Connect with us

Video Stories

സെക്രട്ടറിയേറ്റിലെ പുകമറ നീങ്ങണം

Published

on

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായതോ ഉണ്ടാക്കിയതോ ആയ അഗ്നിബാധ വലിയ തോതിലുള്ള സംശയങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്ന സ്ഥലത്ത് അന്വേഷണം തുടരുന്നതിനിടെതന്നെ തീപിടിത്തമുണ്ടായത് ജനങ്ങളുടെ ഇടയില്‍ വലിയ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയതില്‍ അത്ഭുതത്തിന് അവകാശമില്ല. സര്‍ക്കാര്‍ എങ്ങനെ ന്യായീകരിക്കാന്‍ പരിശ്രമിച്ചാലും ചുമ്മാ തീരുന്നതല്ല മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഓഫീസില്‍ നടന്ന ഈ തീപിടിത്തത്തിലെ ദുരൂഹത. ഷോര്‍ട്ട്‌സര്‍ക്യൂട്ട് മുഖേനയാണ് അഗ്നിപടര്‍ന്നതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സംഘം പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെങ്കിലും തുടര്‍ച്ചയായ, പഴുതുകളച്ച അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥപുറത്തുവരൂ. കാരണം സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കു വഹിച്ച മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ബന്ധമുള്ള പ്രോട്ടോകോള്‍ ഓഫീസറുടെ ഫയലുകളാണ് അഗ്നിക്കിരയായതായി വ്യക്തമായിരിക്കുന്നത്. കേസില്‍ സസ്‌പെന്‍ഷനിലായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സ്വപ്‌നസുരേഷുമായി നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ പ്രോട്ടോകോള്‍ ഓഫീസറെ ചോദ്യംചെയ്തുവരികയാണ്. ഇതിനിടെതന്നെ അദ്ദേഹത്തിന്റെ ഓഫീസിലെ പ്രധാനപ്പെട്ട ഫയലുകള്‍ കത്തിനശിച്ചുവെന്ന് വരുന്നത് സംശയത്തിന് ഇടയാക്കാവുന്നതേയുള്ളൂ.

ഒരു ജീവനക്കാരന് കോവിഡ് ബാധയേറ്റതിനാല്‍ 24, 25 തീയതികളില്‍ പ്രോട്ടോകോള്‍ ഓഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ അണുനാശിനി തളിച്ചതായി പറയുന്നുണ്ട്. ഫാനിന്റെ ഓണ്‍ ചെയ്തുവെച്ച സ്വിച്ചിലും അണുനാശിനി തളിച്ചെന്നും അതിലൂടെയാണ് വൈദ്യുതി പ്രവാഹം ഉണ്ടായി തീപിടിത്തത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. എന്നാല്‍ വളരെയധികം സംശയം നിറഞ്ഞുനില്‍ക്കുകയും ജനങ്ങളുടെ ഉദ്വേഗത്തിന് പാത്രവുമായ ഒരു ഓഫീസിലെ ഫയലുകളാണ് അഗ്നിക്കിരയായത് എന്നതിനെ ചെറുതായി കാണാനാവില്ല. കള്ളക്കടത്തുകേസില്‍ പലതും ഒളിക്കാനിരിക്കുന്നവര്‍ക്ക് ഈ ഫയലുകളും അപ്രത്യക്ഷമാകേണ്ടത് ആവശ്യമുണ്ടായിരിക്കാം. അതായിരിക്കും തീ കത്തിച്ചവരുടെ മനസ്സിലെ ഗൂഢോദ്ദേശ്യം. ഇതില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്ക് പങ്കുണ്ടോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. സംസ്ഥാന സര്‍ക്കാരില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെകൊണ്ട് ഇതിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ അതുകൊണ്ടുതന്നെ ന്യായമായും ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍.ഐ.എ സംഘം കടന്നുവന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യത്തേതാണ്.
കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രതികള്‍ ഈ ഓഫീസില്‍ വന്നിരുന്നോ, എത്ര തവണ വന്നു തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു അത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവ ഇടിമിന്നലില്‍ നശിച്ചുവെന്ന് പറഞ്ഞവരാണ് ഈ സര്‍ക്കാരിലുള്ളത്. തിരുവനന്തപുരത്ത് എവിടെയും ഇടിയോ മിന്നലോ ഉണ്ടാകാതിരിക്കെയായിരുന്നു ഈ മുട്ടന്‍ ന്യായീകരണം. ഇത് വിവാദമായതോടെ ദൃശ്യങ്ങള്‍ ഉണ്ടെന്നും ഹാജരാക്കാമെന്നും സര്‍ക്കാര്‍ തിരുത്തി. ഇതും തീപിടിത്തവും കണക്കിലെടുക്കുമ്പോള്‍ പിണറായി സര്‍ക്കാരിന് പലതും ഒളിച്ചുവെക്കാനുണ്ടെന്നുതന്നെ കരുതുന്നവരെ കുറ്റം പറയാനാകില്ല.തീപിടിത്തത്തിന്റെ വാര്‍ത്ത പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം ചീഫ് സെക്രട്ടറിയും പൊതുഭരണവകുപ്പിലെ അഡീ. സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് അത്യപൂര്‍വതയായി. ഇന്നുവരെയും ഒരു ചീഫ്‌സെക്രട്ടറിയും ചെയ്യാത്ത പണിയാണ് എം.എല്‍.എമാരെയുള്‍പ്പെടെ തടഞ്ഞതുവഴി വിശ്വാസ്‌മേത്ത നിര്‍വഹിച്ചത്. ആര്‍ക്കുവേണ്ടിയാണിതെന്ന് ന്യായമായും ഊഹിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയും വി.ടി ബലറാം, കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ള നിയമസഭാസാമാജികരും വിവരമന്വേഷിക്കാന്‍ എത്തിയെങ്കിലും അവരെ തടയാന്‍ മാത്രം എന്തധികാരമാണ് ചീഫ് സെക്രട്ടറിക്കുള്ളത്? മാധ്യമ പ്രവര്‍ത്തകരെയും സെക്രട്ടറിയേറ്റ് വളപ്പിനകത്തേക്ക് അടുപ്പിക്കാതെ പുറത്താക്കി. ഇതോടെ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവര്‍ക്കായില്ല. പുറത്തേക്കുവന്ന പുകയാണ് പിന്നീട് അവര്‍ക്ക് ക്യാമറയിലാക്കാനായത്. ഇതിനുമാത്രം എന്താണ് സര്‍ക്കാരിന് ഒളിക്കാനുള്ളത്? സംഭവസമയം മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മന്ത്രി ഇ.പി ജയരാജന്‍ സ്ഥലത്തുണ്ടായിരുന്നുവെന്നതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

മുമ്പ് മൂന്നാറില്‍ വ്യാജ പട്ടയങ്ങള്‍ സംബന്ധിച്ച അന്വേഷണത്തിനിടെയാണ് തഹസില്‍ദാര്‍ ഓഫീസില്‍ തീപിടിത്തമുണ്ടായതും പ്രധാനപ്പെട്ട പല ഫയലുകള്‍ കത്തിനശിച്ചതെന്നതും മറക്കരുത്. പ്രോട്ടോകോള്‍ ഓഫീസില്‍ ഫയലുകള്‍ മിക്കതും ഇ-ഫയലിങിലാക്കിയെന്നും കമ്പ്യൂട്ടറുകളില്‍ അവ സുരക്ഷിതമാണെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ന്യായീകരിക്കുന്നത്. തീപിടിത്തത്തെക്കുറിച്ച് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുമ്പോള്‍ ഈ ന്യായീകരണം അന്വേഷണം എങ്ങനെയായിരിക്കണമെന്ന മുന്നറിയിപ്പാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിര്‍ണായക ഫയലുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ട് ഇനിയും അവ കൈമാറിയിട്ടില്ല. റെഡ്‌ക്രെസന്റും സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെക്രട്ടറിയേറ്റ്‌പോലെ അതിപ്രധാനമായ ഓഫീസുകള്‍ക്ക് കാവലാളാകേണ്ട സുരക്ഷാ-അഗ്നിശമനസേനാജീവനക്കാര്‍ സംഭവസമയം എവിടെയായിരുന്നുവെന്ന് അറിയാനും പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കുകതന്നെ വേണം. നിലവിലെ എന്‍.ഐ.എ അന്വേഷണത്തില്‍ തീപിടിത്തവും ഉള്‍പെടുത്തണം. ഗവര്‍ണറും സന്ദര്‍ഭത്തിനൊത്ത് ഉണരണം. അപ്രധാനമായ ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ എന്ന പൊതുഭരണവകുപ്പ് അഡീ.സെക്രട്ടറി പി.ഹണിയുടെ പരാമര്‍ശവും ഒരു ശതമാനം ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ലെന്നതും സംഭവത്തിലെ പുകമറ കൂട്ടുകയാണ്.

 

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending