Connect with us

Video Stories

മുത്തലാഖിലെ ഒളിയജണ്ട

Published

on


രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെയും അതിന്റെ മാതൃസംഘടനയായ ആര്‍.എസ്.എസ്സിന്റെയും രക്തത്തിലലിഞ്ഞ മുസ്‌ലിം വിരുദ്ധതയെന്ന അജണ്ടയുടെ ബാക്കിപത്രമാണ് മുത്തലാഖ് (ഒറ്റയടിക്ക് മൂന്നുതവണ മൊഴിചൊല്ലല്‍) ബില്‍ പാസാക്കലിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. മുമ്പ് മൂന്നുതവണ ലോക്‌സഭ പാസാക്കിയ മുസ്‌ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ ബില്‍, 84നെതിരെ 99 വോട്ടുകള്‍ക്ക് രാജ്യസഭയും പാസാക്കിയതോടെ ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതി ഒപ്പുവെക്കുകയേ വേണ്ടൂ. രാഷ്ട്രപതി വൈകാതെ ബില്ലിന്മേല്‍ ഒപ്പ് ചാര്‍ത്തുന്നതോടെ അവരുടെ ദീര്‍ഘകാലമായുള്ള വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിനുള്ള പ്രക്രിയയാണ് രാജ്യത്ത് നിലവില്‍ വരാന്‍പോകുന്നത്. ബി.ജെ.പിക്കും സംഘ്പരിവാറിനും ഇതില്‍ ആശ്വസിക്കാന്‍ യഥേഷ്ടം സംഗതിയുണ്ട്. എന്നാല്‍ രാജ്യത്തെ ഇരുപതുകോടിയില്‍പരം വരുന്ന മുസ്‌ലിംകളുടെയും ഇതര വിശ്വാസി സമൂഹത്തിന്റെയും മൗലികാവശം ഹനിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് ഇതിലൂടെ വിജയിച്ചിരിക്കുന്നത്. രാജ്യസഭയില്‍ സര്‍ക്കാരിന് വേണ്ടത്ര അംഗങ്ങളില്ലാതിരുന്നിട്ടും ബില്‍ പാസാകാനിടയായത് മതേതര പക്ഷത്ത് നില്‍ക്കേണ്ടിയിരുന്ന ചില സാമാജികരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയോ അവധാനതയോ കൊണ്ടുകൂടിയാണ്.
മുസ്‌ലിം വനിതകളുടെ വിവാഹമോചനം ഉയര്‍ത്തിക്കാട്ടി ബി.ജെ.പിയും നരേന്ദ്രമോദി സര്‍ക്കാരും കാടിളക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ഇവ്വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പുകളിലും പൊതുവേദികളിലും ബി.ജെ.പിയും മോദിയും അമിത്ഷായും മറ്റും മുസ്‌ലിം വിരുദ്ധ ചര്‍ച്ചകളെ പരമാവധി പ്രോല്‍സാഹിപ്പിച്ചു. രണ്ടുതവണ ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് വേണ്ടത്ര അംഗസംഖ്യയില്ലാത്തതിനാല്‍ രാജ്യസഭയുടെ കടമ്പ കടക്കാനായില്ല. അതിനാല്‍ മുത്തലാഖ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇത്തവണയും ബില്‍ രാജ്യസഭ കടക്കില്ലെന്നാണ് കരുതിയിരുന്നതെങ്കിലും അത് സംഭവിച്ചില്ല. കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും യഥാക്രമം അഞ്ചും രണ്ടും എം.പിമാര്‍ സഭയില്‍ നിന്ന് വിട്ടുനിന്നതാണ് ബില്‍ രാജ്യസഭയില്‍ പാസാകുന്നതിന് ഇടയാക്കിയിരിക്കുന്നത്.
രാജ്യത്തെ വനിതകളും മുസ്‌ലിം സ്ത്രീകളും അനുഭവിക്കുന്ന ഏക പ്രശ്‌നമാണ് മുത്തലാഖ് എന്ന രീതിയിലാണ് ഏതാനും വര്‍ഷമായി മോദിയും ബി.ജെ.പിയും വിഷയത്തെ അവതരിപ്പിച്ചത്. യു.പിയിലുള്‍പ്പെടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുവേദികളില്‍ വിഷയം കത്തിച്ചുനിര്‍ത്താന്‍ അവര്‍ തയ്യാറായതുമൂലം ചില കോണുകളില്‍ മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിടാന്‍ ആ പാര്‍ട്ടിക്കായി. രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ മുസ്‌ലിംകള്‍ അനുവദിക്കുന്നില്ലെന്ന ഗൂഢമായ ആരോപണത്തിന് സമാനമായാണ് ബി.ജെ.പി മുത്തലാഖ് പ്രശ്‌നത്തെ ജനമനസ്സുകളില്‍ അവതരിപ്പിച്ചത്. ഇതുമൂലം കുറച്ചുപേരെയെങ്കിലും മുസ്‌ലിം വിരുദ്ധരും മുത്തലാഖ് വിരുദ്ധരുമാക്കാന്‍ ബി.ജെ.പിക്കും മോദി സര്‍ക്കാരിനും കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും പരമാവധി വോട്ടുനേടി അധികാരത്തിന്റെ അപ്പക്കഷണം നുണയുക എന്ന ചിന്ത മാത്രമാണ് മോദിയെയും സംഘ്പരിവാറിനെയും ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്. ഇതിനായി മുസ്‌ലിം നാമധാരികളായ വിരലിലെണ്ണാവുന്ന വനിതകളെ രംഗത്തിറക്കാനും അവര്‍ക്കുകഴിഞ്ഞു. മുത്തലാഖിനിരയായി എന്നു കാണിച്ച് പരാതി നല്‍കിയ ബംഗാള്‍ സ്വദേശിനി ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത് അവരുടെ ഒളിഅജണ്ട വ്യക്തമാക്കുന്നതാണ്.
വിവാഹം മോചനം ചെയ്യേണ്ട അനിവാര്യ സന്ദര്‍ഭമെത്തിയാല്‍ അതിന് മൂന്നു ഘട്ടമായുള്ള രീതിയാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കന്നത്. സത്യത്തില്‍ ഇത്തരമൊരു വ്യവസ്ഥ ഇസ്‌ലാമിലുള്ളത് ആപേക്ഷികമായി മുസ്‌ലിംകളില്‍ വിവാഹമോചനം കുറയുന്നതിന് കാരണമാണ്. എന്നാല്‍ മറ്റു ചില മത വിഭാഗങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നതെന്ന യാഥാര്‍ത്ഥ്യത്തെ സര്‍ക്കാര്‍ സൗകര്യപൂര്‍വം മറച്ചുവെക്കുന്നു. എന്തിനേറെ ഭരണ തലപ്പത്തുള്ളവര്‍വരെ സ്വന്തം ഭാര്യയെ വിവാഹമോചനം ചെയ്യാതെ അവരെ വര്‍ഷങ്ങളായി അകറ്റിനിര്‍ത്തിയിരിക്കുന്നു. എന്നിട്ടാണ് മുസ്‌ലിം വിരുദ്ധത വളര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ സംഘ്പരിവാരം നിയമനിര്‍മാണവുമായി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ മുസ്‌ലിംകളില്‍ വെറും 0.2 ശതമാനം പേര്‍ മാത്രമാണ് മുത്തലാഖ് വഴിയുള്ള വിവാഹമോചനം നടത്തിയിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍തന്നെ വ്യക്തമാക്കുന്നത്. ഉത്തരേന്ത്യയിലെ ഏതാനും മേഖലകളില്‍ മാത്രമാണ് ഇത് വ്യാപകമായി അനുവര്‍ത്തിക്കപ്പെടുന്നത്. കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുത്തലാഖ് സമ്പ്രദായം തീരേ വിരളമാണ്.
നിയമം പ്രാബല്യത്തിലായതുമുതല്‍ രാജ്യത്തെ മുസ്‌ലിം പുരുഷന്മാര്‍ മുത്തലാഖ് ചൊല്ലിയാല്‍ അവര്‍ക്ക് മൂന്നു വര്‍ഷത്തെ തടവുശിക്ഷ ലഭിക്കും. എങ്ങനെയാണ് ഇതിന് തെളിവ് ഹാജരാക്കപ്പെടുക എന്നത് ഇനിയും ദുരൂഹമാണ്. യു.എ.പി.എ കേസുകളിലേതുപോലെ ആരെയും പിടിച്ച് ജയിലിലിടാന്‍ പഴുതുളളതാണ് ബില്ലിലെ വ്യവസ്ഥ. മാത്രമല്ല, വിവാഹമോചിതയാക്കപ്പെട്ട സ്ത്രീയുടെ ചെലവ് ആരു വഹിക്കും എന്ന പ്രശ്‌നവും ബാക്കിനില്‍ക്കുന്നു. കുട്ടികളുണ്ടെങ്കില്‍ അവരുടെ ചെലവിന് കൊടുക്കണമെന്ന രാജ്യത്തെ നിയമ വ്യവസ്ഥയും പാലിക്കപ്പെടാന്‍ പോകുന്നില്ല. ഫലത്തില്‍ മുത്തലാഖിന് വിധേയയായ സ്ത്രീക്കും കുട്ടികള്‍ക്കും രാജ്യത്ത് അനുഭവിക്കാനിരിക്കുന്നത് കടുത്ത ജീവല്‍ പരീക്ഷണങ്ങളായിരിക്കും. മുസ്‌ലിംകളിലെ ജനസംഖ്യാ വര്‍ധനവിനെയും പ്രസവ നിരക്കിനെയും സംബന്ധിച്ച് അത്യുക്തിനിറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്ന സംഘ്പരിവാരത്തിന്റെ വികൃതമുഖമാണ് ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബില്ലിനെ ലോക്‌സഭയില്‍ ശബ്ദവോട്ടോടെ എതിര്‍ത്ത മുസ്‌ലിംലീഗിലെയും സമാജ്‌വാദി പാര്‍ട്ടിയിലെയും തൃണമൂലിലെയും ആര്‍.എസ്.പിയിലെയും അംഗങ്ങള്‍ ആരോപിച്ചതുപോലെ, ഹിന്ദുത്വ തീവ്രവാദികളുടെ സങ്കല്‍പത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനും മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കു ന്നതിനുമാണ ്‌മോദി സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നതെന്ന് വ്യക്തം. ഇതുവഴി മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് സംഭവിക്കുന്നത്. വൈകാതെ തന്നെ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാവും കേന്ദ്ര സര്‍ക്കാറില്‍ നിന്നുണ്ടാകുക. ദലിതരും പിന്നാക്കക്കാരുമെല്ലാം ഇവ്വിധം മൗലികാവകാശ നിഷേധത്തിനിരയാകും. മതേതത്വത്തിന്റെയും വിശ്വാസാചാരാനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിന് രാഷ്ട്രം ഒരുമിച്ചുനില്‍ക്കേണ്ട സമയമായിരിക്കുന്നു.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending