Connect with us

FOREIGN

ദുരന്ത നിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്ക്: മുരളി തുമ്മാരുകുടി

ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘ട്രിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഷാർജ: ലോകത്ത് പ്രകൃതി ദുരന്തങ്ങളും മറ്റു പ്രശ്നങ്ങളുമുണ്ടാകുമ്പോൾ ഏറ്റവുമാദ്യം വേണ്ടത്, അതിലുൾപ്പെട്ടയാളുകൾ തമ്മിൽ പരസ്പര ആശയ വിനിമയം നടത്തുകയെന്നതാണെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘ട്രിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തം എവിടെയുമുണ്ടാവാം. എന്നാൽ, അതിനെ മാനേജ് ചെയ്യാൻ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിൽ ഏറ്റവും മുഖ്യം ആളുകൾ തമ്മിലുള്ള ആശയ വിനിമയമാണ്. അങ്ങനെ ചെയ്താൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാകും. അതുവഴിയുള്ള ആഘാതവും ഇല്ലാതാക്കാൻ സാധിക്കും.

ഡിസാസ്റ്റർ മാനേജ്മെന്റാണ് താൻ പഠിച്ചതെന്നും, അതിൽ പ്രായോഗികതയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമറയുടെ മുന്നിൽ നിർത്തിയായിരുന്നു ഡിസാസ്റ്റർ മാനേജ്മെന്റ് താനുൾപ്പെടെയുള്ള ചുമതലയുള്ളവർക്ക് പരിശീലിപ്പിച്ചത്.
ദുരന്തമുണ്ടാകുമ്പോൾ പല സ്ഥാപനങ്ങളും അതൊന്നും പറയാതിരിക്കും. അങ്ങനെ ചെയ്യുന്നത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടാനാണ് ഇടയാക്കുക. കേരളത്തിൽ 2018ൽ പ്രളയമുണ്ടായപ്പോഴും കോവിഡിന്റെ വ്യാപന ഘട്ടത്തിലും ഇത്തരമൊരു ആശയ വിനിമയത്തിന്റെ ഗുണം നാം മനസ്സിലാക്കി.

വ്യാവസായിക പ്രവർത്തനങ്ങൾ മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിക്കും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും നാശം സംഭവിക്കാറുണ്ട്. വിയന്നയിലെ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസിയിൽ ഒരിക്കൽ സന്ദർശനം നടത്തിയപ്പോൾ കേരളത്തിൽ റേഡിയേഷൻ അളവ് താരതമ്യേന കൂടുതലാണെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി. റേഡിയേഷൻ കാൻസറിന് കാരണമാകും. വ്യാവസായിക മലിനീകരണം കൊണ്ടും മറ്റുമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ പുഴകളും മണ്ണും ജലവും മലിനീകരിക്കപ്പെടുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് സമൂഹത്തെ എത്തിച്ചേക്കാം. അവ ഭാവിയിൽ സംഭവിക്കാതിരിക്കാൻ നാം ജാഗ്രത കാട്ടണം. അതിന് ബോധവത്കരണം വലിയ പങ്ക് വഹിക്കും.
പ്രകൃതി ദുരന്തങ്ങളും മറ്റു പ്രതിസന്ധികളും നേരിടാനുള്ള ശക്തമായ പ്രവർത്തനകൾക്ക് 1990കളിൽ യുഎൻ കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നു. സ്റ്റോക്ഹോമിൽ നടന്ന കൺവെൻഷനിൽ മൂന്ന് രാജ്യാന്തര കരാറുകളിലെത്താൻ തീരുമാനിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ ഫ്രെയിം വർക്കാണ് അതിലൊന്ന്. ജൈവ വൈവിധ്യമാണ് രണ്ടാമത്തേത്. മൂന്നാമത്തേത്, യുഎൻ കൺവെൻഷൻ റ്റു കംബാറ്റ് ഡെസേർട്ടിഫികേഷൻ. മണ്ണൊലിപ്പു തടയലും മരുഭൂവത്കരണം ഇല്ലാതാക്കലും വഴി ഭൂമി തിരിച്ചു പിടിച്ച് ലക്ഷ്യം കുറെയൊക്കെ നേടാനാകും. ലോകത്താകെ 13 ബില്യൻ ഹെക്ടർ സ്ഥലം തരിശായിത്തീർന്നിട്ടുണ്ട്. ജല സ്രോതസ് വറ്റിപ്പോകുന്നതും മണ്ണൊലിപ്പും വഴിയാണ് മരുവത്കരണം അധികവും സംഭവിക്കുന്നത്. 2040 ഓടെ നഷ്ടപ്പെട്ട ഭൂമിയുടെ 50% തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്. യൂറോപ്പിൽ 2030ഓടെ നല്ലൊരു ശതമാനം ഭൂമി തിരിച്ചു പിടിക്കാനാകുമെന്നാണ് യൂറോപ്യൻ യൂണിയനെ ഉദ്ധരിച്ച് ഒരു ബിബിസി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
വ്യാവസായിക മലിനീകരണം മുഖേന മനുഷ്യർക്കുണ്ടാകുന്ന രോഗാവസ്ഥ ഒഴിവാക്കാൻ വ്യവസ്ഥാപിതമായ എപിഡെമിക് പഠനങ്ങൾ നടക്കണം. എന്നാൽ, നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നാട്ടിൽ ഇതൊന്നും കാര്യമായി നടക്കാറില്ല. ഇതിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, ഇത്തരം പഠനങ്ങൾ വളരെ ചെലവേറിയതാണ്. 2008 മുതൽ 2011 വരെ താൻ നൈജീരിയയിൽ ഒരു ഓയിൽ ഫീൽഡിലുണ്ടായ ഓയിൽ സ്പിൽ സംബന്ധിച്ച് 1000 സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് പഠനം നടത്തിയെന്നും 80 കോടി രൂപ അതിന് ചെലവായെന്നും അദ്ദേഹം പറഞ്ഞു. എണ്ണ മലിനീകരണം നൈജീരിയയിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. അതുവച്ച്, അവിടെ ധാരാളം കാൻസർ രോഗികളുണ്ടാവേണ്ടതാണ്. എന്നാൽ, അതുണ്ടായില്ല. അതും നാം കാണണം. മലിനീകരണത്തോടൊപ്പം മറ്റു കാരണങ്ങളും കാൻസറിന് കാരണമാകുന്നുവെന്നാണ് മനസിലാക്കേണ്ടത്.
ബുക് ഫോറത്തിൽ നടന്ന സംവാദത്തിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ മോഡറ്റേറായിരുന്നു. ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു.

FOREIGN

ജീവനകാരുടെ നിസഹകരണം, എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുന്നു: ഗ്ലോബല്‍ കെ.എം.സി.സി

ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

Published

on

കണ്ണൂര്‍: കൂട്ട അവധിയിലേക്കെത്തിച്ച നിസഹകരണത്തില്‍ നടപടിയെടുക്കാതെ എയര്‍ ഇന്ത്യ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി. നിലവില്‍ എല്ലാ നിലയിലും ദ്രോഹകരമായ നയമാണ് എയര്‍ ഇന്ത്യ തുടരുന്നതെന്നും ഗ്ലോബല്‍ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

ഏറ്റവും അവസാനത്തേതാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കല്‍. ജീവനക്കാരുടെ നിസഹകരണവുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. ഇതുകാരണം പെരുവഴിയിലായത് ആയിരകണക്കിന്പ്രവാസികളും യാത്രക്കാരുമാണ് ഇവരില്‍ വിസ കാലാവധി അവസാനിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി പേരെ വിമാനത്താവളങ്ങളില്‍ വെന്തുരുകേണ്ട അവസ്ഥയിലേക്കാണെത്തിച്ചത്.

നിരവധി വർഷങ്ങൾ ജോലി ചെയ്ത കമ്പനിയിൽ തിരിച്ചു ജോലിക്ക് ജോയിന്റ് ചെയ്യാൻ കഴിയാതെജോലി നഷ്ട പെട്ട പ്രവാസികള്‍ ഉള്‍പ്പെടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ മതിയായ നഷ്ടപരിഹാരം നല്‍കിയേ മതിയാകൂ.

ഇതോടൊപ്പം തന്നെ അടിയന്തിരമായി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണം. കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ എയര്‍ ഇന്ത്യ മാത്രമാണ് വിദേശ നാടുകളിലേക്ക് സര്‍വീസ് നടത്തുന്നത്. തോന്നുംപോലെയാണ് ടിക്കറ്റ് ഫയര്‍. ടിക്കറ്റ് നിരക്ക് വര്‍ധനവുള്‍പ്പെടെ പ്രവാസികളുടെ നട്ടെല്ലൊടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം.

കണ്ണൂരില്‍ നിന്ന് കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അനുവദിക്കാന്‍ വ്യോമയാന മന്ത്രാലയവും നടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര സംസ്ഥാനസർക്കാരുകൾ മുഖ വിലക്ക് എടുക്കുന്നില്ലഎന്നത് വിദേശ വരുമാനം നേടി തരുന്ന പ്രവാസികളോടുള്ള അവഗണന യാണ്. വിമാനയാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണം. അവധിക്കാലത്ത് പ്രാവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

ഗോ ഫസ്റ്റ് നിര്‍ത്തിയത് കാരണം ടിക്കറ്റ് തുക നഷ്ടപ്പെട്ട പ്രാവസികള്‍ക്ക് തുക തിരിച്ച് കിട്ടിയിട്ടില്ല. ഈ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പുകളും ഇടപെട്ട് അടിയന്തിര പരിഹാരത്തിന് നടപടിയുണ്ടാകണമെന്നും ഗ്ലാബല്‍ കെ.എം.സി.സി നേതാക്കളായ പ്രസിഡന്റ് ടി പി അബ്ബാസ് ഹാജി, ജനറൽ സെക്രട്ടറി ഉമർഅരിപാമ്പ്ര ഓർഗസെക്രട്ടറി വി കെ മുഹമ്മദ്‌ ട്രഷറർ റഹീസ് പെരുമ്പ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Continue Reading

FOREIGN

ഇസ്രാഈലിന് നേരെ ഹിസ്ബുള്ളയുടെ കനത്ത ഡ്രോൺ ആക്രമണം

തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്.

Published

on

ഇസ്രാഈലിന് നേരെ കനത്ത ആക്രമണം നടത്തി ലബനാനിലെ ഹിസ്ബുള്ള. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇസ്രാഈലിലെ വടക്കന്‍ നഗരമായ ഏക്കറിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. തങ്ങളുടെ പോരാളികളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഹിസ്ബുള്ള ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നത്. ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇസ്രാഈലിന് നേരെയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ‘ആഴത്തിലുള്ള ആക്രമണം’ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡ്രോണുകള്‍ ഉപയോഗിച്ച് ഏക്കറിനും നഹാരിയ്യയ്ക്കും ഇടയിലെ 2 ഇസ്രാഈലി താവളങ്ങള്‍ ആക്രമിച്ചുവെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കുന്നത്. ഡ്രോണുകള്‍ പതിച്ച പ്രദേശത്തിന്റെ സാറ്റലൈറ്റ് ഫേട്ടോയും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രാഈല്‍ നിഷേധിച്ചു. ഇങ്ങനെയാരു ആക്രമണത്തെക്കുറിച്ച് അറിവില്ലെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. എന്നാല്‍ ഇസ്രാഈലിന്റെ വടക്കന്‍ മേഖലകളില്‍ രണ്ട് യുദ്ധ വിമാനങ്ങളെത്തിയതായി ഇസ്രാഈല്‍ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം ഇവ തടഞ്ഞെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

തെക്കന്‍ ലെബനാന്‍ പട്ടണമായ ഹാനിനിലെ ജനവാസമേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനനിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

”ഇസ്രാഈലി യുദ്ധവിമാനങ്ങള്‍ 2 നിലകളുള്ള ഒരു വീടിന് നേരെ മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി, ഇവിടെ ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം നഗരം വിട്ടുപോകാത്ത ഒരു കുടുംബം താമസിച്ചിരുന്ന കെട്ടിടം പൂര്‍ണ്ണമായും തകര്‍ത്തു”- ഇങ്ങനെയായിരുന്നു എന്‍.എന്‍.എയുടെ റിപ്പോര്‍ട്ട്. ഇതിന് മറുപടിയായി ചൊവ്വാഴ്ച തന്നെ, വടക്കന്‍ ഇസ്രാഈല്‍ ലക്ഷ്യമാക്കി ഡസന്‍ കണക്കിന് റോക്കറ്റുകള്‍ ഹിസ്ബുള്ള വിക്ഷേപിച്ചതായാണ് വിവരം.

അതേസമയം തെക്കന്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 2 ഹിസ്ബുള്ള പോരാളികളെ വധിച്ചതായി ഇസ്രാഈല്‍ പട്ടാളം അവകാശപ്പെടുന്നുണ്ടെങ്കിലും ഹുസൈന്‍ അസ്‌കൂള്‍ എന്ന പോരാളിയുടെ മരണം മാത്രമാണ് ഹിസ്ബുള്ള സ്ഥിരീകരിക്കുന്നത്. ഒക്ടബോര്‍ ഏഴിന് ഇസ്രാഈലില്‍, ഹമാസിന്റെ ആക്രമണത്തിന് ശേഷം ഹിസ്ബുള്ളയും ഇസ്രാഈല്‍ സൈന്യവും തമ്മില്‍ ദിവസേന അതിര്‍ത്തി കടന്നുള്ള വെടിവയ്പുകള്‍ നടക്കുന്നുണ്ട്. ഹിസ്ബുള്ളയുടെ റോക്കറ്റിലും ഡ്രോണ്‍ ആക്രമണത്തിലും ഒരു ഡസനോളം ഇസ്രാഈലി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതുപോലെ ഹിസ്ബുള്ളക്കും നഷ്ടമുണ്ടായിട്ടുണ്ട്.

Continue Reading

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

Trending