Connect with us

GULF

മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസിസമൂഹവും സുസജ്ജരാവണം: ഷംസുദീൻ എം എൽ എ

ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

on

ദുബൈ : മതേതര ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് വേണ്ടി നാടിനോടൊപ്പം പ്രവാസി സമൂഹവും സുസജ്ജരായിരിക്കണമെന്നും മതങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ നാം ജാഗരൂകരായിരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം എൽ എ യുമായ അഡ്വക്കേറ്റ് എൻ ഷംസുദ്ദീൻ പ്രസ്ഥാപിച്ചു.

ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ കെഎംസിസി ഘടകങ്ങളിലെ നേതാക്കൾക്കും ഭാരവാഹികൾക്കുമായി ദേരാ പേൾ ക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടിയുടെ ആദ്യക്ഷതയിൽ സംഘടിപ്പിച്ച ക്യാമ്പിന് ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

കെഎംസിസി എന്ന മഹാ പ്രസ്ഥാനം ആഗോള തലത്തിൽ വളർന്നു പന്തലിച്ചു. മുസ്ലിം ലീഗിനോളം ഒപ്പമെത്തുന്ന രീതിയിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഈ പ്രവാസ സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും രാഷ്ട്രീയ ഇടപെടലുകളും ലോകത്തിന് തന്നെ മാതൃകയാണ്. ശക്തമായ അടിത്തറയും സംഘ ശക്തിയും പരസ്പര ഐക്യവും സഹജീവി സ്നേഹവും ഈ പ്രസ്ഥാനത്തെ ഉത്തരോത്തരം ഉന്നതിയിൽ എത്തിച്ചു.

ഏതൊരു സംഘടനയെയും കെട്ടുറപ്പോടെ നിലനിർത്തേണ്ടത് അതിന്റെ നേതൃനിരയുടെ ഉത്തരവാദിത്വമാണ്. അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്‌തും പക്വതയോടെയും ഇടപെടാൻ നേതാക്കൾക്ക്‌ കഴിയണം . ലോകത്ത് പല പ്രസ്ഥാനങ്ങളും തകർന്നു പോയത് ഐക്യം നഷ്ടപെട്ടപ്പോഴാണ്.
അദ്ദേഹം കൂട്ടിച്ചേർത്തു

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി വിഷൻ വിസ്ത ഏംപൗറിങ് വിട്ടാലിറ്റി ഉൽഗാടണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം വെസ്റ്റ് ബെസ്റ്റൺ പേൾ ക്രീക്ക് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിസന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു മുൻകൂട്ടി രജിസ്റ്റർ ചെയ്ത മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികളും പ്രധാന പ്രവർത്തകരും ഉൾപ്പെടുന്ന 200 പേരാണ് ക്യാമ്പ് അംഗങ്ങളായി പങ്കെടുത്തദ്.
രണ്ടു സെഷനിലായി നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക
സമിതി അംഗവും പ്രമുഖ പ്രഭാഷകനുമായ അൻസാരി തില്ലങ്കേരിയും പ്രമുഖ ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ് മുഖ്യ അഥിതിയായി പങ്കെടുത്തു യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര, എം സി ഹുസൈനാര് ഹാജി . ഹനീഫ് ചെർക്കള , അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ അഷ്‌റഫ് കർള , .ഡി സി സി ജനറൽ സെക്രട്ടറി സോമശേഖര ജെ എസ് .വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷ,‌ ഗഫൂർ എരിയാൽ, സെഡ് എ കയ്യാർ ജംഷാദ് പാലക്കാട് . സഹദുള്ള. ആയിഷ സഹദുല്ല .എന്നിവർ സംബന്ധിച്ചു.

ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ നേതാക്കളായ അബ്ദുല്ല ആറങ്ങാടി , സലാം കന്യപ്പാടി , ഹനീഫ് ടി ആർ , അഫ്സൽ മെട്ടമ്മൽ ,മഹ്മൂദ് ഹാജി പൈവളിഗെ .റഷീദ് ഹാജി കല്ലിങ്ങൽ .റാഫി പള്ളിപ്പുറം സി എച് നൂറുദ്ദീൻ ,.ഇബി അഹ്മദ് .യൂസുഫ് മുക്കൂട് , അഷ്‌റഫ് പാവൂർ .ഫൈസൽ മൊഹ്സിന് തളങ്കര .ഹസൈനാർ ബീജന്തടുക്ക . കെ പി അബ്ബാസ് കളനാട് മണ്ഡലം നേതാക്കളായ ഫൈസൽ പട്ടേൽ .അയ്യൂബ് ഉറുമി .ഇസ്മായിൽ നാലാംവാതുക്കൽ. ഹനീഫ് ബാവ നഗർ ,എ ജി എ റഹ്മാൻ .
തുടങ്ങിയവർ നേത്രത്വം നൽകി തൻഷീത്ത്, ഇൻസ്‌പെയറോ, തഫാൻ, ഇമ്പാക്റ്റ്, ടാലന്റ് തുടങ്ങിയ വ്യത്യസ്ത ട്രെയിനിംഗ് പ്രോഗ്രാമുകൾക്ക് ശേഷമാണ് ജില്ലാ കമ്മിറ്റി വിഷൻ വിസ്ത ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി ഖിറാഅത്തും. ജില്ലാ ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു

GULF

യു എ ഇയിൽ പെരുന്നാളിന് സ്വകാര്യ മേഖലയിൽ നാലുദിവസം അവധി

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Published

on

2025 ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 8 ഞായറാഴ്ച വരെ അറഫ ദിനവും ഈദ് അല്‍-അദ്ഹയും പ്രമാണിച്ച് യുഎഇയിലുടനീളമുള്ള എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

സർക്കാർ മേഖലയിലും നാലുദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു

Continue Reading

GULF

ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍

Published

on

അബുദാബി: ജീവിത നിലവാരം,സുരക്ഷ,സന്തോഷം എന്നിവയില്‍ അബുദാബി ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന് സര്‍വേ ഫലം. കഴിഞ്ഞ വര്‍ഷം അബുദാബി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പ് (ഡിസിഡി) നടത്തിയ അഞ്ചാമത് ജീവിത നിലവാര സര്‍വേയിലാണ് ലോകത്തെ മികച്ച ജനക്ഷേമ നഗരങ്ങളിലൊന്നായി അബുദാബി വീണ്ടും സ്ഥാനമുറപ്പിച്ചത്. ഈ വര്‍ഷത്തെ ആഗോള സൂചക പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ അംഗീകാരത്തിന്റെ തുടര്‍ച്ചയായാണ് ഡിസിഡിയുടെ സര്‍വേ ഫലം പുറത്തുവന്നിട്ടുള്ളത്.

14 പ്രധാന സാമൂഹിക ക്ഷേമ സൂചകങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു സര്‍വേ. അബുദാബിയില്‍ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് 93.6 ശതമാനം നിവാസികളും പങ്കുവച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. സന്തോഷ സൂചകവും 7.63ല്‍ നിന്ന് 10ല്‍ 7.74 ആയി ഉയര്‍ന്നിട്ടുണ്ട്. 190 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 100,000ത്തിലധികം വ്യക്തികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഭവന നിര്‍മാണം,തൊഴിലവസരങ്ങളും വരുമാനവും,കുടുംബ വരുമാനവും സമ്പത്തും,ജോലി-ജീവിത സന്തുലിതാവസ്ഥ,ആരോഗ്യം,വിദ്യാഭ്യാസം, കഴിവുകള്‍,വ്യക്തിഗത സമാധാനവും സുരക്ഷയും,സാമൂഹിക ബന്ധങ്ങള്‍,പൗര പങ്കാളിത്തവും ഭരണവും,പരിസ്ഥിതി ഗുണനിലവാരം,സാമൂഹികവും സാംസ്‌കാരികവുമായ ഐക്യം,സാമൂഹിക സേവനം,ജീവിത നിലവാരം,ഡിജിറ്റല്‍ സംതൃപ്തി,ക്ഷേമം തുടങ്ങിയ സൂചകങ്ങളിലാണ് പൊതുജനാഭിപ്രായം തേടിയത്. 75.6 ശതമാനം താമസക്കാര്‍ക്കും ശക്തമായ സാമൂഹിക പിന്തുണാ ശൃംഖലയുണ്ടെന്ന് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. യുഎഇ കമ്മ്യൂണിറ്റി വര്‍ഷത്തില്‍ സാമൂഹിക ഐക്യത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണിത്.

അബുദാബിയിലെ തൊഴില്‍ നിരക്കുകള്‍ ഒഇസിഡി ശരാശരിയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക അവസരങ്ങള്‍ക്കുള്ള എമിറേറ്റിന്റെ ആഗോള ആകര്‍ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. സന്നദ്ധസേവന പങ്കാളിത്ത നിരക്ക് 34.3 ശതമാനത്തിലെത്തി. ഇത് താമസക്കാര്‍ക്കിടയില്‍ ശക്തമായ കമ്മ്യൂണിറ്റി മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള എമിറേറ്റിന്റെ ശ്രമങ്ങളെ സര്‍വേ ഫലങ്ങളില്‍ വ്യക്തമാണെന്ന് ഡിസിഡി സോഷ്യല്‍ മോണിറ്ററിങ് ആന്റ് ഇന്നൊവേഷന്‍ സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ശൈഖ അല്‍ ഹൊസാനി പറഞ്ഞു. വ്യക്തിഗത ക്ഷേമത്തിന് മുന്‍ഗണന നല്‍കാന്‍ നൂതന നയങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അബുദാബിയുടെ നിരന്തര പ്രതിബദ്ധതയാണ് ജീവിത നിലവാര സര്‍വേ തെളിയിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Continue Reading

GULF

ജൂണ്‍ രണ്ടുമുതല്‍ ദുബൈയില്‍ വാഹന പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി

സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.

Published

on

ദുബൈ: ദുബൈയില്‍ വാഹനങ്ങളുടെ പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ‘ആര്‍ടിഎ ദുബൈ’ ആപ്പിലും വെബ്സൈറ്റിലും വാഹന പരിശോധന അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സേവനം ചെയ്യാവുന്നതാണ്. ജൂണ്‍ 2 മുതല്‍ പ്രാബല്യ ത്തില്‍ വരുന്ന ഈ സേവനം എമിറേറ്റിലുടനീളമുള്ള സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ എല്ലാ വാഹന പരിശോധനകള്‍ക്കും നിര്‍ബന്ധമായിരിക്കും. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ വരുന്ന ഉപഭോ ക്താക്കള്‍ 100 ദിര്‍ഹം അധികം നല്‍കിയാല്‍ മാത്രമെ വാഹന പരിശോധന സാധ്യമാകുകയുള്ളു. ഈ സേവന ഫീസിനു വിധേയമായി 19 കേന്ദ്രങ്ങളില്‍ വാക്ക്-ഇന്‍ സേവനം ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അല്‍ ഖുസൈസിലെയും അല്‍ ബര്‍ഷയിലെയും തസ്ജീല്‍ കേന്ദ്ര ങ്ങളില്‍ മാത്രമായി ആരംഭിച്ച ആദ്യഘട്ടം ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിന് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സേവനം വിപുലീകരിക്കുന്നത്. സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. ആറുമാസംനീണ്ട ആദ്യപരീക്ഷണ ഫലങ്ങള്‍ അല്‍ ഖുസൈസ്, അല്‍ ബര്‍ഷ കേന്ദ്രങ്ങളിലെ വാഹന പരിശോധന സേവനങ്ങള്‍ക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയത്തില്‍ ഏകദേശം 46 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

52ശതമാനം ഉപഭോക്താക്കള്‍ പ്രീ-ബുക്കിംഗ് സംവിധാനവും 26ശതമാനം ഇടപാടുകള്‍ ഓപ്ഷണ ല്‍ വാക്ക്-ഇന്‍ സേവനം വഴിയും പൂര്‍ത്തിയാക്കി, ബാക്കി 22ശതമാനംപേര്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റുകള്‍ ആവശ്യമില്ലാത്ത മറ്റ് സേവനങ്ങള്‍ക്കായിരുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചയദാര്‍ഢ്യമുള്ളവരുടെ യും മുതിര്‍ന്ന പൗരന്മാരുടെയും ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ ഒഴികെ, സാങ്കേതിക പരിശോധ നാ കേന്ദ്രങ്ങളിലെ എല്ലാ ഉപഭോക്തൃ, വാഹന വിഭാഗങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആര്‍ടിഎ വാഹന ലൈസന്‍സിംഗ് ഡയറക്ടര്‍ ഖായിസ് അല്‍ ഫാര്‍സി വ്യക്ത മാക്കി.

Continue Reading

Trending