Connect with us

india

തമിഴ്നാട്ടിലെ ബി.ജെ.പിയെ വെട്ടിലാക്കി സ്ഥാനാര്‍ത്ഥികളുടെ സാമ്പത്തിക ക്രമക്കേടുകള്‍; പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് അമിത്ഷാ

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന ആരോപണം ഉയര്‍ന്നതോടെ ഇത്തരം സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗങ്ങളില്‍ നിന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Published

on

തമിഴ്നാട്ടിലെ ബി.ജെ.പിയുടെ പ്രതീക്ഷകളെ പ്രതിരോധത്തിലാക്കി ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്കെതിരായിട്ടുള്ള സാമ്പത്തിക ആരോപണങ്ങള്‍. തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രന്‍, ശിവഗംഗ സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവ് തുടങ്ങിയവര്‍ക്കെതിരെയാണ് തെരഞ്ഞെടുപ്പ് കാലത്ത് പണമിടപാടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെന്ന ആരോപണം ഉയര്‍ന്നതോടെ ഇത്തരം സ്ഥാനാര്‍ത്ഥികളുടെ പ്രചരണയോഗങ്ങളില്‍ നിന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വോട്ടിന് പണം വിതരണം ചെയ്യുന്നു, സ്വത്തുവിവരം മറച്ചുവെച്ചു എന്നുമാണ് തിരുനെല്‍വേലിയിലെ സ്ഥാനാര്‍ത്ഥി നൈനാര്‍ നാഗേന്ദ്രനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍. ഇതിനിടെ നൈനാര്‍ നാഗേന്ദ്രന്റെ ബന്ധുവടക്കമുള്ള മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ നാല് കോടി രൂപയുമായി തീവണ്ടിയില്‍ വെച്ച് പിടികൂടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി നൈനാര്‍ നാഗേന്ദ്രന്റെ നിര്‍ദേശാനുസരണമാണ് പണം കടത്തിയതെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ മൊഴി.

എന്നാല്‍ നൈനാര്‍ നാഗേന്ദ്രന്‍ ഇക്കാര്യം തള്ളുകയും തന്നെ അപമാനിക്കാനായി ഡി.എം.കെ നടത്തിയ നാടകമാണിതെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നൈനാര്‍ നാഗേന്ദ്രന്റെ സഹായിയുടെ വീട്ടില്‍ നിന്ന് 100 ധോത്തികളും രണ്ട് ലക്ഷം രൂപയും 40 നൈറ്റികളും മദ്യക്കുപ്പുകളും പൊലീസ് പിടിച്ചെടുത്തു. ഇതും സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശാനുസരണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ശിവഗംഗ സ്ഥാനാര്‍ത്ഥി ദേവനാഥന്‍ യാദവാണ് സാമ്പത്തിക ആരോപണം നേരിടുന്ന തമിഴ്നാട്ടിലെ മറ്റൊരു ബി.ജെ.പി സ്ഥാനാര്‍ത്ഥി. ദേവനാഥന്‍ യാദവ് നേതൃത്വം നല്‍കുന്ന ധനകാര്യ സ്ഥാപനം നിക്ഷേപകരെ കബളിപ്പിച്ചു എന്നാണ് അദ്ദേഹം നേരിടുന്ന പ്രധാനപ്പെട്ട ആരോപണം. മൈലാപൂര്‍ ഹിന്ദു പെര്‍മനെന്റ് ഫണ്ട് എന്ന ധനകാര്യ സ്ഥാപനമാണ് നിക്ഷേപകര്‍ക്ക് പലിശയും കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളും തിരിച്ച് നല്‍കാതെ നിക്ഷേപകരെ കബളിപ്പിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.

300 കോടിയിലധികം നിക്ഷേപമുള്ളതായി അവകാശപ്പെട്ട സ്ഥാപനത്തിന്റെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതായും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങള്‍ ശക്തമായതോടെ ദേവനാഥന്‍ യാദവിന് വേണ്ടി നടത്താനിരുന്ന അമിത്ഷാ നയിക്കുന്ന റോഡ് ഷോ അവസാന നിമിഷം മാറ്റിവെച്ചിരുന്നു.

ഈ രീതിയില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികളുടെ പേരില്‍ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടതോടെ തമിഴ്നാട്ടില്‍ ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാനമന്ത്രി ഇടക്കിടെ തമിഴ്നാട്ടില്‍ വന്ന് പ്രചാരണം നടത്തിയിട്ടും പാര്‍ട്ടിയുടെ പ്രകടനം വേണ്ടത്ര ഉയര്‍ന്നിട്ടില്ലെന്ന ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ടുകളും തമിഴ്നാട്ടില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending