Connect with us

More

ഇംഗ്ലണ്ടിന് ലീഡ്, മെല്‍ബണില്‍ ഡബിള്‍ തികച്ച് കുക്ക്, റണ്‍വേട്ടയില്‍ ലാറയെ മറികടന്നു

Published

on

മെല്‍ബണ്‍ : ആഷസ് പരമ്പരയില്‍ നാലാം ടെസ്റ്റില്‍ മാനം രക്ഷിക്കാന്‍ മെല്‍ബണിലിറങ്ങിയ ഇംഗ്ലണ്ടിന് മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്കിന്റെ ഡബിള്‍ സെഞ്ച്വറി മികവില്‍ സന്ദര്‍ശകര്‍ക്ക് ലീഡ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 327 പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുബോള്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 491 റണ്‍സ് നേടിയിട്ടുണ്ട്. 164 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനിപ്പോള്‍ ഉള്ളത്.

മോശം ഫോമിന്റെ പേരില്‍ ടീമിലെ സ്ഥാനം തന്നെ തുലാസിലായ സാഹചര്യത്തിലാണ് കുക്കിന്റെ പ്രകടനം. ആഷസ് പരമ്പരയിലെ ആദ്യ മൂന്നു ടെസ്റ്റില്‍ കാര്യമായ ചലനങ്ങള്‍ നടത്താനാവാഞ്ഞ കുക്ക് മെല്‍ബണില്‍ 360 പന്തില്‍ 23 ഫോറിന്റെ അകമ്പടിയോടെയാണ് കരിയറിലെ അഞ്ചാമത്തെ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 244 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട് കുക്ക്. പതിനഞ്ചു പന്തില്‍ റണ്ണൊന്നും നേടാനാവാതെ ആന്‍ഡേഴ്‌സണാണ് കുക്കിന് കൂട്ടായിട്ടുള്ളത്. 63 പന്തില്‍ 56 റണ്‍സുമായി മിന്നിയ ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവേര്‍ഡ് ബ്രോഡിന്റെ ഇന്നിങ്‌സാണ് മൂന്നാം ദിവസത്തെ മറ്റൊരു ഹൈലെറ്റ്. ഒമ്പതാം വിക്കറ്റില്‍ കുക്കിനൊപ്പം ചേര്‍ന്ന ബ്രോഡ് 100 റണ്‍സിന്റെ പാര്‍ട്ടണര്‍ഷിപ്പ് ഉയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. ആതിഥേയര്‍ക്കായി ഹസില്‍വുഡ്, ലിയോണ്‍, കമ്മിന്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

 

അതേസമയം മെല്‍ബണിലെ ഇന്നിങ്‌സിന്റെ ബലത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് റണ്‍വേട്ടയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ (11953 റണ്‍സ്) പിന്തള്ളി ആറാം സ്ഥാനത്ത് എത്താനും കുക്കിനായി. 11956 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം. 151 മത്സരങ്ങളില്‍ നിന്നായി 46.52 ശരാശരിയിലാണ് ഇത്രയും റണ്‍സ് താരം അടിച്ചു കൂട്ടിയത്. നിലവില്‍ 15921 റണ്‍സുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്നമെന്ന റെക്കോര്‍ഡിനുടമ. ടെസ്റ്റില്‍ 12000 റണ്‍സെന്ന നാഴികകല്ല് പിന്നിടാന്‍ വെറും 44 റണ്‍സ്മാത്രം അകലയാണ് മുപ്പതിമൂന്നു കാരനായ കുക്ക്.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending