Connect with us

kerala

ജില്ലാ സ്‌കൂള്‍ സ്‌കൂള്‍ കലോത്സവം: അപ്പീല്‍ ഹിയറിങ് ഡിസംബര്‍ എട്ട് മുതല്‍

രാവിലെ 9.30 മുതല്‍ സിവില്‍ സ്‌റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡന്‍സിയില്‍ നടക്കും.

Published

on

തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ജനറല്‍ കണ്‍വീനര്‍ മുമ്പാകെ വിവിധ മത്സര ഇനങ്ങള്‍ക്ക് അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികള്‍ക്കുള്ള ഹിയറിങ് ഡിസംബര്‍ 8,9 തീയതികളില്‍ (വ്യാഴം, വെള്ളി ദിവസങ്ങളിലായി) രാവിലെ 9.30 മുതല്‍ സിവില്‍ സ്‌റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡന്‍സിയില്‍ നടക്കും. ഹൈസ്‌കൂള്‍ വിഭാഗം മല്‍സരാര്‍ഥികള്‍ക്ക് ഡിസംബര്‍ എട്ടിനും ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരാര്‍ഥികള്‍ക്ക് ഡിസംബര്‍ ഒന്‍പതിനുമാണ് ഹിയറിങ്.

ഹിയറിങിന് യഥാസമയം എത്തിച്ചേരാത്ത മത്സരാര്‍ഥികളുടെ അപേക്ഷയും അനുബന്ധ വീഡിയോയും പരിശോധിച്ച് മറ്റൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തില്‍ അപ്പീല്‍ തീര്‍പ്പാക്കും. സിംഗിള്‍ ഇനത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികളും ഗ്രൂപ്പിനത്തില്‍ അപ്പീല്‍ സമര്‍പ്പിച്ച മത്സരാര്‍ഥികളില്‍ ടീം ക്യാപ്റ്റനും ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍/ പ്രധാനാധ്യാപകന്‍ ചുമതലപ്പെടുത്തുന്ന അധ്യാപകര്‍ക്കൊപ്പം, മാത്രമേ ഹാജരാകാവൂ.

രക്ഷിതാക്കളോ, പരിശീലകരോ ഹാജരാകേണ്ടതില്ല. മത്സരാര്‍ഥികള്‍ ഡിജിറ്റല്‍ രേഖകള്‍ ഒന്നും കരുതേണ്ടതില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ റെക്കോര്‍ഡ് ചെയ്ത ഡിജിറ്റല്‍ രേഖകള്‍ മാത്രമേ പരിശോധിക്കൂ. കുട്ടിയെ തിരിച്ചറിയുന്നതിന് പ്രിന്‍സിപ്പല്‍/ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ കത്ത്, അപ്പീല്‍ രസീത്, അതോടൊപ്പം നല്‍കിയിട്ടുള്ള കത്ത് എന്നിവ ഹാജരാക്കണം. അപ്പീലിന് ഹാജരാകുന്ന മത്സരാര്‍ഥികള്‍ ഭക്ഷണത്തിനുള്ള ക്രമീകരണം സ്വയം ഒരുക്കേണ്ടതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

kerala

‘ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്’: ടി സിദ്ദിഖ്

Published

on

രാഹുൽ ഗാന്ധി വയനാട്ടിൽ എത്താറില്ലെന്ന് പരിഹസിച്ച എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മറുപടിയുമായി ടി സിദ്ദിഖ് എംഎൽഎ. ഭാരത് ജോഡോ യാത്ര പോലും നിർത്തിവച്ചാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയത്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിൽ കർണാടക സർക്കാർ ധനസഹായം പ്രഖ്യാപിച്ചതിനെ ബിജെപി എതിർത്തിരുന്നു. അതിന് കെ സുരേന്ദ്രൻ ക്ഷമ ചോദിക്കണമെന്നും ടി സിദ്ദിക്ക് എംഎൽഎ വ്യക്തമാക്കി.

 

Continue Reading

Trending