Connect with us

Video Stories

സമൂഹത്തിന്റെ വായ തുന്നിക്കെട്ടരുത്

Published

on

 

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും സഞ്ചരിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ മാര്‍ഗത്തില്‍ ചെറുതിരിയെങ്കിലും കൊളുത്താന്‍ ഇന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ് നാവ് ഉള്ളിലേക്കിട്ടിട്ട് മണിക്കൂറുകളേ ആകുന്നുള്ളൂ. അപ്പോഴാണ് കേരളത്തിലെ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെതിരെ പിണറായിയുടെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്. ജൂലൈ മൂന്നിന് തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തുസംസാരിക്കവെയാണ് മുഖ്യമന്ത്രി മേല്‍പരാമര്‍ശം നടത്തിയത്. പത്രപ്രവര്‍ത്തനം പൊതുജീവിതത്തിലെയും ജനാധിപത്യത്തിലെയും സുപ്രധാന സംവിധാനമാണെന്ന് പറയാതെതന്നെ അത് നേരിട്ടനുഭവിക്കുന്ന ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ഇതറിയാത്തയാളാവില്ല സ്വദേശാഭിമാനിയെയും കേസരിയെയും പേരെടുത്ത് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിറഞ്ഞ സാരോപദേശം നല്‍കിയത്. മാതൃഭൂമി വാര്‍ത്താചാനലിലെ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ 153 എ വകുപ്പുപ്രകാരം മതസ്പര്‍ദാകേസ് ചാര്‍ജ്‌ചെയ്യാന്‍ കേരള പൊലീസ് മുതിര്‍ന്നത് മുഖ്യമന്ത്രി അറിയാതെയാകില്ല. തീവ്രവാദത്തിനെതിരെ വായിട്ടടിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ തീവ്രമുഖമാണ് ഇതിലൂടെ അനാവൃതമായിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ ഏഴിന് വേണു തന്റെ ചാനലിലെ സൂപ്പര്‍പ്രൈംടൈം എന്ന ചര്‍ച്ചാപരിപാടിയിലാണ് കേസിനാസ്പദമായ പരാമര്‍ശം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആലുവയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ സിവില്‍ വസ്ത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ഇടിച്ചതും അതിനെതിരെ ഉസ്മാന്‍ എന്ന വ്യക്തി പ്രതികരിച്ചതുമാണ് അയാള്‍ക്കെതിരായ കേസിലേക്ക് വലിച്ചിഴക്കപ്പെട്ടതും മാധ്യമ ചര്‍ച്ചക്കാധാരമായതും. പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായ പ്രവാസിയായ എടത്തല സ്വദേശി ഉസ്മാന്‍ പൊലീസിനെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ജയിലിലാക്കപ്പെട്ടത്. ഇതുസംബന്ധിച്ച് ജൂണ്‍ ഏഴിന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പ്രകോപനപരമായിരുന്നു. പൊലീസിന്റെ മര്‍ദനമേല്‍ക്കുമ്പോള്‍ ഉസ്മാന് റമസാന്‍ നോമ്പുണ്ടായിരുന്നുവെന്ന് എം. എല്‍.എ പറഞ്ഞതിനെതുടര്‍ന്ന് ആലുവ സ്വതന്ത്ര റിപ്പബ്ലിക്കല്ല എന്നോര്‍മ്മ വേണം എന്ന ദുസ്സൂചകമായ മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. വിഷയത്തെ സത്യത്തില്‍ വര്‍ഗീയതലത്തിലേക്ക് വലിച്ചിഴച്ചത് മുഖ്യമന്ത്രിയായിരുന്നു. വ്യാപകമായ എതിര്‍പ്പാണ് സമുദായത്തിനകത്തുനിന്നും പൊതുസമൂഹത്തില്‍നിന്നും അതിനെതിരെ ഉയര്‍ന്നത്. സ്വാഭാവികമായും മാധ്യമങ്ങള്‍ അത് ചര്‍ച്ചാവിധേയമാക്കുകയും ചെയ്തു. വേണുവിന്റെ ആമുഖത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വാചകങ്ങളുണ്ടായിരുന്നുവെന്നത് ശരിയാണ്. അത് ഏതൊരു പൗരനുമുള്ള സ്വാതന്ത്ര്യം പോലെ ഭരണകൂടത്തിനെതിരായ വിമര്‍ശനസ്വാതന്ത്ര്യത്തിലേ പെടുന്നുമുള്ളൂ. എന്നിട്ടും മതസ്പര്‍ദയുണ്ടാക്കുന്ന പരാമര്‍ശം വേണു നടത്തിയെന്നാണ് പരാതി. കരുതിക്കൂട്ടിയുള്ള കൂച്ചുവിലങ്ങിടലാണിത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐയുടെ കൊല്ലം ജില്ലാസെക്രട്ടറി ആയതിനാല്‍ അതിനു പിന്നിലെ കൈകള്‍ എവിടെക്കാണ് നീളുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു മുസ്‌ലിം സമുദായംഗത്തെക്കൊണ്ടും കേസ് നല്‍കിയിട്ടുണ്ട്. കേസ് തെളിയിക്കപ്പെട്ടാല്‍ മൂന്നു വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റം. കൊല്ലം വെസ്റ്റ് പൊലീസ് ആണ് കേസന്വേഷിക്കുന്നത്.
കേരളത്തിലെയെന്നല്ല ലോകത്തൊരിടത്തും സര്‍ക്കാരുകള്‍ക്കും ജനാധിപത്യമായാലും അല്ലെങ്കിലും, ഭരണാധികാരികള്‍ക്കുമെതിരെ പറയാനും എഴുതാനും പ്രസിദ്ധപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചുകിട്ടിയത് നിരവധിയായ ചോരച്ചാലുകളുടെ പോരാട്ടങ്ങളിലൂടെയാണ്. ആധുനിക സമൂഹത്തിന്റെ അഭിമാനകരമായ നിലനില്‍പുതന്നെ ആവിഷ്‌കാര-മാധ്യമ സ്വാതന്ത്ര്യവുമായി കൂട്ടുപിണഞ്ഞുകിടക്കുന്നു. ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടരുതെന്ന് തന്നെയാണ് ഏവരും കാംക്ഷിക്കുന്നതെങ്കിലും ചില മാധ്യമ മുതലാളിമാരും സ്ഥാപിതതാല്‍പര്യക്കാരും അതിനെ കൂച്ചുവിലങ്ങണിയിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നതൊരു യാഥാര്‍ത്ഥ്യം മാത്രമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ മുതലാളിമാര്‍ കവരുന്നുവെന്ന് വിലപിക്കുന്നവരില്‍ ഇന്ത്യയിലെ ഇടതുപക്ഷക്കാരുമുണ്ട് മുന്‍നിരയില്‍. അവിടെയാണ് കൊച്ചു കേരളത്തില്‍ ഇത്തരമൊരു ക്രൂരമായ മാധ്യമവിരുദ്ധ കിരാത നടപടിയുമായി ഇടതുപക്ഷമെന്ന് അഹങ്കരിക്കുന്നൊരു ഭരണകൂടം മുന്നോട്ടുവന്നിരിക്കുന്നത് എന്നതിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. സ്വന്തമായി വലിയമാധ്യമ ശൃംഖല ഉള്ളവരാണിവരെന്നതാണ് കൗതുകകരം. വിവാദ ചര്‍ച്ചയില്‍ പറഞ്ഞ വാചകം കാരണം കേരളത്തിലെവിടെയും എന്തിന് സംഭവം നടന്ന ഇട്ടാവട്ടത്തുപോലും, എന്തെങ്കിലും തരത്തിലുള്ള മത സ്പര്‍ദയോ അസ്വാരസ്യമോ സംഘര്‍ഷാവസ്ഥയോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പോലും സമ്മതിക്കും. എന്നിട്ടും എന്തുകൊണ്ട് ഇത്തരമൊരു കേസെടുത്തു എന്നിടത്താണ് ഭരണകക്ഷിക്കും സര്‍ക്കാരിലെ ഉന്നതര്‍ക്കും തങ്ങളുടെ വിമര്‍ശകരോടുള്ള അതിരുകടന്ന അസ്‌ക്യതയെക്കുറിച്ച് ഈ കേസ് ബോധ്യപ്പെടുത്തിത്തരുന്നത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കാവുന്ന എത്രയെത്ര പ്രസ്താവനകളാണ് സംഘ്പരിവാര്‍ നേതാക്കള്‍ ദിവസവും നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ യാതൊരു നീക്കവുണ്ടാകുന്നില്ല. ചാനലിലും പത്രങ്ങളിലും വരുന്ന ഓരോ വാര്‍ത്തയും സമൂഹവുമായും സര്‍ക്കാരുകളുമായും വളരെയധികം ബന്ധപ്പെട്ടതായിരിക്കും. അവയില്‍ ബഹുഭൂരിഭാഗവും ഒരു ഭരണകൂടവും വിളിച്ചുതരുന്നതല്ലെന്നോര്‍ക്കണം. ഭരണകൂടങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയിലെ കണ്ണിയായും ദൂതനായുമാണ് മാധ്യമ പ്രവര്‍ത്തനം. അധികാരമേറ്റെടുത്ത തൊട്ടടുത്തമാസം തന്നെ ‘നിങ്ങള്‍ക്ക് എന്തെഴുതാനും സ്വാതന്ത്ര്യമുണ്ടെന്നും പക്ഷേ ഞങ്ങള്‍ക്ക് പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും’ 2016 ജൂലൈ 21ന് ഒരു മാധ്യമ പുരസ്‌കാരദാന യോഗത്തില്‍ പറഞ്ഞയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. അതായത്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍കൂട്ടിതന്നെ ചില ചിട്ടവട്ടങ്ങള്‍ മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നു എന്നര്‍ത്ഥം. അതിന്റെ ഭാഗമായാണ് ക്യാബിനറ്റിനുശേഷമുള്ള പതിവു വാര്‍ത്താസമ്മേളനങ്ങള്‍ പോലും ഉപേക്ഷിക്കുകയും ചാനല്‍ ക്യാമറകള്‍ കാണുമ്പോള്‍ കൈ തട്ടിമാറ്റി പോകുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ കേരളത്തിന് കഴിഞ്ഞ രണ്ടുവര്‍ഷമായി കാണേണ്ടിവന്നത്. നിരവധി ചര്‍ച്ചകളിലൂടെ സര്‍ക്കാരിനെതിരെയും മറ്റും വാക്കുകളുടെ ചാട്ടുളികള്‍ അനര്‍ഗളം പ്രവഹിപ്പിക്കുന്നയാളാണ് വേണുവടക്കമുള്ള കേരളത്തിലെ പല മാധ്യമ പ്രവര്‍ത്തകരും. അതവരുടെ വ്യക്തിപരമായ ഏതെങ്കിലും നേട്ടത്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിചാരിക്കുന്നുണ്ടാകില്ല. മറ്റു പലരെയുംപോലെ കിടപ്പറമാധ്യമ പ്രവര്‍ത്തനമല്ല അത്. എന്നിട്ടും ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കാനുള്ള തീരുമാനം മാധ്യമങ്ങളെയും വിമര്‍ശകരെയും ഭയപ്പെടുത്തിയൊതുക്കുക എന്ന കുല്‍സിതതന്ത്രം മാത്രമാണ്. അത് വിജയിക്കപ്പെട്ടാല്‍ വായമൂടിക്കെട്ടിയ സമൂഹവും ഈനാടുതന്നെയും നാമാവശേഷകുമെന്ന് ദീര്‍ഘദര്‍ശിക്കാനുള്ള ബുദ്ധി നമ്മുടെ ഭരണാധികാരികളുടെ തലയിലുദിക്കട്ടെ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending