Connect with us

Views

ചിന്തിക്കാന്‍ പ്രോത്സാഹനം നല്‍കുന്ന ഇസ്‌ലാം

Published

on

വെള്ളിത്തെള്ളിച്ചം\ ടി.എച്ച് ദാരിമി

മനുഷ്യന്‍ എന്നതിന് ലഭ്യമായിടത്തോളം ഏറ്റവും നല്ല നിര്‍വചനം ‘ചിന്തിക്കുന്ന ജീവി’ എന്നതായിരിക്കും. ചിന്തയുടെയും ആലോചനയുടെയുമെല്ലാം പ്രാഥമികമോ ഭാഗികമോ ആയ ശേഷികളുള്ള ചില ജീവികളെക്കുറിച്ച് കേള്‍വിയുണ്ടെങ്കിലും ശരിക്കും ചിന്തിക്കാനും മനനം ചെയ്യാനുമുള്ള ശേഷിയാണല്ലോ മനുഷ്യനെ അവന്റെജീവകുടുംബത്തില്‍ വ്യതിരിക്തനാക്കുന്നത്.

കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്ന നായയും കൗതുകക്കാഴ്ചകള്‍ ഒരുക്കുന്ന ഡോള്‍ഫിനുകളുമെല്ലാം മനുഷ്യനോളമെത്താത്തത് ഒരു വിഷയത്തിലേക്ക് ചുഴിഞ്ഞിറങ്ങി തെരഞ്ഞുപിടിക്കാനും സാദൃശ്യതകള്‍ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളെ മറികടക്കാനും അവക്കു കഴിയാത്തതിനാലാണ്. എന്നാല്‍ മനുഷ്യന് ഇതിനെല്ലാമുള്ള കഴിവുകള്‍ ഉണ്ട്. ഈ വസ്തുത മനുഷ്യ പ്രപഞ്ചത്തിന്റെ രണ്ട് ന്യായങ്ങള്‍ സമര്‍ഥിക്കുന്നു. വിശാലമായ ജീവിലോകത്തില്‍ മനുഷ്യനു മാത്രം ചിന്താശേഷി നല്‍കിയതിന്റെയും അവന്റെ പ്രപഞ്ചത്തില്‍ തെറ്റും ശരിയും ഇടകലര്‍ന്നു കിടക്കുന്നതിന്റെയും. ശരിയും തെറ്റുമായ വഴികളും വസ്തുതകളും നിരന്നും നിറഞ്ഞും കിടക്കുന്ന തന്റെ ലോകത്തില്‍ ശരിയുടെ വഴി സ്വന്തം ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി കണ്ടെത്തണമെന്നാണ് ദൈവഹിതം എന്നു ചുരുക്കം. അതിനുവേണ്ടിയാണ് മനുഷ്യന് സ്രഷ്ടാവ് ചിന്തിക്കാനുള്ള കഴിവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ ചിന്തിക്കുക എന്നത് മനുഷ്യ ജീവിതത്തിന്റെ അനിവാര്യമായ ഒരു താളമാണ്. അത് ഊന്നിപ്പറയുകയും പ്രോത്‌സാഹിപ്പിക്കുകയുമാണ് ഇസ്‌ലാം.

ഇക്കാര്യത്തില്‍ ഇസ്‌ലാം നല്‍കുന്ന പ്രചോദനങ്ങള്‍ ഇസ്‌ലാമിനെ തന്നെ മറ്റു മതങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നു എന്നു പറയാം. ഒരുഅതിരും വെക്കാതെ മനുഷ്യനെ ചിന്തിക്കാന്‍ തുറന്നുവിടുകയാണ് ഇസ്‌ലാം. ഇതുണ്ടാക്കുന്ന സ്വാതന്ത്ര്യമാണ് ഇസ്‌ലാമിന്റെ വലിയ ശക്തി തന്നെ. വേട്ടകളുടെ പുതിയ കാലത്തും പാശ്ചാത്യരും പൗരസ്ത്യരുമെന്ന ഭേദമില്ലാതെ ഇസ്‌ലാമിലേക്കൊഴുകുന്നതിനു പിന്നിലും ഒരു കാരണം ഇതുതന്നെയാണ്. അറേബ്യയില്‍ അസ്തിവാരമിട്ട ഇസ്‌ലാം ലോകത്തിന്റെ വന്‍കരകളിലൂടെ അതി ശീഘ്രം കുതിച്ചു പാഞ്ഞതും ലോകത്ത് വേറിട്ട സാംസ്‌കാരിക ചിത്രം വരച്ചതും ചിന്തകളും അതുവഴി നേടുന്ന വൈജ്ഞാനിക പ്രബുദ്ധതയും കാരണമായിരുന്നു. ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന ബാക്ടീരിയകളെ കണ്ടെത്താന്‍ തുറസ്സായ ഒരിടത്ത് പച്ച മാംസം കെട്ടിത്തൂക്കിയിട്ട് തന്റെ ചിന്തകളിലൂടെ നിരീക്ഷണം നടത്തിയ അബൂബക്കര്‍ റാസി മുതല്‍ നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ഗ്ലോബുപയോഗിച്ച് ഗോളശാസ്ത്ര ക്ലാസുകള്‍ എടുത്തിരുന്ന ഇമാം ഗസ്സാലി വരേയുള്ളവര്‍ ചിന്തയുടെ പ്രതീകങ്ങളാണ്. എ.ഡി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗലീലിയോ ഭൂമി ഉരുണ്ടതാണ് എന്നു പറഞ്ഞതിന്റെ പേരിലുണ്ടായ പൊല്ലാപ്പുകള്‍ക്കും ഒരുപാട് മുമ്പ് എ.ഡി പതിനൊന്നാം നൂറ്റാണ്ടിലായിരുന്നു ഇമാം ഗസ്സാലി ഉരുണ്ട ഗ്ലോബുപയോഗിച്ച് ഭൂമി ശാസ്ത്രവും ഗോള ശാസ്ത്രവും പഠിപ്പിച്ചിരുന്നത്. ഭൂമി ഉരുണ്ടതാണ് എന്നത് ഏതാണ്ട് അക്കാലത്തുതന്നെ ജീവിച്ച മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയും പറഞ്ഞിട്ടുണ്ട്. ആള്‍ജിബ്ര ആവിഷ്‌കരിക്കുന്നതിലേക്ക് ജാബിര്‍ ബിന്‍ ഹയ്യാനെയും വൈദ്യശാസ്ത്രത്തിനു ഊടും പാവും നെയ്യാന്‍ ഇബ്‌നു സീനായേയും രക്തജൈവകങ്ങള്‍ കണ്ടെത്താന്‍ ഇബ്‌നു നഫീസിനെയും കാഴ്ചയുടെ പ്രതലങ്ങളും പ്രതിഫലനങ്ങളും നിര്‍വചിക്കാന്‍ ഇബ്‌നുല്‍ ഹൈതമിനെയും പ്രചോദിപ്പിച്ചത് ചിന്തിക്കാനുള്ള ഇതേ പ്രേരണതന്നെ.

ചിന്തയിലേക്ക് മനുഷ്യനെ പിടിച്ചുവലിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഓരോ വസ്തകളും പറഞ്ഞുവെക്കുന്നത് ചിന്തിക്കാനുള്ള അഭ്യര്‍ഥനയോടെയാണ് എന്നത് ഖുര്‍ആന്റെ മാത്രം പ്രത്യേകതയാണ്. പല പ്രാപഞ്ചിക വസ്തകളും നിരീക്ഷിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നും ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്നും പര്‍വതങ്ങള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടുവെന്നും ഭൂമി എങ്ങനെ വിരിച്ചിടപ്പെട്ടുവെന്നുമെല്ലാം ചിന്തിക്കാന്‍ ആവശ്യപ്പെടുന്നത് അതിന്റെ ഉദാഹരണമാണ് (88: 17-20). ഇവക്കൊന്നും ഖുര്‍ആന്‍ വിശദീകരണം നല്‍കുന്നില്ല. അതിനര്‍ഥം ആ വിശദീകരണങ്ങള്‍ ചിന്തിച്ചുകണ്ടെത്താന്‍ ഖുര്‍ആന്‍ താല്‍പര്യപ്പെടുന്നു എന്നാണ്. മറ്റൊരു വസ്തുതയാണ് ഖുര്‍ആന്‍ ഇടക്കിടെ ഉപയോഗിക്കുന്ന ഉദാഹരണങ്ങള്‍. ചെറുതും വലുതും പ്രസക്തമെന്ന് തോന്നുന്നതും അല്ലാത്തതുമായ പല ഉദാഹരണങ്ങളും ഖുര്‍ആനില്‍ കാണാം. കേവലം ഉദാഹരിക്കുകയല്ലാതെ ഇവിടെയും ഖുര്‍ആന്‍ പൊതുവെ വിശദീകരണങ്ങള്‍ നല്‍കാറില്ല. അവ കണ്ടെത്തുക എന്ന ദൗത്യം മനുഷ്യനും അവന്റെ ചിന്തക്കും വിട്ടുകൊടുക്കുകയാണ്. ഉദാഹരണങ്ങള്‍ ചിന്തിക്കാനുള്ള ഒരു മരുന്നിട്ടുകൊടുക്കലാണ്. ശ്രോതാവ് ആ ഉദാഹരണങ്ങളിലൂടെ ചിന്തയുമായി നീങ്ങി വസ്തകളിലും പഠനങ്ങളിലും എത്തിച്ചേരുന്നു. ഉദാഹരിക്കപ്പെട്ട വിഷയത്തിന് അങ്ങനെ ചിന്തക്കു വിടുമ്പോഴാണ് വലുപ്പവും വ്യാസവും കൈവരിക്കുക. തേനീച്ച എന്ന ഉദാഹരണം മനുഷ്യ കുലത്തിന്റെ വളര്‍ച്ചക്കനുസരിച്ച് ഓരോ കാലങ്ങളിലും മനുഷ്യനെ ചിന്തിപ്പിച്ചത് അതിനുദാഹരണമാണ്. നബി (സ)യുടെ കാലത്തെ അറേബ്യന്‍ മരുഭൂമിയെ അത്ര ചെറുപ്പവും അപൂര്‍വ്വവുമായ ഒരു പ്രാണിയെ പറഞ്ഞതുതന്നെ അല്‍ഭുതപ്പെടുത്താന്‍ മാത്രം പോന്നതായിരുന്നപ്പോള്‍ അതേ തേനീച്ച ഇപ്പോള്‍ മനുഷ്യനെ അല്‍ഭുതപ്പെടുത്തുന്നത് വോണ്‍ പ്രിക്‌സിന് നൊബേല്‍ നേടിക്കൊടുത്ത തേനീച്ചകളുടെ ജീവിതകൗതുകങ്ങളെകുറിച്ചുള്ള കണ്ടുപിടുത്തങ്ങളുടെ പേരിലാണ്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചും രാപ്പകലുകളുടെ മാറ്റത്തെ കുറിച്ചുമെല്ലാം ചിന്തിക്കാന്‍ ആവശ്യപ്പെടുന്ന സൂറത്തുല്‍ ബഖറയിലെ 164ാം സൂക്തം പാരായണം ചെയ്തുകൊണ്ട് നബി തിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി: ‘ഈ സൂക്തത്തെ കുറിച്ച് ചിന്തിക്കാതെ വെറുതെ വായിലിട്ട് ചവക്കുക മാത്രം ചെയ്യുന്നവന് ശാപമുണ്ട്’ എന്ന്. ചിന്തിക്കാനുള്ള നബിതിരുമേനിയുടെ ഒരു ഉദ്‌ബോധനമാണിത്. നല്ല കാര്യങ്ങളെകുറിച്ചുള്ള ചിന്ത ആരാധനക്ക് തുല്യമാണെന്ന് പല പണ്ഡിതരും പറഞ്ഞതായികാണാം.

ചിന്തയെ ഇങ്ങനെ പ്രോത്‌സാഹിപ്പിക്കുന്നതിനു പിന്നിലുള്ള യുക്തി തെരയുമ്പോള്‍ ഒരുപാട് നേട്ടങ്ങളില്‍ എത്തിച്ചേരും. അവയിലൊന്ന് മനുഷ്യന് ചിന്ത അടുത്ത കാല്‍വെക്കാനുള്ള ഇടം കാണിച്ചുകൊടുക്കും എന്നതുതന്നെയാണ്. തന്റെ മുന്നില്‍ നിറഞ്ഞുകിടക്കുന്ന പല വഴികളില്‍ നിന്ന് ശരിയായത് ഏതെന്ന് കണ്ടുപിടിക്കാന്‍ ചിന്ത സഹായിക്കുന്നു. ഇസ്‌ലാമിനാണെങ്കില്‍ ചിന്ത കൂട്ടിമുട്ടേണ്ടിവരുന്ന അയുക്തികമോ അശാസ്ത്രീയമോ ആയ ഒരുകാര്യവുമില്ലതാനും. മറ്റൊരു ഗുണം ആത്മാര്‍ഥതയാണ്. മറ്റൊരാളെ അന്ധമായി പിന്തുടരുക മാത്രം ചെയ്യുമ്പോള്‍ അവിടെ ആ ആളും അയാളുടെ സംതൃപ്തിയും അതുണ്ടാക്കുന്ന നേട്ടങ്ങളും മാത്രമേ വരൂ. എന്നാല്‍ ചിന്തിച്ച് ഒന്നിലെത്തിച്ചേരുകയാണ് എങ്കില്‍ അതിനോട് ഒരുതരം സത്യസന്ധമായ ആത്മാര്‍ഥത ഉണ്ടാകുന്നു. ആത്മ ആനന്ദമാണ്ചിന്തയുടെ മറ്റൊരു നേട്ടം. വിഷയങ്ങളുടെ അടരുകളിലൂടെ ഒരാള്‍ ചിന്തയുമായി കടന്നുപോകുമ്പോള്‍ അയാള്‍ എന്തെന്നില്ലാത്ത ഒരു ആത്മ അനുഭൂതി അനുഭവിക്കുന്നു. അയാള്‍ക്കു മുമ്പില്‍ പുതിയ പുറങ്ങള്‍ തുറക്കപ്പെടുന്നു. അവ വഴിവീണ്ടും വീണ്ടുംഉള്ളിലേക്ക് പോകുമ്പോഴാവട്ടെ അത് ആ വിഷയത്തെ ഹൃദയപൂര്‍വം ഉള്‍ക്കൊള്ളാനും അതിനു വേണ്ടി ത്യാഗം ചെയ്യാനുമുള്ള താല്‍പര്യമായി മാറുന്നു. കലാകാരന്മാരും കവികളും എല്ലാം തങ്ങളുടെ ആസ്വാദന മനസ്സിനെ മൂര്‍ച്ച കൂട്ടിയെടുക്കുന്നത് ഈ വഴിയാണ്. സത്യത്തെ കണ്ടെത്തുക, ആത്മാര്‍ഥത പുലര്‍ത്തുക, ആത്മാനുഭൂതി അനുഭവിക്കുക തുടങ്ങിയവയെല്ലാം ഇസ്‌ലാമിക തത്വങ്ങളുടെ വികാരക്കാതലുകള്‍ കൂടിയാണ്. പ്രമാണങ്ങളെ സ്വാംശീകരിച്ച് സ്രഷ്ടാവില്‍ വിലയം പ്രാപിച്ച് ഐഹിക ജീവിതം ജീവിച്ചുതീര്‍ക്കുക എന്ന പരമമായ ലക്ഷ്യത്തിലെത്താന്‍ ചിന്ത വലിയ സഹായകമാണ്.

സാമൂഹ്യ പരിസരത്തേക്ക് വരുമ്പോള്‍ അവിടെ ചിന്ത ഉണ്ടാക്കുന്ന ഏറ്റവും വലിയൊരു നേട്ടമാണ് അച്ചടക്കം. ശരിയായ ചിന്താശേഷിയുള്ളവര്‍ ശാന്തരായിരിക്കും എന്നത് പൊതു നിരീക്ഷണമാണ്. അവര്‍ ഓരോ വിഷയത്തിലും അതിന്റെ അകക്കാമ്പ് തേടാന്‍ ശ്രമിക്കുമ്പോള്‍ അതില്ലാത്തവര്‍ ബാഹ്യമായ വികാരങ്ങള്‍ മാത്രം ചികയുകയായിരിക്കും. അവര്‍ക്കു പഥ്യം ആ വികാരങ്ങളാണ്. അതിനുമപ്പുറത്തെ വിവേകത്തിലേക്ക് അവര്‍ വരുന്നില്ല. ബാഹ്യമായ വികാരങ്ങളാവട്ടെ പലപ്പോഴും ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുകയായിരിക്കും ചെയ്യുക. അതുകൊണ്ടാണ് അത്തരക്കാര്‍എപ്പോഴും പ്രശ്‌നക്കാരായി അവശേഷിക്കുന്നത്. നമ്മുടെ സാമൂഹ്യ പരിസരങ്ങളുടെ പ്രക്ഷുബ്ധത ശരിക്കും വിലയിരുത്തി നിരീക്ഷിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്നതാണ് ഇക്കാര്യം.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending