Connect with us

Cricket

മലയാളി അസ്ഹർ അടിയോടടി; മുംബൈ തോറ്റു തുന്നംപാടി

ധവാൽ കുൽക്കർണിയടങ്ങുന്ന ബൗളിങ് നിരയുള്ള മുംബൈ കേരളത്തെ അനായാസം പിടിച്ചുകെട്ടും എന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് കാര്യങ്ങൾ കീഴ്‌മേൽ മറിക്കുകയായിരുന്നു. വെറ്ററൻ താരം റോബിൻ ഉത്തപ്പക്കൊപ്പം ബാറ്റിങ് തുടങ്ങിയ അസ്ഹർ സിക്‌സറിലൂടെ വിന്നിങ് ഷോട്ടും നേടിയാണ് മൈതാനം വിട്ടത്.

Published

on

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയമൊരുക്കിയത് മുംബൈക്കെതിരെ മുഹമ്മദ് അസ്ഹറുദ്ദീന്റെ അത്ഭുത പ്രവൃത്തി. 54 പന്തിൽ അസ്ഹർ പുറത്താവാതെ 137 റൺസ് നേടിയപ്പോൾ 197 എന്ന വിജയലക്ഷ്യം കേരളത്തിന് ഒരിക്കൽപ്പോലും വെല്ലുവിളിയായില്ല.

വാംഖഡെ സ്റ്റേഡിയത്തിൽ കരുത്തരായ മുംബൈക്കെതിരെ ടോസ് നേടിയെങ്കിലും കേരളത്തിന്റെ ബൗളിങ് ഒട്ടും ആശാവഹമായിരുന്നില്ല. ശ്രീശാന്തും ബേസിൽ തമ്പിയും നിതീഷും സാമാന്യം നന്നായി തല്ലുകൊണ്ടപ്പോൾ ആതിഥേയരുടെ സ്‌കോർ ബോർഡിൽ അക്കങ്ങൾ പെട്ടെന്നു തന്നെ മാറി. ജയശ്വി ജയ്‌സ്വാളും (40) ആദിത്യ താരെയും (42) അടങ്ങുന്ന ഓപ്പണിങ് സഖ്യം 9.5 ഓവറിൽ 89 റൺസ് ചേർത്തിരുന്നു. പിന്നീട് ക്യാപ്ടൻ സൂര്യകുമാർ യാദവും (38) ശിവം ഡുബെയും (26) സിദ്ധേഷ് ലാഡും (21) മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നു വീതം വിക്കറ്റെടുത്ത ജലജ് സക്‌സേനക്കും ആസിഫിനും മാത്രമാണ് എന്തെങ്കിലും കാര്യമായി ചെയ്യാനായത്. ശ്രീശാന്ത് 11.75 ഇക്കണോമിയിൽ 47 റൺസും നിതീഷ് 12.50-ൽ 50 റൺസും വഴങ്ങി.

ധവാൽ കുൽക്കർണിയടങ്ങുന്ന ബൗളിങ് നിരയുള്ള മുംബൈ കേരളത്തെ അനായാസം പിടിച്ചുകെട്ടും എന്നായിരുന്നു കരുതിയിരുന്നതെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് കാര്യങ്ങൾ കീഴ്‌മേൽ മറിക്കുകയായിരുന്നു. വെറ്ററൻ താരം റോബിൻ ഉത്തപ്പക്കൊപ്പം ബാറ്റിങ് തുടങ്ങിയ അസ്ഹർ സിക്‌സറിലൂടെ വിന്നിങ് ഷോട്ടും നേടിയാണ് മൈതാനം വിട്ടത്.

നേരിട്ട ആദ്യപന്തിൽ ധവാൽ കുൽക്കർണിയെ ബൗണ്ടറി കടത്തി സ്‌കോറിങ് ആരംഭിച്ച അസ്ഹർ അടുത്ത ഓവറിൽ ദേശ്പാണ്ഡെയുടെ പന്ത് സിക്‌സറിനും രണ്ട് ബൗണ്ടറിക്കും ശിക്ഷിച്ചാണ് വരവറിയിച്ചത്. മൂന്നാം ഓവറിൽ അസ്ഹർ കുൽക്കർണിയെയും സിക്‌സറിനു പറത്തി. മറുവശത്ത് അസ്ഹറിന് പിന്തുണയുമായി നിന്ന ഉത്തപ്പ കുൽക്കർണിയെ തുടർച്ചയായി രണ്ട് ബൗണ്ടറി കടത്തിയതോടെ കേരളത്തിന്റെ പ്രതീക്ഷ മൊട്ടിട്ടു.

ബൗളിങ് ചേഞ്ചായെത്തിയ ഷംസ് മുലാനിയെ സിക്‌സറടിച്ച് അസ്ഹർ ടീം സ്‌കോർ 50 കടത്തുമ്പോൾ 3.2 പന്തേ ആയിരുന്നുള്ളൂ. ദേശ്പാണ്ഡെയുടെ രണ്ടാമോവറിൽ തുടർച്ചയായ രണ്ട് ബൗണ്ടറികൾ നേടി താരം 20 പന്തിൽ അർധ സെഞ്ച്വറി കടന്നു. അതാഘോഷിക്കാൻ അതേ ബൗളറെ സിക്‌സറിനും പറത്തി. മുലാനിക്കെതിരെ ബൗണ്ടറിയും സിക്‌സറും നേടിയാണ് അസ്ഹർ ടീം സ്‌കോർ മൂന്നക്കത്തിലെത്തിച്ചത്.

കളി ഏറെക്കുറെ വരുതിയിലായെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് മുലാനിക്കെതിരെ അനാവശ്യമായ സ്വിച്ച് ഷോട്ടിനു മുതിർന്ന് ഉത്തപ്പ മടങ്ങിയത്. ടീം സ്‌കോർ അപ്പോഴേക്കും 129 ലെത്തിയിരുന്നു. അതേ ഓവറിലെ അവസാന പന്തിൽ സിക്‌സറടിച്ച് അസ്ഹർ 98-ലെത്തി.

ഉത്തപ്പക്കു പകരമെത്തിയ സഞ്ജു സാംസൺ ആക്രമണ ദൗത്യം ഏറ്റെടുത്തതോടെ അസ്ഹർ സമ്മർദമില്ലാതെ സെഞ്ച്വറിയിലെത്തി. മുഷ്താഖ് അലി ടി20 യിൽ ഒരു മലയാളി താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.

ഒരു വശത്ത് സഞ്ജു മികച്ച പിന്തുണ നൽകിയപ്പോൾ അസ്ഹർ സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശി ടീമിനെ വിജയതീരമണിയിച്ചു. ഇന്ത്യ 100 കടന്നപ്പോൾ തന്നെ മുംബൈ ഏറെക്കുറെ പരാജയം സമ്മതിച്ചിരുന്നു.

11 സിക്‌സറും ഒമ്പത് ബൗണ്ടറിയുമടക്കം മൈതാനം അടക്കിവാണ അസ്ഹർ, മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരം എന്ന റെക്കോർഡും സ്വന്തമാക്കി. 92 റൺസെടുത്ത രോഹൻ പ്രേമിന്റേതായിരുന്നു ഇതുവരെയുള്ള ഉയർന്ന സ്‌കോർ.

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Cricket

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം

സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്.

Published

on

ഇന്ന് നടക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്. എന്നാല്‍ റണ്‍ റേറ്റ് ആനുകൂല്യത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയാണ് ഗുജറാത്ത് സീസണ്‍ തുടങ്ങിയത്. പക്ഷെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 63 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. മറുവശത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് നാല് റണ്‍സിന് പരാജയപ്പെട്ടു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സിന് ജയിച്ച് ഹൈദരാബാദ് തിരിച്ചുവരവ് നടത്തി.

ഇരുവരും പരസ്പരം ഐപിഎല്‍ ചരിത്രത്തില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഗുജറാത്ത് അതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരെണ്ണം ജയിക്കാനായി. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടല്‍, 273 റണ്‍സ് നേടാനായത് ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കും.

Continue Reading

Trending