Connect with us

Video Stories

പടനായകന്‍

Published

on

പടനായകന്‍


ജനിച്ചതും വളര്‍ന്നതും രാജ്യത്തെ ഏറ്റവുംപ്രൗഢമായ നെഹ്രുകുടുംബത്തിന്റെ മടയില്‍. പ്രധാനമന്ത്രിമാരായ മുതുമുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്‍ എന്നിവരില്‍ രാഷ്ട്രത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രണ്ടുപേരുടെ മടിയിലും. 2007 മുതല്‍ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. 2013 മുതല്‍ ഉപാധ്യക്ഷനും 2017 ഡിസംബര്‍ മുതല്‍ അധ്യക്ഷനും. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യമതേതരപ്രസ്ഥാനത്തിന്റെ അമരത്തിരിക്കുമ്പോഴും രാഹുലിന്റെ മനസ്സിന് ഇപ്പോള്‍ പക്ഷേ സന്തോഷമില്ല. കാരണം പാര്‍ട്ടിനേരിട്ട തുടര്‍പരാജയങ്ങള്‍. ആറ്് സംസ്ഥാനനിയമസഭകളിലും പത്തോളം ലോക്‌സഭാഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ വിജയിപ്പിച്ചെടുത്തെങ്കിലും രണ്ടു പൊതുതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട പാര്‍ട്ടിയുടെ അമരക്കാരന്‍ എന്ന ദുര്‍ഖ്യാതിയാണ് രാഹുലിനെ ഇന്ന് വേട്ടയാടുന്നത്. പാര്‍ട്ടി ചുറ്റിലും പടച്ചട്ടയായി ഉണ്ടെങ്കിലും തോല്‍വിയുടെ വേദന ചെറുതല്ല.
മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും 132 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിക്ക് തന്റെകീഴില്‍ വന്നുഭവിച്ച അധോഗതിയെ സ്വയംഏറ്റെടുത്ത് അധ്യക്ഷപദവി വേണ്ടെന്നുപറയുകയാണ് രാഹുലിപ്പോള്‍. മൂന്നുതവണ താന്‍ വിജയിച്ച കോണ്‍ഗ്രസിന്റെ പരമ്പരാഗതമണ്ഡലമായ അമേത്തിയില്‍ കേന്ദ്രമന്ത്രി സമൃതിഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍നേടിയ നാലരലക്ഷം അധികവോട്ടുകള്‍ രാഹുലില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നതിന്റെ തെളിവാണ്.
സോണിയാഗാന്ധിയുമൊത്ത് എന്‍.ഡി.എ മുന്നണിയെ നേരിട്ടെങ്കിലും വലിയതിരിച്ചടിയെയാണ് 2014ല്‍ അഭിമുഖീകരിക്കേണ്ടിവന്നത്. 543ല്‍ ലഭിച്ചത് 44 സീറ്റ്. രാഹുലിന്റെ പ്രായം അന്ന് 43. അഞ്ചുവര്‍ഷം കഴിഞ്ഞുള്ള പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും വന്നത് അധികമായി എട്ട് സീറ്റുമാത്രം-52. ലോക്‌സഭയുടെ ചരിത്രത്തിലാദ്യമായാണ് കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി രണ്ടാമതും ഇല്ലാതാകുന്നത്. ഇത്തവണ വെറും മൂന്നുസീറ്റിന്റെ കുറവില്‍. കഴിഞ്ഞതവണ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ലോക്‌സഭാനേതാപദവി നല്‍കിയെങ്കിലും സഭയില്‍ സര്‍ക്കാരിനെതിരെ വെട്ടിത്തിളങ്ങത് രാഹുലായിരുന്നു. റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന് രാജ്യംമുഴുവന്‍ ഓടിനടന്ന് പറഞ്ഞിട്ടും മോദി വീണ്ടും അധികാരത്തിലെത്തിയെന്നത് തന്റെ വ്യക്തിപരമായ വീഴ്ചകൂടിയാണെന്നറിയാം. എങ്കിലും ഈ മുദ്രാവാക്യം പോയിട്ട് കോണ്‍ഗ്രസിന്റെ പ്രചാരണത്തിലെങ്ങും മുതിര്‍ന്ന നേതാക്കളെയാരെയും കാര്യമായി കണ്ടില്ലെന്നത് രാഹുലിനെ വല്ലാതെ വിഷമിപ്പിക്കുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എ സഖ്യവും തനിക്കും പാര്‍ട്ടിക്കുമെതിരെ തേജോവധവുമായി നിറഞ്ഞാടിയപ്പോള്‍ ഏതാണ്ട് ഒറ്റയാന്‍പോരാട്ടമാണ് രാഹുല്‍ ഏറ്റെടുത്തുനടത്തിയത്. കൂടെയുണ്ടായിരുന്നത് ഏതാനുംമാസം മുമ്പുമാത്രം പാര്‍ട്ടി ജനറല്‍സെക്രട്ടറിയായ സഹോദരി പ്രിയങ്കയുടെ കരിസ്മമാത്രം. യോഗങ്ങളില്‍നിന്ന് യോഗങ്ങളിലേക്കുള്ള നെട്ടോട്ടം. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് വിമാനത്തിലും ചെറുഹെലികോപ്റ്ററുകളിലുമായുള്ള പറക്കല്‍. 80 സീറ്റുള്ള യു.പിയിലെ പാര്‍ട്ടിയുടെ ദയനീയാവസ്ഥ. ഫലം 90 കോടി വരുന്ന വോട്ടര്‍മാരില്‍ 45 ശതമാനവും തുണച്ചില്ല. കോണ്‍ഗ്രസിന് ആകെകിട്ടിയത് 11 കോടി വോട്ട്. ചരിത്രത്തിലെ രണ്ടാമത്തെ വലിയതോല്‍വി.
ഡല്‍ഹി സെന്റ്‌സ്റ്റീഫന്‍സിലും ബ്രിട്ടീഷ് ഹര്‍വാഡിലും കേംബ്രിജിലുമായാണ് വിദ്യാഭ്യാസം. അവിവാഹിതന്‍. ഇടക്കുള്ള വിദേശയാത്ര ഒഴിച്ചാല്‍ ജീവിതംമുഴുക്കെ നാടിനും പാര്‍ട്ടിക്കുംവേണ്ടി. വലിയ വിശ്വാസവും സമ്മര്‍ദവുമാണ് രാജ്യത്തെ പകുതിയിലധികംജനത രാഹുലില്‍ അര്‍പ്പിക്കുന്നത്. 1999ല്‍ സമാനമായ തിരിച്ചടി നേരിട്ടപ്പോള്‍ പാര്‍ട്ടിയിലെ ശരത്പവാര്‍, പി.എ സാങ്മ മുതലായവര്‍ തുറന്നുവിട്ട വിദേശിയെന്ന വിമര്‍ശനത്തെ നേരിട്ടതിന്റെയും 2004 മുതല്‍ പത്തുവര്‍ഷം പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതിന്റെയും സോണിയാമാതൃക മുന്നിലുണ്ട്. അടിയന്തിരാവസ്ഥാനന്തരകാലത്തെ മുത്തശ്ശിയുടെയും .അതുകൊണ്ട് തളരുന്ന പ്രശ്‌നമില്ല. പാര്‍ട്ടിയിലെ വാര്‍ധക്യനേതൃത്വം നേട്ടങ്ങളൊക്കെ വാങ്ങിയെടുക്കുകയും പോരിന് പിന്നില്‍നില്‍ക്കുകയും ചെയ്യുന്നത് മാത്രമേ സഹിക്കാന്‍വയ്യാതുള്ളൂ. സ്വന്തം മക്കളെയും ജില്ലാതലത്തിലെ പ്രശ്‌നങ്ങളെയും തന്നിലേക്ക് കൊണ്ടുവരുന്നതിന് ചിലനേതാക്കളെ ഉന്നംവെച്ചിട്ടുണ്ട്. സംഘടനയെ ഉടച്ചുവാര്‍ക്കലിനും കുതിപ്പിനുമുള്ള ഒരുകാല്‍ പിന്നോട്ടുവെപ്പായി മാത്രമേ രാജിസന്നദ്ധതയെ കാണേണ്ടൂ. അസത്യത്തിനല്ല, അന്തിമവിജയം നീതിക്കുതന്നെയാണ്!

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending