Connect with us

Video Stories

ചാക്കുകൊണ്ട് വേണ്ട വോട്ടുപിടുത്തം

Published

on


കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കവെ ബി.ജെ.പിഅതിന്റെ തനിനിറം പരമാവധി പുറത്തെടുത്തിരിക്കുകയാണിപ്പോള്‍. ആ പാര്‍ട്ടിയുടെ 2019ലെ അവസാനബസ്സിലേക്ക് ആളുകളെ വാരിവലിച്ച് തിരുകിക്കയറ്റാന്‍ നേതാക്കള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രതിപക്ഷത്തെ രണ്ടും മൂന്നുംനിര നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇതിനായി അവര്‍ സമീപിക്കുന്നത്. സ്വന്തമായി വികസനത്തിന്റെയോ ക്ഷേമത്തിന്റെയോ ഭരണനേട്ടങ്ങളോ ക്രമസമാധാനരംഗത്തെ ഭദ്രതയോ പോലും അവകാശപ്പെടാനില്ലാതെ മൂക്കറ്റം അഴിമതിയിലും കെടുകാര്യസ്ഥതയിലും പൊതുമുതല്‍ കൊള്ളയിലും അഭിരമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയിലെ നേതാക്കളാണ് ഏത്രനിലവാരം വരെ താണും വളഞ്ഞവഴിയിലൂടെ ഭരണത്തില്‍ തുടരാമെന്ന് വ്യാമോഹിക്കുന്നത്. അടുത്തിടെ കര്‍ണാടകത്തിലും മുമ്പ് ഗുജറാത്തിലും പയറ്റിയ അതേതന്ത്രംതന്നെയാണ് ഇപ്പോള്‍ ഏതാണ്ടെല്ലാ സംസ്ഥാനത്തുമായി ബി.ജെ.പി വ്യാപിപ്പിച്ചിരിക്കുന്നത്. ഭരണസ്വാധീനം, അതിനുവഴങ്ങിയില്ലെങ്കില്‍ പണം, അതുമല്ലെങ്കില്‍ ഭീഷണി എന്നിവയാണ് പ്രതിപക്ഷത്തെ നേതാക്കള്‍ക്കുനേരെ പാര്‍ട്ടിക്കാരും ഭരണക്കാരും ചേര്‍ന്ന് പുറത്തെടുത്തിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഏതാനും രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഈ കെണിയില്‍ വീണുപോകുന്നുണ്ടെന്നതിന് ഉദാഹരണമാണ് ഏതാനും ദിവസമായി നാം കേട്ടുകൊണ്ടിരിക്കുന്ന ചില നേതാക്കളുടെ രാഷ്ട്രീയ മറുകണ്ടംചാട്ടങ്ങള്‍.
തെരഞ്ഞെടുപ്പ്തീയതികളും പെരുമാറ്റച്ചട്ടവും പ്രഖ്യാപിക്കുകയും അതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാര്‍ സംവിധാനവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴുമാണ് ദിനേനയെന്നോണം ബി.ജെ.പി നേതാക്കള്‍ ഓരോ കുട്ടിനേതാക്കളുടെ കൈയുംപിടിച്ച് വാര്‍ത്താലേഖകര്‍ക്കുമുമ്പിലെത്തുന്നത്. അതിലൊന്നാണ് വ്യാഴാഴ്ച കോണ്‍ഗ്രസ് വിട്ട്പുറത്തുവന്ന ടോം വടക്കന്റെ പരകായപ്രവേശം. വടക്കനെ ബി.ജെ.പി വക്താവ് രവിശങ്കര്‍പ്രസാദാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വലിയ നേട്ടമായി അവതരിപ്പിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തിയതായി പ്രഖ്യാപിച്ചത്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയെയും കൂട്ടി വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട ബി.ജെ.പി വക്താവ് ഇതൊരു റിഹേഴ്‌സല്‍ മാത്രമാണന്നും വലുത് വരാനിരിക്കുന്നുവെന്നും പറഞ്ഞ് മഹാകാര്യം നേടിയെന്ന രീതിയിലാണ് വടക്കനെ ചേര്‍ത്തുനിര്‍ത്തി പാര്‍ട്ടി അംഗത്വം നല്‍കുന്നതായി പ്രഖ്യാപിച്ചത്.
യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയുടെ ‘ആയാ റാം-ഗയാ റാം’ കാലുമാറ്റ രാഷ്ട്രീയത്തിന്റെ തനിസ്വരൂപം ദൃശ്യമായത് 2017 ജൂലൈയിലെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് അവിടെനിന്ന് പാര്‍ട്ടി അധ്യക്ഷനെയും കേന്ദ്രമന്ത്രി സ്മൃതിഇറാനിയെയും വിജയിപ്പിക്കാനും കോണ്‍ഗ്രസ്‌നേതാവ് അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനും കോണ്‍ഗ്രസിന്റെ അമ്പതോളം എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഉരുളക്കുപ്പേരി പോലുള്ള നടപടി മൂലമായിരുന്നു. അടുത്തിടെ മഹാരാഷ്ട്രയിലെ സി.പി.എമ്മിന്റെ സംസ്ഥാനസെക്രട്ടറിയെയും ബി.ജെ.പി റാഞ്ചി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇദ്ദേഹം മോദിയെ പ്രശംസിച്ചാണ് മറുകണ്ടം ചാടിയത്. സി.പി.എം സ്വതന്ത്ര എം.എല്‍.എയായിരുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും നേരത്തെ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. ത്രിപുരയിലും പശ്ചിമബംഗാളിലും കൂട്ടത്തോടെയാണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ബി.ജെ.പിയിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ എം.എല്‍.എമാരെ റാഞ്ചി സംസ്ഥാനഭരണം പിടിക്കാന്‍ ബി.ജെ.പിയും അമിത്ഷാ -മോദി നേതൃത്വവും അടുത്തിടെ കിണഞ്ഞുപരിശ്രമിച്ചെങ്കിലും അവരെ നിരാശരാക്കി രണ്ടുപേരെ മാത്രമാണ് കിട്ടിയത്. പണം കൊടുത്താണ് ഇവരെ സ്വാധീനിച്ചതെന്നാണ് വിവരം. പാലക്കാട്ട് ഏക ബി.ജെ.പി നഗരസഭാഭരണം പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ ഒരു കൗണ്‍സിലര്‍ക്ക് ലക്ഷങ്ങള്‍ കോഴകൊടുത്ത് രാജിവെപ്പിച്ച് യു.ഡി.എഫിന്റെ അംഗസംഖ്യ കുറച്ച നാണംകെട്ടചെയ്തി കാട്ടിയതും ഇതേ ബി.ജെ.പി ആയിരുന്നു. ഇതേ വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നാനൂറിലധികം ഭൂരിപക്ഷത്തിന് വിജയിപ്പിച്ച് ജനം പകരംവീട്ടിയത് ഇക്കൂട്ടര്‍ക്ക് പാഠമാകുമോ? ഹരിയാനയിലെ 1996ലെ സ്വതന്ത്രഎം.പി അരവിന്ദ് ശര്‍മയെ ബി.ജെ.പി വാങ്ങിയത് കഴിഞ്ഞദിവസമാണ്. ഇതിന് ചെലവാക്കുന്ന പണത്തിന്റെ ഉറവിടം തുറന്നുകാട്ടപ്പെടണം.
കോണ്‍ഗ്രസിന്റെയോ ഇതരപാര്‍ട്ടികളുടെയോ നാമമാത്രരായ നേതാക്കന്മാരെ ബി.ജെ.പി റാഞ്ചുന്നതുകൊണ്ട് ആ പാര്‍ട്ടികള്‍ക്ക് കാര്യമായൊരു പോറലും ഏല്‍ക്കാന്‍ പോകുന്നില്ലെന്നുമാത്രമല്ല, ആദര്‍ശം തൊട്ടുതീണ്ടാത്ത ഇത്തരം അധികാരമോഹികളെവെച്ച് ഒരു വ്യവസ്ഥാപിത രാഷ്ട്രീയപാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതാണ ്‌സത്യം. മതേതരപാര്‍ട്ടിയായ കോണ്‍ഗ്രസിനെ കൈവിട്ട് ബി.ജെ.പിയെപോലുള്ള തീവ്രവര്‍ഗീയകക്ഷിയിലേക്ക് ചേക്കേറിയ ആളുടെ മതേതരബോധം പ്രത്യേകിച്ച് പരിശോധിക്കേണ്ടതില്ല. സത്യത്തില്‍ ടോംവടക്കനെ പോലുള്ള കോണ്‍ഗ്രസ് വക്താവിനെ ചാക്കിലാക്കുക വഴി ബി.ജെ.പി ഉന്നംവെക്കുന്നത് അദ്ദേഹത്തിലൂടെ വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ കഴിയുമെന്നല്ല, മറിച്ച് കോണ്‍ഗ്രസിന് അതുവഴി മാനസികമായ തിരിച്ചടി നല്‍കുകമാത്രമായിരിക്കണം ഈ തിരഞ്ഞെടുപ്പുവേളയിലെ ഗൂഢോദ്ദേശ്യം. ഒരു പഞ്ചായത്ത് വാര്‍ഡില്‍പോലും ജയിക്കാന്‍ സാധിക്കാത്തയാള്‍ക്ക് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമായ പാര്‍ലമെന്റ് സീറ്റ് വേണമെന്ന് പറയുന്നതിലെ അനൗചിത്യം ഊഹിക്കാനെളുപ്പം.
തെരഞ്ഞെടുപ്പു കഴിയുന്നതിനുമുമ്പ് പരമാവധിപേരെ ചാക്കിട്ടുപിടിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് തിരിച്ചടി നല്‍കാമെന്ന് കണക്കൂകൂട്ടുന്ന ബി.ജെ.പിക്ക് സത്യത്തില്‍ സംഭവിക്കുന്നത് അവരുടെതന്നെ സ്വന്തം ആദര്‍ശചോഷണമാണ്. വര്‍ഗീയതയും സമ്പത്തും പറഞ്ഞ് ആളെ കൊന്നും കൊലവിളിച്ചും മുന്നേറുന്ന പാര്‍ട്ടിക്ക് അതുപോലെ പ്രവര്‍ത്തിക്കാന്‍ ആളെ സമാഹരിക്കുകയാണ് ലക്ഷ്യമെങ്കില്‍ ഈ അല്‍പന്മാര്‍ തന്നെയാണ് അതിന് അനുയോജ്യര്‍. അധികാരത്തിലിരിക്കുമ്പോള്‍ സ്വന്തം സംഘടനയുടെ സ്വാദ് ആവോളം നുകര്‍ന്നശേഷം അതില്ലാത്തപ്പോള്‍ കളംമാറുന്ന ഭൈമീകാമുകരുടെ രാഷ്ട്രീയം പൊതുരംഗത്തിന് തന്നെ തീരാകളങ്കമാണ്. അതിന് പ്രേരിപ്പിക്കുന്നതും ചുക്കാന്‍ പിടിക്കുന്നതും രാജ്യംഭരിക്കുന്ന നേതൃത്വമാണ് എന്നതിനെ മാത്രമേ ഭയപ്പെടാനുള്ളൂ.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending