Video Stories
സെക്രട്ടറിയേറ്റിലെ പുകമറ നീങ്ങണം
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായതോ ഉണ്ടാക്കിയതോ ആയ അഗ്നിബാധ വലിയ തോതിലുള്ള സംശയങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്ന സ്ഥലത്ത് അന്വേഷണം തുടരുന്നതിനിടെതന്നെ തീപിടിത്തമുണ്ടായത് ജനങ്ങളുടെ ഇടയില്‍ വലിയ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയതില്‍ അത്ഭുതത്തിന് അവകാശമില്ല. സര്‍ക്കാര്‍ എങ്ങനെ ന്യായീകരിക്കാന്‍ പരിശ്രമിച്ചാലും ചുമ്മാ തീരുന്നതല്ല മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഓഫീസില്‍ നടന്ന ഈ തീപിടിത്തത്തിലെ ദുരൂഹത. ഷോര്‍ട്ട്സര്‍ക്യൂട്ട് മുഖേനയാണ് അഗ്നിപടര്‍ന്നതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സംഘം പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെങ്കിലും തുടര്‍ച്ചയായ, പഴുതുകളച്ച അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥപുറത്തുവരൂ. കാരണം സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കു വഹിച്ച മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ബന്ധമുള്ള പ്രോട്ടോകോള്‍ ഓഫീസറുടെ ഫയലുകളാണ് അഗ്നിക്കിരയായതായി വ്യക്തമായിരിക്കുന്നത്. കേസില്‍ സസ്പെന്‍ഷനിലായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്നസുരേഷുമായി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യംചെയ്തുവരികയാണ്. ഇതിനിടെതന്നെ അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനപ്പെട്ട ഫയലുകള്‍ കത്തിനശിച്ചുവെന്ന് വരുന്നത് സംശയത്തിന് ഇടയാക്കാവുന്നതേയുള്ളൂ.
ഒരു ജീവനക്കാരന് കോവിഡ് ബാധയേറ്റതിനാല്‍ 24, 25 തീയതികളില്‍ പ്രോട്ടോകോള്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ അണുനാശിനി തളിച്ചതായി പറയുന്നുണ്ട്. ഫാനിന്റെ ഓണ്‍ ചെയ്തുവെച്ച സ്വിച്ചിലും അണുനാശിനി തളിച്ചെന്നും അതിലൂടെയാണ് വൈദ്യുതി പ്രവാഹം ഉണ്ടായി തീപിടിത്തത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ വളരെയധികം സംശയം നിറഞ്ഞുനില്ക്കുകയും ജനങ്ങളുടെ ഉദ്വേഗത്തിന് പാത്രവുമായ ഒരു ഓഫീസിലെ ഫയലുകളാണ് അഗ്നിക്കിരയായത് എന്നതിനെ ചെറുതായി കാണാനാവില്ല. കള്ളക്കടത്തുകേസില്‍ പലതും ഒളിക്കാനിരിക്കുന്നവര്‍ക്ക് ഈ ഫയലുകളും അപ്രത്യക്ഷമാകേണ്ടത് ആവശ്യമുണ്ടായിരിക്കാം. അതായിരിക്കും തീ കത്തിച്ചവരുടെ മനസ്സിലെ ഗൂഢോദ്ദേശ്യം. ഇതില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. സംസ്ഥാന സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെകൊണ്ട് ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ അതുകൊണ്ടുതന്നെ ന്യായമായും ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍.ഐ.എ സംഘം കടന്നുവന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യത്തേതാണ്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രതികള്‍ ഈ ഓഫീസില്‍ വന്നിരുന്നോ, എത്ര തവണ വന്നു തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു അത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ ഇടിമിന്നലില്‍ നശിച്ചുവെന്ന് പറഞ്ഞവരാണ് ഈ സര്‍ക്കാരിലുള്ളത്. തിരുവനന്തപുരത്ത് എവിടെയും ഇടിയോ മിന്നലോ ഉണ്ടാകാതിരിക്കെയായിരുന്നു ഈ മുട്ടന്‍ ന്യായീകരണം. ഇത് വിവാദമായതോടെ ദൃശ്യങ്ങള്‍ ഉണ്ടെന്നും ഹാജരാക്കാമെന്നും സര്‍ക്കാര്‍ തിരുത്തി. ഇതും തീപിടിത്തവും കണക്കിലെടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് പലതും ഒളിച്ചുവെക്കാനുണ്ടെന്നുതന്നെ കരുതുന്നവരെ കുറ്റം പറയാനാകില്ല.തീപിടിത്തത്തിന്റെ വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ചീഫ് സെക്രട്ടറിയും പൊതുഭരണവകുപ്പിലെ അഡീ. സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് അത്യപൂര്‍വതയായി. ഇന്നുവരെയും ഒരു ചീഫ്സെക്രട്ടറിയും ചെയ്യാത്ത പണിയാണ് എം.എല്‍.എമാരെയുള്‍പ്പെടെ തടഞ്ഞതുവഴി വിശ്വാസ്മേത്ത നിര്‍വഹിച്ചത്. ആര്‍ക്കുവേണ്ടിയാണിതെന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ.
പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തലയും വി.ടി ബലറാം, കെ.എസ് ശബരീനാഥന് ഉള്‍പ്പെടെയുള്ള നിയമസഭാസാമാജികരും വിവരമന്വേഷിക്കാന്‍ എത്തിയെങ്കിലും അവരെ തടയാന്‍ മാത്രം എന്തധികാരമാണ് ചീഫ് സെക്രട്ടറിക്കുള്ളത്? മാധ്യമ പ്രവര്‍ത്തകരെയും സെക്രട്ടറിയേറ്റ് വളപ്പിനകത്തേക്ക് അടുപ്പിക്കാതെ പുറത്താക്കി. ഇതോടെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ക്കായില്ല. പുറത്തേക്കുവന്ന പുകയാണ് പിന്നീട് അവര്‍ക്ക് ക്യാമറയിലാക്കാനായത്. ഇതിനുമാത്രം എന്താണ് സര്‍ക്കാരിന് ഒളിക്കാനുള്ളത്? സംഭവസമയം മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മന്ത്രി ഇ.പി ജയരാജന് സ്ഥലത്തുണ്ടായിരുന്നുവെന്നതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
മുമ്പ് മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് തഹസില്‍ദാര്‍ ഓഫീസില്‍ തീപിടിത്തമുണ്ടായതും പ്രധാനപ്പെട്ട പല ഫയലുകള്‍ കത്തിനശിച്ചതെന്നതും മറക്കരുത്. പ്രോട്ടോകോള്‍ ഓഫീസില്‍ ഫയലുകള്‍ മിക്കതും ഇ-ഫയലിങിലാക്കിയെന്നും കമ്പ്യൂട്ടറുകളില്‍ അവ സുരക്ഷിതമാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നത്. തീപിടിത്തത്തെക്കുറിച്ച് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുമ്പോള്‍ ഈ ന്യായീകരണം അന്വേഷണം എങ്ങനെയായിരിക്കണമെന്ന മുന്നറിയിപ്പാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിര്‍ണായക ഫയലുകള്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ട് ഇനിയും അവ കൈമാറിയിട്ടില്ല. റെഡ്ക്രെസന്റും സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെക്രട്ടറിയേറ്റ്പോലെ അതിപ്രധാനമായ ഓഫീസുകള്‍ക്ക് കാവലാളാകേണ്ട സുരക്ഷാ-അഗ്നിശമനസേനാജീവനക്കാര്‍ സംഭവസമയം എവിടെയായിരുന്നുവെന്ന് അറിയാനും പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കുകതന്നെ വേണം. നിലവിലെ എന്‍.ഐ.എ അന്വേഷണത്തില്‍ തീപിടിത്തവും ഉള്‍പെടുത്തണം. ഗവര്‍ണറും സന്ദര്‍ഭത്തിനൊത്ത് ഉണരണം. അപ്രധാനമായ ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ എന്ന പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണിയുടെ പരാമര്‍ശവും ഒരു ശതമാനം ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ലെന്നതും സംഭവത്തിലെ പുകമറ കൂട്ടുകയാണ്.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ