Video Stories
ഫാഷിസവും എഴുത്തുകാരും

ഷുക്കൂര്‍ ഉഗ്രപുരം
ആഗോള സമൂഹത്തിലെ പ്രബുദ്ധ ധൈഷണിക സമൂഹത്തോട് ചേര്‍ന്ന്നില്‍ക്കാനാണ് മലയാളികള്‍ക്കിഷ്ടം. വൈജാത്യ സംസ്കാരങ്ങളെ മനസ്സിലാക്കിയതും അവയോടെല്ലാം അടുത്തിടപഴകിയതും സാംസ്കാരികമായ വായനയുമെല്ലാം ഇതിനുള്ള നിദാനങ്ങളായേക്കാം. കലുഷിത കാലത്ത് ഔചിത്യബോധത്തോടെ ഇന്ത്യന്‍ ഫാഷിസത്തിനെതിരെ തീക്ഷ്ണമായി പ്രതികരിക്കുന്നവരുടെ കൂട്ടത്തിലാണ് കേരളത്തിലെ എഴുത്തുകാര്‍. അഭിനവ സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കുക എന്നത് ഓരോ തൂലികക്കാരന്റേയും ധാര്‍മിക ഉത്തരവാദിത്വമാണ്. കെ.പി രാമനുണ്ണിയും എം.ടി വാസുദേവന്‍ നായരും സച്ചിദാനന്ദനും പി. സുരേന്ദ്രനും ഒ.വി വിജയനും കമലാദാസും ഫാഷിസത്തിനെതിരെ തീക്ഷ്ണമായി പ്രതികരിച്ചവരാണ്. സച്ചിദാനന്ദന്റെ കവിതകള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതാണ്.
കെ.പി രാമനുണ്ണി തന്റെ കൃതിക്ക് ലഭിച്ച അവാര്‍ഡ് തുക ഹിന്ദുത്വ വര്‍ഗീയവാദികളാല്‍ കൊല ചെയ്യപ്പെട്ട ജുനൈദിന്റെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് ഏല്‍പ്പിക്കുകയും ഓരോ ഹിന്ദു മത വിശ്വാസിയുടെ പേരിലും മാപ്പ് ചോദിക്കുകയും ഹിന്ദു മതത്തെ അപമാനിച്ച വര്‍ഗീയവാദികളുടെ മുഖത്തേക്ക് പ്രതിഷേധത്തിന്റെ അഗ്നി കോരിയിടുകയും ചെയ്ത യഥാര്‍ത്ഥ ഹിന്ദുമത വിശ്വാസിയാണ് രാമനുണ്ണി. അധിനിവേശത്തിനും അടിമത്വത്തിനും വര്‍ഗീയതക്കുമെതിരേ രൂക്ഷമായി പ്രതികരിക്കുന്ന സൈനുദ്ദീന്‍ മഖ്ദൂം മുതലുള്ള ‘പൊന്നാനി സ്കൂള്‍ ഓഫ് തോട്ടിന്റെ’ വക്താവുകൂടിയാണ് കെ.പി രാമനുണ്ണി. ഇംഗ്ലീഷിലുള്‍പ്പെടെ ഫാഷിസത്തിനെതിരെ രൂക്ഷമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ അഭിമാനമാണ് ഡോ. ശശി തരൂര്‍. ഒ.വി വിജയന് വരികള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച ഫാഷിസ്റ്റ് വിരുദ്ധത എല്ലാ കാലത്തും എടുത്തുദ്ധരിക്കാന്‍ മാത്രം ഈടുറ്റവയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പേ വിശുദ്ധ പശു എഴുതി തന്റെ പക്ഷവും കൃത്യമായി വരച്ചുവെച്ചിട്ടുണ്ട് കമലാദാസ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനാണ് പി. സുരേന്ദ്രന്. അദ്ദേഹം ഫാഷിസത്തിനെതിരെ സംവദിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് തെരുവുകളാണ്. തെരുവുകളിലദ്ദേഹം നൂറുകണക്കിന് പ്രഭാഷണങ്ങള്‍ നടത്തുന്നു. യുവതയെ ആവേശംകൊള്ളിക്കുകയും അവരുടെ ചിന്തക്ക് തീ കൊളുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും സംഘടനയുടേയും യാതൊരു പിന്തുണയുമില്ലാത്ത ഒരാള്‍; അത് തന്നെയാണ് അദ്ദേഹത്തിന്റെ സൗകര്യവുമെന്ന് അദ്ദേഹം അടിവരയിടുകയും ചെയ്യുന്നു. കേവലമൊരു എഴുത്തുകാരന് മാത്രമല്ല നല്ലൊരു സാമൂഹിക ശാസ്ത്രജ്ഞന് കൂടിയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ നിന്നും എമിലി ദുര്‍ഖീമിന്റെയും വെബറിന്റെയും റോബര്‍ട്ട് കെ.മെര്‍ട്ടന്റെയുമെല്ലാം സൈദ്ധാന്തിക ശാഖകളെ നിഷ്പ്രയാസം വേര്‍തിരിച്ചെടുക്കാനാവും. ഫാഷിസത്തിന്റെ നുണ ഫാക്ടറികള്‍ക്കെതിരെ സമൂഹത്തിനദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫാഷിസത്തിനെതിരേ ഭയമില്ലാതെ പോരാടാനാണിവരെല്ലാം ആഹ്വാനം ചെയ്യുന്നത്. ഈ ആഹ്വാനത്തെ പൊതു സമൂഹം ഏറ്റെടുക്കേണ്ട മയം അതിക്രമിച്ചിട്ടുണ്ട്.
ഈ സപ്തംബര്‍ 22 ന് അരീക്കോട്ട് സുരേന്ദ്രന് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഓഡിറ്റോറിയത്തിലും പുറത്തുമായി തടിച്ച്കൂടിയ ആയിരിക്കണക്കിന് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന മഹാജനസദസ്സ്. പകുതിയിലേറെ സ്ത്രീകളാണ് സദസ്സിലുണ്ടായിരുന്നത്. പ്രാദേശിക ചരിത്രങ്ങളേയും പ്രഗത്ഭ കഥകളിലേയും നോവലുകളിലേയും ഭാഗങ്ങളെ ഉദാഹരിച്ച് ധൈഷണിക അപഗ്രഥനത്തിലൂടെ കത്തിക്കയറുകയായിരുന്നു. അരീക്കോട് വന്നിട്ട് ഒ.വി വിജയന്റെ ഫാഷിസ വിരുദ്ധ ‘ക്വാട്ടുകളെ’ എടുത്തുപയോഗിച്ചില്ലെങ്കില്‍ ശരിയല്ലെന്ന് പറഞ്ഞ് അനേകം തവണകളിലായി വിജയന്റെ എഴുത്തുകളെ അദ്ദേഹമുദ്ധരിച്ചു.
‘ഖസാക്കിന്റെ ഇതിഹാസത്തില്‍ അള്ളാപിച്ച മൊല്ലാക്ക പച്ചിലപ്പാമ്പിനെ പിടിച്ചുനില്‍ക്കുന്ന നൈസാമലിയോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്, എന്തിനാണ് നൈജാമലി അങ്ങ് ഒരു പച്ചിലപ്പാമ്പിനെ പിടിച്ച്നില്ക്കുന്നത്? മറുപടിയായി നൈജാമലി പറയുന്നു, അവസരം വന്നാല്‍ ഇവനൊക്കെ ഏത് സാഹചര്യത്തിലും മൂര്‍ഖനാവും!’ ആ സന്ദര്‍ഭത്തെ നവ ഇന്ത്യന്‍ ഫാഷിസത്തിന്റെ എല്ലാം തികഞ്ഞ ലക്ഷണങ്ങളോട് അദ്ദേഹം കൂട്ടിക്കെട്ടി സദസ്സിനോട് സംസാരിച്ചു. വിജയന്റെ ഒരു നോവലെറ്റിലെ ആളെ മയക്കുന്ന എണ്ണയേയും ചട്ടിയേയും കുറിച്ച് പ്രതിപാദിച്ച് ആനുകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മൗനികളായിരിക്കുന്ന യുവതയേയും അദ്ദേഹം ചോദ്യം ചെയ്തു. സദസ്സില്‍ മഹാഭൂരിപക്ഷവും യുവതീ യുവാക്കളായിരുന്നു. സത്യത്തില്‍ പി. സുരേന്ദ്രന്റെ വാഗ്ധോരണികളും ശരീര ഭാഷയും യുവതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൊണ്ടുള്ളതായിരുന്നു. സോഷ്യല്‍ മീഡിയയില്‍ തിരിഞ്ഞ് കളിക്കുന്ന യുവത സമൂഹത്തിനു വേണ്ടി എന്ത് ചെയ്തുവെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗൂഗിളിന്റെ സമുന്നത ഉദ്യോഗസ്ഥന് സുന്ദര്‍ പിച്ചൈയും പി.വി സിന്ദുവുമൊക്കെ യുവതയുടെ പ്രതീകങ്ങളാണെന്ന് നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ യുവത്വം കഴിഞ്ഞ് മധ്യവയസ്സ് പിന്നിട്ടവരും മധ്യവയസ്സിലേക്ക് കാലെടുത്ത് വെക്കുന്നവരുമായ ഷാമാരാണ് നിങ്ങളെ ഭരിക്കുന്നതെന്ന് മറക്കരുത്. എല്ലാം ചെയ്യുന്നത് യുവതയാണെന്ന് പറഞ്ഞ് അവശ്യ സമയത്ത്പോലും മൗനികളായിരിക്കുന്നത് ഒട്ടും ഉചിതമല്ല. ഗീതാഞ്ജലിയിലൂടെ യൂറോപ്പിന്റെ മസ്തിഷ്ക്കത്തിലിടം നേടിയ ടാഗോറും സി.വി രാമനും നൊബേല്‍ പ്രൈസ് കൊണ്ടുവന്നത് അവരുടെ യുവത്വത്തിലായിരുന്നോ എന്ന് നിങ്ങള്‍ വിലയിരുത്തണം.
ഫാഷിസ വിരുദ്ധ പോരാട്ടത്തിന് നിങ്ങള്‍ നിങ്ങളുടേതായ ഭാഷയും ആയുധവും വികസിപ്പിക്കണം. അത് ഫേസ്ബുക്കിന്റെ ഭാഷയാകരുത്, നക്സലൈറ്റുകള്‍ ചെയ്യുന്ന പോലെ സാമ്രാജ്യത്വം വികസിപ്പിച്ച ആയുധങ്ങളെടുത്തുപയോഗിക്കുന്നതുമാകരുത് അത്. ഫേസ്ബുക്കുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളൊക്കെ ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്ക്കൂടി നിലകൊള്ളുന്നതാണ്. അതിനാല്‍ നിങ്ങളവയെ സൂക്ഷിക്കണം. സൈനുദ്ദീന്‍ മഖ്ദൂമിനേയും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയേയും അദ്ദേഹം എടുത്തുദ്ധരിക്കുന്നുണ്ടായിരുന്നു. എന്തിനാണ് നിങ്ങള്‍ ഭയപ്പെടുന്നത്? അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമല്ലേ നിങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ ചോദിക്കുന്നതുമതാണ്; സ്വാതന്ത്ര്യം അല്ലങ്കില്‍ മരണം.
ഫാഷിസത്തിന്റെ ഘടനയെ കുറിച്ചദ്ദേഹം പറയുന്നത് നോക്കൂ: ‘പഴുതാര എന്ന് പറയുന്ന ഒരു ജീവിയുണ്ട്, ഏറനാട്ടുകാര്‍ ഇതിനെ കല്‍ക്കുഞ്ഞന്‍ എന്നു വിളിക്കുന്നു, ഇവിടെ അതിന് ഒരു വിരലിന്റെ വലിപ്പമേ ഏകദേശം കാണൂ; പക്ഷേ ഞങ്ങളുടെ നാട്ടിലതിന് ഏകദേശം ഒരു ചാണ് വലിപ്പമുണ്ടാകും. രണ്ടും വരുത്തിവെക്കുക തുല്യ അപകടങ്ങളായിരിക്കും. ഭൂമിശാസ്ത്രത്തിനും തങ്ങള്‍ക്ക് വളരാനുള്ള കാലാവസ്ഥക്കുമനുസരിച്ച് ഇവയുടെയൊക്കെ ഘടനയില്‍ മാറ്റമുണ്ടാവുമായിരിക്കും. ഇതുപോലെ തന്നെയാണ് ഫാഷിസവും. ആത്യന്തികമായി ഫാഷിസം അതിന്റെ ജോലി അവസരം ലഭിക്കുമ്പോള്‍ ചെയ്യുമെന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ കാണാം.
വൈവിധ്യമാണ് ഇന്ത്യയുടെ പുരോഗതിയുടെ നിദാനം. ദൈവ വിശ്വാസിയായ മഹാത്മാഗാന്ധിക്ക്, നിശീശ്വരവാദിയായ നെഹ്റുവിനെ സ്വന്തം പുത്രനേ പോലെ വാല്‍സല്യത്തോടെ ചേര്‍ത്ത് പിടിക്കുന്നതിന് സാധിച്ചത് ഈ വൈവിധ്യത്താലാണ്. ഹിറ്റ്ലറുടെ മിമിക്രിയെടുക്കുന്നവരെ ഭയപ്പെടുന്നവനല്ല ഞാന്‍, നിങ്ങളും ഭയപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. അഹങ്കാരികളോടൊക്കെ ചരിത്രം കണക്ക് ചോദിച്ചിട്ടുണ്ട്. ഹിറ്റ്ലര്‍ക്ക് അവസാനം ‘അണ്ടര്‍ ഗ്രൗണ്ടില്‍’ കാമുകിയോടൊന്നിച്ചിരുന്ന് ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കില്‍ ആ ചരിത്രത്തിന്റെ പൊരുള്‍ പഠിക്കാന്‍ നാം തയ്യാറാകണം. ഫാഷിസ്റ്റുകള്‍ക്ക് ഒരുപക്ഷേ ശരീരത്തെ വെടിവെച്ചിടാനായേക്കാം. പക്ഷേ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഉതിര്‍ന്നുവീണ വാക്കുകളേയും അക്ഷരങ്ങളേയും കൊന്നൊടുക്കാനാവില്ല.
നിങ്ങളെന്തിന് ജയിലുകളെ ഭയപ്പെടണം? ചിദംബരം എന്തിന് ജയിലിനെ ഭയക്കണം. നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടി സംസാരിച്ചതിന്റെ പേരില്‍ മഹാത്മജിയും നെഹ്റുവും ജയിലില്‍ കയറിയെങ്കില്‍ പിന്നെ നാമെന്തിന് അവയെ ഭയക്കണം. യുവത ഇന്ന് എന്തിനേയാണ് ഭയക്കേണ്ടത്? ഒരു പ്രത്യയ ശാസ്ത്രവുമില്ലാതെ നിര്‍ജീവമായിരിക്കുന്നതാണ് വലിയ ഭയം. നിങ്ങള്‍ മാക്സിസത്തേയും ഗാന്ധിയനിസത്തേയുത്തേയുമൊക്കെ അവഗണിച്ച് കടന്നുപോകുന്നതാണ് പ്രശ്നം. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഫാഷിസത്തിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാനാവും. പക്ഷേ നിങ്ങള്‍ എന്ത് ചെയ്തു എന്ന് ആത്മവിചാരണ നടത്തണം.
രാഹുല്‍ ഗാന്ധിയെ നേരിട്ട് കാണുകയാണെങ്കില്‍ അദ്ദേഹത്തോട് സംസാരിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ പറയാനാഗ്രഹിക്കുന്ന ഒരു കാര്യമിതാണ് ‘താങ്കള്‍ അമേഠിയില്‍ പരാജയപ്പെട്ടു എന്നത് ശരിയാണ്, പക്ഷേ ഒരൊറ്റ വോട്ടും ലഭിക്കാതെയല്ല താങ്കളവിടെ പരാജയപ്പെട്ടത്. അങ്ങയെ വോട്ടിലൂടെ പിന്തുണച്ച പൗരന്മാരെ അണിനിരത്തി പാര്‍ലമെന്റിന് പുറത്ത് പോരാടണം’.
ഫാഷിസ്റ്റുകളുടെ മനോഘടന വളരെ വിചിത്രമാണ്. റിപ്പറെന്ന കൊടും ക്രിമിനലിന്റെ വിചിത്ര മനോഘടനയെകുറിച്ച് നാം വായിച്ചതാണ്. നിരപരാധികളായ എത്രയോ ജീവനുകളെ അയാള്‍ തല്ലിക്കെടുത്തി; തല്ലിക്കൊല്ലുമ്പോള്‍ അയാള്‍ക്ക് സ്ഖലന സുഖം ലഭിച്ചിരുന്നുവത്രേ, പലപ്പോഴും ചരിത്രത്തിലെ ഏകാധിപതികളേയും ഫാഷിസ്റ്റുകളേയുമൊക്കെ പരിശോധിച്ചാല്‍ ഇതുപോലെ വിചിത്ര മനോഘടനയുള്ളവരെ കാണാനാവും. വെജിറ്റേറിയനായ ഹിറ്റ്ലറും ഇതേ മനോഘടനയുള്ള ആളായിരുന്നു. എന്നോട് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നു എന്താണ് താങ്കള്‍ സംഘ്പരിവാരത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടാത്തത്.
അതിന് ഞാന്‍ മറുപടി പറഞ്ഞതിങ്ങനെയാണ്; തെരുവുകളെയാണ് സംഘ്പരിവാറിനെതിരെ സംസാരിക്കാന്‍ ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഒന്ന് പത്തായി പത്ത് നൂറായി ഒരു മഹാജനസാഗരം വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിനെതിരെ അണിനിരക്കുകതന്നെ ചെയ്യും. മതങ്ങള്‍ക്കിടയിലും വംശീയതയുടേയും വൈജാത്യങ്ങളുടേയും പേരില്‍ കയറിക്കൂടിയ ഹിംസാത്മക രീതികളെയും ഫാഷിസത്തിന്റെ അനുകരണങ്ങളേയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇറാനിലും മറ്റുമുള്ള ശിയാ സുന്നി സംഘര്‍ഷങ്ങളൊക്കെ ഈ തലത്തിലുള്ളതാണ്. ചെഗ്വേരയെ എനിക്കിഷ്ടമാണ്, പക്ഷേ കമ്യൂണിസ്റ്റ് ചരിത്രത്തിലെ ലെനിനെ പോലുള്ളവരുടെ ഫാഷിസ്റ്റ് ചെയ്തികളെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ അത് സത്യത്തോടുള്ള മുഖം തിരിക്കലാവും.
ഇന്ത്യയുടെ മതേതര ശരീരത്തില്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് പതിയിരുന്നാണ് സംഘ്പരിവാര്‍ രോഗാണുക്കള്‍ ഇപ്പോള്‍ മതേതര ഇന്ത്യന്‍ ശരീരത്തെ ആക്രമിക്കുന്നത്. നമ്മുടെ ശരീരത്തില്‍ രോഗാണു പതിയിരിക്കും, ശരീരം ദുര്‍ബലമായെന്ന് കരുതുമ്പോള്‍ അവ തല പൊക്കും. ഇന്ത്യയെന്ന മതേതര ശരീരം ദുര്‍ബലപ്പെട്ടപ്പോഴാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. രഥയാത്രയിലൂടെയും കര്‍സേവയിലൂടെയും രാജ്യത്തെ മനസ്സുകളെ ദ്രുവീകരിക്കാന്‍ അതിന്റെയാളുകള്‍ക്കായി. ഇനി നാം ചെയ്യേണ്ടത് ഇവക്കെതിരെ സധൈര്യം ശബ്ദിക്കുകയും പോരാടുകയുമാണ് വേണ്ടത്.തെരുവുകളില്‍നിന്ന് തന്നെയാണ് യുവാക്കളിലൂടെ ഈ ചിന്ത കത്തിപ്പടര്‍ന്ന് മതേതര സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നിദാനമാവേണ്ടത്. പൊതുജനം നിര്‍ഭയത്വത്തോട്കൂടി ഫാഷിസത്വത്തിനെതിരെ തെരുവിലിറങ്ങണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
india21 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
kerala3 days ago
മുസ്ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍