Connect with us

Video Stories

മിണ്ടരുത്, അത് ബി.ജെ.പിക്ക് ഇഷ്ടമല്ല

Published

on

പുത്തൂര്‍ റഹ്മാന്‍

ബി.ജെ.പി വക വാഗ്ദത്തം ചെയ്യപ്പെട്ട അച്ഛാദിന്‍ കാലത്തിന്റെ സുഖ സുഷുപ്തിയിലാണ് ഇന്ത്യ. ആരും ഒന്നും മിണ്ടരുത്. സുഖവും സമൃദ്ധിയും വിളയാടുന്ന ഭാവിക്കുവേണ്ടി രാജ്യത്തു കൃഷിയിറക്കുകയാണ് ഭാരതീയ ജനങ്ങളുടെ പാര്‍ട്ടി. ഈ സുഖനിദ്ര പിടിക്കാതെ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവരെ വെറുതെ വിടില്ല. കൊന്നോ കൊല്ലിച്ചോ നിശബ്ദരാക്കാവുന്നവരെ അങ്ങനെ ചെയ്യും. എതിര്‍ ശബ്ദങ്ങള്‍ സിനിമാ കൊട്ടകക്കുള്ളിലെ ഒരു ഡയലോഗ് രൂപത്തില്‍ വന്നാല്‍ പോലും അതു തടയും. സാമാജികരും മാധ്യമ പ്രവര്‍ത്തകരുമുള്‍പെടെ എതിരഭിപ്രായമുള്ളവരെ ഒന്നടങ്കം നിശബ്ദരാക്കാനുള്ള നിയമനിര്‍മാണവും ഭേദഗതികളും തന്നെ നടത്തിക്കളയും. തമിഴ് സിനിമ മെര്‍സില്‍ തുടങ്ങി രാജസ്ഥാനിലെ ഓര്‍ഡിനന്‍സ് വരേയുള്ള സംഭവങ്ങള്‍ നോക്കൂ. ജനാധിപത്യത്തിന്റെ പ്രത്യക്ഷ ലക്ഷണമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നാവരിയാന്‍ തന്നെയാണ് തീരുമാനം. അല്ലെങ്കില്‍ കോടികള്‍ നല്‍കി പാട്ടിലാക്കും. നക്കിയോ ഞെക്കിയോ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കും. വാ മൂടിക്കെട്ടിയ ഒരു രാജ്യം മതി ബി.ജെ.പിക്ക്.
ന്യായാധിപര്‍, ഉദേ്യാഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താവൂവെന്ന് നിഷ്‌കര്‍ഷിക്കുന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ നിയമസഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. സഭയിലെ ഭൂരിപക്ഷം കൊണ്ട് വസുന്ധര രാജെ മന്ത്രിസഭ ഓര്‍ഡിനന്‍സ് പാസാക്കിയെടുക്കും. ഓര്‍ഡിനന്‍സ് പ്രകാരം വിരമിച്ചവരോ ചുമതലയിലുള്ളവരോ ആയ ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അന്യായങ്ങളില്‍ അന്വേഷണം നടത്തുന്നതിന് സര്‍ക്കാരിന്റെയോ അധികാരികളുടെയോ മുന്‍കൂര്‍ അനുമതി വാങ്ങണം. ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നതിനിടയില്‍ ഉയരുന്ന അഴിമതിയാരോപണങ്ങള്‍ക്കാണ് ഇത് ബാധകം. ഈ കേസുകളില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ നടപടിയെടുക്കും. അന്വേഷണത്തിന് സര്‍ക്കാര്‍ സമ്മതം ലഭിക്കാതെ ആരോപണവിധേയന്റെ പേര്, വിലാസം, കുടുംബ വിവരങ്ങള്‍, ഫോട്ടോ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ പേരിലാവും നടപടി. രണ്ടുവര്‍ഷം വരെ തടവാണിതിനു ശിക്ഷ. ഉത്തരവ് പ്രകാരം ഒരു പൊതുപ്രവര്‍ത്തകനെതിരായ പരാതി അന്വേഷിക്കേണ്ടതുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനു തീരുമാനിക്കാന്‍ ആറു മാസത്തെ സമയം ലഭിക്കും. അഭിപ്രായസ്വാതന്ത്ര്യം എന്നത് ഇനി ഇന്ത്യയില്‍ നിങ്ങളെ ജയിലിലെത്തിക്കും എന്നു ചുരുക്കം.
എതിരഭിപ്രായങ്ങളോടും എതിര്‍ത്തു പറയുന്നവരോടുമുള്ള കനത്ത അസഹിഷ്ണുത മോദി ഭരണത്തിന്റെ തുടക്ക നാളുകളില്‍ തന്നെ രാജ്യത്തെ ഏറെ അസ്വസ്ഥമാക്കിയതാണ്. ജനാധിപത്യവും രാജ്യത്തിന്റെ മതേതര ജീവിതവും ഉറപ്പിക്കപ്പെട്ട മൂല്യം സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ്. ഇവ രണ്ടുമാണ് ബി.ജെ.പിക്ക് അസ്വസ്ഥതയും. നിസ്സാരമെന്നു കരുതുന്ന ഒരു വിമര്‍ശന സ്വരം പോലും ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നു. തമിഴ് സിനിമ മെര്‍സിലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം തന്നെ ഉദാഹരണം. ഒരു സാധാരണ തമിഴ് കൊമേഴ്‌സ്യല്‍ ഹിറ്റിനു വേണ്ട ചേരുവകളോടെ ഒരുക്കപ്പെട്ട ചലച്ചിത്രമാണത്. മെഡിക്കല്‍ മേഖലയിലെ പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം. ഒരു കൊലപാതകത്തില്‍ കുറ്റമാരോപിക്കപ്പെട്ട ഡോക്ടര്‍ നിരപരാധിത്വം തെളിയിച്ചു, കുറ്റകൃത്യം ചെയ്ത യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതാണ് കഥ. സമാനമായ എത്രയോ സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമകളുടെ വിജയ ഫോര്‍മുലയുടെ ഭാഗമാണ് സിനിമയെടുക്കുന്ന കാലത്തെ പ്രേക്ഷക സമൂഹത്തെ ആകര്‍ഷിക്കുന്ന പൊതു വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന സംഭാഷണങ്ങള്‍. ഭരിക്കുന്ന പാര്‍ട്ടിയെ രണ്ടു പറയുമ്പോള്‍ ഉയരുന്ന കരഘോഷം ലക്ഷ്യമിട്ടാണത്. സിനിമയുടെ മാറ്റു കൂട്ടാനും വാണിജ്യ വിജയത്തിനും അതു ഉപകാരപ്പെടും. അല്ലാതെ ഭരണകൂട വിമര്‍ശനം ഉദ്ദേശിച്ചുള്ള സോദ്ദേശ സാഹിത്യമൊന്നുമല്ല അത്്. എത്രയോ സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിശേഷിച്ച് സുരേഷ് ഗോപിയും മലയാളത്തില്‍ ഇത്തരം കയ്യടി വാചകങ്ങള്‍ ഉരുവിട്ടിരിക്കുന്നു. തമിഴില്‍ ഇന്ത്യന്‍ പോലുള്ള സിനിമകളില്‍ കമല്‍ഹാസന്‍ എത്ര നിശിതമായി ഭരണ സംവിധാനങ്ങളെ തുറന്നുകാട്ടിയിട്ടുണ്ട്. ഇതൊന്നും പൊറുക്കപ്പെടാത്ത പാതകമായിരുന്നില്ല നാട്ടില്‍. കലയും ചലച്ചിത്രവും സാഹിത്യവുമൊക്കെ വിമര്‍ശനത്തിന്റെ പോര്‍മുഖം തുറന്നാല്‍ അതിനെ സ്വാഗതം ചെയ്യുന്ന ജനാധിപത്യ ബോധം രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. ശങ്കറിന്റെ കാര്‍ട്ടൂണില്‍ തനിക്കെതിരെ വരുന്ന വരയും വരിയും സഹിഷ്ണുതയോടെ കാണുക മാത്രമല്ല, തന്നെ വിട്ടുകളയരുതെന്ന് ശങ്കറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രിയായിരുന്നു സ്വാതന്ത്ര്യത്തോടെ കൈവന്നത്. ഇതൊക്കെ പഴങ്കഥയാവുന്ന നാടായിരിക്കുന്നു ഇന്ത്യ.
സിങ്കപ്പൂരില്‍ ഏഴു ശതമാനം ജി.എസ്.ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബം തകര്‍ക്കുന്ന ചാരായത്തിന് ജി.എസ്.ടിയില്ല, പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. സിനിമയിലെ ഈ സംഭാഷണങ്ങളാണ് ബി.ജെ.പി നേതൃത്വം ചോദ്യം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യയെ പറ്റിയും സിനിമ മോശം അഭിപ്രായം രേഖപ്പെടുത്തുന്നു എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും ട്വിറ്ററില്‍ കുറിച്ച കമല്‍ ഹാസന്‍ പറഞ്ഞതാണു കാതലായ കാര്യം. അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നത്. വിമര്‍ശനങ്ങളെ നിശബ്ദമാക്കി വാ മൂടിക്കെട്ടിയ ഒരു രാജ്യം സ്വപ്‌നം കാണുന്നവര്‍ക്ക് ഇതു മനസ്സിലാവില്ലെന്നതു വേറെ കാര്യം.
ആവിഷ്‌കാര സ്വാതന്ത്ര്യവും ചിന്താ സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ വാര്‍ത്താന്വേഷണത്തിനും റിപ്പോര്‍ട്ടു ചെയ്യാനുള്ള ഉത്തരവാദിത്തവും ചോദ്യം ചെയ്യുന്ന ഒരു രാജ്യം അതിന്റെ സവിശേഷതയായ ജനാധിപത്യത്തെയാണ് കുഴിച്ചുമൂടാന്‍ പോകുന്നത്. തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതം നടപ്പാക്കുന്ന പ്രക്രിയ മാത്രമല്ല രാജ്യം വിഭാവനം ചെയ്യുന്ന ജനാധിപത്യം. രാജ്യത്തെ ഏതു പൗരനും സ്വകാര്യമോ സാമൂഹികമോ ആയ കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണത്തിനും അതു പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണത്. കോവിലുകള്‍ക്ക് പകരം ആസ്പത്രികള്‍ നിര്‍മ്മിക്കണമെന്ന സിനിമയിലെ മറ്റൊരു ഡയലോഗാണ് ബി.ജെ.പിയെ വല്ലാതെ ചൊടിപ്പിച്ചത്. ജോസഫ് വിജയ് എന്നാണ് നടന്റെ യാഥാര്‍ത്ഥ പേരെന്നും അമ്പലങ്ങള്‍ പൊളിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് നടനെന്നും ബി.ജെ.പിയുടെ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ മുഖേന വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഇ.വി രാമസ്വാമിനായ്ക്കരുടെ ദ്രാവിഡ-തമിഴ് മണ്ണിലാണിങ്ങനെ സംഭവിക്കുന്നതെന്നത് അസ്വസ്ഥരാക്കേണ്ടതാണ്. തമിഴക രാഷ്ട്രീയത്തിന്റെ ദ്രാവിഡ വിത്തു പാകിയ ഇ.വി രാമസാമി നായ്ക്കര്‍ യുക്തിവാദിയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘ബ്രിട്ടീഷുകാര്‍ മൈല്‍കുറ്റികളില്‍ സ്ഥലപ്പേരുകളും ദൂരം കാണിക്കുന്ന അക്കങ്ങളും എഴുതിവെച്ചത് നന്നായി. അല്ലെങ്കില്‍ നമ്മുടെ ജനങ്ങള്‍ അവയും കുളിപ്പിച്ച് മഞ്ഞളും കുങ്കുമവും ചാര്‍ത്തി, പൂ ചൂടിച്ച് ഒരമ്മന്‍ കോവിലു പണിതേനെ’ എന്ന്. ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും പാകപ്പെട്ട മണ്ണാണ് തമിഴരുടേത്. സാമൂഹിക വിമര്‍ശനത്തിന്റെയും മതവിമര്‍ശനത്തിന്റെയും ഈ പാരമ്പര്യമുള്ള തമിഴകത്തെ ജനതയെ തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിനു പാകപ്പെടുത്താനുള്ള ഏതടവും പയറ്റുകയാണ് ബി.െൈജ.പി. വിജയ് എന്ന നടന്റെ ജാതി പറഞ്ഞു ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ നടത്തിയ അഭിപ്രായ പ്രകടനത്തിനു പിന്നില്‍ ഈ ജാതീയ വിഭജനത്തിന്റെ സൂത്രം ഒളിഞ്ഞു കിടക്കുന്നുണ്ട്.
നഷ്ടക്കച്ചവടത്തില്‍ ഏറെ മിടുക്കു കാണിച്ച സ്വന്തം പുത്രന്റെ മായാജാലം റിപ്പോര്‍ട്ട് ചെയ്ത ദി വയര്‍ ഓണ്‍ ലൈന്‍ പ്രസിദ്ധീകരണത്തിനെതിരെ ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ നടത്തിയ നീക്കവും ഭരണകൂട സന്നാഹങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി വാര്‍ത്തയെ പ്രതിരോധിച്ചതും മാധ്യമ സ്ഥാപനത്തിനെതിരെ കേസു കൊടുത്തതും ഓര്‍ക്കുക. അതു കൊണ്ടരിശം തീരാതെ സാമ്പത്തിക അഴിമതി പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിന് വിലക്കേര്‍പ്പെടുത്താനും ബി.ജെ.പി വഴി കണ്ടെത്തി. അഹമദാബാദ് കോടതിയെ ഉപയോഗിച്ചാണു വിലക്കേര്‍പ്പാടാക്കിയത്. അതേ വാര്‍ത്ത രാജ്യത്തെ മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌കരിക്കുന്നതും കണ്ടു. ആരോപണ വിധേയനായ സ്വകാര്യ വ്യക്തിക്കു വേണ്ടി ന്യായീകരണ-വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തെ ക്യാബിനറ്റ് മന്ത്രി. ഈ വാര്‍ത്താസമ്മേളനം മുഴുവന്‍ സമയം തത്സമയ സംപ്രേഷണം നടത്തിയ ചാനലുകള്‍ ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തിയ വാര്‍ത്താസമ്മേളനം പ്രേക്ഷകരെ കാണിച്ചില്ല. വാര്‍ത്ത ബഹിഷ്‌കരിക്കാന്‍ നിര്‍ദേശമുണ്ടല്ലേയെന്ന് മാധ്യമ സമ്മേളനത്തില്‍ വെച്ചു തന്നെ കോണ്‍ഗ്രസ് നേതാവായ കപില്‍സിബലിനു മാധ്യമ പ്രവര്‍ത്തകരോട് ചോദിക്കേണ്ടി വന്നു.
ഭരണകൂടത്തെയും അധികാര കേന്ദ്രങ്ങളെയും തുറന്നുകാട്ടുക എന്ന ധര്‍മ്മം മാധ്യമങ്ങള്‍ മറന്ന രാജ്യമായിരിക്കുന്നു നമ്മുടേത്. യു.പി.എ ഭരണകാലത്ത് അഴിമതികള്‍ നിരന്തരം തുറന്ന് കാട്ടിക്കൊണ്ടിരുന്ന പലരും ഇന്ന് സര്‍ക്കാരിന്റെ വക്താക്കളായിരിക്കുന്നു. അഭിപ്രായ രൂപീകരണവും അഭിപ്രായ സ്വാതന്ത്ര്യവും റദ്ദു ചെയ്യപ്പെട്ട നിശ്ശബ്ദത തളം കെട്ടിയ ഒരു ഭാവിയാണു നമ്മുടെ മുന്നിലെന്ന് ഭയപ്പെടാതെ വയ്യ. തമസോമ ജോതിര്‍ ഗമയ എന്ന വിഖ്യാത മന്ത്രം ലോകത്തിനു നല്‍കിയ ദേശം വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കു പോകുന്നത് കാണാനാണു നമ്മുടെ യോഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending