Connect with us

Video Stories

സമുദായത്തിനും രാജ്യത്തിനും സമര്‍പ്പിച്ച ജീവിതം

Published

on

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍

യുസ്സും ആരോഗ്യവും മുഴുവന്‍ സമുദായത്തിനും രാജ്യത്തിനുമായി സമര്‍പ്പിച്ച, മനുഷ്യ സ്‌നേഹിയായിരുന്നു ഇ.അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും വ്യക്തിപരമായി എനിക്കും ഉണ്ടാക്കുന്നത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയാധ്യക്ഷന്‍ എന്ന നിലയില്‍ നമ്മുടെ അഭിമാനമായിരുന്ന അഹമ്മദ് സാഹിബ് പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു.

നിഷ്‌കളങ്കമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തനങ്ങളിലും പെരുമാറ്റങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ നിഷ്‌കളങ്കത പ്രകടമായിരുന്നു. സങ്കടം വരുമ്പോള്‍ കരയുകയും സന്തോഷം വരുമ്പോള്‍ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന അദ്ദേഹം ദേഷ്യം വരുമ്പോള്‍ ഒരിക്കലുമതു മറച്ചുവെച്ചതുമില്ല. സൗഹൃദങ്ങള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഒരുപക്ഷേ ഇത്രമാത്രം ദേശീയ, സാര്‍വദേശീയ നേതാക്കളെ പരിചയമുള്ള മറ്റൊരു നേതാവ് കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ കുറവാകും.

അധികാര സ്ഥാനങ്ങളില്‍ ഇരുന്നപ്പോഴും അല്ലാത്തപ്പോഴും രാഷ്ട്രീയവേദികളില്‍ അദ്ദേഹം ഒരുപോലെ സ്വീകാര്യനായിരുന്നു. മധ്യേഷ്യയിലെ അനൗദ്യോഗിക ഇന്ത്യന്‍ അംബാസിഡറായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളില്‍ അഹമ്മദ് സാഹിബിനെ പോലെ സ്വീകാര്യനായ മറ്റൊരാളില്ല. അറബ് നേതാക്കളുമായി അദ്ദേഹം പുലര്‍ത്തിയ ബന്ധം, നമ്മുടെ രാജ്യത്തിന് ആ രാജ്യങ്ങളുമായി കൂടുതല്‍ ഇഴയടുപ്പമുണ്ടാക്കിയിട്ടുണ്ട് എന്ന് നിസ്സംശയം പറാന്‍ കഴിയും.ഭരണ രംഗത്ത് മികച്ച മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1982 മുതല്‍ 87വരെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അഹമ്മദ് സാഹിബാണ് കേരളത്തിന്റെ വ്യവസായ വളര്‍ച്ചയില്‍ നാഴികക്കല്ലായ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേരളത്തെ സംബന്ധിച്ച് വിസ്മരിക്കാന്‍ കഴിയാത്ത പേരാണ് അഹമ്മദ് സാഹിബിന്റേത്. റെയില്‍വേ വകുപ്പിന്റെ സഹ ചുമതലക്കാരനായി പ്രവര്‍ത്തിക്കുമ്പോഴാണ് കേരളത്തില്‍ റെയില്‍വേ വികസനത്തിന് പുതിയ ദിശാബോധം കൈവന്നത്. വിദേശകാര്യ സഹമന്ത്രിയെന്ന നിലയില്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്.

ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മലയാളി ഹാജിമാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വലിയ ശ്രമമാണ് അദ്ദേഹം നടത്തിയത്. കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം ഉണ്ടാക്കുന്നതിലും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് കേരളത്തില്‍ കൊണ്ടുവരുന്നതിനും നേതൃത്വം നല്‍കിയത്് അദ്ദേഹമാണ്.  വിദേശ രാഷ്ട്രങ്ങളില്‍ വെച്ച് പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മലയാളികള്‍ ആദ്യം ബന്ധപ്പെടുന്നത് അഹമ്മദ് സാഹിബിനെയായിരുന്നു. ഏതു നേരവും ഫോണില്‍ ലഭിക്കുന്ന നേതാവാണ് അദ്ദേഹമെന്ന് അഭിമാനത്തോടെ പലരും എന്നോടു പറഞ്ഞിട്ടുണ്ട്.

ന്യൂനപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ലമെന്റില്‍ ശക്തിയുക്തം നിലപാട് സ്വീകരിച്ച അഹമ്മദ് സാഹിബിനെ നമുക്ക് മറക്കാന്‍ കഴിയില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ സമുദായത്തിന് നേരെ വര്‍ഗീയശക്തികള്‍ അക്രമം അഴിച്ചുവിട്ടപ്പോഴൊക്കെ ആശ്വാസവും സഹായവുമായി അദ്ദേഹം ഓടിയെത്തി. ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗിന് ഇടം നേടിക്കൊടുക്കാന്‍ വലിയ പരിശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. നിരന്തരം അതിനായി അദ്ദേഹം പ്രയത്‌നിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‌ലിം ലീഗുകാരന്‍ അംഗമായതിന് പിന്നില്‍ അഹമ്മദ് സാഹിബിന്റെ വ്യക്തിപ്രഭാവം വളരെയേറെയുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരി വിപുലപ്പെടുത്തുന്നതിനും ശക്തമാക്കുന്നതിനും നടത്തിയ ശ്രമങ്ങള്‍ വിലപ്പെട്ടതാണ്.

1962 മുതലാണ് എനിക്ക് അഹമ്മദ് സാഹിബുമായി അടുത്തു പരിചയപ്പെടാനുള്ള സാഹചര്യമുണ്ടായത്. അന്ന് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. ശ്രദ്ധേയനായ യുവനേതാവായിരുന്ന അഹമ്മദ് സാഹിബ് എന്റെ വന്ദ്യപിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളെ കാണാനായി കുടപ്പനക്കല്‍ തറവാട്ടിലെത്തുമ്പോഴൊക്കെ ഞാന്‍ സൗഹൃദം പുതുക്കി. അന്നുതൊട്ടുള്ള ഞങ്ങളുടെ ബന്ധം മരണം വരെ ഊഷ്മളമായി തുടര്‍ന്നു. അഭിവന്ദ്യ ജ്യേഷ്ടന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അഹമ്മദ് സാഹിബ് പുലര്‍ത്തിയിരുന്ന നിഷ്‌കളങ്കമായ സൗഹൃദം വളരെയേറെ ദൃഢമായിരുന്നു. ഇണപിരിയാത്ത കൂട്ടുകാരായിരുന്നു അവര്‍.

അഹമ്മദ് സാഹിബുമായി വേദികളില്‍ ഒരുമിച്ചിരിക്കാനും യോഗങ്ങളില്‍ പങ്കെടുക്കാനും കഴിഞ്ഞത് എന്നെ സംബന്ധിച്ച് വളരെ അഭിമാനകരമായ കാര്യമാണ്. സംഘടനയുടെയും സമുദായത്തിന്റെയും ഭാവിയെ സംബന്ധിച്ച ആലോചനകളിലായിരുന്നു അദ്ദേഹമെപ്പോഴും. അഹമ്മദ് സാഹിബിനെ സംബന്ധിച്ച് മുസ്‌ലിം ലീഗ് പ്രസ്ഥാനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ചന്ദ്രികക്ക് വളരെയേറെ പ്രധാന്യം അദ്ദേഹം നല്‍കിയിരുന്നു. കാണുമ്പോഴൊക്കെ ചന്ദ്രികയെക്കുറിച്ച് സംസാരിക്കാത്ത ഒരു വേളയും ഉണ്ടായിട്ടില്ല.

ചന്ദ്രികയുടെ നവീകരണം അദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു. കാലഘട്ടത്തിനനുസൃതമായി ചന്ദ്രിക മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മുസ്‌ലിം ലീഗും ചന്ദ്രികയുമായിരുന്നു അദ്ദേഹത്തിന്റെ പ്രാണവായു. മുസ്‌ലിം ലീഗിനും ചന്ദ്രികക്കും തീരാനഷ്ടമാണ് അഹമ്മദ് സാഹിബിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. അത് അപരിഹാര്യമാണ്. അദ്ദേഹത്തിന്റെ സദാ പുഞ്ചിരിക്കുന്ന മുഖം ഒരിക്കലും മറക്കാന്‍ കഴിയില്ല. രണ്ട് ദിവസം മുമ്പ് മുനവ്വറലി തങ്ങളുടെ ഗൃഹപ്രവേശന ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്.

ഏറെ നേരം കുടപ്പനക്കല്‍ തറവാട്ടില്‍ സമയം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ഏറെ നേരം അദ്ദേഹത്തോട് അന്ന് സംസാരിക്കാന്‍ കഴിഞ്ഞു. കൊടപ്പനക്കല്‍ തറവാടിനോട് അദ്ദേഹം പുലര്‍ത്തിയിരുന്ന സ്‌നേഹവും ബഹുമാനവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. വ്യക്തിപരമായി എനിക്ക് ജ്യേഷ്ടസഹോദരനെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാ ഘട്ടങ്ങളിലും താങ്ങായും തണലായും നിന്ന് കരുത്തുനല്‍കിയ പ്രിയപ്പെട്ട അഹമ്മദ് സാഹിബിന്റെ വേര്‍പാടിന്റെ വേദന താങ്ങാനാകാത്തതാണ്. അല്ലാഹു അദ്ദേഹത്തിന് മഹ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ.

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

india

ആര്‍.എസ്.എസിനെയോ ബജ്‌റംഗ്ദളിനെയോ നിരോധിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസിനെ ചാരമാക്കും; ബി.ജെ.പി നേതാവ് നളിന്‍ കുമാര്‍ കട്ടീല്‍

Published

on

കോൺഗ്രസിനു മുന്നറിയിപ്പുമായി കർണാടക ബിജെപി പ്രസിഡൻ്റ് നളിൻ കുമാർ കട്ടീൽ. ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസിനെ ചാരമാക്കും എന്ന് ബിജെപി നേതാവ് മുന്നറിയിപ്പ് നൽകി. ആർഎസ്എസ്, ബജ്റംഗ് ദൾ പോലുള്ള വർഗീയ സംഘടനകളെ നിരോധിക്കാൻ തങ്ങൾക്ക് മടിയില്ലെന്ന് പറഞ്ഞ കോൺഗ്രസ് മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്ക് മറുപടി ആയാണ് നളിൻ കുമാർ കട്ടീൽ രംഗത്തുവന്നത്.

പ്രിയങ്ക് ഖാർഗെ ആർഎസ്എസിനെ നിരോധിക്കുന്നതിനെപ്പറ്റി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് സ്വയംസേവക് ആണ്. നമ്മളെല്ലാവരും ആർഎസ്എസ് സ്വയംസേവകരാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും നരസിംഹറാവു സർക്കാരുമൊക്കെ ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ആർഎസ്എസിനെയോ ബജ്റംഗ് ദളിനെയോ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും. ഈ രാജ്യത്തിൻ്റെ ചരിത്രമറിയുന്നത് ഖാർഗെയ്ക്ക് നന്നാവും. പ്രിയങ്ക് ഖാർഗെ തൻ്റെ നാവ് നിയന്ത്രിക്കണമെന്ന് നളിൻ കുമാർ കട്ടീൽ പറഞ്ഞു.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖാർഗെ ആർഎസ്എസിനെ നിരോധിക്കാൻ മടിക്കില്ലെന്ന് അറിയിച്ചത്. രാഷ്ട്രീയ, മത സംഘടനകളിൽ പെട്ട ആരെങ്കിലും കർണാടകയിൽ വർഗീയത പടർത്താൻ ശ്രമിച്ചാൽ, അവരെ നിരോധിക്കാൻ സർക്കാർ മടിക്കില്ല. ആർഎസ്എസ് ആയാലും മറ്റേത് സംഘടനയായാലും ശരി എന്നാണ് ഖാർഗെ പറഞ്ഞത്.

Continue Reading

kerala

വീടും സ്വത്തും സിപിഎമ്മിന് എഴുതിവെച്ചു; തുണ്ട് കയറില്‍ പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു; ഹൃദയം തൊടുന്ന കുറിപ്പ്

Published

on

കൊണ്ടോട്ടി: മാപ്പിളപ്പാട്ട് കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ മനസ്സ്‌തൊടുന്ന കുറിപ്പുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.

തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പലതവണ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയില്‍നിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണമെന്ന് ജോയ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമം മരണത്തിന് കാരണമായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുമ്പ് മരിച്ചത്.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തിരുന്നു.
കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയായി രണ്ടു തവണ ചുമതലയേറ്റത് സിപിഎം നോമിനി ആയാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു റസാഖ്.

 

Continue Reading

Trending