ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്.
5000 മണിക്കൂർ പറക്കൽ പരിചയം സമ്പാദിച്ച് ആവശ്യമായ പരീക്ഷ വിജയിച്ചതോടെ, വലിയ വിമാനങ്ങൾ നയിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന പൈലറ്റ് സർട്ടിഫിക്കേഷനായ എയർലൈൻസ് ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ് (ATPL) ക്യാപ്റ്റൻ ഷഹദ് ഷംസുദ്ദീൻ ഷെയ്ഖ് കരസ്ഥമാക്കി.
ക്യാപ്റ്റൻ ഷഹദ്, കാഞ്ഞങ്ങാട് സ്വദേശിയായ ഷംസുദ്ദീൻ H.S. ന്റെയും പത്‌നി തലശ്ശേരി സ്വദേശിസരീന ഷംസുദ്ദീന്റെയും മൂത്ത മകനാണ്. കാഞ്ഞങ്ങാടിൽ ആദ്യകാല ബസ് സർവീസായ SAS മോട്ടോഴ്‌സ് ആരംഭിച്ച വ്യക്തിയായ അന്തരിച്ച ഷെയ്ഖ് അബ്ദുൽ ഖാദർ സാഹിബ് ആണ് ശ്രീ ഷംസുദ്ദീന്റെ പിതാവ്.
തലശ്ശേരിയിലെ Ocees കുടുംബത്തിൽപ്പെട്ട സരീന ഷംസുദ്ദീൻ ഹിന്ദി ഭാഷയിൽ ഡിപ്ലോമയുള്ളവരാണ്. ക്യാപ്റ്റൻ ഷാഹിദ് ഷംസുദ്ദീൻ ഷെയ്ഖ് കണ്ണൂരിലെ മിലിറ്ററി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കുടുംബം ഡൽഹിയിലേക്ക് താമസം മാറിയതോടെ അവിടെ ഫാദർ അഗ്നേൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ മകന്റെ വിജയത്തിന് കാരണം അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും സമൂഹത്തിന്റെ പിന്തുണയുമാണെന്ന് ശ്രീ ഷംസുദ്ദീൻ പറയുന്നു.
ഉത്തർപ്രദേശിലെ റായ്ബറെലിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള കമർഷ്യൽ പൈലറ്റ് കോഴ്സ് 2015 ൽ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് അദ്ദേഹം കമർഷ്യൽ പൈലറ്റായത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കമർഷ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചതിന് ശേഷം അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ ചേർന്ന് സേവനം ചെയ്തുകൊണ്ടിരിക്കുന്നു.
ഷഹദിന്റെ സഹോദരി shaza മറിയം പുണെയിലെ MIT ഇൻസൈറ്റിട്യൂട് ഓഫ് ഡിസൈനിൽ നിന്ന് ടോപ് റാങ്കോടെ MSc (ഇന്റീരിയർ ഡിസൈൻ) പാസ്സായി ഇപ്പോൾ ദുബൈ യിൽ ജോലി ചെയ്യുന്നു. അവരുടെ ഭർത്താവ് Mr റഷീദ് റഹിം ദുബൈ യിൽ തന്നെ സേഫ്റ്റി എഞ്ചിനീയർ ആണ്. ഇളയ സഹോദരൻ ഷെഫീൻ റായ്ബറേലിയിലെ രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ പാസ്സായി ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഇന്റേൺഷിപ് ചെയ്യുന്നു.
സ്‌പോണ്‍സറും സര്‍ക്കാറും തമ്മില്‍ സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രി തയാറായ്യില്ല.
അര്‍ജന്റീന ടീം എന്തുകൊണ്ട് ഇപ്പോള്‍ കേരളത്തിലേക്കില്ലെന്ന് വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തുകയറി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.
”തന്നോട് ഇവിടുന്ന് ഞാന്‍ തര്‍ക്കിക്കുന്നില്ല. അത് ശരിയാകില്ല. നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണം. ഫിഫയുടെ അനുമതിയുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിച്ചാല്‍ നവംബറില്‍ കളിക്കും. അല്ലാത്തപക്ഷം അടുത്ത വിന്‍ഡോയില്‍ ടീം കേരളത്തില്‍ കളിക്കും. അതില്‍ എന്താണിത്ര തെറ്റ്? ” -മന്ത്രി പറഞ്ഞു.
സ്‌പോണ്‍സറും സര്‍ക്കാറും തമ്മില്‍ സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രി തയാറായ്യില്ല.
അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയില്‍ പ്രതികരിക്കാറുള്ള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അഭിപ്രായപ്പെട്ടു. മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ ആക്ഷേപിക്കുന്നവിധം സംസാരിച്ച മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതായി മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍, സെക്രട്ടറി വി.പി. നിസാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍, കായംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ 1.15 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അമിത് മണ്ടല്‍ (27) നെ അറസ്റ്റ് ചെയ്തു. കായംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അബ്ദുള്‍ ഷുക്കൂര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ബിജു. എന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ വി, ദീപു ജി, രംജിത്ത്, നന്ദഗോപാല്‍ ജി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സവിതാരാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
തൃശ്ശൂരില്‍ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് പേരെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും തൃശൂര്‍ എക്സൈസ് നര്‍കോട്ടിക്‌സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കണിമംഗലം സ്വദേശി ബിജോയ്, മുന്‍ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കല്‍ സ്വദേശി നിഖില്‍ എന്നിവരെയാണ് 1 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോയ് ജോസഫ്, ഐ.ബി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ വി.എം. ജബ്ബാര്‍, എം.ആര്‍. നെല്‍സന്‍, കെ.എന്‍. സുരേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ കെ.കെ. വത്സന്‍, ടി.കെ. കണ്ണന്‍, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) വി.എസ്. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ അഫ്‌സല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നിവ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ചാലക്കുടി മുഞ്ഞേലിയില്‍ 1 കിലോഗ്രാം കഞ്ചാവുമായി കൊല്ലം മാങ്കോട് സ്വദേശി പ്രസന്നനെ (44) അറസ്റ്റ് ചെയ്തു. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യുവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി പി.പി, അനില്‍കുമാര്‍ കെ.എം, ജെയ്‌സന്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാകേഷ്, ജെയിന്‍ മാത്യു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കാര്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
സൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം