Culture
ഷോക്ക് ആന്റ് ഷോ; ചെല്‍സിക്ക് തോല്‍വി ലെസ്റ്ററിനും ലിവര്‍പൂളിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്കാരായ ചെല്‍സിക്ക് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി. ലീഗ് ടേബിളിന്റെ താഴ്ഭാഗത്തുള്ള ക്രിസ്റ്റല്‍ പാലസാണ് സ്റ്റാംഫഡ് ബ്രിഡ്ജില്‍ നീലപ്പടക്ക് ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോല്‍വി സമ്മാനിച്ചത്. ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത ടോട്ടനം ഹോട്‌സ്പര്‍ ചെല്‍സിയുമായുള്ള അകലം ഏഴ് പോയിന്റാക്കി കുറച്ചു. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തുടരെ നാലാമത്തെ മത്സരവും ജയിച്ചപ്പോള്‍ എവര്‍ട്ടനെ 3-1ന് തകര്‍ത്ത് ലിവര്‍പൂള്‍ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനെതിരെ ഗോള്‍രഹിത സമനില വഴങ്ങി.
അഞ്ചാം മിനുട്ടില്‍ എയ്ഡന്‍ ഹസാര്‍ഡിന്റെ ലോ ക്രോസില്‍ നിന്ന് സെസ്‌ക് ഫാബ്രിഗസിലൂടെ മുന്നിലെത്തിയ ചെല്‍സിക്ക് നാലു മിനുട്ടിനുള്ളില്‍ തന്നെ സന്ദര്‍ശകര്‍ തിരിച്ചടി നല്‍കി. ക്രിസ്റ്റ്യന്‍ ബെന്റകെ ഒരുക്കിയ അവസരം ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വയെ നിസ്സഹായനാക്കി വില്‍ഫ്രഡ് സാഹ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ 11-ാം മിനുട്ടില്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോളെത്തി. പ്രത്യാക്രമണത്തിലൂടെ സാഹ നല്‍കിയ അവസരം ബെന്റകെ ഗോളിക്കു മുകളിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഡിഫന്റര്‍ ഡേവിഡ് ലൂയിസിന്റെ പിഴവാണ് നീലപ്പടക്ക് തിരിച്ചടിയായത്. സമനിലക്കായി പൊരുതിയ ചെല്‍സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പാലസ് കീപ്പര്‍ വെയ്‌നെ ഹെന്നസിയുടെ മാരക ഫോം ആതിഥേയരെ അകറ്റിനിര്‍ത്തി. 11 മിനുട്ട് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും പരിക്ക് ഭേദമാക്കാന്‍ ചെല്‍സിയെ പാലസ് അനുവദിച്ചില്ല. പുറത്താകല്‍ ഭീഷണി നേരിട്ടിരുന്ന പാലസിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്. ഇതോടെ റെലഗേഷന്‍ സോണില്‍ നിന്നുള്ള അകലം നാല് പോയിന്റാക്കി വര്‍ധിപ്പിക്കാന്‍ അവര്‍ക്കായി
കരുത്തരുടെ പോരാട്ടത്തില്‍ സദിയോ മാനെ, ഫിലിപ്പ് കൗട്ടിന്യോ, ഡിവോക് ഓറിഗി എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ തോല്‍പ്പിച്ചത്. എട്ടാം മിനുട്ടില്‍ മാനെയുടെ ഗോളില്‍ മുന്നിലെത്തിയ ആതിഥേയരെ 28-ാം മിനുട്ടില്‍ പെനിങ്ടണ്‍ ഒപ്പം പിടിച്ചിരുന്നു. എന്നാല്‍ 31-ാം മിനുട്ടില്‍ ലൂകാസ് സില്‍വയുടെ അസിസ്റ്റില്‍ കൗട്ടിന്യോ ടീമിനെ മുന്നിലെത്തിച്ചു. 60-ാം മിനുട്ടില്‍ കുട്ടിന്യോ നല്‍കിയ അവസരം ഗോളാക്കി ഓറിഗി മത്സരം ആതിഥേയരുടേതാക്കി.
പുതിയ കോച്ച് ക്രെയ്ഗ് ഷേക്ക്‌സ്പിയറുടെ കീഴില്‍ മിന്നും ഫോം കാഴ്ചവെക്കുന്ന ലെസ്റ്റര്‍ സിറ്റി ഇരുപകുതികളിലായി ഒന്യിന്യെ എന്‍ദിദി, ജാമി വാര്‍ഡി എന്നിവരുടെ ഗോളുകളിലാണ് സ്‌റ്റോക്ക് സിറ്റിയെ വീഴ്ത്തിയത്. 25, 47 മിനുട്ടുകളിലെ ഗോളുകള്‍ക്ക് ഡാനി സിംപ്‌സണ്‍ വഴിയൊരുക്കി. കഴിഞ്ഞ തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ കോച്ച് ക്ലോഡിയോ റനേരിയെ പുറത്താക്കിയ ശേഷം എല്ലാ മത്സരങ്ങളിലുമായി ലെസ്റ്റര്‍ നേടുന്ന അഞ്ചാം ജയമാണിത്. ലീഗില്‍ തുടര്‍ച്ചയായി നേടിയ നാലാം ജയത്തോടെ പുറത്താക്കല്‍ ഭീഷണിയില്‍ നിന്ന് അവര്‍ സുരക്ഷിതമായ അകലത്തിലെത്തി.
ആദ്യ നാല് സ്ഥാനങ്ങളിലെത്താനുള്ള മാഞ്ചസ്റ്ററിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി സ്വന്തം ഗ്രൗണ്ടില്‍ വെസ്റ്റ്‌ബ്രോമിനോട് നേരിട്ട സമനില. 66-ാം മിനുട്ടില്‍ എറിക് ഡ്രയറും 77-ാം മിനുട്ടി ഹ്യുങ് മിന്‍ സോനും നേടിയ ഗോളുകളില്‍ ടോട്ടനം ബേണ്‍ലിയെ വീഴ്ത്തി. ഹള്‍സിറ്റി വെസ്റ്റ്ഹാമിനെ 2-1 നും വാട്‌ഫോഡ് സണ്ടര്‍ലാന്റിനെ ഒരു ഗോളിനും പരാജയപ്പെടുത്തി.
29 മത്സരങ്ങളില്‍ നിന്ന് 69 പോയിന്റോടെ ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 62 പോയിന്റുമായി ടോട്ടനം രണ്ടും 59 പോയിന്റോടെ (30 മത്സരം) ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളിലാണ്. 57 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ആറാമതുള്ള ആര്‍സനലുമായി ഇന്ന് കൊമ്പു കോര്‍ക്കുന്നുണ്ട്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
kerala3 days ago
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലില്‍ തീപ്പിടിത്തം; നിയന്ത്രണവിധേയമാക്കി
-
india3 days ago
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍
-
film2 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india2 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു