Connect with us

Video Stories

വീണ്ടും ഇരുണ്ട ദിനങ്ങള്‍ ഭയത്തിന്റെ നിലവിളികള്‍

Published

on

 

കെപി ജലീല്‍

കൂട്ടക്കൊലകളുടെയും വെട്ടിപ്പിടിത്തത്തിന്റെയും മധ്യയുഗ ഇരുണ്ട കാലത്തിലേക്ക് മനുഷ്യന്‍ തിരിഞ്ഞുനടക്കുകയാണോ എന്ന വിധത്തില്‍ സാമൂഹിക ശാസ്ത്രജ്ഞര്‍ പൊതുവില്‍ വിളിക്കുന്ന സത്യാനന്തര (പോസ്റ്റ്ട്രൂത്ത്) കാലഘട്ടത്തിലാണ് നാമിന്ന്. ധര്‍മത്തിനും സത്യത്തിനും നീതിക്കുമൊന്നും പുല്ലുവിലപോലുമില്ലാതാകുകയും കയ്യൂക്കും സമ്പത്തുമുള്ള വിവരദോഷികള്‍ സമൂഹത്തെ കീഴടക്കുകയും ചെയ്യുന്ന കാലത്തെ ഉദാഹരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്്-നരേന്ദ്രമോദി-അമിത്ഷാദി ഭരണകൂടങ്ങള്‍. ഇന്ത്യയെ രണ്ടായി മുറിച്ച സ്വാതന്ത്ര്യകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് സാമൂഹികമായിക്കൂടി രാജ്യത്തെ ഇഞ്ചിഞ്ചായി വിഭജിച്ചുകൊണ്ടിരിക്കുകയാണ് സമകാലിക ഇന്ത്യന്‍ ഭരണകൂടം. ഇന്ത്യയിലെ പതിതകോടികളുടെ പ്രത്യാശയായിരുന്ന അര്‍ധനഗ്നനായ ഫഖീര്‍ എന്ന വിളിപ്പേരുള്ള മഹാത്മാവിന്റെ വധത്തിനുശേഷം മതേതരത്വത്തിന്റെ പ്രതിരൂപമായ അയോധ്യയിലെ ബാബരിമസ്ജിദ് തകര്‍ത്തവര്‍ അവിടെ പള്ളി നിര്‍മിച്ചുനല്‍കുകയോ ആ സമുദായത്തിന് നീതി തിരിച്ചുനല്‍കുകയോ ചെയ്തില്ല. ഇതിനുപകരം മസ്ജിദിന്റെ അതേസ്ഥാനത്ത് രാമക്ഷേത്രം ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ അതേ പ്രതിലോമശക്തികള്‍. മസ്ജിദ് ധ്വംസനത്തിന്റെ 26വര്‍ഷം പൂര്‍ത്തിയാകുന്ന ദിനങ്ങളില്‍.
വര്‍ഷങ്ങളോളമെടുത്ത് സാധാരണക്കാരില്‍ പലവിധ മാധ്യമങ്ങളിലൂടെ കുത്തിനിറച്ച വര്‍ഗീയവിഷം സിരകളില്‍ പിടിച്ചതിന്റെ പരിണിതഫലമായിരുന്നു 1992 ഡിസംബര്‍ ആറിലെ ചരിത്രത്തിലെ ആ കറുത്തദിനം. രാജ്യത്തെ ഉന്നതരെന്ന് നടിക്കുന്ന നേതാക്കള്‍തന്നെ മുന്‍കയ്യെടുത്ത് ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞ സംഭവത്തിന് ശേഷം ഇന്ത്യ പഴയ സാഹോദര്യഭാവത്തിലേക്ക് ഇനിയും തിരിച്ചുചെന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് രാജ്യത്തിന്റെ പലഭാഗത്തും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയആക്രമണങ്ങളും വ്യാജ ഏറ്റുമുട്ടലുകളും. വെറും പതിനെട്ടരകോടി വരുന്നൊരു സമുദായത്തെ നോക്കി നൂറുകോടിയിലധികം വരുന്നൊരു സമുദായത്തിന്റെ പേരില്‍ പയറ്റുന്ന തന്ത്രം, വര്‍ഗീയതയെ അസമാധാനത്തിന്റെയും ഹിംസയുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പശുപ്രേമത്തിന്റെയും പുരാണത്തിന്റെയുമൊക്കെ മൂശയിലിട്ട് പുറത്തെടുക്കുന്ന കാവിശൂലങ്ങളില്‍ പിടയുകയാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ മതേതരത്വം. ഇവിടെത്ത മതസാഹോദര്യത്തിന്റെ നൂറ്റാണ്ടുകളുടെ ഇതിഹാസത്തിന് പകരം വെക്കാന്‍ ഹിന്ദുത്വഭീകരത മതിയാകുമെന്ന് ധരിച്ചുവശായവരാണ് നാഗ്പൂരിലും ഇന്ദ്രപ്രസ്ഥത്തിലുമിരുന്ന് കുതന്ത്രങ്ങള്‍ ചമച്ചുകൊണ്ടിരിക്കുന്നത്. ബാബരികേസില്‍ നീണ്ട കാല്‍നൂറ്റാണ്ടിനു ശേഷം കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാക്കള്‍ ഇന്നും രാഷ്ട്രത്തിന്റെ അധികാരസോപാനങ്ങളുടെ സുഖശീതളിമയില്‍ വാഴുന്നു. മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍സിംഗ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അഡ്വാനി , കേന്ദ്രമന്ത്രി ഉമാഭാരതി തുടങ്ങിയവരെല്ലാം സുഖമായി വാഴുന്നു. അവരിന്നും രാമക്ഷേത്രത്തിനുള്ള ഇഷ്ടികകളുടെ പണിപ്പുരയിലാണെന്നതുതന്നെയാണ് ഈ രാജ്യത്തിന്റെ സങ്കടം. അഞ്ഞൂറുകൊല്ലത്തോളം മസ്ജിദ് നിലനിന്ന ഫൈസാബാദ് ജില്ലയുടെ പേരുതന്നെ അയോധ്യയെന്നാക്കി മാറ്റുന്നു. അവിടെ ഇനി ഉയരാന്‍ പോകുന്നത് ത്രേതായുഗത്തിലെ ശ്രീരാമന്റെ കൂറ്റന്‍പ്രതിമയത്രെ. സര്‍വകലാശാലയും വിമാനത്താവളവുമൊക്കെ രാമന്റെയും പിതാവ് ദശരഥന്റെയും പേരിലാകും.
മസ്ജിദ് നിലനിന്ന 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള കേസില്‍ സുപ്രീംകോടതി വിചാരണക്ക് തീയതി നിശ്ചയിക്കാനിരിക്കെ ക്ഷേത്രം പണിയാന്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സംഘപരിവാറുകളുടെ അടിയന്തര ആവശ്യം. അതിന് കഴിയില്ലെന്ന് തുറന്നുപറയാതിരിക്കുകയും ക്ഷേത്രത്തിന് തടസ്സംനില്‍ക്കുന്നത് കോണ്‍ഗ്രസാണെന്ന് പറയുകയും ചെയ്യുന്ന ആര്‍.എസ്.എസുകാരനായ പ്രധാനമന്ത്രിയുടെ ഉള്ളിലിരിപ്പ് ആര്‍ക്കും മനസ്സിലാകും. 2014 ലെ പൊതുതെരഞ്ഞെടുപ്പുസമയത്ത് നല്‍കിയ വാഗ്്ദാനം ഇനിയും പ്രാവര്‍ത്തികമാക്കിയില്ലെന്ന് പരാതി പറയുന്ന സംഘപരിവാരവും ശിവസേനയും വരുന്ന തെരഞ്ഞെടുപ്പിനുള്ള പുതിയ ആയുധം രാകിമിനുക്കി മൂര്‍ച്ചയാക്കുകയാണ്. അതുവഴി ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് അവരുടെ ശ്രദ്ധ തിരിക്കാമെന്ന സ്ട്രാറ്റജിയാണ് മോദിയും അമിത്ഷായും മോഹന്‍ഭഗവതും ഉദ്ധവ് താക്കറെയും പയറ്റുന്നത്. കഴിഞ്ഞ നാലേമുക്കാല്‍വര്‍ഷത്തെ മോദി സര്‍ക്കാര്‍ തലയിലേറ്റിവെച്ച വര്‍ധിതജീവിതഭാരത്തെയും ഭരണ പരാജയത്തെയും എങ്ങനെയാണ് രാമന്റെ പേരില്‍ ഇറക്കിവെക്കാന്‍ കഴിയുക എന്ന ലളിതമായ പരീക്ഷണമാണിത്. ക്ഷേത്രത്തിന്റെ പേരില്‍ കഴിഞ്ഞയാഴ്ച അയോധ്യ വിടേണ്ടി വന്ന മുസ്്‌ലിം കുടുംബങ്ങളുടെയും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെയും മതേതരവിശ്വാസികളുടെയും നെഞ്ചിലേക്ക് ഭയംവിതറുക എന്ന തന്ത്രം കൂടിയുണ്ടിതില്‍. മുംബൈയും ഗുജറാത്തും കോയമ്പത്തൂരും പടിഞ്ഞാറന്‍ യു.പിയും രാജസ്ഥാനും മുസഫര്‍നഗറും കാശ്മീരും ഇപ്പോള്‍ ബുലന്ദ്്ഷഹറും വിതറാന്‍ ശ്രമിക്കുന്നതും ആ പേടിയാണ്. ഇല്ലാത്ത ബീഫിന്റെ പേരില്‍ കല്ലുകൊണ്ടിടിച്ചു കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാക്കിന്റെയും ഗോരക്ഷയുടെ പേരില്‍ പൊതുനിരത്തുകളില്‍ നിന്ന് നേരെ ഖബര്‍സ്ഥാനുകളിലേക്ക് പോകാന്‍ വിധിക്കപ്പെട്ട എഴുപതോളം മുസ്്‌ലിം യുവാക്കളുടെയും ജീവബലി ഉന്നയിക്കുന്നത് ഇനിയും ഈ സംഘപരിവാര്‍ പേക്കൂത്തുകള്‍ക്ക് രാജ്യത്തെ തീറെഴുതണമോ എന്ന ചോദ്യമാണ്.
ഈ ഭയപ്പാടില്‍ നിലവിളിക്കുന്നത് കേവലം മുസ്്‌ലിം മാത്രമല്ല, ക്രിസ്ത്യാനിയും സിഖും പാഴ്‌സിയും ജൈനനും ദേശീയവാദികളും മതേതരവിശ്വാസികളും ‘ഓംശാന്തി’ മന്ത്രം മുഴക്കുന്ന ഹിന്ദുവും കൂടിയാണ്. ‘അരുതേ വിളികള്‍ക്ക്’ കാതോര്‍ക്കാതെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്ന് നോട്ടുനിരോധനത്തിന്റെയും നികുതികളുടെയും പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ തുച്ഛവരുമാനം പിടിച്ചുവാങ്ങുകയും സമ്പന്നന്റെ കൊള്ളലാഭത്തിനുവേണ്ടി ഇറക്കുമതിക്ക് അനുവാദം കൊടുത്ത് നാമമാത്ര കര്‍ഷകന്റെ അരിക്കും ഗോതമ്പിനും ഉള്ളിക്കും തക്കാളിക്കുമൊക്കെ വില ഇടിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഇവിടെ തുണിയുരിയപ്പെട്ട് നില്‍ക്കുന്നത്. അഖ്‌ലാക്കിനെ കൊന്നവന് ദേശീയപതാക പുതച്ചവര്‍ ഘാതകരെ പിടികൂടാന്‍ ശ്രമിച്ചതിന് വധിക്കപ്പെട്ട സുബോധ്കുമാര്‍ സിംഗിന്റെ സഹോദരി ചോദിച്ചതുപോലെ ഇനിയുമെത്രയെത്രപോരാണ് മോദിയുടെയും യോഗിയുടെയും നേര്‍ക്ക് ആ ചോദ്യമെറിയുക. ഒരു ഇന്‍സ്‌പെക്ടര്‍ വെടിയേറ്റുവീഴുമ്പോള്‍ എവിടെയായിരുന്നു സഹപ്രവര്‍ത്തകരും ഭരണകൂടവും? സുബോധ് കുമാറിന്റെ രണ്ടുകുട്ടികളുടെയും ഭാര്യയുടെയും വായടക്കാന്‍ ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് എടുത്തെറിയാമെങ്കിലും അതുകൊണ്ട് തീരില്ല മോദീ പതിനായിരങ്ങളെ കൊന്നതിന്റെ പാപഭാരം. ഇനി മാസങ്ങളുടെ മാത്രം ആയുസ്സേ ഉള്ളൂ, ഏഴുപതിറ്റാണ്ടുകാലത്തെ ജനാധിപത്യഭാരതം ഇങ്ങനെ നിലകൊള്ളണോ എന്ന കോടിക്കണക്കിനുഡോളര്‍ മൂല്യമുള്ള ചോദ്യത്തിന്റെ മറുപടി ലഭിക്കാന്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending