Connect with us

kerala

ചന്ദ്രിക-ടാൽറോപ് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസ്

Published

on

പെരിന്തൽമണ്ണ: ടാലന്റുകളെ കോർത്തിണക്കി പരിവർത്തനം സാധ്യമാക്കുക എന്ന ടാൽറോപിന്റെ സാമൂഹിക ദൗത്യം പൊതു സമൂഹത്തിലെത്തിക്കുന്നതിന് യോഗ്യരായ ബിസിനസ് കൺസൽറ്റന്റുമാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ചന്ദ്രിക ദിനപത്രവും ടാൽറോപും ചേർന്ന് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസ് നടത്തി.

ഇന്നവേറ്റീവ് ആശയങ്ങളിലൂടെയും അതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ ഒരുക്കിയും ടാലന്റുകളെ ഒരുമിപ്പിച്ചും, ഓരോ ഇൻഡസ്ട്രിയിലും ആഗോള നിലവാരമുള്ള ബിസിനസുകൾ വളർത്തിയെടുക്കാനുതകുന്ന ഇക്കോസിസ്റ്റം നിർമ്മിച്ചെടുക്കുന്ന ടെക്ക്നോളജി കമ്പനിയാണ് ടാൽറോപ്.

ഈ ഒരു ദൗത്യത്തോടൊപ്പം നിൽക്കാൻ സജ്ജരായ കൺസൽറ്റന്റുമാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ജില്ലകൾ തോറും ചന്ദ്രികയും ടാൽറോപും ചേർന്ന് ബിസിനസ് കൺസൽറ്റന്റ്സ് കോൺഫറൻസുകൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ നടന്ന കോൺഫറൻസിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ഓളം പ്രതിനിധികൾ പങ്കെടുത്തു.

സാങ്കേതിക വിദ്യയെയും മാനുഷിക വിഭവ ശേഷിയെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്തി, വലിയൊരു വ്യവസായ ലോകമൊരുക്കി, തൊഴിലും വരുമാനവും ഉറപ്പുവരുത്തി, രാജ്യത്തെ ഓരോ പൗരന്റെയും ജീവിത നിലവാര സൂചിക ഉയര്‍ത്താനുതകുന്ന ടാൽറോപ് മുന്നോട്ടു വെക്കുന്ന സാമൂഹിക ദൗത്യത്തിന്റെ പ്രചാരകരായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ചന്ദ്രിക ഭാഗമായിരിക്കുന്നതെന്ന് ചന്ദ്രിക മാനേജ്മെന്റ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ടാൽറോപിന്റെ ദൗത്യം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിന് ചന്ദ്രികയുമായി കൈകോർക്കുന്നതിലൂടെ എളുപ്പത്തിൽ സാധ്യമാകുമെന്ന് കോൺഫറൻസിൽ സംസാരിച്ച ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സിഇഒ സഫീർ നജുമുദ്ദീൻ പറഞ്ഞു.

ചന്ദ്രിക മലപ്പുറം റസിഡന്റ് എഡിറ്റർ ഇഖ്ബാൽ കല്ലുങ്ങൽ, ചന്ദ്രിക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.എം സൽമാൻ, മുസ്‌ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, മങ്കട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനീസ് വെള്ളില, ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജർ പി.എം മുനീബ് ഹസൻ, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending