Connect with us

Cricket

ഇന്ത്യക്ക് വമ്പന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ നേടിയ 235 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ന്യൂസിലന്‍ഡിന് 66 റണ്‍സെടുക്കാനെ സാധിച്ചുള്ളു

Published

on

ഏകദിനത്തിന് പുറമെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. 168 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ബാറ്റിങ്ങില്‍ 17 പന്തില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് വിക്കറ്റെടുത്ത് ബൗളിങ്ങിലും മിന്നി കളിയില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇന്ത്യ നേടിയ 235 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് ന്യൂസിലന്‍ഡിന് 66 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 12.1 ഓവറില്‍ എല്ലാ ബാറ്റര്‍മാരെയും ഇന്ത്യ എറിഞ്ഞിട്ടു. 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവികളുടെ ടോപ് സ്‌കോറര്‍. വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തിലെ തിരിച്ചടിയേല്‍ക്കുകയായിരുന്നു.

ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത ഫിന്‍ അലനെ പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചു പുറത്താക്കി. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ നാല് റണ്‍സേ ഉണ്ടായിരുന്നുള്ളൂ. സ്‌കോര്‍ ബോര്‍ഡില്‍ മാറ്റം വരും മുമ്ബ് ഡെവണ്‍ കോണ്‍വെയും മടങ്ങി. ഇത്തവണ അര്‍ഷ്ദീപിന്റെ പന്തില്‍ പാണ്ഡ്യക്കായിരുന്നു ക്യാച്ച്.

ഒരു റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും സന്ദര്‍ശകരുടെ അടുത്ത വിക്കറ്റും വീണു. അര്‍ഷ്ദീപിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനായിരുന്നു ക്യാച്ച്. വൈകാതെ െഗ്ലന്‍ ഫിലിപ്‌സും പവലിയനിലേക്ക് മടങ്ങി. പാണ്ഡ്യയുടെ പന്തില്‍ കുല്‍ദീപ് യാദവ് പിടിച്ചായിരുന്നു മടക്കം.

അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് ഏഴ് റണ്‍സ് മാത്രമാണ്. അടുത്തത് അതിവേഗക്കാരന്‍ ഉമ്രാന്‍ മാലികിന്റെ ഊഴമായിരുന്നു. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ബ്രേസ് വെല്ലിന്റെ കുറ്റി ഉമ്രാന്‍ തെറിപ്പിച്ചു. ഇതോടെ അഞ്ചിന് 21 എന്ന പരിതാപകരമായ നിലയിലായി ന്യൂസിലാന്‍ഡ്. കൂട്ടത്തകര്‍ച്ചക്കിടയിലും പിടിച്ചു നിന്നത് ഡാറില്‍ മിച്ചല്‍ (33), മാത്രമാണ്. ഒരു റണ്‍സുമായി െബ്ലയര്‍ ടിക്‌നര്‍ ആണ് മിച്ചലിനൊപ്പം ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 234 റണ്‍സാണ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളം നിറഞ്ഞപ്പോള്‍ രാഹുല്‍ ത്രിപാഠി മികച്ച പിന്തുണ നല്‍കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം; ആശുപത്രിയിൽ

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ.

Published

on

ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം. താരത്തിന്റെ തലയ്ക്ക് ​ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എങ്കിലും ആശുപത്രിയിൽ കഴിയുന്ന തിരിമന്നെ അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റൊരാൾ കൂടെ താരത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇയാളും ഇപ്പോൾ ചികിത്സയിലാണ്.

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ. അപകടത്തിന് പിന്നാലെ താരം വേ​ഗത്തിൽ സുഖപ്പെടട്ടേയെന്ന് ന്യൂയോർക്ക് സ്ട്രൈക്ക്സ് പ്രതികരിച്ചു. അമ്പലത്തിൽ സന്ദർശനം നടത്തിയ ശേഷം തിരികെ മടങ്ങുമ്പോൾ താരത്തിന്റെ കാറിൽ ലോറി ഇടിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.
ശ്രീലങ്കയ്ക്കായി 2010-ലാണ് തിരമന്നെ അരങ്ങേറ്റം നടത്തിയത്. മൂന്ന് ട്വന്റി 20 ലോകകപ്പിലും രണ്ട് ഏകദിന ലോകകപ്പിലും താരം കളിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളില്‍ ശ്രീലങ്കൻ നായകനായിട്ടുണ്ട്. 44 ടെസ്റ്റുകളിൽ നിന്ന് താരം 2088 റണ്‍സെടുത്തിട്ടുണ്ട്. 127 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള തിരിമന്നെ 3194 റണ്‍സും നേടി. ട്വന്റി 20യില്‍ 26 മത്സരങ്ങള്‍ കളിച്ച തിരിമന്നെ 291 റണ്‍സ് നേടി.

Continue Reading

Cricket

ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്; മൂന്ന് ഫോര്‍മാറ്റുകളിലും തലപ്പത്ത്

ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി.

Published

on

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാമതെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പേരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം സഹായകരമായി.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായതോടെയാണ് രോഹിത് ശര്‍മ്മയും സംഘവും രണ്ടാം സ്ഥാനത്തേക്ക് വീണത്. 2023 സെപ്റ്റംബര്‍ മുതല്‍ 2024 ജനുവരി വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റ് പരമ്പര തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയതെങ്കിലും പിന്നീടുള്ള 4 മാച്ചിലും ആധികാരിക ജയമാണ് നേടിയത്. ഇത് വീണ്ടും റാങ്കിങില്‍ നേട്ടത്തിന് കാരണമായി.

ടെസ്റ്റ് റാങ്കിങില്‍ ഇംഗ്ലണ്ട് മൂന്നാമതും ന്യൂസിലാന്‍ഡ് നാലാമതും തുടരുന്നു. ഏകദിന റാങ്കിങിലും ഓസ്േ്രടലിയതന്നെയാണ് ഇന്ത്യയ്ക്ക് താഴെയായി ഉള്ളത്. ദക്ഷിണാഫ്രിക്ക മൂന്നാമതും പാകിസ്താന്‍ നാലാമതുമാണ്. ട്വന്റി 20യില്‍ ഇംഗ്ലണ്ട് രണ്ടാംസ്ഥാനത്ത് തുടരുന്നു. ഓസ്േ്രടലിയയും ന്യൂസിലാന്‍ഡുമാണ് മൂന്നും നാലും സ്ഥാനത്ത്. ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ റാങ്കിലിലെ ഈ നേട്ടം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

 

Continue Reading

Cricket

ഗൗതം ഗംഭീര്‍ ബി.ജെ.പി വിടുന്നു

രാഷ്ട്രീയ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടെ അഭ്യര്‍ഥിച്ചതായി ഗൗതം എക്‌സിലൂടെ അറിയിച്ചു.

Published

on

ബി.ജെ.പി എം.പിയും മുന്‍ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം വിടുന്നു. രാഷ്ട്രീയ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോടെ അഭ്യര്‍ഥിച്ചതായി ഗൗതം എക്‌സിലൂടെ അറിയിച്ചു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഗൗതം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദി പറഞ്ഞു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ മത്സരിച്ചേക്കില്ല. 2019ലാണ് ഗൗതം ബി.ജെ.പിയില്‍ ചേരുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 6,95,109 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മത്സരിച്ച് വിജയിച്ചത്.

ഡല്‍ഹിയിലെ എം.പിമാരുടെ പ്രകടനം വിലയിരുത്തിയ ബി.ജെ.പി ഇത്തവണ സിറ്റിങ് എംപിമാരെ മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ് എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ മത്സരം കടുക്കുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് ഗംഭീറിന്റെ പ്രഖ്യാപനം.

 

Continue Reading

Trending