Connect with us

Video Stories

സി.ബി.ഐ വിധി അഹന്തക്കേറ്റ അടി

Published

on

രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ തലവനെ ഒറ്റരാത്രികൊണ്ട് പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഒരുവിധിയാണ്. ഡയറക്ടര്‍ അലോക്‌വര്‍മയെ 2018 ഒക്ടോബര്‍ 23നാണ് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. അതിന് സര്‍ക്കാര്‍പറഞ്ഞ കാരണം വിചിത്രമായിരുന്നു. അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം നിലനില്‍ക്കുന്നുവെന്നായിരുന്നു അത്. സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയും അലോക്‌വര്‍മയും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനധികൃതമായും അനാവശ്യമായും ഇടപെടുകയായിരുന്നു. ഡയറക്ടര്‍ അലോക്‌വര്‍മ അഴിമതിക്കുറ്റത്തിന് അസ്താനയെ മാറ്റിയതിലുള്ള പ്രതികാരനടപടിയായാണ് കേന്ദ്രം ഡയറക്ടറെ മാറ്റിയത്. നേരത്തെതന്നെ പലകേസുകളിലും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് സി.ബി.ഐ തലവന്‍ വഴങ്ങുന്നില്ലെന്നത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. അലോക്‌വര്‍മ, വിഷയം സ്വാഭാവികമായും ഉന്നത നീതിപീഠത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും വിചാരണക്കുശേഷം കോടതി വര്‍മയെ തല്‍സ്ഥാനത്ത് ഉടന്‍ തുടര്‍ന്നു നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുകയുമാണ്. അദ്ദേഹം ഇന്നലെ ചുമതലയേറ്റെങ്കിലും സേവന കാലാവധി ഈമാസം തീരാനിരിക്കെ വര്‍മയ്ക്ക് കാര്യമായെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നകാര്യം സംശയമാണ്.
അലോക്‌വര്‍മക്കെതിരായ അഴിമതിയാരോപണത്തെക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം നടത്തുകയാണെന്ന കാരണം പറഞ്ഞായിരുന്നു സര്‍ക്കാരിന്റെ പുറത്താക്കല്‍ നടപടി. അന്വേഷണം തുടരാനും അതിനുശേഷം നിയമനഅതോറിറ്റിക്ക് വര്‍മയുടെ നിയമനം വേണമെങ്കില്‍ പുന:പരിശോധിക്കാമെന്നുമാണ് സുപ്രീംകോടതിയുടെ ചൊവ്വാഴ്ചത്തെ വിധി. വര്‍മക്കും നീതി ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ ആശ്വസിക്കാമെങ്കിലും കേന്ദ്രസര്‍ക്കാരിന് വര്‍മയുടെമേലുള്ള പരാതിയില്‍ നടപടിയെടുക്കാന്‍ ഇനിയും അധികാരമുണ്ട് എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്. അന്വേഷണം തീരുന്നതുവരെ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളൊന്നും സി.ബി.ഐ ഡയറക്ടര്‍ എടുക്കരുതെന്ന താക്കീതും കോടതി വര്‍മക്ക് നല്‍കിയിട്ടുണ്ട്. വര്‍മയോട് അവധിയില്‍ പോകാനാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷനും കേന്ദ്രസര്‍ക്കാരിന്റെ പഴ്‌സണല്‍ കാര്യമന്ത്രാലയവും ഉത്തരവിട്ടത്. ഇതിനെതിരെ പിറ്റേന്നുതന്നെ കോടതിയെ സമീപിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി ഡയറക്ടര്‍ നാഗേശ്വര്‍റാവുവിനെയാണ് പകരം ഡയറക്ടറുടെ ചുമതല ഏല്‍പിച്ചത്. കോടതി ആദ്യം കേസ് വാദത്തിനെടുത്തപ്പോള്‍ വര്‍മയെ മാറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതെങ്കിലും വര്‍മയെ തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് വ്യക്തമായിരുന്നു. സ്ഥലംമാറ്റമല്ല അവധിയെന്ന സര്‍ക്കാര്‍ വാദത്തില്‍, ജോലിയില്‍ ഇടപെടുന്ന എല്ലാനടപടികളും സ്ഥലം മാറ്റത്തിന്റെ നിര്‍വചനത്തില്‍പെടുമെന്നാണ് ചീഫ്ജസ്റ്റിസ് രഞ്ജന്‍ഗോഗോയ്, ജസ്റ്റിസുമാരായ എസ്. കെ കൗള്‍, കെ. .എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച്് വിധിച്ചത്. ഡയറക്ടറുടെ നിയമനം അംഗീകരിക്കുന്ന പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസും ലോക്‌സഭാ പ്രതിപക്ഷ നേതാവും അംഗങ്ങളായ ഉന്നതാധികാര സമിതിയുടെ യോഗം ഒരാഴ്ചക്കുള്ളില്‍ ചേരാനും നിര്‍ദേശമുണ്ട്. വര്‍മയുടെ കേസില്‍ വിധിപറഞ്ഞയാളെന്ന നിലക്ക് സമിതിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചീഫ്ജസ്റ്റിസ് പ്രഖ്യാപിച്ചിരിക്കുന്നു. പകരം ജസ്റ്റിസ് എ.കെ സിക്രിയെയാണ് അദ്ദേഹം നിയോഗിച്ചിരിക്കുന്നത്.
40,000 കോടിയുടെ റഫാല്‍ യുദ്ധവിമാന അഴിമതിയുടെ പശ്ചാത്തലത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാരിന്റെയും വിശിഷ്യാ പ്രധാനമന്ത്രിയുടെയും കൈകള്‍ പൊള്ളുമോ എന്നുമുള്ള ആശങ്കയാണ് മോദിസര്‍ക്കാരിനെ ഇത്തരമൊരു അഭൂതപൂര്‍വമായ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നതാണ് വാസ്തവം. റഫാല്‍ ഇടപാടിലെ അഴിമതി വിശദീകരിക്കുന്ന തെളിവുകളുമായി ബി.ജെ.പി വിമതരായ യശ്വന്ത് സിന്‍ഹയും അരുണ്‍ഷൂരിയും സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനോടൊപ്പം വര്‍മയെ സന്ദര്‍ശിച്ചത് സര്‍ക്കാരിന് ഞെട്ടലുളവാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിലെ ഉന്നതരും സി.ബി.ഐയിലെ ഗുജറാത്ത് കേഡറിലെ ഏതാനും ഉദ്യോഗസ്ഥരും തമ്മില്‍ സി.ബി.ഐ അന്വേഷണത്തിലിരിക്കുന്ന കേസുകളില്‍ ചില അവിഹിതഇടപാടുകള്‍ നടന്നുവരുന്നതായും ഡയറക്ടര്‍ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.. ഇതിന്റെ ഭാഗമായി അഴിമതിക്കുറ്റത്തിന് ചിലരെ അറസ്റ്റുചെയ്യുകയും സി.ബി.ഐ ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി റെയ്ഡ് നടത്തുകയുമുണ്ടായി.
രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങള്‍ ചരിത്രിത്തിലില്ലാത്ത വിധം എന്‍. ഡിഎ സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന ആരോപണം കലശലായി നിലനില്‍ക്കവെയാണ് സി.ബി.ഐ തലവനെ അര്‍ധരാത്രി മാറ്റിയ നടപടി. സുപ്രീംകോടതിയെയും റിസര്‍വ് ബാങ്കിനെയും തിരഞ്ഞെടുപ്പ്, വിജിലന്‍സ് കമ്മീഷനുകളെയുമെല്ലാം മോദി സര്‍ക്കാര്‍ നോക്കുകുത്തികളാക്കുന്നുവെന്ന ആരോപണങ്ങള്‍ എത്രയോ വസ്തുതകളായി പുറത്തുവന്നുകഴിഞ്ഞതാണ്. ഡിസംബര്‍ അവസാനം സുപ്രീംകോടതിയുടേതായി പുറത്തുവന്ന ഗുജറാത്തിലെ സൊഹറാബുദ്ദീന്‍ഷെയ്ഖ് വധക്കേസ് വിധിയില്‍ പ്രതികളായ മോദിയുടെ കീഴിലെ പൊലീസുദ്യോഗസ്ഥരെയെല്ലാം വെറുതെവിട്ട നടപടിയില്‍ സി.ബി.ഐയുടെ കള്ളക്കളികള്‍ സുതരാം വ്യക്തമായതാണ്. രാജ്യത്തെ അന്വേഷണ ഏജന്‍സിയെ എത്രകണ്ട് സ്വന്തം രാഷ്ട്രീയ വര്‍ഗീയ ഇച്ഛകള്‍ക്ക് പാത്രീഭൂതമാക്കാമെന്നതിനുള്ള ഒന്നാംതരംതെളിവായിരുന്നു ഈ കേസിലെ വിധിന്യായം. സി.ബി.ഐയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മതിപ്പ് കുറക്കുന്നതായി ഇത്. കൊലപാതകം കണ്ടെത്തിയെന്ന് പറഞ്ഞ കോടതിതന്നെയാണ് കേസില്‍ സി.ബി.ഐക്ക് തെളിവുകള്‍ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയത്. ഇതടക്കം 22 വ്യാജ ഏറ്റുമുട്ടലുകളാണ് മുസ്്‌ലിംകള്‍ക്കെതിരെ മോദിഭരണകാലത്ത് ഗുജറാത്തില്‍ നടന്നത്. ബി.ജെ.പി മുന്‍ എം.പി വിജയ്മല്യ പ്രതിയായ 9,000 കോടിയുടെ ബാങ്ക്‌വായ്പാ തട്ടിപ്പുകേസില്‍ അയാളെ രക്ഷിക്കാന്‍ സഹായിച്ചത് മോദിയുടെ കീഴിലെ സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന ആരോപണം ഇതുവരെയും നിഷേധിക്കപ്പെട്ടിട്ടില്ല. ഇടനിലക്കാരെ ഉപയോഗിച്ച് സി.ബി.ഐ ഉന്നതരും സര്‍ക്കാരിലെ ചിലരും ചേര്‍ന്ന് പ്രമാദമായ അഴിമതിക്കേസുകള്‍ നിര്‍വീര്യമാക്കിക്കൊടുക്കുന്ന പണിയാണ് ചില സി.ബി.ഐ ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരുന്നത്. ഇതിനെതിരെ അകത്തുനിന്നുകൊണ്ട് ആര്‍ജവത്തോടെ പോരാടിയെന്നതാണ് അലോക്‌വര്‍മക്കെതിരായ പ്രതികാരനടപടിക്ക് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇത് നീതിപീഠം വ്യക്തമായി തിരിച്ചറിഞ്ഞ് തിരുത്തിയതില്‍ ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വസിക്കാമെങ്കിലും പൊതുതിരഞ്ഞെടുപ്പ് അടുത്തുവരവെ ഇത്തരംനടപടികള്‍ ഇനിയും ഉണ്ടാവില്ലെന്ന് കരുതാന്‍വയ്യ. പൗരന്റെ നിതാന്തമായ ജാഗ്രതയാണ് ജനാധിപത്യത്തിന്റെ വിജയം. ഭരണഘടനാസ്ഥാപനങ്ങളിലാണ് അതിന്റെ നിലനില്‍പ്. അതാരും മറക്കരുത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending