Connect with us

Cricket

കരീബിയന്‍ മണ്ണില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്‌

വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ 101 റണ്‍സിനാണ് പരാജയപ്പെടുത്തിയത്

Published

on

കിങ്സ്റ്റണ്‍: കരീബിയന്‍ മണ്ണില്‍ ചരിത്രവിജയം നേടി ബംഗ്ലാദേശ്. വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ 101 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് കരീബിയന്‍ മണ്ണില്‍ ബംഗ്ലാദേശ് വിജയം നേടുന്നത്. രണ്ടാം ഇന്നിങ്സില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡിസിനെ 185 റണ്‍സിന് ബംഗ്ലാദേശ് പുറത്താക്കി.

രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് വെസ്റ്റ്ഇന്‍ഡീസ് ജയിച്ചിരുന്നു. ഇതോടെ ടെസ്റ്റ് പരമ്പര സമനിലയിലായി. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്. തയ്ജുല്‍ ഇസ്ലാമാണ് കളിയിലെ താരം. ടസ്‌കിന്‍ അഹമ്മദും ജയ്ഡന്‍ സീല്‍സുമാണ് ടൂര്‍ണമെന്റിലെ താരങ്ങള്‍.

രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടി തയ്ജുല്‍ ഇസ്ലാമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഹസന്‍ മഹ് മൂദും ടസ്‌കിന്‍ അഹമ്മദും രണ്ടുവീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അവശേഷിക്കുന്ന വിക്കറ്റ് നഹിദ് റാണയും സ്വന്തമാക്കി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് താരങ്ങള്‍ 187 റണ്‍സിന് പുറത്തായി.

18 റണ്‍സിന്റെ ലീഡുമായി ആരംഭിച്ച ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 268 റണ്‍സിന് അവസാനിച്ചു. ഇതില്‍ ജാകര്‍ അലിയാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്, സെഞ്ച്വറിക്ക് ഒന്‍പത് റണ്‍സ് ആകലെ വച്ച് അല്‍സാരി ജോസഫ് അലിയെ വീഴ്ത്തി. 106 പന്തില്‍ നിന്ന് 91 റണ്‍സ് എടുത്തിരുന്നു. സദ്മന്‍ ഇസ്ലാം (46), ഷഹദത്ത് ഹുസൈന്‍ (28), മെഹ്ദി ഹസന്‍ മിറസ് (42), ലിറ്റന്‍ ദാസ് (25) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിനായി അല്‍സാരി ജോസഫും കെമര്‍ റോച്ചും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ഷമര്‍ ജോസഫ് രണ്ടും ജയ്ഡന്‍ സീല്‍സ്, ജസ്റ്റന്‍ ഗ്രീവ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശിനെ 164 റണ്‍സില്‍ ഒതുക്കി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 146 റണ്‍സില്‍ അവസാനിച്ചു. 40 റണ്‍സെടുത്ത കെസി കാര്‍ട്ടി, 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് എന്നിവര്‍ മാത്രമാണ് ആദ്യ ഇന്നിങ്സില്‍ തിളങ്ങിയത്. മികയ്ല്‍ ലൂയിസാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 12 റണ്‍സെടുത്തു.

 

Cricket

ചാംപ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവിനെ തഴഞ്ഞു

15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

Published

on

ചാംപ്യന്‍സ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് രോഹിത് ശർമയും ബിസിസിഐ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മ്മയാണ് ക്യാപ്റ്റന്‍. പേസര്‍ ബുംറയ്ക്ക് പകരം ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ്, സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജയ്‌സ്വാള്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും മലയാളി സഞ്ജു സാംസണും ടീമില്‍ ഇടംനേടിയില്ല.

പാകിസ്ഥാനിലും യുഎഇയിലുമായായാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി 19 മുതലാണ് പോരാട്ടം. 8 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങള്‍ക്കും യുഎഇയാണ് വേദിയാകുന്നത്.

ഫെബ്രുവരി 23നാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ബ്ലോക്ക്ബസ്റ്ററായ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. 12 ലീഗ് മത്സരങ്ങള്‍ക്കു ശേഷമാണ് നോക്കൗട്ട്. ദുബായിലാണ് ഇന്ത്യ- പാക് പോരാട്ടം. ഇന്ത്യ ഫൈനലിലെത്തിയാല്‍ ദുബായ് തന്നെ ഗ്രാന്‍ഡ് ഫിനാലെയ്ക്കും വേദിയാകും.

ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകര്‍ക്ക് ആശ്വാസമായി. ഓസീസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ബുംറ ബൗള്‍ ചെയ്തിരുന്നില്ല. ബുംറയ്ക്ക് അഞ്ച് ആഴ്ച വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍ അതിനു ശേഷം സ്‌കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരി 11 വരെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ മാറ്റം വരുത്താമെന്നതിനാല്‍ ബുംറയെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കുകയായിരുന്നു.

Continue Reading

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Published

on

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും നാളെ ഉച്ചയ്ക്ക് 12.30ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പുറംവേദനയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുള്ള ബുംറ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലിടം നേടുമോ എന്നതാണ് ഏറെ ശ്രദ്ധേയം.

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും ബിസിസിഐ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ടീമില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കെയാണ് രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഇത് സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും.

Continue Reading

Cricket

റിങ്കു സിങ് വിവാഹിതനാകുന്നു; വധു സമാജ്‌വാദി പാർട്ടി എം.പി പ്രിയ സരോജ്

ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു.

Published

on

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമാണ് റിങ്കു സിങ്. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ് റിങ്കു.

നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ് 25കാരിയായ പ്രിയ സരോജ്. അഭിഭാഷക കൂടിയായ പ്രിയ സരോജ് ജഡ്ജിയാവണമെന്ന മോഹം മാറ്റിവെച്ചാണ് പിതാവിന്‍റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എംപിയായിരുന്ന ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് പ്രിയ സരോജ് ലോക്സഭയിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമായത്.

Continue Reading

Trending