Connect with us

Culture

ഷോക്ക് ആന്റ് ഷോ; ചെല്‍സിക്ക് തോല്‍വി ലെസ്റ്ററിനും ലിവര്‍പൂളിനും ജയം

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്കാരായ ചെല്‍സിക്ക് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി. ലീഗ് ടേബിളിന്റെ താഴ്ഭാഗത്തുള്ള ക്രിസ്റ്റല്‍ പാലസാണ് സ്റ്റാംഫഡ് ബ്രിഡ്ജില്‍ നീലപ്പടക്ക് ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോല്‍വി സമ്മാനിച്ചത്. ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ടോട്ടനം ഹോട്‌സ്പര്‍ ചെല്‍സിയുമായുള്ള അകലം ഏഴ് പോയിന്റാക്കി കുറച്ചു. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തുടരെ നാലാമത്തെ മത്സരവും ജയിച്ചപ്പോള്‍ എവര്‍ട്ടനെ 3-1ന് തകര്‍ത്ത് ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനെതിരെ ഗോള്‍രഹിത സമനില വഴങ്ങി.
അഞ്ചാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡിന്റെ ലോ ക്രോസില്‍ നിന്ന് സെസ്‌ക് ഫാബ്രിഗസിലൂടെ മുന്നിലെത്തിയ ചെല്‍സിക്ക് നാലു മിനുട്ടിനുള്ളില്‍ തന്നെ സന്ദര്‍ശകര്‍ തിരിച്ചടി നല്‍കി. ക്രിസ്റ്റ്യന്‍ ബെന്റകെ ഒരുക്കിയ അവസരം ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വയെ നിസ്സഹായനാക്കി വില്‍ഫ്രഡ് സാഹ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 11-ാം മിനുട്ടില്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോളെത്തി. പ്രത്യാക്രമണത്തിലൂടെ സാഹ നല്‍കിയ അവസരം ബെന്റകെ ഗോളിക്കു മുകളിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഡിഫന്റര്‍ ഡേവിഡ് ലൂയിസിന്റെ പിഴവാണ് നീലപ്പടക്ക് തിരിച്ചടിയായത്. സമനിലക്കായി പൊരുതിയ ചെല്‍സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പാലസ് കീപ്പര്‍ വെയ്‌നെ ഹെന്നസിയുടെ മാരക ഫോം ആതിഥേയരെ അകറ്റിനിര്‍ത്തി. 11 മിനുട്ട് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും പരിക്ക് ഭേദമാക്കാന്‍ ചെല്‍സിയെ പാലസ് അനുവദിച്ചില്ല. പുറത്താകല്‍ ഭീഷണി നേരിട്ടിരുന്ന പാലസിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ റെലഗേഷന്‍ സോണില്‍ നിന്നുള്ള അകലം നാല് പോയിന്റാക്കി വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി
കരുത്തരുടെ പോരാട്ടത്തില്‍ സദിയോ മാനെ, ഫിലിപ്പ് കൗട്ടിന്യോ, ഡിവോക് ഓറിഗി എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ മാനെയുടെ ഗോളില്‍ മുന്നിലെത്തിയ ആതിഥേയരെ 28-ാം മിനുട്ടില്‍ പെനിങ്ടണ്‍ ഒപ്പം പിടിച്ചിരുന്നു. എന്നാല്‍ 31-ാം മിനുട്ടില്‍ ലൂകാസ് സില്‍വയുടെ അസിസ്റ്റില്‍ കൗട്ടിന്യോ ടീമിനെ മുന്നിലെത്തിച്ചു. 60-ാം മിനുട്ടില്‍ കുട്ടിന്യോ നല്‍കിയ അവസരം ഗോളാക്കി ഓറിഗി മത്സരം ആതിഥേയരുടേതാക്കി.
പുതിയ കോച്ച് ക്രെയ്ഗ് ഷേക്ക്‌സ്പിയറുടെ കീഴില്‍ മിന്നും ഫോം കാഴ്ചവെക്കുന്ന ലെസ്റ്റര്‍ സിറ്റി ഇരുപകുതികളിലായി ഒന്യിന്യെ എന്‍ദിദി, ജാമി വാര്‍ഡി എന്നിവരുടെ ഗോളുകളിലാണ് സ്‌റ്റോക്ക് സിറ്റിയെ വീഴ്ത്തിയത്. 25, 47 മിനുട്ടുകളിലെ ഗോളുകള്‍ക്ക് ഡാനി സിംപ്‌സണ്‍ വഴിയൊരുക്കി. കഴിഞ്ഞ തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ കോച്ച് ക്ലോഡിയോ റനേരിയെ പുറത്താക്കിയ ശേഷം എല്ലാ മത്സരങ്ങളിലുമായി ലെസ്റ്റര്‍ നേടുന്ന അഞ്ചാം ജയമാണിത്. ലീഗില്‍ തുടര്‍ച്ചയായി നേടിയ നാലാം ജയത്തോടെ പുറത്താക്കല്‍ ഭീഷണിയില്‍ നിന്ന് അവര്‍ സുരക്ഷിതമായ അകലത്തിലെത്തി.
ആദ്യ നാല് സ്ഥാനങ്ങളിലെത്താനുള്ള മാഞ്ചസ്റ്ററിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനോട് നേരിട്ട സമനില. 66-ാം മിനുട്ടില്‍ എറിക് ഡ്രയറും 77-ാം മിനുട്ടി ഹ്യുങ് മിന്‍ സോനും നേടിയ ഗോളുകളില്‍ ടോട്ടനം ബേണ്‍ലിയെ വീഴ്ത്തി. ഹള്‍സിറ്റി വെസ്റ്റ്ഹാമിനെ 2-1 നും വാട്‌ഫോഡ് സണ്ടര്‍ലാന്റിനെ ഒരു ഗോളിനും പരാജയപ്പെടുത്തി.
29 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റോടെ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 62 പോയിന്റുമായി ടോട്ടനം രണ്ടും 59 പോയിന്റോടെ (30 മത്സരം) ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളിലാണ്. 57 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആറാമതുള്ള ആര്‍സനലുമായി ഇന്ന് കൊമ്പു കോര്‍ക്കുന്നുണ്ട്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending