Connect with us

Video Stories

ആ സ്‌നേഹത്തിന് മരണമില്ല

Published

on

എ.പി. താജുദ്ദീന്‍

”ദൈവം ഹൃദയത്തിലാണെങ്കില്‍
ഹൃദയം വഴി നടത്തുന്നവന്‍
ദൈവം വഴി നടത്തുന്നവനാണ്.
ദൈവം സ്‌നേഹമാണെങ്കില്‍
ഹൃദയത്തിന്റെ ഭാഷ
സ്‌നേഹത്തിന്റേതു മാത്രമാണ്.
അപ്പോള്‍ അയാള്‍
ഹൃദയത്തിന്റെ അടിമയായിത്തീരുന്നു.
അയാളുടെ ഉടമ
ദൈവം മാത്രമായിത്തീരുന്നു.
അപ്പോള്‍ അയാളുടെ ഹിതം
ദൈവഹിതം മാത്രമാകുന്നു.”

അങ്ങനെയാവുമ്പോള്‍ ആലപ്പുഴക്കാരന്‍ നൗഷാദിന്റെ കണ്ണു നഷ്ടപ്പെടുമായിരുന്ന വിദേശ കോടതിയുടെ വിധി തിരുത്തിയതും ഇറാഖില്‍ ഭീകരര്‍ ബന്ദിയാക്കിയ ഇന്ത്യക്കാരെ കുടുംബങ്ങള്‍ക്ക് മടക്കിക്കൊടുത്തതും കലാപത്തിന്റെ കനലെരിയുന്ന കോയമ്പത്തൂരിലെയും ഗുജറാത്തിലെയും മുസഫര്‍ നഗറിലെയും തെരുവുകളിലെ ചോരച്ചാലുകളിലൂടെ നടന്നതും ഇ. അഹമ്മദ് എന്ന വിദേശകാര്യ സഹമന്ത്രിയോ പാര്‍ലമെന്റ് അംഗമോ ആയിരുന്നില്ല. ഹൃദയത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം പതിഞ്ഞ ഇ. അഹമ്മദ് എന്ന മനുഷ്യന്‍ മാത്രമാകുന്നു.

മുക്കാല്‍ നൂറ്റാണ്ടിലേറെ ജ്വലിച്ചുനിന്ന സ്‌നേഹഭാവങ്ങളൊക്കെയും ദൈവാനുഗ്രഹങ്ങളായിരുന്നു.
ഒരോ പുറപ്പാടിന് മുമ്പും മുറിയില്‍ കയറി വാതിലടച്ച് വളരെ പഴയ ആ ഖുര്‍ആന്‍ പ്രതി നെഞ്ചില്‍ ചേര്‍ത്ത് താന്‍ എന്നും ശരിയായിരിക്കും എന്ന് സത്യം ചെയ്യുകയും ഉമ്മറച്ചുമരില്‍ ഫ്രെയിം ചെയ്തുവെച്ച ‘ദൈവത്തില്‍ നിന്നുള്ള വിജയവും സഹായവും ഏറ്റവും സമീപമാകുന്നു’ (നസ്‌റും മിനള്ളാഹി വ ഫത്ഹും ഖരീബ്) എന്ന ഖുര്‍ആന്‍ വാക്യം ധ്യാനിച്ചശേഷം മാത്രം വാഹനത്തില്‍ കയറുകയും ചെയ്യുന്ന അദ്ദേഹത്തിന് ഹൃദയത്തിന്റെതല്ലാത്ത ഒരു ഭാഷ എങ്ങനെ സംസാരിക്കാനാവും. വിജയത്തിന്റേതല്ലാത്ത സ്വാദ് എങ്ങനെ രുചിക്കാനാവും…

…………..

ഷഫീഖ് എന്നാല്‍ സഹചാരി എന്നാണര്‍ത്ഥം. ചേലേമ്പ്രയിലെ പരേതനായ വി.പി. മൂസ്സയുടെയും ഉണ്ണീമയുടെയും മകനായി ഷഫീഖിനെ ദൈവം ജനിപ്പിച്ചത് ഇ. അഹമ്മദ് എന്ന വിശ്വത്തോളം വളര്‍ന്ന സ്‌നേഹമരത്തിന് സഹചാരിയാവാനായിരിക്കുമോ… കഴിഞ്ഞ 17 വര്‍ഷക്കാലം വസതിയിലും ഓഫീസിലും വിമാനത്തിലും വിദേശത്തും മരുന്നായും ഭക്ഷണമായും ഊന്നുവടിയായും ഒപ്പമുണ്ടായിരുന്ന ഷഫീഖിനേ അറിയൂ ഇ. അഹമ്മദ് എന്ന സ്‌നേഹമരത്തെക്കുറിച്ച്… നമുക്കൊക്കെ അറിയുന്നത് അധികാരമുള്ള അഹമ്മദിനെ.
1999 അവസാനമാണ് ഷഫീഖ് അഹമ്മദിന്റെ സഹചാരിയാവുന്നത്. കാരണക്കാരന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി.

ഷഫീഖും അഹമ്മദ് സാഹിബും

ഷഫീഖും അഹമ്മദ് സാഹിബും

രക്തത്തില്‍ ത്രില്ലുള്ള ഷഫീഖ് ഡ്രൈവറായാണ് മായിന്‍ഹാജിയുടെ അടുത്തെത്തുന്നത്. രണ്ടുമാസം കഴിയുന്നതേ ഉള്ളൂ. ഒരു ദിവസം മായിന്‍ ഹാജി ഷഫീഖിനോട് പറഞ്ഞു: കോഴിക്കാട് ഹോട്ടല്‍ മലബാര്‍ പാലസില്‍ പോയി അഹമ്മദ് സാഹിബിനെ ഒന്നു കാണണമെന്ന്. കണ്ടപാടേ അഹമ്മദ് ഷഫീഖിനോട് ചോദിച്ചത് മോന്‍ എന്തെങ്കിലും കഴിച്ചോ എന്നായിരുന്നു. ആ ചോദ്യം പിന്നീട് സംഭവിക്കാനിരിക്കുന്നതിന്റെ ഒരു സാമ്പിള്‍ മാത്രമായിരുന്നു.

ഡ്രൈവറായാലും പ്യൂണായാലും തന്നോടൊപ്പമുള്ളവര്‍ താന്‍ കഴിക്കുന്നത് തന്നോടൊപ്പം കഴിക്കണമെന്നും താന്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ താമസിക്കണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഷഫീഖ് ഓര്‍ക്കുന്നു, ആദ്യ യാത്ര അന്നത്തെ മഞ്ചേരി മണ്ഡലത്തിലെ നിലമ്പൂരിലേക്ക,് അടുത്തയാത്ര മകള്‍ ഫൗസിയയുമായി കണ്ണൂരിലേക്ക്… അവസാന യാത്ര 2017 ജനുവരി 30-ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ വഴി ന്യൂഡല്‍ഹിയിലേക്ക്…

………………

ന്യൂഡല്‍ഹി ജുമാമസ്ജിദ് സ്ട്രീറ്റിലെ മട്ട്യാര മൊഹല്ലയിലെ കുഷ്ഠരോഗികളും യാചകരും കഴിഞ്ഞ വെള്ളിയാഴ്ചയും ഇ. അഹമ്മദിന്റെ മരണവാര്‍ത്ത അറിഞ്ഞിട്ടില്ല. ഇനിയൊരിക്കലും അതറിയാന്‍ സാധ്യതയുമില്ല. അഥവാ അറിഞ്ഞാല്‍ തന്നെ അതവര്‍ വിശ്വസിക്കില്ല… കാരണം, ഇനിയുള്ള വെള്ളിയാഴ്ചയും റൊട്ടിയും ഇറച്ചിക്കറിയും ബിരിയാണിയും അവര്‍ക്ക് ലഭിക്കും. ഇ. അഹമ്മദ് എന്നാല്‍ അവര്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളിലെ ഭക്ഷണമാണ്. 12 വര്‍ഷം മുമ്പാണ് ഈ പതിവു തുടങ്ങിയത്.

ഏതു രാജ്യത്തായാലും എല്ലാ വ്യാഴാഴ്ചയും ഓര്‍മ്മയോടെ പറയും ഹനീഫാനെ വിളിച്ച് ഭക്ഷണം ഏര്‍പ്പാടാക്കണമെന്ന്. ആദ്യം 200 പേര്‍ക്കായിരുന്നു, പിന്നീട് 500 ആയി. കഴിഞ്ഞ വെള്ളിയാഴ്ച 1000 പേരുണ്ടായിരുന്നു. ഇക്കാര്യം അധികമാര്‍ക്കും അറിയില്ല. ഷഫീഖിനും റാഫിക്കും ചിലപ്പോള്‍ ഡല്‍ഹിയിലുള്ള വീട്ടിലെ ഇസ്മായിലിനും ഹനീഫാക്കും മുസഫറിനും സയ്യിദ് ഹോട്ടലുടമ മര്‍സൂഖ് ഖാനും മാത്രം അറിയുന്ന സ്‌നേഹരഹസ്യം. ആരോടും പറയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യമായാണ് തന്റെ സാഹിബിന് കൊടുത്ത ഒരു വാക്ക് ഷഫീഖ് ലംഘിക്കുന്നത്. ലംഘിച്ചതല്ല. അറിയാതെ വിതുമ്പിപ്പോയതാണ്.

ആ യാത്ര സിറ്റി ജുമാഅത്ത് പള്ളിയിലെ ആറടി മണ്ണില്‍ മറഞ്ഞ വ്യാഴാഴ്ച തന്നെ ഹോട്ടലുടമ വിളിച്ചിരുന്നു നാളെ അതു വേണോ എന്ന് ചോദിക്കാന്‍. മകന്‍ റയീസ് അഹമ്മദിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മുടക്കണ്ട, നമുക്ക് തുടരാമെന്ന് പറയുകയായിരുന്നു. അതാണ് പറഞ്ഞത് അഹമ്മദ് മരിച്ചതായി അവര്‍ വിശ്വസിക്കില്ലെന്ന്… ഒരു തരത്തില്‍ അവര്‍ തന്നെയായിരിക്കും ശരി. സ്‌നേഹത്തിന് മരണമില്ലല്ലോ…

………………..

ഷഫീഖിന്റെ മനസ്സില്‍ ചുട്ടുപഴുത്ത് നില്‍ക്കുന്ന ഓര്‍മ്മകളുടെ അനേകം ചൂളകളുണ്ട്. അതിലൊന്ന് സഊദിയില്‍ ഒരാളുടെ കണ്ണ് പോയ സംഭവത്തിന്റെ പേരില്‍ നിയമപ്രകാരം ശിക്ഷ വിധിക്കപ്പെട്ട് സ്വന്തം കണ്ണുകള്‍ നഷ്ടപ്പെടുെമന്ന ഭീതിയില്‍ കഴിഞ്ഞ നൗഷാദിന്റെ കഥയാണ്. ആ ചെറുപ്പക്കാരന്റെ പിതാവും ഭാര്യയും രണ്ട് കൈക്കുഞ്ഞുങ്ങളും ഡല്‍ഹിയി തീന്‍മൂര്‍ത്തി മാര്‍ഗിലെ വീട്ടില്‍ അവസാനത്തെ അത്താണി തേടി വന്നതാണ്. അവര്‍ കണ്ണീരുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ഭാര്യയുടെ നിലവിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. എല്ലാം കേട്ടശേഷം അഹമ്മദ് സാഹിബ് പറഞ്ഞു: കോടതി വിധിയാണ്. കണ്ണിന് പകരം കണ്ണുതന്നെയാണ് ശിക്ഷ. ഒന്നും ചെയ്യാന്‍ സാധിക്കില്ല.

പ്രതീക്ഷയുടെ നേരിയ കിരണം പോലും നല്‍കാതെയാണ് അദ്ദേഹം അവരെ യാത്രയാക്കിയത്. അവരിറങ്ങിയ ഉടനെ അന്നത്തെ സഊദി അംബാസഡര്‍ ഗാംദിയെ വിളിച്ചു. അദ്ദേഹവുമായി നല്ല ബന്ധമാണ്, കേസ് പഠിച്ചു. സഊദി പ്രോട്ടോക്കോള്‍ പ്രകാരം എന്തെങ്കിലും ചെയ്യാനാവുമോ എന്ന് അന്വേഷിച്ചു. പ്രത്യാശാപരമായിരുന്നില്ല മറുപടി, എങ്കിലും മുന്നോട്ടുപോയി. അഹമ്മദ് സാഹിബിന്റെ താല്പര്യം കണ്ടപ്പോള്‍ ദയാ ഹരജിയില്‍ ഉപയോഗിക്കേണ്ട ചില വാക്കുകളും നടപടി ക്രമങ്ങളും അംബാസഡര്‍ അഹമ്മദ് സാഹിബിനെ പഠിപ്പിച്ചു. അങ്ങനെ നീണ്ടകാലത്തെ പരിശ്രമഫലമായാണ് നൗഷാദ് കണ്ണ് നഷ്ടപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെട്ടത്.

……………..

ഇന്ത്യക്കാരെ ഭീകരര്‍ ഇറാഖില്‍ ബന്ദികളാക്കിയ സാഹചര്യമായിരുന്നു മറ്റൊന്ന്. എന്നും നയതന്ത്ര ചര്‍ച്ചകള്‍, യോഗങ്ങള്‍, വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള നിര്‍ത്താത്ത ഫോണ്‍വിളികള്‍…ആ ദിവസങ്ങളില്‍ അദ്ദേഹം ഉറങ്ങാറുണ്ടായിരുന്നില്ല. എന്നോടും ഉറങ്ങരുതെന്ന് പറഞ്ഞു. ഒരു ദിവസം രാത്രി ഞാന്‍ കണ്ണുചിമ്മാന്‍ നേരത്ത് വാതിലിന് ഒരു മുട്ട്. ഞാന്‍ എഴുന്നേറ്റു വാതില്‍ തുറന്നപ്പോള്‍ കോപം ജ്വലിപ്പിച്ച് അഹമ്മദ് സാഹിബ്.

മന്‍മോഹന്‍ സിംഗിന്റെ ഓഫീസില്‍ നിന്ന് വിളിച്ചിട്ട് എന്താണ് ഫോണെടുക്കാതിരുന്നത്. ഒരുപാട് തവണ വിളിച്ചിട്ട് എടുക്കാത്തതുകൊണ്ട് എന്നെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി പരാതി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആ സമയത്ത് ആരെങ്കിലും വിളിക്കുകയോ മന്‍മോഹന്‍സിംഗ് പരാതി പറയുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞത് മുന്‍കരുതലായിരുന്നു. ജാഗ്രതക്കു വേണ്ടി…

………………

അഹമ്മദ് സാഹിബിന്റെ സ്‌നേഹത്തെക്കുറിച്ചു തന്നെയാണ് പിന്നെയും ഷഫീഖിന് പറയാനുള്ളത്. ഒരുമാസം മുമ്പൊരു ദിവസം. അനീസ് വിളിച്ചു പറഞ്ഞു പി.എന്‍.എം. കോയക്ക് സുഖമില്ലെന്ന്. തന്റെ രാഷ്ട്രീയ ഗുരു സി.എച്ച്. മുഹമ്മദ് കോയയുടെ സന്തത സഹചാരിയാണ് രോഗം ബാധിച്ച് കിടപ്പിലായ പി.എന്‍.എം. കോയ. പുതിയങ്ങാടിയിലാണ് വീട്. നല്ല സുഖമില്ലാത്ത സാഹചര്യത്തിലും പോയേ തീരൂ എന്ന് നിര്‍ബന്ധം. പോയി കണ്ടു ആശ്വസിപ്പിച്ചു. അതിനുശേഷം ഏറെ നാള്‍ കഴിഞ്ഞാണ് ഒരു യാത്രക്കിടെ വ്യവസായി പി.കെ. അഹമ്മദ് വിളിക്കുന്നത്.

ഓര്‍മ്മക്കുറവ് അലട്ടിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹം പി.കെ. അഹമ്മദിനോട് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി: നമ്മുടെ വേണ്ടപ്പെട്ടവനാണ് പി.എന്‍.എം. കോയ. പാവമാണ്, സഹായിക്കണം. അവശതയിലും ആ സ്‌നേഹത്തിന് തീരെ ഓര്‍മ്മക്കുറവുണ്ടായിരുന്നില്ല. നവംബറില്‍ ദുബായിലായിരുന്നു. അവസാനത്തെ ദുബൈ യാത്ര. ഞാന്‍ പോയിരുന്നില്ല.

ദിവസവും വിളിക്കും. മുനവ്വറലി തങ്ങളുടെ ഗൃഹപ്രവേശത്തെക്കുറിച്ചും ഉതുപ്പേട്ടന്റെ മകന്‍ മാനുവലിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുമായിരുന്നു പറഞ്ഞിരുന്നത്. കോഴിക്കോട്ടെ മലബാര്‍ പാലസ് ഹോട്ടല്‍ ഉടമയാണ് ഉതുപ്പ്. അഹമ്മദ് സാഹിബ് അവിടത്തെ 502-ാം നമ്പര്‍ മുറി സ്വന്തം വീടാക്കി മാറ്റിയതിന് ശേഷം പിറന്ന മകനാണ് മാനുവല്‍. വല്ലാത്ത സ്‌നേഹമായിരുന്നു അവരോട്.

……………

ദിവസവും മൂന്ന് യാസീന്‍ ഓതുന്നത് അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. രണ്ടെണ്ണം മാതാപിതാക്കള്‍ക്ക് വേണ്ടിയും ഒരെണ്ണം ഭാര്യക്കുവേണ്ടിയും. ശിഹാബ് തങ്ങളുടെ അന്ത്യത്തോടെ അത് നാലായി ഉയര്‍ന്നു.കൊടപ്പനക്കല്‍ തറവാടിനെയും പാണക്കാടിനെയും കുറിച്ച് പറഞ്ഞാല്‍ മതിവരില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം ഇതുവരെ 56 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. പോയിടങ്ങളിലെല്ലാം പാണക്കാടിനെക്കുറിച്ചും തങ്ങളെക്കുറിച്ചും പറയുമായിരുന്നു.

ശിഹാബ് തങ്ങള്‍ ഇഹലോകവാസം വെടിഞ്ഞ ദിവസം ഒരിക്കലും മറക്കാനാവാത്തതാണ്. റെയില്‍വെ മന്ത്രി എന്ന നിലയില്‍ ആ ദിവസം കപൂര്‍ത്തല കോച്ച് ഫാക്ടറി സന്ദര്‍ശനത്തിലായിരുന്നു. സന്ധ്യക്ക് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് പി.വി. അബ്ദുല്‍ വഹാബ് എം.പി. വിളിക്കുന്നത്. തങ്ങള്‍ക്ക് സുഖമില്ലെന്നറിഞ്ഞതുമുതല്‍ അഹമ്മദ് സാഹിബ് ദു:ഖിതനായിരുന്നു. അങ്ങനെയുള്ള അദ്ദേഹത്തോട് നേരിട്ട് പറയാന്‍ മനസ്സ് സമ്മതിച്ചില്ല.

വേദിയിലുണ്ടായിരുന്ന റെയില്‍വെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടൈറ്റസ് കോശിക്ക് കുറിപ്പെഴുതി നല്‍കി. ആ കുറിപ്പ് വായിച്ച ശേഷം ഒരു നിമിഷം എനിക്ക് ഇരിക്കണമെന്ന് അദ്ദേഹം യോഗത്തിനെത്തിയവരോട് പറഞ്ഞു. തളര്‍ന്ന് ഇരുന്ന അദ്ദേഹം എഴുന്നേറ്റ് എല്ലാവരോടുമായി പറഞ്ഞു: എന്റെ പ്രിയ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മരണപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് അവിടെ എത്തേണ്ടിയിരിക്കുന്നു. വിമാനമോ ട്രെയിനോ ആ രാത്രി അവിടെ നിന്ന് ഉണ്ടായിരുന്നില്ല. ഉടന്‍ സ്‌പെഷ്യല്‍ സലൂണില്‍ എഞ്ചിന്‍ ഘടിപ്പിച്ച് ആടിയുലഞ്ഞ് പാളം തെറ്റാതിരിക്കാന്‍ എട്ടു ബോഗികള്‍ കൊളുത്തി ഒരു നോണ്‍ സ്റ്റോപ് യാത്രയായിരുന്നു.

………….

എല്ലാം നേരത്തെ അറിഞ്ഞതു പോലെയായിരുന്നു അവസാനത്തെ ഉംറ. മുഴുവന്‍ സമയവും ഹറമില്‍ ഖുര്‍ആന്‍ പാരായണത്തിലായിരുന്നു. ത്വവാഫിലും സഹ്‌യിലും പ്രാര്‍ത്ഥനയിലും പതിവില്‍ കൂടുതല്‍ സമയം ചെലവഴിച്ചു. അവസാനത്തെ വെള്ളിയാഴ്ച ജുമുഅക്ക് എത്തുമ്പോഴേക്കും അകത്തേക്കുള്ള ഗേറ്റില്‍ റെഡ് സിഗ്നല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും ഹറമിന്റെ അകത്തു നിന്നുതന്നെ നമസ്‌ക്കരിക്കണമെന്ന് നിര്‍ബന്ധം. ഒടുവില്‍ അതിനുള്ള ഏര്‍പ്പാടായി. എല്ലാവരും ജുമുഅ കഴിഞ്ഞ് പോയിട്ടും അഹമ്മദ് സാഹിബ് പ്രാര്‍ത്ഥനയിലായിരുന്നു.

………………

ജനുവരി 30-ന് അവസാന യാത്ര.
വിമാനത്താവളത്തില്‍ പി.വി. അബ്ദുല്‍ വഹാബും ഭാര്യ ജാസ്മിനും… അഹമ്മദ് സാഹിബിന്റെ മുഖം വായിച്ച് വഹാബ് സാഹിബ് ചോദിച്ചു മടിയുണ്ട് അല്ലേ? ഉണ്ട്. എന്നാലും പോകണം… ബജറ്റ്… അതിനുമുമ്പ് ഓള്‍ പാര്‍ട്ടി മീറ്റിംഗ്. ജനം ഏല്‍പിച്ച വിശ്വാസം നിറവേറ്റിയേ തീരൂ എന്ന ദൃഢനിശ്ചയം. മരിക്കുമ്പോഴും കുപ്പായക്കീശയിലുണ്ടായിരുന്ന ആ ചെറിയ ഖുര്‍ആന്‍ പ്രതി… ഷഫീഖിന്റെ ഓര്‍മ്മകള്‍ പെയ്തുതീരുന്നില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending