Connect with us

More

ഉവൈസിയുടെ നീക്കം ബി.ജെ.പിക്കു വേണ്ടി; എസ്.ഡി.പി.ഐയുടെ ലക്ഷ്യം മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കല്‍: സിഫോര്‍ സി.ഇ.ഒ

Published

on

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങളാവിഷ്‌കരിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണലിന്റെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി ഫോര്‍ കര്‍ണാടകയിലുടനീളം നടത്തിയ തെരഞ്ഞെടുപ്പ് സാധ്യതാ സര്‍വേ കോണ്‍ഗ്രസിന്റെ വ്യക്തമായ വിജയം പ്രവചിച്ചിരുന്നു. വന്‍തോതില്‍ പണം ചെലവഴിച്ച് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, കോണ്‍ഗ്രസ് വോട്ടില്‍ പരമാവധി വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എസ്.ഡി.പി.ഐ, അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരുടെ ലക്ഷ്യവും മുസ്‌ലിം വോട്ട്ബാങ്കില്‍ വിള്ളലുണ്ടാക്കുകയാണെന്ന് ‘നാഷണല്‍ ഹെറാള്‍ഡി’ന് നല്‍കിയ അഭിമുഖത്തില്‍ പ്രേംചന്ദ് പാലെറ്റി പറയുന്നു.

‘മുസ്‌ലിം-ദളിത് വോട്ടുകള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. ഇതില്‍ വിള്ളലുണ്ടാക്കാന്‍ ബി.ജെ.പി ശക്തമായ ശ്രമം നടത്തുന്നുണ്ട്. പ്രചരണത്തില്‍ ധാരാളം പണം ചെലവഴിക്കപ്പെടുന്നുവെന്നും ദരിദ്രരായ ദളിതരെ പണംനല്‍കി സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നുമാണ് ഞാന്‍ കേള്‍ക്കുന്നത്. എസ്.ഡി.പി.ഐയും ജെ.ഡി.എസ്സിനെയും പോലെ അവരും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയും ജെ.ഡി.എസ്സും സഖ്യത്തിലെത്താനുള്ള സാധ്യതയുമുണ്ട്.’ പ്രേംചന്ദ് പറയുന്നു.

അസദുദ്ദീന്‍ ഉവൈസി ജെ.ഡി.എസ്സിന് പിന്തുണ പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ അറിവോടെയാണെന്നും തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കി ഭരിക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്നും പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുമായി ഒരു ഘട്ടത്തിലും സഖ്യമുണ്ടാക്കില്ലെന്ന് ദേവെ ഗൗഡ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ സ്വാധീനമുള്ള അദ്ദേഹത്തിന്റെ സഹോദരന്‍ കുമാരസ്വാമി ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സാഹചര്യം ഒത്തുവന്നാല്‍ ജെ.ഡി.എസ് ബി.ജെ.പിക്ക് പിന്തുണ നല്‍കുമെന്ന് ന്യായമായും സംശയിക്കാം. – പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ 120 മുതല്‍ 130 വരെ സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള സാഹചര്യമാണുള്ളതെന്ന് സിഫോര്‍ സര്‍വേ പറയുന്നു. ബി.ജെ.പിക്ക് 60 മുതല്‍ 70 വരെയും ജെ.ഡി.എസ്സിന് 20 മുതല്‍ 30 വരെയും സീറ്റുകള്‍ ലഭിക്കും. ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ചും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയുമാണ് സിഫോര്‍ സര്‍വേ നടത്തിയതെന്നും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന സര്‍വേ ഫലത്തിന്റെ സാധുതയില്‍ സംശയമുണ്ടെന്നും പ്രേംചന്ദ് പാലെറ്റി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending