Connect with us

More

അനുകരണത്തില്‍ ആമിനതാത്ത മുതല്‍ അമിതാഭ് ബച്ചന്‍വരെ

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: അനുകരണകലയുടെ അരങ്ങില്‍ പൊട്ടിച്ചിരിക്ക് തിരികൊളുത്തുകയും വെള്ളിത്തിരയില്‍ തന്റെ സര്‍ഗാത്മകത അടയാളപ്പെടുത്തുകയും ചെയ്ത കലാകാരനായിരുന്നു അബി. ആമിനതാത്ത എന്ന നാട്ടിന്‍പുറത്തുകാരിയായ മുസ്‌ലിം സ്ത്രീയിലൂടെ ഹാസ്യത്തിന് പുതിയ നിര്‍വചനം എഴുതിച്ചേര്‍ത്താണ് മിമിക്രി വേദികളില്‍ അദ്ദേഹം ശ്രദ്ധേയനായത്. തന്റെ കുടുംബത്തില്‍ തന്നെയുള്ള ഒരു സ്ത്രീയുടെ ശബ്ദവും ഭാവവും മാനറിസങ്ങളും സ്വഭാവ വൈകല്യങ്ങളുമൊക്കെ കോര്‍ത്തിണക്കിയാണ് അബി ‘ആമിനതാത്ത’ യെ സൃഷ്ടിച്ചത്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഹാസ്യ പരമ്പരയിലൂടെ ആമിനതാത്ത മലയാളിക്ക് പ്രിയങ്കരിയായി. തനി നാടന്‍ ശബ്ദശൈലിയും നാട്ടിന്‍പുറത്തെ മുസ്‌ലിം സ്ത്രീകളുടെ പെരുമാറ്റവും അക്ഷരാര്‍ത്ഥത്തില്‍ അബി ഒപ്പിയെടുക്കുകയായിരുന്നു. മിമിക്രി കലാകാരന്‍ എന്ന നിലയില്‍ അബിയെ പ്രശസ്തനാക്കിയ കഥാപാത്രമായിരുന്നു അത്. ആമിനതാത്തയായി തന്നെ അദ്ദേഹം ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ആമിനതാത്തയെ പിന്നീട് സാജു കൊടിയന്‍ അടക്കമുള്ള പല മിമിക്രി കലാകാരന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചിരുന്നു.

ഓണത്തിന്റെ ഗൃഹാതുരതയും മാവേലിപ്പാട്ടിന്റെ ഈണവും മലയാളി നെഞ്ചിലേറ്റിയ ഒരു കാലത്തായിരുന്നു അബിയും കൂട്ടുകാരും കോമഡി ഓഡിയോ കാസറ്റുമായി എത്തുന്നത്. നാദിര്‍ഷായും ദിലീപുമായിരുന്നു അബിക്കൊപ്പം സജീവമായുണ്ടായിരുന്നത്. ‘ദേ മാവേലി കൊമ്പത്ത്’ ഓണക്കാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിരുന്ന കാസറ്റായിരുന്നു. മാവേലിയായി ഇന്നസെന്റിനെയും മാവേലിയുടെ സഹായായി എത്തുന്ന ഡ്യൂപ്പ് എന്ന കഥാപാത്രത്തെ ജഗതി ശ്രീകുമാറായും സങ്കല്‍പിച്ച് അവരെ അനുകരിച്ചായിരുന്നു കോമഡി തയാറാക്കിയിരുന്നത്. ഇതില്‍ മാവേലിയോട് സങ്കടങ്ങളും മണ്ടത്തരങ്ങളും വിളിച്ചുപറയുന്ന കഥാപാത്രമാണ് ആമിനതാത്ത.

മുസ്‌ലിം കഥാപാത്രമായ സാധാരണ നാട്ടിന്‍പുറത്തുകാരി മുതല്‍ ചലച്ചിത്രവേദിയിലെ ബിഗ് ബി ആയ അമിതാഭ് ബച്ചന്‍ വരെ അബിയുടെ കൈയില്‍ ഭദ്രമായിരുന്നു. ആമിനത്താത്തയെ അവതരിപ്പിച്ച് കയ്യടി നേടിയ അബി ബിഗ് ബി അഭിനയിച്ച മലയാള പരസ്യങ്ങളിലെല്ലാം ശബ്ദം നല്‍കി. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു അബി മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ തലവനായി മാറുകയായിരുന്നു. മമ്മൂട്ടിയുടെ ശബ്ദവും ഭാവവും അനുകരിച്ചാണ് ഒരു കാലത്ത് അബി ഏറെ ശ്രദ്ധേയനായത്. 1991ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അബി സിനിമാ ലോകത്തേക്ക് കടന്നു. തുടര്‍ന്ന് 50ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന അബി പിന്നീട് ബിഗ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി. താന്‍ ആരോടും അവസരം ചോദിച്ച് പിന്നാലെ നടന്നില്ലെന്നായിരുന്നു ഇതിന് അദ്ദേഹത്തിന്റെ മറുപടി.

തനിക്ക് ആരും അര്‍ഹിക്കുന്ന പരിഗണന തന്നില്ല എന്നത് സത്യമാണ്. അതില്‍ തന്റെ പിഴവും കാണും. താന്‍ മദ്യപിക്കില്ല. പിന്നാലെ ചാന്‍സ് ചോദിച്ചുകൊണ്ട് നടക്കുന്ന ശീലവും ഇല്ല. അതുകൊണ്ടാവാം താന്‍ തഴയപ്പെട്ടത് എന്നായിരുന്നു അബിയുടെ വെളിപ്പെടുത്തല്‍. തനിക്കെതിരെ ഉയര്‍ന്ന പാരകള്‍ തടയാന്‍ ആരുമില്ലാതിരുന്നതും തടസമായെന്നും അബി തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം ലാല്‍ ജോസിനെ പോലെയുള്ള ചുരുക്കം ചിലര്‍ തന്നെ സഹായിച്ചതായും അബി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നീട് ഒരിടവേളക്ക് ശേഷം ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്. ചിരിച്ചും ചിന്തിപ്പിച്ചും മലയാളിയുടെ കൂട്ടുകാരനായി നിറഞ്ഞുനിന്ന കലാകാരനാണ് അകാലത്തില്‍ വിടപറഞ്ഞത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending