film
മനവും കണ്ണും നിറച്ച് ‘സര്‍ക്കീട്ട്’; പ്രകടന മികവില്‍ ആസിഫ് അലിയ്ക്ക് ഹാട്രിക്ക്

തമര്‍ സംവിധാനം ചെയ്ത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുംമുഖ്യ വേഷത്തിലെത്തിയ സര്‍ക്കീട്ടിന് എങ്ങും മികച്ച പ്രേക്ഷക പ്രതികരണം. ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ രേഖാചിത്രത്തിനു ശേഷം റിലീസിനെത്തിയ ആസിഫ് അലിയുടെ ‘സര്‍ക്കീട്ട്’ താരത്തിന്റെ വിജയത്തുടര്‍ച്ചയാവുകയാണ്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകള്‍ക്ക് ശേഷം പ്രേക്ഷക പ്രീതി നേടുന്ന ആസിഫ് അലി ചിത്രം കൂടിയാണ് ‘സര്‍ക്കീട്ട്’. ഈ ഹാട്രിക്ക് ഹിറ്റോടെ ആസിഫ് അലി പ്രേക്ഷകരിലും നിരൂപകരലിലും ബോക്‌സ് ഓഫീസിലും മിനിമം ഗ്യാരന്റി ഉറപ്പിക്കുകയാണ്.
ദുബായില്‍ തൊഴില്‍ തേടിയെത്തുന്ന അമീര്‍ എന്ന ചെറുപ്പക്കാരന് മുന്നിലേക്ക് ജപ്പു എന്ന കുട്ടി എത്തുന്നതും തുടര്‍ന്ന് ഇവര്‍ക്കിടയില്‍ രൂപപ്പെടുന്ന ആത്മബന്ധവുമാണ് ‘സര്‍ക്കീട്ട്’ സിനിമയുടെ കഥാതന്തു. അമീറായി ആസിഫ് അലിയും ജപ്പുവിന്റെ റോളില്‍ ബാലതാരം ഓര്‍ഹാനാണു എത്തുന്നത്. ദീപക് പറമ്പോള്‍ അവതരിപ്പിച്ച ബാലുവിന്റേയും ദിവ്യ പ്രഭ അവതരിപ്പിച്ച സ്റ്റെഫിയുടെയും മകനാണ് ജെപ്പു, അടങ്ങിയിരിക്കാത്ത, മഹാ വികൃതിയായ ജെപ്പുവിന് ADHD എന്ന മാനസികാവസ്ഥയാണ്. യു.എ.ഇയിലെ തിരക്കേറിയ ജീവിതത്തില്‍ അകപ്പെട്ട മാതാപിതാക്കള്‍ക്ക് കൃത്യമായി ജെപ്പുവിനെ ശ്രദ്ധിക്കാന്‍ പാടുപെടുകയാണ്. പകലും രാത്രിയുടെ ഷിഫ്റ്റുകള്‍ മാറി മാറി ജോലിയെടുക്കുമ്പോള്‍ ബാലുവും സ്റ്റെഫിയും മകനെ മുറിയില്‍ പുട്ടിയിട്ട് ജോലിക്ക് പോകുകയാണ് പതിവ്. ഇതിനിടയിലേക്ക് ക്ഷണിക്കപ്പെടാത്ത വരുന്ന ആസിഫ് അലിയുടെ അമീറില്‍ ഇമോഷണല്‍ ലോക്ക് ആകുന്ന ജെപ്പുവില്‍ നിന്നാണ് സിനിമ സഞ്ചരിക്കുന്നത്. ഈ കഥാപാത്രങ്ങളുടെ ഇമോഷണല്‍ സഞ്ചാരം അഥവാ സര്‍ക്കീട്ട് തന്നെയാണ് ഈ സിനിമ.
ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സര്‍ക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തില്‍ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷന്‍സ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാന്‍ നായകന്‍ എന്ന നിലയില്‍ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. ബോക്‌സ് ഓഫീസ് ഹിറ്റിനൊപ്പം ആസിഫ് അലിയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടി ശ്രദ്ധേയമായ സിനിമകളായിരുന്നു കിഷ്‌കിന്ധാ കാണ്ഡവും രേഖാചിത്രവും. അതിനു തുടര്‍കഥയായി തന്നെ സര്‍ക്കീട്ടും കൂട്ടിച്ചേര്‍ക്കാം. ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രമായി എത്തുന്ന ബാലതാരം ഓര്‍ഹാനും അഭിനയ മികവിലൂടെ അത്ഭുതപ്പെടുത്തുന്നുണ്ട്. ദീപക് പറമ്പോളും ദിവ്യ പ്രഭയും മികച്ച രീതിയില്‍ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലാണ് സര്‍ക്കീട്ട് സിനിമ തമര്‍ ഒരുക്കിയിരിക്കുന്നത്. കഥയുടെ ഗതി എന്താകുമെന്ന് ചിന്തിക്കുന്ന പ്രേക്ഷകരുടെ സംശയത്തെ വളരെ വ്യക്തമായും മനോഹരമായും ബോധ്യപ്പെടുത്താന്‍ രചയിതാവും സംവിധായകനുമായ താമറിന് സാധിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമ, യുഎഇയിലെ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ഏകദേശം 40 ദിവസങ്ങള്‍ കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
ഗോവിന്ദ് വസന്തയുടെ സംഗീതം തന്നെയാണ് സര്‍ക്കീട്ടിന്റെ സോള്‍. പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നതില്‍ ഗോവിന്ദ് വസന്തയുടെ മ്യൂസിക്കിന് വലിയ പങ്കുണ്ട്. സംഗീത് പ്രതാപിന്റെ എഡിറ്റിംഗും മികച്ചു നിന്നു. ഗള്‍ഫ് മണ്ണിന്റെ ഭംഗിയും ജീവിതവും ഛായാഗ്രാഹകന്‍ അയാസ് നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍, കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ഒരു ഫീല്‍ ഗുഡ് സിനിമ സഞ്ചാരം തന്നെയാണീ ‘സര്‍ക്കീട്ട്’.
film
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്
നടനും നിര്‍മാതവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ക്കാണ് മരട് പൊലീസ് നോട്ടീസ് നല്‍കിയത്.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് നോട്ടീസ്. നടനും നിര്‍മാതവുമായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ക്കാണ് മരട് പൊലീസ് നോട്ടീസ് നല്‍കിയത്.
14 ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി.
film
സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു
മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്‍ വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

ചെന്നൈ: മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്‍ വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശന്തനു ഭാഗ്യരാജ്, പ്രഭു, കതിര്‍, വിജി ചബ്ദ്രശേഖര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ അഭിനേതാക്കളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
സംവിധായകന്‍ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് ബസില്‍ യാത്ര ചെയ്യവേ, പെട്ടെന്നുള്ള ഹൃദയസ്തംഭനം സിനിമാ മേഖലയില്‍ നിന്ന് സര്‍ഗ്ഗാത്മക ആത്മാവിനെ അപഹരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത തമിഴ് സിനിമാ ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല.
സംവിധായകന്‍ വിക്രം സുകുമാരന്‍ രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയാണ്. സിനിമയില്‍ അഭിനേതാവാകണമെന്ന ആഗ്രഹത്തോടെയാണ് ചെന്നൈയിലേക്ക് പോയത്. സംവിധായകന്‍ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായാണ് അദ്ദേഹം ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ജൂലി ഗണപതി പോലുള്ള സിനിമകള്‍ ഉള്‍പ്പെടെ 1999 നും 2000 നും ഇടയില്‍ പുറത്തിറങ്ങിയ 56 ഹ്രസ്വചിത്രങ്ങളില്‍ സംവിധായകന്‍ ബാലു മഹേന്ദ്രയ്ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോഴാണ് സംവിധായകന്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത പൊള്ളാധവന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സിനിമയില്‍ അഭിനയിച്ചു. അതിനു ശേഷം ശശികുമാറിന്റെ കൊടിവീരന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന്, 2013-ല്‍ പുറത്തിറങ്ങിയ ‘മദയാനൈ കൂട്ടം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് ശേഷം 10 വര്‍ഷത്തിന് ശേഷം അദ്ദേഹം രാവണ കോട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. ശാന്തനു, ആനന്ദി, പ്രഭു, ഇളവരസു, ദീപ, അരുള്‍ദാസ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മലകയറ്റത്തെ കേന്ദ്രീകരിച്ചുള്ള തെരും ബോറും എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്.
film
അനശ്വര രാജൻ ഇത്തിരി ബോൾഡാണ്..ഒത്തിരി ബ്യൂട്ടിഫുള്ളാണ്; ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ ജൂൺ 13ന്..
അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങൾ.

അനശ്വര രാജൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വ്യസനസമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തീയേറ്ററുകളിൽ എത്തുന്നു. ഒരു മരണ വീട്ടിൽ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ യുവ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങൾ.
കുറഞ്ഞ കാലം കൊണ്ടുതന്നെ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി ഉയർന്നുവന്ന അഭിനേതാവാണ് അനശ്വര രാജൻ. 2017ൽ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര അഭിനയ ലോകത്തേക്ക് കടന്ന് വരുന്നത്. തുടർന്ന് അനശ്വര അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചതായി മാറി. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ നേര് എന്ന സിനിമയാണ് അനശ്വരയുടെ കരിയറിൽ തന്നെ വൻ വഴിതിരിവുണ്ടാക്കിയ ചിത്രമായി അറിയപ്പെടുന്നത്. തുടർവിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറിയ അനശ്വര പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്‌ലറിലും ഗുരുവായൂർ അമ്പലനടയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അതോടൊപ്പം ആസിഫ് അലി നായകനായ രേഖചിത്ര’ത്തിൽ, സിനിമയോടുള്ള അഗാധമായ സ്നേഹവും സിനിമാ നായികയാകാൻ ആഗ്രഹിക്കുന്നതുമായ രേഖ പത്രോസ് എന്ന കഥാപാത്രം ചെയ്ത് കൊണ്ട് ഈ വർഷത്തെ ആദ്യത്തെ സൂപ്പർ ഹിറ്റ് സമ്മാനിച്ച അനശ്വര പൈങ്കിളി, മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്‌ലർ എന്നീ സിനിമകളിലൂടെ പ്രേക്ഷകസ്വീകാര്യത കൂടുതലായി നേടിയെടുത്തു. ഏതായാലും ഇത്തവണ അനശ്വര മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായാണ് വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയുമായി എത്തുന്നത്.
ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രോമോ ഗാനവും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും നേടിയിരിക്കുന്നത്. അതോടൊപ്പം ചിത്രത്തിന്റെതായി പുറത്തിറങ്ങുന്ന ക്യാരക്ടർ പോസ്റ്ററുകൾ സിനിമ ഒരു കളർ ഫുൾ എന്റർടൈനറാണെന്ന അഭിപ്രായമാണ് ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, ക്രീയേറ്റീവ് ഡയറക്ടർ- സജി സബാന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, ഗാനരചന- മനു മൻജിത്, വിനായക് ശശികുമാർ, ബ്ലാക്ക്, സുശാന്ത് സുധാകരൻ, സൗണ്ട് ഡിസൈൻ- അരുൺ മണി, സൗണ്ട് മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ വി, മാർക്കറ്റിംഗ്- ടെൻ ജി മീഡിയ, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, വി എഫ് എക്സ്- ഡി ടി എം, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ എം, ടൈറ്റിൽ ഡിസൈൻ- ഡ്രിപ് വേവ് കളക്റ്റീവ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.
-
kerala2 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india2 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala17 hours ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
india3 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
india3 days ago
പ്രതിഷേധം ഫലം: അടിമാലി സര്‍ക്കാര്‍ സ്കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം
-
india3 days ago
സിക്കിമില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി