Connect with us

Video Stories

ഗോഡ്‌സെക്ക്് പാദുകം ജിന്നക്ക് പാഷാണം

Published

on

നളന്ദയെയും തക്ഷശിലയെയും പോലെ ഇന്ത്യാചരിത്രത്തിന്റെ നവോത്ഥാന വഴിയിലെ അവിസ്മരണീയമായ അധ്യായങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശില്‍ സ്ഥിതിചെയ്യുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല. രാജ്യം കണ്ട നവോത്ഥാന നായകനും വിദ്യാഭ്യാസ വിചക്ഷണനും പുരോഗമനേച്ഛുവുമായ സര്‍ സയ്യിദ് അഹമ്മദ്ഖാന്റെ ധിഷണാഭാവനയില്‍ വിരിഞ്ഞ ഈ അക്ഷര വൃക്ഷത്തിന്റെ അടിവേരറുക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം. ബ്രിട്ടീഷുകാര്‍ക്കെതിരെ ശബ്ദിച്ചതിന് ഇന്ത്യയിലെ മൂന്നിലൊന്നോളം മുസ്‌ലിം ജനത ഉപയോഗിച്ചുവന്നിരുന്ന ഉര്‍ദു ഭാഷയെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും കോടതികളില്‍ നിന്നും തുടച്ചുനീക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്‌ലിംകളുടെ ഇടയില്‍ ഇംഗ്ലീഷ് ഭാഷാസ്വാധീനം ഉണ്ടാക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ട് സര്‍ സയ്യിദ് 1877ല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജിന് തുടക്കം കുറിക്കുന്നത്. ലോക പ്രശസ്തമായ ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ്, കേംബ്രിജ് സര്‍വകലാശാലകളുടെ മാതൃക പിന്‍പറ്റിയാണ് ഇന്നു കാണുന്ന അലിഗഡ് മുസ്‌ലിം സര്‍വകലാശാല എന്ന കൂറ്റന്‍ വിദ്യാവടവൃക്ഷത്തിന് വിത്തുപാകിയത്. എന്നാല്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ അതിന്റെ കാട്ടാള നൃത്തം അരങ്ങേറ്റുകയാണ് ഇപ്പോള്‍ അലിഗഡിന്റെ വിശുദ്ധ മണ്ണിലും. ഈ മഹത് സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രത്തിലെ ബി. ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍. അതിന് സാങ്കേതികവും നിയമപരവും സര്‍ഗാത്മകവുമായ തടസ്സങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കവെ, സ്ഥാപനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്നതായിരിക്കുന്നു പുതിയ ഉന്നം. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം അലിഗഡിലുണ്ടായ വേദനാനിര്‍ഭരമായ സംഭവവികാസം.
സ്വാതന്ത്ര്യസമര രംഗത്തെ മുന്നണിപ്പോരാളിയും സര്‍വേന്ത്യാമുസ്‌ലിംലീഗ് നേതാവുമായ മുഹമ്മദലി ജിന്ന 1934ല്‍ അലിഗഡ് സര്‍വകലാശാലയുടെ ആജീവനാന്ത അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സര്‍ സയ്യിദിനെപോലെ തന്നെ വിദ്യാഭ്യാസ-രാഷ്ട്ര സംബന്ധിയായ കാര്യങ്ങളില്‍ ഇന്ത്യക്കാരുടെയും വിശിഷ്യാ മുസ്‌ലിംകളുടെയും പ്രതീക്ഷാസ്തംഭമായിരുന്നു പിന്നീട് പാക്കിസ്താന്റെ രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന. ഈ സരണിയിലെ രാജ്യത്തെ വിദ്യയുടെ പ്രതിഫലനമായിരുന്നു മൗലാനാഅബ്ദുല്‍കലാം ആസാദ്. മാലാനായുടെയും രാഷ്ട്രപതി, പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റു എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ജിന്നയുടെയും ചിത്രം അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ കാമ്പസില്‍ സ്ഥാപിക്കപ്പെട്ടതില്‍ അന്നുമുതല്‍ ഇക്കഴിഞ്ഞ ദിവസം വരെ കാര്യമായൊരു പ്രതിഷേധവും രാജ്യത്തെവിടെനിന്നും ഉയര്‍ന്നുവന്നിരുന്നില്ല. മുന്‍ എം.പി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മറ്റുചില ബി.ജെ.പി എം.പിമാര്‍ തുടങ്ങിയവര്‍ ജിന്നയുടെ ചിത്രം അലിഗഡ് സര്‍വകാലാശാലയില്‍ നിന്ന് മാറ്റണമെന്ന് വാദമുന്നയിച്ചിരുന്നു. അതൊന്നും മുഖ്യധാരാ സമൂഹത്തെയോ അക്കാദമിക തലത്തിലുള്ള സവ്യസാചികളെയോ ബാധിച്ച വിഷയവുമായില്ല.
എന്നാല്‍ മെയ് രണ്ടിന് ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പിയുടെ ഏതാനും പ്രവര്‍ത്തകര്‍ ജിന്നയുടെ ചിത്രം സ്ഥാപിച്ചിരിക്കുന്ന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത് പ്രകോപനം ഉണ്ടാക്കാനും അതില്‍നിന്ന് വരുംകാലത്തേക്കുള്ള രാഷ്ട്രീയ മാംസത്തുണ്ടം കിട്ടുമോ എന്ന് നോക്കാനുമായിരുന്നു. സ്വാഭാവികമായും എ.ബി.വി.പിയുടെയും ബി.ജെ.പിയുടെയും കുബുദ്ധിയറിയാവുന്ന വിദ്യാര്‍ത്ഥികളും അക്കാദമിക സമൂഹവും സര്‍വകലാശാലക്കുള്ളില്‍ എതിര്‍പ്രതിഷേധം ഉയര്‍ത്തി. വെള്ളിയാഴ്ചയാണെന്നും മുസ്‌ലിംകള്‍ക്ക് പുണ്യമായ ജുമുഅ നമസ്‌കാരം നടക്കേണ്ട ദിവസമാണെന്നുമൊക്കെ അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു വര്‍ഗീയക്കോമരങ്ങളുടെ വിദ്യാക്ഷേത്രത്തിലേക്കുള്ള ഉറഞ്ഞുതുള്ളല്‍. സ്വാഭാവികമായും കാമ്പസിനുള്ളിലെ പള്ളികളിലെ ജുമുഅ തടയുകയും പകരം വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി പേര്‍ക്ക് പുറത്ത് പാതയിലും മറ്റും ജുമുഅ നമസ്‌കാരം നിര്‍വഹിക്കേണ്ടിയും വന്നു. നൂറ്റമ്പതോളം മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാക്കാലമാണിത്. അത് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുന്നു. സംഘര്‍ഷാവസ്ഥ പടരാതിരിക്കാനെന്നു പറഞ്ഞ് കാമ്പസിലെയും നഗരത്തിലെയും ഇന്റര്‍നെറ്റ് സംവിധാനം നിര്‍ത്തലാക്കി. പ്രദേശത്ത് നിരോധനാജ്ഞയും ഏര്‍പെടുത്തി. ഇത്രയും വലിയൊരു സര്‍വകലാശാലയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ്‌സേവനം നിഷേധിക്കലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ അവസരങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞുതന്നെയായിരിക്കണം അവരിത് ചെയ്തത്. പൊലീസും പട്ടാളവുമൊന്നും കയറാതെ വിദ്യാലയാന്തരീക്ഷം ശാന്തമായൊഴുകുന്ന പുഴ പോലെയാകണമെന്ന കാഴ്ചപ്പാടിന് വിരുദ്ധമായ നടപടികളാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മോദിയേക്കാള്‍ ന്യൂനപക്ഷ വിരുദ്ധത കാട്ടാന്‍ തിടുക്കപ്പെട്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയവാദികളെ ഇതും തൃപ്തിപ്പെടുത്തിയിരിക്കണം. വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിലെ ജിന്നയുടെ ചിത്രം എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സതീഷ് ഗൗതം അലിഗഡ് സര്‍വകലാശാലാ വി.സിക്ക് എഴുതിയ കത്താണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരായ അമിത് ഗോസ്വാമി, യോഗേഷ് വാഷ്‌നി എന്നിവര്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ച സന്ദേശമാണ് സംഘര്‍ഷത്തിന് കാരണം. ഇവരെ യോഗിയുടെ പൊലീസ് ഞായറാഴ്ച അറസ്റ്റ്‌ചെയ്തു.
ഇനി ജിന്നയുടെ പടമാണ് പ്രശ്‌നമെന്നിരിക്കട്ടെ. അത് അവിടെ സ്ഥാപിച്ചുതന്നെ ക്ലാസുകള്‍ മുന്നോട്ടുപോകണമെന്നൊന്നും ആരും ആവശ്യപ്പെടുന്നില്ല. അവിടെ ഇരുന്നതുകൊണ്ട് വിശേഷിച്ചെന്തെങ്കിലും കുറവ് വരാനും പോകുന്നില്ല. രാജ്യം നൂറ്റാണ്ടുകള്‍ ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരികളുടെ പേരുകളാണ് പാലക്കാട് ഗവ. വിക്ടോറിയ കോളജിനും തലശ്ശേരി ബ്രണ്ണനും ഒക്കെ ഇന്നും നാം പേറി നടക്കുന്നതെങ്കില്‍ രാജ്യ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു നേതാവിന്റെ ചിത്രം അദ്ദേഹം അംഗമായ സ്ഥാപനത്തിന്റെ ഒരു മൂലയില്‍ ഇരിക്കുന്നതുകൊണ്ടെന്തിനാണ് തീവ്ര ദേശീയവാദികള്‍ക്ക് ചൊറിച്ചിലുണ്ടാകുന്നത്. മുംബൈയിലെ വിക്ടോറിയ ടെര്‍മിനല്‍ റെയില്‍വെ സ്‌റ്റേഷന്‍ ഛത്രപതി ശിവജിയാക്കി. ദലിതുകളുടെ നേതാവ് അംബേദ്കറുടെ പേര് യു.പി സര്‍ക്കാര്‍ രേഖകളില്‍ മാറ്റിയതെന്തിനായിരുന്നു? ബോംബെ ഹൈക്കോടതി മ്യൂസിയത്തിലടക്കം ജിന്നയുടെ ചിത്രമുണ്ട്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ ക്ഷേത്രം പണിയുന്നവര്‍ക്ക് ചരിത്രത്തിലും ബഹുസ്വരതയിലും ലവലേശം താല്‍പര്യമുണ്ടാകാന്‍ വഴിയില്ലല്ലോ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending