Connect with us

Video Stories

ചാണ്ടിയെ രക്ഷിക്കുന്നത് ആര്‍ക്കു വേണ്ടി

Published

on

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കാന്‍ ഇടതു മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും പുറത്തെടുക്കുന്ന നാണംകെട്ട കളികള്‍ക്കാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. രാജി വെക്കുകയല്ലാതെ മന്ത്രിക്കു മുന്നില്‍ മറ്റു പോംവഴികളില്ലെന്ന നിലയിലേക്ക് എല്ലാ സാഹചര്യങ്ങളും എത്തിച്ചേര്‍ന്നിട്ടും ഇന്നലെ ചേര്‍ന്ന ഇടതു മുന്നണി യോഗത്തിന് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഇതിന് തെളിവാണ്. ചില വ്യക്തികളുടെ പണാധിപത്യത്തിന് വിലയ്ക്കു വാങ്ങാന്‍ കഴിയുന്നത് മാത്രമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനവും രാഷ്ട്രീയ ധാര്‍മ്മികതയും ചുരുങ്ങിപ്പോകുന്നതിനെ നിസ്സാരമായി കാണാനാകില്ല. നഗ്നമായ നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടിട്ടും മന്ത്രിയെ സംരക്ഷിക്കാനാണ് ഇടതു മുന്നണി ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റെയും ചുമലില്‍ വെച്ചുകെട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നടത്തുന്ന നീക്കം കാപട്യം മാത്രമായേ കാണാനാകൂ. മുന്നണി ഭരണ സംവിധാനത്തില്‍ രാഷ്ട്രീയ ധാര്‍മ്മികത കാത്തു സൂക്ഷിക്കേണ്ടത് ഘടകകക്ഷികളുടെ കൂട്ടുത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിട്ടും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സി.പി.എമ്മും സി.പി.ഐയും എന്‍.സി.പിയും ഉള്‍പ്പെടെ ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും തുല്യമാണ്.
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര നിയമ ലംഘനങ്ങള്‍ നടന്നുവെന്നത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്ന കേവല ആരോപണമല്ല. ജില്ലാ ഭരണാധികാരി ആധികാരികമായി അന്വേഷിച്ച് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ്. അതിനെ നിസ്സാരവല്‍ക്കരിച്ച് മന്ത്രിയെ ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തു താല്‍പര്യത്തിനു പുറത്താണെന്ന് ഇടതു മുന്നണിയും മുഖ്യമന്ത്രിയും വ്യക്തമാക്കേണ്ടതുണ്ട്. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശങ്ങള്‍ എതിരായിട്ടും ഹൈക്കോടതിയില്‍നിന്നു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും തീരുമാനമെടുക്കാന്‍ ഇടതു മുന്നണിക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല എന്നത് ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാറും മുന്നണിയും എത്രത്തോളം കീഴ്‌പ്പെട്ടു പോകുന്നു എന്നതിന് തെളിവാണ്. നിയമ സംവിധാനത്തെ വെല്ലുവിളിച്ചും പണാധിപത്യംകൊണ്ട് കീഴ്‌പ്പെടുത്തിയും മന്ത്രിസ്ഥാനം കൈവെള്ളയില്‍ മുറികെപിടിക്കാം എന്ന പ്രതീതി ആരെങ്കിലും സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല. തനിക്കെതിരെ നീങ്ങാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രി തന്നെ പൊതുവേദികളില്‍ പരസ്യമായി വെല്ലുവിളി മുഴക്കുന്നതും ആരോപണങ്ങള്‍കൊണ്ട് മൂടിയിട്ടും രണ്ടു വര്‍ഷം കഴിഞ്ഞേ മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങൂവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നതും ഗൗരവതരമാണ്. ഇടതു മുന്നണിയേയും ഘടകക്ഷികളേയും ഒന്നടങ്കം വിലയ്ക്കു വാങ്ങുന്ന രീതിയിലേക്ക് ഒരു മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാറുന്നു എന്ന പ്രതീതിയാണ് ഇത്തരം നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്. അത് ശരിയല്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനും മന്ത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് തിരുത്താനുമുള്ള ഇച്ഛാശക്തി മുന്നണിയും മുഖ്യമന്ത്രിയും കാട്ടേണ്ടിയിരിക്കുന്നു.
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ എന്തെങ്കിലും തെറ്റുള്ളതായി സര്‍ക്കാറോ മുഖ്യമന്ത്രിയോ ഇതുവരെ പറഞ്ഞിട്ടില്ല. ആ നിലക്ക് റിപ്പോര്‍ട്ടില്‍ നിയമലംഘനം നടത്തിയെന്ന് പരാമര്‍ശിക്കപ്പെട്ട മന്ത്രിയെ സംരക്ഷിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഇടതുമുന്നണിക്കും സര്‍ക്കാറിനുമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എതിര്‍ ചേരിയിലെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാണിക്കുന്ന തിടുക്കം, സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലൂടെ സ്ഥാപിക്കപ്പെട്ട ഒരാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിനും മുഖ്യമന്ത്രിയും ഇടതു മുന്നണിയും മറുപടി പറയേണ്ടിയിരിക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളുടെ വാക്കുകളെ വേദവാക്യമായി കാണുമ്പോള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍, ഒരു ജില്ലാ ഭരണാധികാരിയുടെ വാക്കുകള്‍ക്ക് കടലാസ് കഷ്ണത്തിന്റെ വില പോലും നല്‍കാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന്റെ കാര്യത്തിലും എന്‍.സി.പിയുടെ തന്നെ പ്രതിനിധി എ.കെ ശശീന്ദ്രന്റെ കാര്യത്തിലും കാണിക്കാതിരുന്ന എന്ത് താല്‍പര്യമാണ് തോമസ് ചാണ്ടിയെ മന്ത്രിപദവിയില്‍ സംരക്ഷിക്കുന്നതിന്റെ പിന്നിലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ ഉയര്‍ന്ന കൊട്ടാക്കമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടതുമുന്നണിയും സര്‍ക്കാറും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. വിവാദ ഭൂമിയുടെ പട്ടയം മൂന്നാര്‍ സബ്കലക്ടര്‍ റദ്ദാക്കിയതോടെ, എം.പിയുടേയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ കാര്യത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ ഇതുസംബന്ധിച്ച് നിയമസഭക്കകത്ത് നല്‍കിയ മറുപടിയില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലയിലേക്ക് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മാറുന്നത് അതീവ ഗൗരവതരമാണ്. നേരത്തെ സഭയില്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നെങ്കില്‍ സബ്കലക്ടര്‍ക്ക് എന്തുകൊണ്ട് പട്ടയം റദ്ദാക്കേണ്ടി വന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കേണ്ടിയിരിക്കുന്നു. ജനാധിപത്യ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നിലപാടുകളും നടപടികളും പൊതുജനത്തിന് കൂടി ബോധ്യപ്പെടുന്ന രീതിയില്‍ സുതാര്യമാവുക എന്നത് സര്‍ക്കാറിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ ഇടതു മുന്നണി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സുതാര്യ സമീപനം ഉണ്ടാകുന്നില്ല എന്നാണ് മന്ത്രി തോമസ് ചാണ്ടിയുടേയും ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടേയുമെല്ലാം കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. നാറിയവനെ ചുമന്നാല്‍ പേറിയവനും നാറുമെന്നൊരു പഴമൊഴിയുണ്ട്. ഇടതു മുന്നണിയേയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെയും കാര്യത്തില്‍ ഈ പഴമൊഴി ഇപ്പോള്‍ പൂര്‍ണാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുകയാണ്. നിയമലംഘനം നടത്തിയവരെ അധികാരസ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്താനും നടപടിയെടുക്കാനും മുഖ്യമന്ത്രിയും ഇടതു മുന്നണിയും തയ്യാറായെങ്കില്‍ മാത്രമേ ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം ഈ സര്‍ക്കാറിനുണ്ടാകൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending