Connect with us

kerala

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് മറവിൽ കെ.എസ്.ഇ.ബി യിൽ കോടികളുടെ അഴിമതി – പി.കെ ഫിറോസ്

കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.

Published

on

കോഴിക്കോട് : സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് മറവിൽ കെ.എസ്.ഇ.ബി യിൽ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കെ.എസ്.ഇ.ബി യുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് ഇലക്ട്രിക് വാഹനങ്ങളിൽ ചാർജ് ചെയ്യുന്നത്.

നിലവിൽ ഏകദേശം ഒരു ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ 40,000 കാറുകളാണ്. ഒരു കാർ ഉടമ ഒരു മാസം ശരാശരി 5,000 രൂപയോളം സ്വകാര്യ കമ്പനിയുടെ ആപ്പിലേക്ക് ലോഡ് ചെയ്യണം. ഒരു വർഷം 350 കോടി രൂപയോളമാണ് ഇത് വഴി സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലെത്തുന്നത്. മുൻകൂട്ടി അടക്കുന്ന ഈ പണത്തിനാനുപാതികമായി നിശ്ചിത സമയത്തിനുള്ളിൽ ചാർജ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഉപഭോക്താവിന് പണം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. ഇങ്ങിനെ ലഭിക്കുന്ന പണവും സ്വകാര്യ കമ്പനിക്കാണ് ലഭിക്കുന്നത്.

ചാർജിങ്ങ് സംവിധാനത്തിന് കെ.എസ്.ഇ.ബി, കെ.ഇ.എം എന്ന പേരിൽ തയ്യാറാക്കിയ ആപ്പ് 2022 നവംബറിൽ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇന്ന് വരെ പ്രവർത്തനക്ഷമമായിട്ടില്ല. ഒരു വർഷത്തിലേറെയായി ഈ ആപ്പ് പ്രവർത്തിക്കാതിരിക്കുന്നത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണ്.  ഉപഭോക്താവിൻ്റെ പണം പോകുന്നത് ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ്.

കെ.എസ്.ഇ.ബിയുടെ പല ചാർജിങ് സ്റ്റേഷനുകളും പ്രവർത്തനരഹിതമായി കിടക്കുന്നുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിലെ ചാർജിംഗ് മെഷീനുകൾ പകുതിയിലധികവും കേട് വന്നതാണ്. ഇതിന്റെ മെയിന്റനൻസ് ആരുടെ ഉത്തരവാദിത്തമാണ് എന്നതിലും വ്യക്തതയില്ല. മാത്രവുമല്ല പല ചാർജിംഗ് സ്റ്റേഷനുകളിലും സ്ഥാപിച്ച മെഷീനുകൾ പുതിയ കാറുകൾ ചാർജ് ചെയ്യാൻ ഉപകരിക്കുന്നതല്ല എന്നും പി കെ ഫിറോസ് വ്യക്തമാക്കി. ഉപയോഗ ശൂന്യമായ മെഷീനുകൾ വാങ്ങിയത് വഴി കോടികളുടെ കമ്മീഷൻ ഇടനിലക്കാർ നേടിയിട്ടുണ്ടെന്നും ഫിറോസ് ആരോപിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിന്റെ മറവിൽ സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് അറിയിച്ചു.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending