Connect with us

Video Stories

കേരളം സ്റ്റാലിന്റെ റിപ്പബ്ലിക്കുമല്ല

Published

on

ആലുവ എടത്തലക്കടുത്ത് കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കിലിടിച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്ന മുഖ്യമന്ത്രിയുടെ വാദമുഖങ്ങള്‍ ഇടതുമുന്നണിസര്‍ക്കാരിന്റെ മതനിരപേക്ഷ മുഖംമൂടി പിച്ചിച്ചീന്തുന്നതായിരിക്കുന്നു. രണ്ടുമാസത്തേക്ക് നാട്ടിലേക്ക് അവധിക്കുവന്ന പ്രവാസിയായ മുപ്പത്തൊമ്പതുകാരന്‍ ഉസ്മാനെയാണ് പൊലീസ് സംഘം അതിക്രൂരമായി മര്‍ദിച്ച് ആസ്പത്രിയിലാക്കിയിരിക്കുന്നത്. അടുത്തിടെയായി സംസ്ഥാനത്തെ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന കസ്റ്റഡി കൊലപാതകം അടക്കമുള്ള കിരാതപരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചവരെയാകെ തീവ്രവാദികളാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം കേരളത്തിന്റെ മഹിതമായ രാഷ്ട്രീയ സംസ്‌കാരത്തിന് അനുയോജ്യമല്ലാത്ത അത്യന്തം ലജ്ജാകരമായ ഒന്നാണ്.
റമസാന്‍ വ്രതമെടുത്ത ഉസ്മാന്‍ മാതാപിതാക്കള്‍ക്ക് മരുന്ന ്എത്തിച്ചുകൊടുത്തശേഷം വീടിനടുത്തുള്ള കവലയിലേക്ക് നോമ്പുതുറയ്ക്കുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാനായി ചെന്നതായിരുന്നു. അപ്പോഴാണ് മഫ്തിയില്‍ എസ്.ഐയുടെ സ്വകാര്യകാറില്‍ എ.എസ്.ഐ അടങ്ങുന്ന പൊലീസ്‌സംഘം ഉസ്മാന്റെ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ ഉരസിയത്. അമിതവേഗതയില്‍ വന്ന കാര്‍ തെറ്റായി നിര്‍ത്തിയിട്ട മറ്റൊരു ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നിതിനിടെ ഉസ്മാന്റെ ബൈക്കിലിടിക്കുകയായിരുന്നുവത്രെ. ഇതുകണ്ട ഉസ്മാന്‍ കാറിലുണ്ടായിരുന്നവരോട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് പൊലീസും ഉസ്മാനുമായി അടിപിടിയായി. പൊലീസുകാരാണെന്ന് മനസ്സിലാകാതെയായിരുന്നു ഇതെല്ലാം. തുടര്‍ന്ന് പൊലീസ്‌സംഘം ഉസ്മാനെ കാറില്‍ പിടിച്ചിട്ട് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. വാരിയെല്ലും മുഖവും പൊട്ടി ചോരയൊലിച്ചു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും പൊലീസ്‌സ്റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴാണ് പൊലീസുകാരാണ് തട്ടിക്കൊണ്ടുപോയതെന്ന് മനസ്സിലാകുന്നത്. തുടര്‍ന്നാണ് ഉസ്മാനെ ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായത്. ആസ്പത്രിയില്‍നിന്ന് പക്ഷേ പരിക്കില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു.
ഇതുസംബന്ധിച്ച് വ്യാഴാഴ്ച നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചു. ആലുവ അംഗം കോണ്‍ഗ്രസിലെ അന്‍വര്‍സാദത്താണ് പ്രശ്‌നം ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇതിനു നല്‍കിയ മറുപടി പൊലീസിനെ പരോക്ഷമായി ന്യായീകരിക്കുന്നത് മാത്രമല്ല, പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കാനെത്തിയവര്‍ തീവ്രവാദികളാണെന്നും പ്രതിപക്ഷം അവരെ പ്രോല്‍സാഹിപ്പിക്കുന്നവരാണെന്നുമായിരുന്നു. പരിക്കേറ്റ ഉസ്മാന് റമസാന്‍ നോമ്പുണ്ടായിരുന്നുവെന്ന് സാദത്ത് പറഞ്ഞതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ആലുവ സ്വതന്ത്രറിപ്പബ്ലിക്കല്ലെന്നും പൊലീസിനെ ആദ്യം അടിച്ചത് ഉസ്മാനാണെന്നും പ്രതിഷേധിക്കാനെത്തിയവരില്‍ ഒരാള്‍ കളമശ്ശേരി ബസ് കത്തിക്കല്‍ അടക്കമുള്ള കേസുകളിലെ പ്രതിയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ യു.എ.പി.എ കേസിലെ പ്രതി ഇസ്മയില്‍ ഉസ്മാന്റെ പിതൃസഹോദരന്റെ മകനാണ്. അതുകൊണ്ടാണ് താന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം നിന്നതെന്ന് ഇസ്മയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്മയില്‍ മാത്രമല്ല, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളുടെയൊക്കെ പ്രവര്‍ത്തകരും സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും ഇസ്മയിലിനെ ചൂണ്ടി പ്രതിഷേധക്കാരും ആലുവയിലെ ജനങ്ങളും പ്രതിപക്ഷവും തീവ്രവാദികളാണെന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ചതിനെ എങ്ങനെയാണ് ന്യായീകിരക്കാനാകുക? പരിക്കേറ്റ വ്യക്തി, പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞിരിക്കുന്ന നോമ്പുകാരനെന്ന് പറഞ്ഞതിനെ എന്തിനായിരുന്നു മതത്തിന്റെയും തീവ്രവാദത്തിന്റെയും പരിവേഷം നല്‍കാന്‍ പിണറായി വിജയന്‍ മുന്നോട്ടുവന്നത്? ഇതിനുപിന്നില്‍ മൃദുഹിന്ദുത്വത്തിന്റെ പേരില്‍ നാലുവോട്ട് തന്റെ പെട്ടിയില്‍ വീഴട്ടെ എന്ന ഗൂഢലക്ഷ്യമായിരുന്നില്ലേ? ഇനി സമരക്കാരൊക്കെ തീവ്രവാദികളാണെന്ന് വെച്ചാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദികളുള്ളത് സി.പി.എമ്മിലാണെന്ന് പറയേണ്ടിവരും. പൊതുമുതല്‍ നശിപ്പിക്കല്‍ മുതല്‍ ആശയഎതിരാളികളെ ഇത്രയെണ്ണം കൊലപ്പെടുത്തിയ കൂട്ടര്‍ കേരളത്തില്‍ സി.പി.എമ്മകാരും ആര്‍.എസ്.എസ്സുകാരുമല്ലേ. തൊട്ടടുത്ത പറവൂരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍.എസ്.എസ്സുകാര്‍ ആക്രമിച്ച ഇസ്‌ലാം മതപ്രബോധകരെ ജയിലിലിടച്ചപ്പോഴും സിലബസിലെ പിശകിന് പീസ്ഫൗണ്ടേഷന്‍ സ്ഥാപകന്‍ എം.എം.അക്ബറിനെ അറസ്റ്റുചെയ്ത് സ്‌കൂളുകള്‍ക്ക് താഴിട്ടപ്പോഴും പ്രയോഗിച്ച തന്ത്രത്തിന് താടിവെച്ചവന്‍ മുസ്‌ലിമാകുമ്പോള്‍ കൂടുതല്‍ സൗകര്യപ്രദം! ഇനി ഉസ്മാന്റെ ബന്ധു ഇസ്മയില്‍ ബസ് കത്തിക്കല്‍ കേസില്‍ പ്രതിയാണെങ്കില്‍ അതെന്തിന് വേണ്ടിയായിരുന്നു? ഇതേ പിണറായിവിജയന്‍ 2009ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിനെതിരെ പൊന്നാനിയില്‍ പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിക്കൊപ്പം പരസ്യമായി വേദി പങ്കിട്ട് വോട്ട് പിടിച്ചതോ? മറ്റുള്ളവര്‍ തൊട്ടാല്‍ വിഷവും താന്‍ തൊട്ടാലത് അമൃതും എന്ന പിണറായിയുടെ നയം പഴയ പാര്‍ട്ടി സെക്രട്ടറിയുടെ പ്രേതം ഇപ്പോഴും മുഖ്യമന്ത്രിയില്‍ കുടികിടക്കുന്നുണ്ടെന്നതിനുള്ള ഒന്നാംതരം തെളിവാണ്. പരിക്കേറ്റയാളെയും അയാളുടെ കുടുംബത്തെയും പ്രതിപക്ഷത്തെയും താറടിക്കാന്‍ തന്റെ പൊലീസ് എഴുതിത്തന്ന കുറിപ്പ് അതേപടി നിയമസഭയില്‍ വായിച്ച മുഖ്യമന്ത്രിക്ക് അടിയന്തരാവസ്ഥാക്കാലത്ത് തന്നെ മര്‍ദിച്ചെന്നുപറയുന്ന പൊലീസിനെ സ്‌നേഹിക്കുന്ന തരത്തില്‍ ‘സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം’ ബാധിച്ചുവോ?
പിണറായി ‘സ്വതന്ത്ര റിപ്പബ്ലിക്കില്‍’ രണ്ടുവര്‍ഷത്തിനിടെ നടന്നത് ഇരുപതിലധികം രാഷ്ട്രീയക്കൊലപാതകങ്ങള്‍. പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം രേഖപ്പെടുത്തിയ വര്‍ഷം പിണറായി അധികാരമേറ്റ 2016 ആയിരുന്നു -7,07,870 കേസുകള്‍. 2017ല്‍ കേസുകളുടെ എണ്ണം 6,52,904. ഈവര്‍ഷം മാര്‍ച്ചുവരെ മാത്രം 1,53,031. പൊലീസിന്റെ മനോവീര്യം കെടുത്തരുതെന്ന് പറയുന്ന പിണറായിവിജയന്‍ തന്റെ കീഴില്‍ രണ്ടുവര്‍ഷം കൊണ്ട് പൊലീസ് നടത്തിയ അക്രമങ്ങളും അഴിമതിയും കണ്ടില്ലെന്ന് നടിച്ചാല്‍ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണോ മലയാളിസമൂഹം. ജോസഫ്സ്റ്റാലിന്റെ റിപ്പബ്ലിക്കല്ല കേരളം. ചെങ്ങന്നൂരിലെ വോട്ടാണ് പിണറായിയുടെ ധാര്‍ഷ്ട്യത്തിന് പിന്നിലെങ്കില്‍ ആ ദിവാസ്വപ്‌നത്തിന് ഏതാനുംമാസത്തിന്റെ ആയുസ്സേ ഉള്ളൂ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending