Connect with us

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

india

ബാബ രാംദേവിന്റെ ‘സര്‍ബത് ജിഹാദ്’ വിദ്വേഷ പരാമര്‍ശം; അതൃപ്തി പ്രകടിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി

ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ‘റൂഹ് അഫ്‌സ’ സ്‌ക്വാഷ് കമ്പനിയായ ഹംദാര്‍ദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം

Published

on

വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ‘സര്‍ബത് ജിഹാദ്’ വിദ്വേഷ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഇത്തരം പരാമപര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും വ്യക്തമാക്കി. ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ‘റൂഹ് അഫ്‌സ’ സ്‌ക്വാഷ് കമ്പനിയായ ഹംദാര്‍ദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

‘ഈ കേസ് ഞെട്ടിക്കുന്ന ഒന്നാണ്, ഇത് അപകീര്‍ത്തിപ്പെടുത്തുന്നതിനും അപ്പുറമാണ്. വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതിന് കാരണമാവുന്ന ഈ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രസംഗത്തിന് സമാനമാണ്. അപകീര്‍ത്തി നിയമത്തില്‍ നിന്ന് ഇതിന് സംരക്ഷണം ലഭിക്കില്ല’- ഹംദാര്‍ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ പറഞ്ഞു.

ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സര്‍ബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതില്‍ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം’- എന്നായിരുന്നു ബാബാ രാംദേവ് പറഞ്ഞത്.

‘സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്‌ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക’- എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രൊഡക്ട്‌സ് ഫേസ്ബുക്കില്‍ ബാബാ രാംദേവിന്റെ വീഡിയോ പങ്കുവച്ചത്. ഇതോടെയാണ്, റൂഹ് അഫ്‌സ നിര്‍മിക്കുന്ന കമ്പനി കോടതിയെ സമീപിച്ചത്.

Continue Reading

india

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂരമര്‍ദനം

ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം

Published

on

ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

ഐ.എ.എഫ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസാണ് അക്രമത്തിന് ഇരയായത്. ഭാര്യയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭാര്യ സ്‌ക്വാഡ്രണ്‍ ലീഡര്‍ മധുമിത ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു. അതേസമയം ശിലാദിത്യ സമൂഹമാധ്യമത്തിലൂടെയാണ് മര്‍ദന വിവരം പുറത്തുവിട്ടത്.

‘ഞങ്ങള്‍ ഡി.ആര്‍.ഡി.ഒ, സി.വി രാമന്‍ നഗര്‍ ഫേസ് ഒന്നിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ എന്റെ ഭാര്യ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്നില്‍നിന്ന് ഒരു ബൈക്ക് വന്ന് ഞങ്ങളുടെ കാര്‍ തടഞ്ഞു. ഡാഷ് ക്യാം ദൃശ്യങ്ങളും ഞാന്‍ പങ്കുവെക്കാം. ബൈക്ക് ഓടിച്ചിരുന്നവരില്‍ ഒരാള്‍ കന്നടയില്‍ എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്റെ കാറിലെ ഡി.ആര്‍.ഡി.ഒ സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ ‘നിങ്ങള്‍ ഡി.ആര്‍.ഡി.ഒ ആളുകളാണ്’ എന്ന് പറഞ്ഞു, തുടര്‍ന്ന് കന്നടയില്‍ കൂടുതല്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് അയാള്‍ എന്റെ ഭാര്യയെ അധിക്ഷേപിച്ചു. എനിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല’ -ആക്രമണം വിവരിച്ച് ബോസ് പറഞ്ഞു.

അതേസമയം പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും സഹായം വൈകിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

Published

on

പ്രവാസികള്‍ക്ക് ഇടക്കാല ആശ്വാസം. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കേരളത്തിലേക്കുള്ള മറ്റ് വിമാന കമ്പനികളുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച സാഹചര്യത്തിലാണ്് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസുകള്‍.

ജൂണ്‍ 15ന് ആരംഭിച്ച സര്‍വീസ് സെപ്തംബര്‍ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈന്‍ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്‌റൈന്‍ റൂട്ടിലും ഒരോ സര്‍വീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്‌കൂള്‍ അവധി കാലയളവിലെയും ബലി പെരുന്നാള്‍ സീസണിലെയും യാത്രക്ക് ഈ സര്‍വീസ് ഏറെ ആശ്വാസമാകും.

നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സര്‍വിസ് ഏപ്രില്‍ ആറ് മുതല്‍ പ്രതിവാരം നാല് ദിവസമാക്കിയും കുറച്ചു. ഞായര്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ഗള്‍ഫ് എയര്‍ കൊച്ചിയിലേക്ക് സര്‍വീസുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് വരെ കൊച്ചിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യയും വെട്ടിക്കുറച്ചിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമ്മര്‍ സര്‍വീസുകള്‍ നിലവില്‍ കോഴിക്കോടിനെ ബാധിക്കില്ലെങ്കിലും ഗള്‍ഫ് എയര്‍ നിര്‍ത്തിയത് മലബാറിന് വലിയ തിരിച്ചടിയാണ്. ഏറ്റവും കൂടുതല്‍ പേര്‍ വന്നിറങ്ങുന്ന കരിപ്പൂര്‍ എയര്‍പോട്ടിലെ ദുരവസ്ഥ പ്രവാസികളെ ഏറെ വലക്കുന്നുണ്ട്. എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കുന്ന മലബാറിലെ പ്രവാസികള്‍ ഇനി ആവശ്യമെങ്കില്‍ കൊച്ചിയിലേക്ക് ടിക്കെറ്റെടുക്കേണ്ടി വരും. തിരുവനന്തരപുരത്തേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യക്കുള്ളത്.

 

Continue Reading

Trending