൂപ്പ് സംയുക്ത സംരംഭമായി തുടങ്ങാമോ എന്ന് അന്വേഷിച്ച് സമീപിച്ചിരുന്നു. അന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഞാന്‍ ഇടപെട്ടു. വളരെ സൗമ്യനായി പി.എ റഹ്മാന്‍ പറഞ്ഞു; ഞാന്‍ ആസ്പത്രി തുടങ്ങാന്‍ വിചാരിച്ചത് പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്നവരെകൂടി ലക്ഷ്യം വെച്ചാണ്. പാവപ്പെട്ടവര്‍ക്ക് കാര്യമായ നിരക്കിളവ് നല്‍കേണ്ടി വരും. ചിലപ്പോള്‍ ബില്ല് മുഴുവനായി ഒഴിവാക്കേണ്ടി വരും. അത്തരം സാഹചര്യമുണ്ടാവുമ്പോള്‍ മറ്റൊരു ഗ്രൂപ്പു കൂടി ഉണ്ടാവുക ഏറെ പ്രയാസമാവും. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് പലരുടെ അനുമതിക്കായി കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നത് അനുചിതമല്ലേ. അതുകൊണ്ട് സംയുക്ത സംരംഭമെന്ന ആലോചന മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വിദ്യാഭ്യാസ രംഗത്ത് സുദീര്‍ഘമായ കാഴ്ചപ്പാടുണ്ടായിരുന്നു പി.എ റഹ്മാന്. കല്ലിക്കണ്ടി എന്‍.എ.എം കോളജ് മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനായ അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ മൗണ്ട്ഗൈഡ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുസ്‌ലിം ലീഗും ചന്ദ്രികയും എന്നും സമുദായത്തിന്റെ താങ്ങും തണലുമാവേണ്ടതാണെന്ന് വിശ്വസിച്ച പി. എ റഹ്മാന്‍ സ്ഥാനങ്ങള്‍ക്കുപരി പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. പതിറ്റാണ്ടുകളുടെ ബന്ധമാണ് പി.എ റഹ്മാനുമായി ഉണ്ടായിരുന്നത്. ദുബൈയില്‍ പല തവണകളില്‍ അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിക്കാനിട വന്നിട്ടുണ്ട്. അദ്ദേഹം ഖത്തറില്‍ പല പ്രാവശ്യങ്ങളിലായി വന്നും പോയുമിരിക്കുമ്പോഴാണ് രണ്ടായിരത്തി ആറില്‍ ഒരു ഇറ്റാലിയന്‍ യാത്രയെക്കുറിച്ച് ആലോചിക്കുന്നത്. പത്തു ദിവസങ്ങളിലധികം ഇറ്റലിയിലെ പല സ്ഥലങ്ങളിലേക്കും ഒരുമിച്ചു സഞ്ചരിച്ചു. കൂടെ സഞ്ചരിക്കുമ്പോഴും താമസിക്കുമ്പോഴുമാണ് ആളുകളെ അടുത്തറിയുക എന്ന് പറയാറുണ്ട്. ഞങ്ങളുടെ സൗഹൃദത്തിന് ആഴം വര്‍ധിക്കാനാണ് ആ യാത്ര ഉപകരിച്ചത്. രോഗം കുറച്ചുകാലമായി അലട്ടുന്നുവെങ്കിലും തന്നെ രോഗത്തിന് തോല്‍പ്പിക്കാനാവില്ലെന്ന മാനസികാവസ്ഥയിലാണ് അദ്ദേഹം സധൈര്യം മുന്നോട്ടുപോയത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending